Sports

  • ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീല്‍ ചിറകടിച്ചുയരുന്നു ; അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ടു ; സോളില്‍ അഞ്ചുഗോളടിച്ചു ജയം നേടി

    സോള്‍ : ലോകകപ്പ് യോഗ്യത നേടിയതിന് പിന്നാലെ നടന്ന ആദ്യ സൗഹൃദ അന്താരാഷ്ട്ര മത്സരത്തില്‍ ഏഷ്യയിലെ കരുത്തരായ ദക്ഷിണകൊറിയയെ തകര്‍ത്തുവിട്ട് ലാറ്റിനമേരിക്കന്‍ ശക്തികളും മുന്‍ ലോകകപ്പ് ജേതാക്കളുമായ ബ്രസീല്‍. സിയോളില്‍ നടന്ന ദക്ഷിണ കൊറിയക്കെതിരായ വെള്ളിയാഴ്ചത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ 5-0 നായിരുന്നു മഞ്ഞക്കിളികളുടെ ജയം. എസ്റ്റെവാവോയും റോഡ്രിഗോയുമായിരുന്നു താരങ്ങള്‍. ഇരുവരും രണ്ടുതവണ വീതം ഗോള്‍ നേടി ബ്രസീലിന് മികച്ച ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയര്‍ അഞ്ചാം ഗോളും കൂട്ടിച്ചേര്‍ത്തു. ബ്രൂണോ ഗിമാരെസിന്റെ മികച്ച പാസില്‍ നിന്ന് വലയുടെ മുകളിലേക്ക് പന്ത് എത്തിച്ച എസ്റ്റെവാവോയാണ് ആദ്യഗോള്‍ നേട്ടം നടത്തിയത്. വിനീഷ്യസിന്റെ കട്ട്-ബാക്കിന് മുകളിലൂടെ കടന്ന് പോയ ശേഷം, കാസെമിറോയുടെ ഫസ്റ്റ്-ടൈം പാസ് സ്വീകരിച്ച് കൃത്യതയോടെ വലയിലെത്തിച്ച റോഡ്രിഗോ രണ്ടാംഗോള്‍ നേടി. സ്വന്തം ബോക്‌സില്‍ കിം മിന്‍-ജാക്ക് പന്ത് നഷ്ടപ്പെടുത്തിയത് മുതലെടുത്ത് ചെല്‍സി താരം എസ്റ്റെവാവോ ഹാഫ് ടൈമിന് തൊട്ടുപിന്നാലെ 3-0 ന് ലീഡ് വര്‍ദ്ധിപ്പിച്ചു. കൂടാതെ മികച്ച വിനീഷ്യസ്…

    Read More »
  • രഞ്ജിട്രോഫി കേരളാടീമിനെ ഇത്തവണ അസ്ഹറുദ്ദീന്‍ നയിക്കും ; റെഡ്‌ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി സഞ്ജു ; പരിശീലനത്തിനെത്താത്ത ബേസില്‍ തമ്പി പുറത്തായി

    തിരുവനന്തപുരം: കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കടന്ന കേരളത്തിന്റെ രഞ്ജിട്രോഫി ടീമിലേക്ക് ഇന്ത്യന്‍താരം സഞ്ജു വി സാംസണ്‍ മടങ്ങിയെത്തി. മുഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച ചരിത്രനേട്ടത്തിനുടമായയ സച്ചിന്‍ ബേബിയില്‍ നിന്നുമാണ് അസ്ഹറുദ്ദീന്‍ നായകസ്ഥാനം ഏറ്റെടുത്തത്. ബി. അപരജിത്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിനായുള്ള 15 അംഗ ടീമിനെ വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ചപ്പോള്‍ പരിക്കുമൂലം തയ്യാറെടുപ്പ് ക്യാമ്പില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ ഒഴിവാക്കി. സാംസണിന്റെ അവസാന റെഡ്-ബോള്‍ മത്സരം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കര്‍ണാടകയ്ക്കെതിരെയായിരുന്നു. ഓള്‍റൗണ്ടര്‍ അഭിഷേക് പി. നായര്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള തന്റെ ആദ്യ വിളി ലഭിച്ചു. പരിശീലകന്‍ അമയ് ഖുറേഷ്യയെ ആകര്‍ഷിച്ച അഭിഷേക്, ഒരു ഇടംകൈയ്യന്‍ ഓപ്പണിംഗ് ബാറ്ററും വലംകൈയ്യന്‍ മീഡിയം പേസറുമാണ്. കഴിഞ്ഞ സീസണില്‍ പുതുച്ചേരിയെ പ്രതിനിധീകരിച്ച അങ്കിത് ശര്‍മ്മ ഈ സീസണില്‍ കേരളത്തിനായി അതിഥി താരമായി കളിക്കും. കര്‍ണാടക, പഞ്ചാബ്, സൗരാഷ്ട്ര,…

    Read More »
  • 40 വയസ് എന്നത് സ്‌പോര്‍ട്‌സില്‍ വലിയ നമ്പര്‍; അത് തനിക്കും ദ്രാവിഡിനും സംഭവിച്ചു; ഇപ്പോള്‍ രോഹിത്തിനും; ഗില്ലിനെ ക്യാപ്റ്റനാക്കിയത് മികച്ച തീരുമാനമെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ‘എക്‌സ്ട്രാ ഓര്‍ഡിനറി’യായി പ്രകടനം നടത്തുന്നവരുടെ കാര്യത്തില്‍ സമാനമായ തീരുമാനങ്ങളും ഉണ്ടാകും’

    ന്യൂഡല്‍ഹി: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തനിന്നു നീക്കിയ നടപടിയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇത് ഒരാളെ വെട്ടിനിരത്തിയതല്ലെന്നും കളിക്കാരന്റെ കരിയറില്‍ സംഭവിക്കുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു തന്റെ കാര്യത്തിലും ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് ആരു കളിക്കുന്നു എന്നതിലാണു പ്രധാന്യമെന്നും ഗാംഗുലി പറഞ്ഞു. ‘ഇക്കാര്യത്തില്‍ രോഹിത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഇതൊരു പുറത്താക്കലാണെന്നു ഞാന്‍ കരുതുന്നില്ല. തീരുമാനങ്ങള്‍ക്കു മുമ്പ് രോഹിത്തിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെകൂടി തീരുമാനമാണിതെന്നാണ് കരുതുന്നത്’- ഗാംഗുലി പറഞ്ഞു. രോഹിത്ത് സമാനതകളില്ലാത്ത കളിക്കാരനാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യയിലെത്തിച്ചു. പെര്‍ഫോമന്‍സ് എന്നതു രോഹിത്തിന്റെ കാര്യത്തില്‍ പ്രസക്തിയില്ല. 2027ല്‍ രോഹിത്തിന് 40 വയസ് കഴിയും. സ്‌പോര്‍ട്‌സില്‍ അതൊരു വലിയ സംഖ്യയാണ്. ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചു, ദ്രാവിഡിന്റെ കാര്യത്തിലും സംഭവിച്ചു. ഇത് എല്ലാവരുടെ കാര്യത്തിലും സംഭവിക്കും. ശുഭ്മാന്‍ ഗില്‍ 40 വയസിലെത്തുമ്പോള്‍ അദ്ദേഹവും മാറേണ്ടിവരും’- ഗാംഗുലി പറയുന്നു.…

    Read More »
  • അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…

    Read More »
  • ജിബൂട്ടിയെ തകര്‍ത്തുവിട്ടു, മുഹമ്മദ് സലായ്ക്ക് ഇരട്ടഗോള്‍, ആഫ്രിക്കയില്‍ നിന്നും ഈജിപ്തും ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തു ; ഘാനയ്ക്ക് ഒരു പോയിന്റ് മതി

    മുഹമ്മദ് സലായുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഈജിപ്ത് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഒരു ജയം മതിയായിരുന്ന ഈജിപ്ത് കാസബ്ലാങ്കയില്‍ ജിബൂട്ടിക്കെതിരെ 3-0 ന് വിജയം പിടിച്ചെടുത്തു. മുഹമ്മദ് സലായ്ക്ക് പുറമേ ഇബ്രാഹീം അഡല്‍ എന്നിവരുടെ ഗോളുകളിലാണ് ഫറവോമാരുടെ നാട്ടുകാര്‍ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഈജിപ്ത് എത്തുന്നത്. യോഗ്യത ഉറപ്പിക്കാന്‍ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഈജിപ്തിന് വേണ്ടിയിരുന്നത് ഒരു ജയം മാത്രമായിരുന്നു. 2026 ലെ ഫിഫ ലോകകപ്പിന് യോഗ്യതാറൗണ്ടില്‍ ഈജിപ്തിന് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ഈജിപ്ത് മുന്നിലെത്തി. സിസോയുടെ ക്രോസില്‍ തലവെച്ചാണ് അഡല്‍ ഈജിപ്തിനെ മുന്നിലെത്തിച്ചത്. ആറു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സലാ ടീമിനായി ആദ്യഗോള്‍ നേടി. ട്രെസഗേ നല്‍കിയ ത്രൂബോള്‍ ചെറിയ ഒരു ചിപ്പിലൂടെ സലാ വലയിലാക്കി. കളി തീരാന്‍ ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സലാ തന്റെ രണ്ടാംഗോളും ടീമിന്റെ…

    Read More »
  • പുതിയ സീസണില്‍…പുതിയ താരങ്ങളെ കരാര്‍ ചെയ്ത് ബ്‌ളാസ്‌റ്റേഴ്‌സ് : മുന്നേറ്റത്തില്‍ പോര്‍ച്ചുഗല്‍ താരം ടിയാഗോ അലക്‌സാണ്ടര്‍ ; പ്രതിരോധം ഉറപ്പിക്കാന്‍ സ്പാനിഷ് സാന്നിദ്ധ്യം ജുവാന്‍

    കൊച്ചി: പുതിയ സീസണില്‍ പുതുമയോടെ ഇറങ്ങാന്‍ കേരളാബ്‌ളാസ്‌റ്റേഴ്‌സ്. മുന്നിലും പിന്നിലും പുതിയ താരങ്ങളുമായി ടീം സൂപ്പര്‍കപ്പിനിറങ്ങുന്നു. മുന്നേറ്റത്തില്‍ലേക്ക് പോര്‍ച്ചുഗീസ് താരം ടിയാഗോയെ സ്വന്തമാക്കിയ കേരളബ്‌ളാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കോട്ടതീര്‍ക്കാന്‍ സ്പാനിഷ് താരം ജുവാനുമായി കരാറിലെത്തി. ഇരു താരങ്ങളുമായിട്ടാകും ഈ സീസണില്‍ മഞ്ഞപ്പട കളിക്കാനിറങ്ങുക. നേരത്തേ മുന്നേറ്റനിരയില്‍ പോര്‍ച്ചുഗീസ് മുന്നേറ്റ താരമായ ടിയാഗോ അലക്‌സാണ്ടര്‍ മെന്‍ഡസ് ആല്‍വെസുമായി ടീം കരാര്‍ ഒപ്പുവെച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജെ1 ലീഗില്‍ നിന്നാണ് 29 വയസ്സുകാരന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. പോര്‍ച്ചുഗലിലെ കൊയിമ്പ്രയില്‍ ജനിച്ച ഈ 29 കാരന്‍ മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാന്‍ കഴിവുള്ളയാളാണ്. സെന്റര്‍ ഫോര്‍വേഡായും അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ടീമിന് താരത്തെ ഉപയോഗിക്കാനാകും. പോര്‍ച്ചുഗലിന്റെ പ്രശസ്തമായ സ്‌പോര്‍ട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെന്‍സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് കളി പഠിച്ചത്. വാര്‍സിം എസ്.സിയില്‍ സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം, പോര്‍ച്ചുഗീസ് ലീഗുകളില്‍ ശ്രദ്ധേയനായി. 2019 ല്‍ പോളണ്ടിലെ ഒളിമ്പിയ…

    Read More »
  • മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ

    ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്.  2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…

    Read More »
  • ഏറ്റവും വേഗത്തില്‍ 250 വിജയങ്ങള്‍, പിന്നിലാക്കിയത് അലക്‌സ് ഫെര്‍ഗൂസനെയും ആഴ്‌സണ്‍ വെംഗറേയും ; നാഴികക്കല്ല് പിന്നിട്ട് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള

    ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ അതിവേഗത്തില്‍ 250 വിജയങ്ങള്‍ എന്ന നേട്ടം കൊയ്ത് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഈ നേട്ടം കൊയ്യാന്‍ 349 മത്സരങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരേ 1-0 വിജയത്തേടെയാണ് ഗ്വാര്‍ഡിയോള ഈ നേട്ടത്തില്‍ എത്തിയത്. ഈ നാഴികക്കല്ല് നേടിയ ഗ്വാര്‍ഡിയോള ഇതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനേയും ആഴ്‌സണലിന്റെ ആഴ്‌സെന്‍ വെംഗറിനേ യുമാണ് പിന്നിലാക്കിയത്. ഇരുവര്‍ക്കും 250 ല്‍ എത്താന്‍ 400-ല്‍ അധികം മത്സരങ്ങള്‍ വേണ്ടി വന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയെയും ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്കി നെയും അനേകം കപ്പടിപ്പിച്ച ശേഷം 2016 ലായിരുന്നു ഗ്വാര്‍ഡിയോള 2016 ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചുമതലയേറ്റത്. ആദ്യ ലീഗില്‍ സിറ്റിയെ മൂന്നാമത് എത്തിച്ച സ്പാനിഷ് പരിശീലകന്‍ അടുത്ത സീസണില്‍ സിറ്റിയെ 100 പോയിന്റും നേടാന്‍ പ്രാപ്തമാക്കി കപ്പും അടിപ്പിച്ചു. തുടര്‍ന്ന് ഒമ്പത് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച പെപ്പ് ആറ് പ്രീമിയര്‍ലീഗ്…

    Read More »
  • ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്തത് 58 കോടി ; ഒരു കണ്ടീഷന്‍ മാത്രം ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കണം ; ഓഫര്‍ തള്ളി പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിച്ച് തങ്ങളുടെ ടീമില്‍ ചേരാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസി ഓഫര്‍ ചെയ്ത കോടികള്‍ തള്ി ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങള്‍ പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും. പ്രതിവര്‍ഷം 58.2 കോടിയോളം (10 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപയുടെ ഓഫര്‍ മുമ്പോട്ട് വെച്ചിട്ടും ഇരുവരും വീണില്ല. തങ്ങള്‍ക്കായി വിവിധ രാജ്യത്ത് നടക്കുന്ന ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. എന്നാല്‍ ടീം മുമ്പോട്ട് വെച്ച കണ്ടീഷനാണ് താരങ്ങള്‍ക്ക് വിസമ്മതമായത്. തങ്ങളുടെ ടീമിന് വേണ്ടി മാത്രം കളിക്കണമെന്നതായിരുന്നു നിബന്ധന. എന്നാല്‍ ഫ്രാഞ്ചൈസിയുടെ പണക്കിലുക്കത്തില്‍ താരങ്ങളുടെ കണ്ണു തള്ളിയില്ല. പകരം ദേശീയടീമിന് കളിക്കുന്നത് ഏറെ അഭിമാനകരമാണെന്നായിരുന്നു പ്രതികരണം. ദേശീയ ടീമിനായി കളിക്കുന്നതിനാല്‍ വിവിധ സമയത്ത് നടക്കുന്ന വിവിധ ലീഗുകളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. രാജ്യത്തിന്റെ കളികള്‍ വരുമ്പോള്‍ ലീഗ് ഗെയിമുകളില്‍ ഇവരുടെ സേവനം കിട്ടാത്ത സാഹചര്യമുണ്ടാകും അതൊഴിവാക്കാനാണ് ദേശീയടീമില്‍ നിന്നും വിരമിക്കാന്‍ ഫ്രാഞ്ചൈസി പറഞ്ഞത്.…

    Read More »
  • വേണ്ടിവന്നാല്‍ ഇടംകൈ സ്പിന്നും എറിയും ; ഇന്ത്യന്‍ ടീമില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങാനും തയ്യാറെന്ന് സഞ്ജു ; ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും അഭിമാനം

    മുംബൈ: ഇന്ത്യന്‍ ടീമില്‍ ഉണ്ടെങ്കില്‍ ഏതു നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും വേണമെങ്കില്‍ ബൗള്‍ ചെയ്യാന്‍ പോലും താനൊരുക്കമാണെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു വി സാംസണ്‍. സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡ്സ് 2025 ലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ടീമിന് ആവശ്യമായ ഏതു കാര്യവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും പ്രസ്താവിച്ചു. ഇന്ത്യന്‍ ജഴ്സിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്നത് പോലും ഏറെ അഭിമാനകരമായ കാര്യമാണെന്ന് താരം പറഞ്ഞു. വേണ്ടിവന്നാല്‍ ബൗള്‍ ചെയ്യാന്‍ പോലും ഒരുക്കമാണെന്നും ഇടംകൈയ്യന്‍ സ്പിന്‍ എറിയുമെന്നും സഞ്ജു വ്യക്തമാക്കി. 2025 ഏഷ്യാ കപ്പില്‍ ബാറ്റിംഗ് ഓര്‍ഡര്‍ തരംതാഴ്ത്തപ്പെട്ട സാഹചര്യത്തിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഇന്ത്യന്‍ ടീമിന്റെ പ്രധാന കളിക്കാരനായി വളര്‍ന്ന സഞ്ജു ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വിലപ്പെട്ട താരമാണ്. ഏകദേശം ഒരു വര്‍ഷത്തോളം പതിവായി ഓപ്പണറായി ബാറ്റ് ചെയ്ത ശേഷം, 2025 ലെ ഏഷ്യാ കപ്പ് വിജയിച്ച ഇന്ത്യയുടെ യാത്രയില്‍ മദ്ധ്യനിര ബാറ്റ്സ്മാന്റെ റോളിലായിരുന്നു താരമെത്തിയത്. നിങ്ങള്‍ ഇന്ത്യന്‍…

    Read More »
Back to top button
error: