Sports

  • ഏത് കൊടികുത്തിയ ബോളറായാലും ആദ്യ ബോൾ അതിർത്തി കടത്തുക അത്രതന്നെ… ആദ്യ ബോളുകളിൽ തന്നെ ബുംറ, ബോൾട്ട്, താക്കൂർ എന്നിവരുടെ പന്തുകളിൽ സിക്സർ പായിച്ച് വൈഭവ് സൂര്യവംശി, അഞ്ച് സിക്സർ, ഒരു ഫോർ… 39 റൺസിൽ 34 റൺസും താരം നേടിയത് ബൗണ്ടറികളിലൂടെ- Video

    ഈ ഐപിഎല്ലിൽ സഞ്ജു പടിയിറങ്ങിയിട്ടും രാജസ്ഥാൻ റോയൽസിന്റെ കളി കാണാൻ ആരാധകരെത്തുന്നതിനുള്ള പ്രധാന കാരണം വൈഭവ് സൂര്യവംശിയെന്ന 15 കാരൻ ആണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവന്റെ ബാറ്റിൽ നിന്നു പറക്കുന്ന എണ്ണം പറഞ്ഞ സിക്സറും ഫോറും കാണാൻ തന്നെ ഒരു ചന്തമാണ്. ശരിക്കും ഫിയർലെസ് കിഡ്… ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേയും സമാന രീതിയിൽ തന്നെയാണ് വൈഭവ് ബാറ്റ് വീശിയത്. ഇതോടെ 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞാടി. ഇന്നലത്തെ കളിയിൽ ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറയെ വൈഭവ് എങ്ങനെ നേരിടുമെന്ന് കാണാനായിരുന്നു. എന്നാൽ…

    Read More »
  • സഞ്ജു ബാറ്റ് എടുക്കുമ്പോഴെല്ലാം റണ്‍ മെഷീന്‍ ആകില്ല, ആരും എഴുതി തള്ളുകയും വേണ്ട; പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

    ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജു സാംസണിന്റെ കളി കാണാന്‍ വാനോളം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കളി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം കാണാതെ സഞ്ജു മടങ്ങിയതോടെ വിമര്‍ശകരും ഒരറ്റത്ത് നിന്ന് തലപൊക്കിത്തുടങ്ങി. ആറും, ഏഴുമാണ് ഇതുവരെയുള്ള രണ്ട് കളികളിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് കളിയിലും ചെന്നൈയും തോറ്റു. ഇതോടെ താരത്തിന് സ്ഥിരതയില്ലെന്ന ആക്ഷേപം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ തല്‍കാലം അടങ്ങണമെന്നും ബാറ്റെടുക്കുമ്പോളെല്ലാം സഞ്ജു തകര്‍ത്തടിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നൈയുടെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി. ‘സഞ്ജു എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. സഞ്ജുവിന് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ സഞ്ജു നല്ല ഫോമിലാണ്. നന്നായി പരിശീലനം നടത്തുന്നു. താളം കണ്ടെത്തിയാല്‍ കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള താരമാണ് സഞ്ജു. രണ്ട് ഇന്നിങ്‌സ് കൊണ്ട് ആരും വിലയിരുത്താന്‍ നില്‍ക്കേണ്ടതില്ല’ ഫ്‌ലെമിങ് വ്യക്തമാക്കി. രാജസ്ഥാനെതിരെ സീസണിലെ ആദ്യ…

    Read More »
  • ചെന്നൈയുടെ പ്രശ്‌നങ്ങള്‍ക്ക് എം.എസ്. ധോണി പരിഹാരമോ? യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; മാറിയ ടി20, മാറാത്ത ധോണി; തലയുടെ വരവ് ടീമിനെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുന്നത് എന്തുകൊണ്ട്?

    ബംഗളുരു: ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍തന്നെ കടുത്ത സമ്മര്‍ദത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനൊപ്പം സഞ്ജുവിന്റെ പ്രകടനവും വന്‍ ചര്‍ച്ചയായി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ സഞ്ജുവിനുണ്ടായ സമ്മര്‍ദമാണ് മോശം പ്രകടനത്തിനു കാരണമെന്നും വിലയിരുത്തുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം വലിയൊരു പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍, നിലവില്‍ കാലിലെ പേശിക്കേറ്റ പരിക്ക് കാരണം രണ്ടാഴ്ചത്തേക്ക് പുറത്തിരിക്കുന്ന അവരുടെ വിശ്വസ്തനായ ‘ഫയര്‍ ഫൈറ്റര്‍’ എംഎസ് ധോണിക്ക് ടീമിനെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നു ക്രിക്കറ്റ നിരീക്ഷകര്‍ പറയുന്നു. വാസ്തവത്തില്‍, അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സാധ്യതയുള്ളൂ. എങ്കിലും, തങ്ങളുടെ ‘തല’യെ ബെഞ്ചിലിരുത്താനുള്ള ധൈര്യം സിഎസ്‌കെ കാണിക്കുമോ? രണ്ട് വര്‍ഷം മുമ്പ് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരത്തെ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി വാഴിച്ചു. ഈ സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെയും അവര്‍ ടീമിലെടുത്തു. ഇന്ത്യയുടെ യുവതാരം ആയുഷ് മത്രെ, വിശ്വസ്തനായ ഗെയിം ചേഞ്ചര്‍ ശിവം ദുബെ എന്നിവരും ടീമിലുണ്ട്.…

    Read More »
  • ഐപിഎല്ലിലെ ബോളിംഗ് ആക്രമണങ്ങളെ തച്ചുടയ്ക്കുന്ന വൈഭവ് സൂര്യവംശി! ലോംഗ് ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ ഒഴുകുന്നത് റണ്‍മഴ; നെറ്റ്‌സില്‍ ജോഫ്ര ആര്‍ച്ചര്‍ പോലും വിയര്‍ക്കുന്നത് എന്തുകൊണ്ട്

    ബംഗളുരു: എതിരാളികള്‍ക്കെതിരെ ഒന്നിലധികം തവണ വൈഭവ് സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലെഗ്-സൈഡ് ബൗണ്ടറികളോടുള്ള സവിശേഷമായ താല്പര്യം അദ്ദേഹം പ്രകടമാക്കിയിട്ടുമുണ്ട്. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരെ പോലും താരതമ്യേന എളുപ്പത്തില്‍ ആ ഭാഗത്ത് ബൗണ്ടറികള്‍ കടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വൈഭവ് സൂര്യവംശി തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍, രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടുന്ന മത്സരങ്ങളില്‍ വലിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഈ കൗമാര വിസ്മയം വിവിധ ടീമുകള്‍ക്കെതിരെ എങ്ങനെ കളിക്കുമെന്ന് കാണാന്‍ എല്ലാവരും ആകാംക്ഷഭരിതരായിരുന്നു. ഈ ഇടംകൈയ്യന്‍ ബാറ്റര്‍ ഇതുവരെ വിവിധ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചില മികച്ച ഇന്നിംഗ്‌സുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ശ്രദ്ധേയമായ ഒരു പാറ്റേണ്‍ വെളിപ്പെടുന്നു: സൂര്യവംശി ഫോമിലാകുമ്പോള്‍, അദ്ദേഹത്തിന്റെ റണ്‍സിന്റെ വലിയൊരു ഭാഗം ലോംഗ്-ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലുള്ള ഭാഗത്തുകൂടിയാണ് ഒഴുകുന്നത്. തനിക്ക് നിരന്തരമായി ആധിപത്യം സ്ഥാപിക്കാനും ബൗളര്‍മാരെ അവരുടെ പദ്ധതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കാനും കഴിയുന്ന ഒരു മേഖല…

    Read More »
  • ധോണിയോടും കപില്‍ദേവിനോടും മാപ്പ്: തുറന്നു പറഞ്ഞ് യുവരാജ് സിംഗ്; ‘ഇതു ശരിയല്ലെന്ന് ഞാന്‍ അച്ഛനോടു പഞ്ഞതാണ്’

    മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു.   യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്​രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. ‘സ്പോര്‍ട്സ് തകി’ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് ‘കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു’ എന്ന് താരം തുറന്ന് പറഞ്ഞത്. ‘ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്​രാജ് സിങിന്‍റെ…

    Read More »
  • ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. അടുത്തിടെ ,കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

    Read More »
  • രാത്രിയില്‍ നാല് ‘അതിഥികളെ’ മുറിയിലെത്തിച്ചു; പുലരും വരെ റൂമില്‍! ഷഹീന്‍ഷാ അഫ്രീദിക്ക് ഒരു മില്യണ്‍ പിഴ

    പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗിനിടെ അച്ചടക്കം ലംഘിച്ചതിന് സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രീദിക്ക് കൂറ്റന്‍ പിഴ. ഒരു മില്യണ്‍ പാക്കിസ്ഥാന്‍ രൂപയാണ് അഫ്രീദിയുടെ ഫ്രാഞ്ചൈസിയായ ലാഹോര്‍ ക്വാലന്‍ഡര്‍സ് പിഴയീടാക്കിയത്. ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് പുറത്ത് നിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. വിവരം പിസിബിയെയും ക്വാലന്‍ഡര്‍സ് അറിയിച്ചിട്ടുണ്ട്. രാത്രി 11 കഴിഞ്ഞതോടെയാണ് സിംബാബ്​വെ താരം സിക്കന്ദര്‍ റാസയ്ക്കൊപ്പം നാലു പേരെ കൂട്ടി ഷഹീന്‍ ഷാ അഫ്രീദി റാസയുടെ മുറിയിലേക്ക് കടന്നത്. അതിഥികളെ ഹോട്ടല്‍മുറിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ വിലക്കിയെങ്കിലും ഇരുവരും ഗൗനിച്ചില്ല.  പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം ഇരുവരും സമയം ചെലവഴിച്ചതായാണ് വിവരം. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് അച്ചടക്ക നടപടി. ‘അച്ചടക്കവും ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നും പത്തുലക്ഷം പാക് രൂപ പിഴയായി ഈടാക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയെയും ധരിപ്പിച്ചിട്ടുണ്ട്’ എന്നായിരുന്നു ക്വാലന്‍ഡര്‍സിന്‍റെ ഔദ്യോഗിക…

    Read More »
  • ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം

    ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…

    Read More »
  • ട്വന്റി 20 മത്സരം കളിച്ചിട്ട് 10 മാസം; മസില്‍ മെമ്മറിയുടെ ബലത്തില്‍ ഒരിന്നിംഗ്‌സ്! സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച് രോഹിത് ശര്‍മ; പവര്‍ പ്ലേ കഴിയും മുമ്പുള്ള അര്‍ധസെഞ്ചുറി സൂചന മാത്രം

    ബംഗളുരു: മസില്‍ മെമ്മറി (Muscle memory). വര്‍ഷങ്ങളോളം ക്രീസില്‍ ചിലവഴിച്ച ഒരു ബാറ്റര്‍ക്ക്, പന്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു നില്‍ക്കാതെ തന്നെ ശരീരം സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഷോര്‍ട്ട് ബോള്‍ കാണുമ്പോള്‍ തന്നെ അരക്കെട്ട് ചുഴറ്റി പുള്‍ ഷോട്ട് കളിക്കുന്നത് ഈ മെമ്മറിയുടെ ഫലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ.കെ.ആര്‍.) റണ്‍ ചേസിനിടെ, പന്ത് ബാറ്റിന്റെ മധ്യഭാഗത്തല്ല കൊണ്ടതെങ്കിലും അത് വലിയ കാര്യമായിരുന്നില്ല. പന്ത് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. രോഹിത് ഒരു കൃത്യമായ ടി20 മത്സരം കളിച്ചിട്ട് പത്ത് മാസമായിരിക്കുന്നു. എന്നിട്ടും, ഐപിഎല്ലിലെ തന്റെ 19-ാം വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍, ഫോമില്ലാത്ത ഒരാളെപ്പോലെയല്ല അദ്ദേഹം ബാറ്റ് ചെയ്തത്. പകരം, തുടക്കം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി തന്റെ ആധിപത്യം ഉറപ്പിച്ചു. വൈഭവ് അറോറയുടെ പന്തിനെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 87 മീറ്റര്‍ ദൂരേക്ക് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു തുടക്കം. പിന്നാലെ ബ്ലെസിംഗ് മുസറബാനിക്ക്…

    Read More »
  • 2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!

    ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…

    Read More »
Back to top button
error: