Sports
-
ഇഷാന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; വീട്ടുമുറ്റത്തെ മത്സരത്തിലും പതിവു തെറ്റിക്കാതെ സഞ്ജു
കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്. 28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം…
Read More » -
കാര്യവട്ടത്ത് കാര്യമായിട്ടൊന്നും ചെയ്യാനാകാതെ മലയാളി താരം!! 6 റൺസുമായി സഞ്ജുവും 30 റൺസെടുത്ത അഭിഷേക് ശർമയും പുറത്ത്
തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. മത്സരം ആറോവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർമാരായ അഭിഷേക് ശർമയും (16 പന്തിൽ 30), സഞ്ജു സാംസണിന്റെ (6 പന്തിൽ 6) വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്. ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പരുക്കേറ്റു പുറത്തിരുന്ന ഇഷാൻ കിഷൻ ഇന്ന് കളത്തിലിങ്ങിയിട്ടുണ്ട്. 18 ബോളിൽ 18 റൺസുമായി ഇഷാനും 10 ബോളിൽ 15 റൺസുമായി ക്യാപ്റ്റനുമാണ് ഇപ്പോൾ ക്രീസിൽ. അതേസമയം ട്വന്റി20 ലോകകപ്പിനു മുൻപ് ഫോമിലേക്കു തിരിച്ചെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരവും താരം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ന്യൂസീലൻഡ് ടീമിൽ നാലു മാറ്റങ്ങളുണ്ട്.
Read More » -
പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം
ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി…
Read More » -
സഞ്ജുവിനു വേണ്ടി സ്ലോട്ട് ഉണ്ടാക്കേണ്ട കാര്യമില്ല, അവന്‍ പുറത്തിരുന്ന് കളി കാണട്ടെ’; തുറന്നടിച്ച് അശ്വിന്‍; ‘എല്ലാവരും സഞ്ജുവിനു ചുറ്റും കറങ്ങണമെന്ന് പറയുന്നത് ശരിയല്ല’
തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ സഞ്ജു കളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്വന്തം നാട്ടില്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുമ്പോള്‍ സമ്മര്‍ദവും ആശയക്കുഴപ്പവും വീണ്ടും കളിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരും മുന്‍ ടീം അംഗങ്ങളുമൊക്കെ. സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ആദ്യ നാലു മത്സരങ്ങളില്‍നിന്നു വെറും 40 റണ്‍സാണ് മാത്രമുള്ള സഞ്ജുവിന് കാര്യവട്ടത്തെ കളി കരിയറിലെ ഏറ്റവും നിര്‍ണായക മത്സരങ്ങളിലൊന്നാണ്. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസാന അവസരവും. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഫോമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അതിനിടെ, സഞ്ജുവിന് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍. ”നല്ലൊരു കളിക്കാരനല്ലെങ്കില്‍, അദ്ദേഹത്തിന് ഈ നിലയില്‍ എത്താന്‍ കഴിയില്ല. മനസ്സ് ഒരുപാട് ചിന്തകളാല്‍ മൂടപ്പെട്ടിരിക്കുമ്പോള്‍, പന്തുകളുടെ ലൈനും ലെങ്തും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അവന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോകുന്നു.”…
Read More » -
എന്നാലും എന്റെ പാക്കിസ്ഥാനേ… കളിച്ചില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കും, ഐസിസിയുടെ ഒറ്റ വെല്ലുവിളി… പിന്തുണയുമില്ല, കറുത്തബാഡ്ജും വേണ്ട… ദേണ്ടേ കൂടുംകുടുക്കയുമെടുത്ത് കൊളംബോയിലേക്ക് വിമാനം കയറാൻ ടിക്കറ്റെടുത്ത് പാക്കിസ്ഥാൻ
ടി20 ലോകകപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് പതിയെ പിൻവാങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെൻറിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നൽകുക എന്നതായിരുന്നു ബഹിഷ്കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂർണ്ണമായി ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും ഇന്ത്യയ്ക്കെതിരെ മത്സരത്തിനിറങ്ങിയാൽ കറുത്ത ആം ബാൻഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാക്കിസ്ഥാന്റെ ആ ഭീഷണി. എന്നാൽ പാക്കിസ്ഥാനില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റ ഭീഷണിയിൽ പാക്കിസ്ഥാൻ കൊളംബോയ്ക്ക് വിമാനം കേറുന്നു. ഫെബ്രുവരി 7 ന് തുടങ്ങുന്ന ലോകകപ്പിൽ പങ്കെടുക്കാനായി പാക് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലാഹോറിൽ നടക്കുന്ന ടി 20 പരമ്പരയ്‌ക്കായി പാക്കിസ്ഥാനിലെത്തിയ ഓസ്ട്രേലിയയ്ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ…
Read More » -
ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും പുറത്ത്, നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്
വിശാഖപട്ടണം: ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് പിൻതുടരുന്ന ഇന്ത്യയ്ക്ക് ആദ്യ ബോളിൽ ആദ്യ വിക്കറ്റ് നഷ്ടം. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ ഓപ്പണർ അഭിഷേക് ശർമയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഹെൻഡിയുടെ ബോളിൽ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ഡെവോൺ കോൺവെയുടെ കൈകളിലെത്തുകയായിരുന്നു, കഴിഞ്ഞ കളിയിൽ മലയാളി താരം സഞ്ജുവിന്റെ കുറ്റിയായിരുന്നു ഹെൻട്രി പിഴുതത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാറിനെ ജേക്കബ് ഡഫിയാണ് പുറത്താക്കിയത്. എട്ടുറൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേസമയം ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മുൻ കളിയിൽ മിന്നൽ പ്രകടനം പുറത്തെടുത്ത റിങ്കുവിനെ നാലാമനായി കളത്തിലിറക്കി പുതു പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് നായകനും കോച്ചും. ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 216 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. നിശ്ചിത 20 ഓവറിൽ ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് കിവീസിന് നേട്ടമായത്. അർധസെഞ്ചുറി തികച്ച ടിം സെയ്ഫേർട്ടാണ് ടോപ് സ്കോറർ. ആദ്യ മൂന്നു മത്സരങ്ങളും…
Read More » -
എന്തു തീരുമാനിച്ചാലും നാണക്കേട് മാത്രം ബാക്കി!! ബംഗ്ലാദേശിന്റെ പേരു പറഞ്ഞ് ഭീഷണി തന്ത്രമൊരുക്കുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ കളത്തിലിറക്കും…
ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിമുഴക്കുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാൻ നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റിൽനിന്നു പാക്കിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്. ഇതോടെയാണ് മറുപണിയുമായി ഐസിസിയും രംഗത്തെത്തിയത്. ഫെബ്രുവരി 7നാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനിടെ തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യം. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. എന്നാൽ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം.…
Read More » -
വനിതാ പ്രീമിയര്‍ ലീഗില്‍ ചരിത്രം പിറന്നു; ആദ്യ സെഞ്ചുറി തികച്ച് നാറ്റ് സ്കിവര്‍ ബ്രന്റ്; ഈ റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനാകില്ല!
വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആദ്യ സെഞ്ചറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യശതകം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായത്. മുംബൈ താരമായ സ്കിവര്‍–ബ്രന്‍റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെറും 57 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് ചരിത്രം കുറിച്ച ഇന്നിങ്സ്. സ്കിവര്‍–ബ്രന്‍റിന്‍റെ മികവില്‍ മുംബൈ 4 വിക്കറ്റിന് 199 റണ്‍സ് എന്ന കൂറ്റന്‍ സ്കോറും കുറിച്ചു. പത്തുതവണയാണ് ഡബ്ല്യുപിഎല്ലില്‍ ബാറ്റര്‍മാര്‍ തൊണ്ണൂറോ അതിലേറെയോ റണ്‍സ് സ്കോര്‍ ചെയ്തത്. സീസണിന്‍റെ തുടക്കത്തില്‍ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചറിക്കരികില്‍ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളില്‍ വീണു. ഇത് ആവര്‍ത്തിക്കരുതെന്നുറപ്പിച്ചാണ് നാറ്റ് സ്കിവര്‍–ബ്രന്‍റ് വഡോദരയില്‍ ബാറ്റുവീശിയത്. മൂന്നാം ഓവറില്‍ മുംബൈ ഒരുവിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സ്കിവര്‍–ബ്രന്‍റ് ക്രീസിലെത്തിയത്. ഓപ്പണര്‍ ഹെയ്‍ലി മാത്യൂസിനൊപ്പം വെറും 73 പന്തില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍…
Read More » -
നാടകം തുടരുന്നു; ടീം പ്രഖ്യാപനത്തിനു ശേഷവും ലോക കപ്പില്‍ കളിക്കുമോ എന്നു വ്യക്തമാക്കാതെ പാകിസ്ഥാന്‍; പിന്‍മാറിയാല്‍ വന്‍തുക പിഴ; ഗ്രൂപ്പിലെ മറ്റു ടീമുകള്‍ക്കും നല്‍കണം കോടികള്‍; മറ്റു മത്സരങ്ങളില്‍നിന്നും പുറത്താക്കും
ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പിസിബിയുടെ നാടകം തുടരുന്നു. പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പിസിബി ചെയര്‍മാന്‍ പ്രതികരിച്ചത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അതനുസരിച്ച് മാത്രമേ പാക് ടീം പ്രവര്‍ത്തിക്കുകയുള്ളൂവെന്നും നഖ്വി വിശദീകരിക്കുകയും ചെയ്തു. ഇന്നാണ് അന്തിമ തീരുമാനം അറിയിക്കാന്‍ പാക്കിസ്ഥാന് നല്‍കിയിരിക്കുന്ന സമയം. എന്നാല്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ അടച്ചിട്ട മുറയില്‍ താരങ്ങളുമായി നഖ്വി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. യോഗത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് നഖ്വി വ്യക്തമാക്കിയെന്നും സൂചനയുണ്ട്. സൗദിയില്‍ നിന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മടങ്ങിയെത്തിയാലുടന്‍ തീരുമാനം കൈക്കൊള്ളുമെന്നും ടീം പ്രഖ്യാപിച്ചെന്ന് കരുതി ലോകകപ്പ് കളിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് നഖ്വിയുടെ നിലപാട്. ‘സര്‍ക്കാരിന്റെ ഉപദേശത്തിന് കാത്തിരിക്കുകയാണ് പിസിബി. സര്‍ക്കാര്‍ എന്ത് പറയുന്നോ അതുപോലെ ചെയ്യും. ലോകകപ്പിന് പോകേണ്ടതില്ലെന്ന് പറഞ്ഞാല്‍ അത് അനുസരിക്കും’ എന്നായിരുന്നു പ്രധാന പരിശീലകനായ മൈക്ക്…
Read More »
