Sports

  • ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം

    കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…

    Read More »
  • മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം

      കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…

    Read More »
  • മെസിയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍ ; കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ താരം ചെലവഴിച്ചത് 20 മിനിറ്റ് ; മര്യാദയ്ക്ക് താരത്തെ കാണാന്‍ പോലും കിട്ടിയില്ലെന്ന് ആരോപിച്ച് ജനക്കുട്ടം അക്രമാസക്തമായി ; കസേരകള്‍ എറിഞ്ഞു തകര്‍ത്തു

    കൊല്‍ക്കത്ത: ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി ഇന്ത്യയില്‍ വിമാനമിറങ്ങിയ മെസ്സിയെ ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച് പരിപാടിയില്‍ വന്‍തുക ടിക്കറ്റ് എടുത്തവര്‍ മെസ്സിയെ കാണാന്‍ പറ്റിയില്ലെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി. മെസ്സി ഗ്രൗണ്ടില്‍ 20 മിനിറ്റ് മാത്രമാണ് നിന്നതെന്നും മര്യാദയ്ക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നുമാണ് കാണികളുടെ ആരോപണം. മെസി സ്‌റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും കാരണം താരത്തെ കാണാനായില്ലെന്ന് ആക്ഷേപിച്ചാണ് കാണികള്‍ ഗ്രൗണ്ടില്‍ പ്രശ്‌നമുണ്ടാക്കിയത്. അര്‍ജന്റീനാ താരത്തെ കാണാന്‍ വന്‍തുക ടിക്കറ്റിന് മുടക്കി കൊല്‍ക്കത്ത സോള്‍ട്ട്…

    Read More »
  • ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനം, ബോണസായി ഇന്റര്‍മയാമി താരങ്ങള്‍ ലൂയി സുവാരസും ഡീപോളും ;ടിക്കറ്റിന്റെ ചാര്‍ജ്ജ് 4000 രൂപ, 10 ലക്ഷം രൂപ കൊടുത്താല്‍ ഒപ്പം നിന്ന് ഫോട്ടോയുമെടുക്കാം

    ന്യൂഡല്‍ഹി: കൊച്ചിയില്‍ എത്തുമെന്നുള്ള മലയാളികളുടെ സ്വപ്‌നം ചാരമായെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30 ന് മെസ്സി വന്നിറങ്ങും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസ്സിയെത്തുക. മെസ്സി തനിച്ചല്ല എത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ലൂയിസ് സുവാരസും ലോകകപ്പ് ജേതാവായ റോഡ്രിഗോ ഡി പോളും ചേരുന്നുണ്ട്. ഇരുവരും ഇന്റര്‍ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കുന്ന താരങ്ങളാണ്, ഇത് ടൂറിന്റെ താരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കടുത്ത ആരാധകര്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകര്‍ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേര്‍ക്കു മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 4500 രൂപയാണ് മെസി…

    Read More »
  • ഡീകോക്കിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക ശക്തമായി തിരിച്ചടിച്ചു; തിലക് വര്‍മ്മ അവസാനം വരെ പൊരുതി നോക്കിയിട്ടും വീണുപോയി ; സഞ്ജുവിന് പകരം ടീമില്‍ കളിപ്പിച്ച ഗില്‍ നേരിട്ട ആദ്യ പന്തില്‍ മടങ്ങി

    ചണ്ഡീഗഡ്: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം ടി20 മത്സരത്തില്‍ ശക്തമായി തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് കനത്ത പ്രഹരം. മത്സരം 51 റണ്‍സിന് തോറ്റു. ക്വിന്റണ്‍ ഡീക്കോക്കിന്റെ വെടിക്കെട്ട് അര്‍ദ്ധശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. തിലക് വര്‍മ്മയുടെ അര്‍ദ്ധശതകം പാഴാകുകയും ചെയ്തു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണം. രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ടി20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് നേടിയ സൂര്യകുമാര്‍ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും പഞ്ഞിക്കിട്ട ഡീകോക്ക് 46 പന്തില്‍ 90 റണ്‍സാണ് നേടിയത്. റീസാ ഹെന്‍ട്രിക് എട്ട് റണ്‍സിന് പുറത്തായെങ്കിലും 29 റണ്‍സ് എടുത്ത മാര്‍ക്രവും 30 റണ്‍സ് എടുത്ത ഡോണോ വാന്‍ ഫെരേരയും 20 റണ്‍സ് എടുത്ത ഡേവിഡ് മില്ലറുമായി ചേര്‍ന്ന്…

    Read More »
  • ഇന്ത്യക്ക് 214 റണ്‍സ് വിജയലക്ഷ്യം; ഡി കോക്കിന്റെ വെടിക്കെട്ടു പ്രകടനം; മറുപടി ബാറ്റിംഗില്‍ തകര്‍ച്ച

    ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 214 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ടു. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക 213 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ (90 റൺസ്) വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സിന് കരുത്തായത്. ഡൊനൊവൻ ഫെരേര 16 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്ന് മികച്ച ഫിനിഷിങ് നൽകി. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം പന്തുകളെറിഞ്ഞ ഓവർ അർഷ്ദീപിന്റെ പേരിലായി. അദ്ദേഹം എറിഞ്ഞ 11-ാം ഓവറിൽ 7 വൈഡുകൾ ഉൾപ്പെടെ ആകെ 13 പന്തുകളാണ് എറിഞ്ഞത്. ആ ഓവറിൽ അദ്ദേഹം 18 റൺസ് വഴങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 19 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. ശുഭ്മാൻ ഗിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. അഭിഷേക് ശർമ്മ 17 റൺസാണ് എടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ…

    Read More »
  • ഇന്ത്യയുടെ രോ-കോയെ വെല്ലാന്‍ ആരുണ്ട്? യുവതാരങ്ങളെയെല്ലാം കവച്ചുവെച്ച് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം രോഹിതിന്, തൊട്ടുപിന്നില്‍ കിംഗ് കോഹ്ലി ; ഇപ്പോഴും ഫോമില്‍ തന്നെയെന്ന് സൂപ്പര്‍താരങ്ങള്‍

    ദുബായ്: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം കിംഗ് കോഹ്ലിയുടെയും ഹിറ്റ്്മാന്‍ രോഹിത്ശര്‍മ്മയുടെയും വമ്പന്‍ തിരിച്ചുവരവായിരുന്നു. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇക്കാര്യം ഇരുവര്‍ക്കും വലിയ തുണയായി. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്ലിയെ റാങ്കിങ്ങില്‍ തുണച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്ലിയെയാണ് മത്സരത്തിലെ താരമായി മാറിയതും. ഇതോടെ 773 റേറ്റിങ് പോയിന്റുമായി രണ്ടാം റാങ്കിലേക്ക് കുതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.…

    Read More »
  • ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍

    പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…

    Read More »
  • അര്‍ദ്ധസെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയുടെ ഉജ്വല തിരിച്ചുവരവ് ; ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു ഇന്ത്യയ്ക്ക് 101 റണ്‍സിന്റെ പടുകൂറ്റന്‍ ജയം ; സഞ്ജുവിനെ തഴഞ്ഞു പകരം കൊണ്ടുവന്ന ഗില്‍ വന്‍ പരാജയമായി

    കട്ടക്ക് : ടെസ്റ്റിനും ഏകദിനത്തിനും പിന്നാലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ഇന്ത്യ 101 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 175 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് പുറത്തായി. വെടിക്കെട്ട് അര്‍ദ്ധശതകം കുറിച്ച ഹര്‍ദിക് പാണ്ഡയ്യുടെ ഉജ്വല ബാറ്റിംഗും ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍ 22 റണ്‍സ് എടുത്ത ബ്രവിസായിരുന്നു. ബാക്കിയുള്ള ബാറ്റസ്മാന്‍മാര്‍ പെട്ടെന്ന് തന്നെ പുറത്തായഇ. നാലുപേര്‍ക്കെ രണ്ടക്കത്തിലെങ്കിലും എത്താന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ വലിയ പ്രതീക്ഷയോടെ സഞ്ജുവിന് പകരമായി കൊണ്ടുവന്ന ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും പരാജയമായ ആദ്യ മത്സരത്തില്‍ ഇന്ത്യയെ രക്ഷപ്പെടുത്തിയത്് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധശതകം. നായകന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബേയും അടക്കം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം വലിയ സ്‌കോര്‍…

    Read More »
  • ”അയാള്‍ 11 ാമനായി ഒടിഞ്ഞ കയ്യുമായി എനിക്ക് സെഞ്ച്വറിയടിക്കാന്‍ വേണ്ടി ബാറ്റ് ചെയ്യാനെത്തി…ആ ഇന്നിംഗ്‌സിലൂടെ ഞാന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കാരണമായത് അയാള്‍” ; ഇറാനിട്രോഫിയിലെ 1990 ലെ സുഹൃത്തിനെ അനുസ്മരിച്ച് സച്ചിന്‍

    മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് പ്രവേശനം നല്‍കിത്തന്ന 1990 ലെ ഇറാനിട്രോഫിയിലെ സെഞ്ച്വറി പ്രകടനത്തില്‍ പതിനൊന്നാമനായി കളിക്കാനെത്തി തനിക്ക് ഒടിഞ്ഞ കയ്യുമായി ബാറ്റിംഗില്‍ പിന്തുണ നല്‍കിയ സഹതാരത്തെ ഓര്‍മ്മിച്ചെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തനിക്ക് സെഞ്ച്വറിയടിക്കാന്‍ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗുരുശരണ്‍ സിംഗ് എന്ന താരത്തെയാണ് സച്ചിന്‍ ഒരു പരിപാടിയില്‍ അനുസ്മരിച്ചത്. ഈ മത്സരത്തില്‍ താന്‍ 103 റണ്‍സ് എടുത്തെന്ന് സച്ചിന്‍ പറഞ്ഞു. 1989-90ല്‍ ഇറാനി കപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റണ്‍സ് നേടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഗുര്‍ശരണ്‍ സിങ് എന്ന കളിക്കാരനെ അനുസ്മരിച്ചത് ഒരു പരിപാടിയിലായിരുന്നു. ഈ പ്രകടനം തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചെന്ന് സച്ചിന്‍ പറയുന്നു. ” തൊണ്ണൂറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ പോലെ യായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി രുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന…

    Read More »
Back to top button
error: