Sports

  • അഞ്ചാം ത്രോ ഫൗളായി ; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത് ; ഫിനിഷ് ചെയ്തത് എട്ടാം സ്ഥാനത്ത്, ഒരു ഘട്ടത്തിലും 85 മാര്‍ക്ക് മറികടക്കാനായില്ല

    ദോഹ: ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര പുറത്ത്. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ട് സ്വര്‍ണ്ണം നേടിയപ്പോള്‍ നീരജിന്റെ അഞ്ചാംത്രോ ഫൗളായി എട്ടാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ലോകചാംപ്യനായിരുന്നു നീരജ്. ഒരു ഘട്ടത്തില്‍ പോലും 85 മാര്‍ക്ക് കടക്കാന്‍ നീരജിന് കഴിഞ്ഞില്ല. കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗള്‍, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗള്‍ എന്നിങ്ങനെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം. ട്രിനിനാഡ് ആന്‍ഡ് ടൊബാഗോയുടെ കെഷ്‌റോണ്‍ വാല്‍ക്കോട്ടിനാണ് സ്വര്‍ണ്ണം(88.16 മീറ്റര്‍), ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് വെള്ളി (87.38), അമേരിക്കയുടെ കര്‍ട്ടിസ് തോംസണ് വെങ്കലം( 86.67). മറ്റൊരു ഇന്ത്യന്‍താരം സച്ചിന്‍ യാദവിനും മെഡല്‍ നഷ്ടമായി. 86.27 മീറ്റര്‍ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.

    Read More »
  • ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി ; പാകിസ്താന്റെ ഏഷ്യാകപ്പ് ബോയ്‌ക്കോട്ട് നീക്കം പാളി ; നാണംകെട്ട് ടീം കളിക്കാനിറങ്ങേണ്ടി വന്നു, കളി വൈകിയത് ഒരു മണിക്കൂറോളം

    ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ ഐസിസി വിസമ്മതിച്ചതിനെ ത്തുടര്‍ന്ന് ഏഷ്യാക്കപ്പ് ബഹിഷ്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അവസാനം പിന്മാറി നാണംകെട്ട് കളത്തിലിറങ്ങി പാകിസ്താന്‍. ഇന്ത്യാ പാക് മത്സരത്തിലെ തര്‍ക്കത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി പാകിസ്താന്‍ ഉപേക്ഷിച്ച് ടീം കളത്തിലെത്തി മത്സരിക്കാന്‍ നിര്‍ബ്ബന്ധിതരായി. യുഎഇക്കെതിരെയുള്ള ഈ മത്സരം പാകിസ്താന് ഏറെ നിര്‍ണ്ണായകവുമാണ്. പൈക്രോഫ്റ്റ് കളി നിയന്ത്രിക്കുന്നതിനാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയമായ രാത്രി 8 മണിക്ക് പകരം രാത്രി 9 മണിയിലേക്ക് മാറ്റി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ടീം സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ പ്രതിഷേധസൂചകമായി പാകിസ്താന്‍ ടീം അങ്ങനെ ചെയ്തില്ല. പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്ന തീരുമാനം, ഐസിസി സിഇഒ സഞ്‌ജോഗ് ഗുപ്ത ഒരു കോണ്‍ഫറന്‍സ് കോളിലൂടെ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയുമായ മോഹ്‌സിന്‍ നഖ്വിയെ അറിയിക്കുകയായിരുന്നു. സിംബാബ്വെക്കാരനായ പൈക്രോഫ്റ്റ് എല്ലാ…

    Read More »
  • സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ വെടിക്കെട്ട്, 77 പന്തുകളില്‍ സെഞ്ച്വറി ; 100 റണ്‍സ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ വനിതാടീമായി ഇന്ത്യന്‍ വുമണ്‍സ് ടീം ചരിത്രമെഴുതി

    ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100-ല്‍ അധികം റണ്‍സിന്റെ മാര്‍ജിനില്‍ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ന്യൂ ചണ്ഡീഗഡിലെ മഹാരാജാ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 102 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും വലിയ റണ്‍ മാര്‍ജിനിലുള്ള മുന്‍ റെക്കോര്‍ഡ് 92 റണ്‍സിന്റെ വിജയമാണ്. ഈ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ മുന്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയം 2004 ഡിസംബര്‍ 28-ന് ചെന്നൈയില്‍ വെച്ച് നടന്ന മത്സരത്തില്‍ 88 റണ്‍സിനാണ്. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 49.5 ഓവറില്‍ 292 റണ്‍സെടുത്തു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലീസ ഹീലി ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിനായി ഓപ്പണിംഗിനിറങ്ങിയ ഈ ഇടംകൈയ്യന്‍ താരം, 91 പന്തില്‍ നിന്ന്…

    Read More »
  • ‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

    ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു. എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ, രാഹുല്‍ ഗാന്ധിയെ…

    Read More »
  • പാകിസ്താനുമായി ഒരു ബന്ധത്തിനും ഉദ്ദേശിക്കുന്നില്ല ; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കൈ കൊടുക്കാത്തതിലെ വിവാദം ; താല്‍പ്പര്യമില്ലെന്ന് നീലപ്പട മാച്ച് റഫറിയെ നേരത്തേ അറിയിച്ചിരുന്നു

    ദുബായ്: 2025 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ടീമുമായുള്ള ഹസ്തദാനം ഒഴിവാക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ആരാധകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കാം, പക്ഷേ ഇക്കാര്യം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമുമായി സൗഹൃദപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ ടീം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിനെ സമീപിച്ചിരുന്നു. പക്ഷേ വാതിലുകള്‍ അവരുടെ മുഖത്ത് തന്നെ അടച്ചിരുന്നു. ഇന്ത്യയുടെ ഉദ്ദേശ്യത്തെക്കുറിച്ച് മാച്ച് റഫറി പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു, സൂര്യകുമാറിനെയോ മറ്റ് ഇന്ത്യന്‍ കളിക്കാരെയോ ഹസ്തദാനത്തിനായി സമീപിക്കുന്നത് ഒഴിവാക്കണമെന്ന് സല്‍മാന്‍ അലി ആഘയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ കളിക്കാരുമായുള്ള എല്ലാ സൗഹൃദ ആംഗ്യങ്ങളും അവഗണിക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്പെക്ട്രത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരെയും പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സാധാരണക്കാരെയും ആദരിച്ചുകൊണ്ട്, ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കി, ഇത് സല്‍മാനും സംഘത്തിനും നിരാശാജനകമായിരുന്നു. ടോസ്…

    Read More »
  • ‘ഷോക്ക് ഹാന്‍ഡ്’ വിവാദത്തില്‍ ട്വിസ്റ്റ്: റഫറിക്ക് നിര്‍ദേശം നല്‍കിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി

    ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നല്‍കിയ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്നു പൈക്‌റോഫ്റ്റിനെ മാറ്റണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. ഇതു നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പിസിബിക്കു ഐസിസി ഔദ്യോഗികമായി മറുപടി നല്‍കി. ഐസിസി ജനറല്‍ മാനേജര്‍ വസീം ഖാനാണ് പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി ഇമെയിലായി പരാതി നല്‍കിയത്. മുഹ്സിന്‍ നഖ്വി തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എസിസിയുടെ നിര്‍ദേശപ്രകാരമാകാം മാച്ച് റഫറി പ്രവര്‍ത്തിച്ചതെന്നും ഐസിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഐസിസിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നത്. എസിസി പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വി തന്നെയാകാം റഫറിക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയെന്ന സൂചനകളും ചില ഉന്നതവൃത്തങ്ങള്‍ നല്‍കുന്നു. ”ഐസിസിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? മാച്ച് ഒഫിഷ്യലിനെ നിയമിച്ചു കഴിഞ്ഞാല്‍…

    Read More »
  • പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ എറിഞ്ഞത് 92 പന്തുകള്‍ ; എന്നിട്ടും നടക്കാതിരുന്ന കാര്യം പാക് ബാറ്റ്‌സ്മാന്‍ സാഹിബ് സാദ നടപ്പാക്കി; ടി20-യില്‍ ബുംറക്കെതിരെ അടിച്ചത് രണ്ടു സിക്‌സറുകള്‍

    ദുബായ് : ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തില്‍, പാക് താരം സാഹിബ്‌സാദ ഫര്‍ഹാന്‍ ജസ്പ്രീത് ബുംറക്കെതിരെ രണ്ട് സിക്‌സറുകള്‍ നേടി. ഇതോടെ ടി20-യില്‍ ബുംറക്കെതിരെ സിക്‌സറടിക്കുന്ന ആദ്യ പാകിസ്താന്‍ താരമായി അദ്ദേഹം മാറി. പാകിസ്താനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ 92 പന്തുകള്‍ എറിഞ്ഞിട്ടും സിക്‌സര്‍ വഴങ്ങാതെ ബുംറ കാത്തുസൂക്ഷിച്ച റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്. പാകിസ്താന്റെ ഇന്നിംഗ്സിലെ നാലാമത്തെ ഓവറിലാണ് ആദ്യ സിക്‌സര്‍ പിറന്നത്. നല്ല ലെങ്ത്തിലുള്ള പന്ത് ലോങ് ഓണിന് മുകളിലൂടെ ഫര്‍ഹാന്‍ സിക്‌സറടിച്ചു. കൃത്യമായ ടൈമിങ്ങോടെയുള്ള ആ ഷോട്ടില്‍ കാണികള്‍ ആവേശത്തിലായി. രണ്ടാമത്തെ സിക്‌സര്‍ ആറാം ഓവറിലാണ് പിറന്നത്. 133 കിലോമീറ്റര്‍ വേഗത്തില്‍ വന്ന ഷോര്‍ട്ട് ലെങ്ത് പന്ത് ഫര്‍ഹാന്‍ ബൗണ്ടറിക്ക് പുറത്തേക്ക് വലിച്ചടിച്ചു. തുടക്കത്തില്‍ തന്നെ ടീമിന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടും ഫര്‍ഹാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ രണ്ട് സിക്‌സറുകളോടെ, ടി20-യില്‍ ബുംറക്കെതിരെ ഒന്നിലധികം സിക്‌സറുകള്‍ നേടുന്ന ആറാമത്തെ താരമെന്ന…

    Read More »
  • ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദം: ഏഷ്യാകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്താന്റെ ഭീഷണി ; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു

    ദുബായ് : ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍, ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ വൈകിയതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി ശക്തമായ നിലപാടെടുത്തു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും (എംസിസി) കത്തയച്ചു. അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കളിയുടെ മനോഭാവം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫ്റ്റിനെതിരെ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസ്തദാന വിവാദത്തിന് ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആലോചിക്കുന്നുണ്ട്. എന്നാല്‍, എസിസിയില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ നിഷേധിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ബിസിസിഐ മത്സരത്തിന്…

    Read More »
  • ‘പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല’; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന; ഇന്ത്യക്കെതിരേ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കി പിസിബി; മാച്ച് റഫറിയെ മാറ്റണമെന്നും ആവശ്യം

    ബംഗളുരു: ഏഷ്യാകപ്പില്‍ പാക്കിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസിഐ ടൂര്‍ണമെന്റ് കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ താരങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലാതായെന്നും റെയ്‌ന പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെ പറ്റി ഓരോ താരങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ ആരും സമ്മതിക്കില്ലായിരുന്നു എന്നും റെയ്‌ന പറഞ്ഞു. ‘ഒരു കാര്യം എനിക്ക് ഉറപ്പാണ്. കളിക്കാരോട് നേരിട്ട് ചോദിച്ചാല്‍, ആര്‍ക്കും ഏഷ്യാ കപ്പ് കളിക്കാന്‍ താല്‍പര്യമില്ല. ബിസിസിഐ സമ്മതിച്ചതുകൊണ്ട് ഒരുവിധത്തില്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. സൂര്യകുമാര്‍ യാദവിനോടും ടീം അംഗങ്ങളോടും പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. അവര്‍ക്കാര്‍ക്കും കളിക്കാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് റെയ്‌നയുടെ വാക്കുകള്‍. മല്‍സരത്തിലുടനീളം പാക്കിസ്താനെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. മല്‍സരത്തിന്റെ ടോസ് സമയത്തും മല്‍സര ശേഷവും പാക്ക് താരങ്ങള്‍ക്ക് ഹസ്താദാനം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.…

    Read More »
  • എല്ലാം മറക്കാറായിട്ടില്ല! കൈകൊടുക്കാന്‍ കാത്തിരുന്ന് പാക് താരങ്ങള്‍; ഡ്രസ്സിങ് റൂമിന്റെ വാതിലടച്ച് ഇന്ത്യ, അഭിമുഖം റദ്ദാക്കി അഗ

    ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പാക് താരങ്ങള്‍ക്ക് അതൃപ്തി. പാക് നായകന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള അഭിമുഖം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തിനായി തങ്ങള്‍ കാത്തിരിന്നുവെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സൂചിപ്പിക്കുകയും ചെയ്തു. മത്സരശേഷമുള്ള ദൃശ്യങ്ങള്‍ വ്യപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്താനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ടോസ് സമയത്തും ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തിനു ശേഷവും ഹസ്തദാനം വേണ്ടെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു ടീം ഇന്ത്യ. 16-ാം ഓവറില്‍ സിക്സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി. മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റര്‍ പ്രസന്റേഷന്‍ പാക്…

    Read More »
Back to top button
error: