Sports

  • ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക; 26-ാം വയസിലെ വിരമിക്കല്‍ തീരുമാനം അംഗീകരിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

    കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസരങ്ക. നിശ്ചിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹസരങ്ക ലോംഗ് ഫോർമാറ്റിൽ നിന്ന് വിരമിക്കുന്നത്. 26 വയസാണ് താരത്തിന്റെ പ്രായം. ഹസരങ്കയുടെ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. നാല് ടെസ്റ്റുകളിൽ മാത്രമാണ് ഹസരങ്ക കളിച്ചത്. 2020ലായിരുന്നു അരങ്ങേറ്റം. 2021 ഓഗസ്റ്റിലാണ് ഹസരങ്ക അവസാന ടെസ്റ്റ് കളിച്ചത്. അടുത്ത കാലത്ത് ലങ്കയുടെ ടെസ്റ്റ് പദ്ധതികളിൽ ഹസരങ്ക ഉണ്ടായിരുന്നില്ല. നിശ്ചിത ഓവർ ക്രിക്കറ്റിൽ ലങ്കയുടെ തകർപ്പൻ ഫോമിലാണ് ഹസരങ്ക. 2017ൽ അ്‌ദ്ദേഹം ശ്രീലങ്കൻ ജേഴ്‌സിയിൽ അരങ്ങേറി. പിന്നീട് ഏകദിന – ടി20 ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമായിരുന്നു താരം. 48 ഏകദിന മത്സരങ്ങളും 58 ടി20 മത്സരങ്ങളും താരം ടീമിനായി കളിച്ചു. 158 വിക്കറ്റുകളും 1365 റൺസും രണ്ട് ഫോർമാറ്റിൽ നിന്നുമായി നേടി. ഇത്തവണ ഏകദിന ലോകകപ്പിൽ ശ്രീലങ്ക യോഗ്യത നേടുമ്പോൾ താരത്തിന്റെ സംഭാവന വലുതായിരുന്നു. 22 വിക്കറ്റുകൾ വീഴ്ത്തിയ താരം വിക്കറ്റ്…

    Read More »
  • തുടര്‍ച്ചയായി അവസരങ്ങള്‍; നിരാശ മാത്രം നൽകി സഞ്ജു സാംസൺ

    തിരുവനന്തപുരം:വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20യിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഏഷ്യാകപ്പും ലോകകപ്പും അടുത്തെത്തിയ സാഹചര്യത്തില്‍ കരിയറിലെ ഏറ്റവും നിര്‍ണായകമായ സീരീസാണ്  ദുര്‍ബലരായ വെസ്റ്റിന്‍ഡീസിനെതിരെ സഞ്ജു കളഞ്ഞുകുളിച്ചത്. വെസ്റ്റിൻഡീസിനെതിരായ അവസാന ടി20യില്‍ 9 പന്തില്‍ നിന്നും 13 റണ്‍സുമായാണ് സഞ്ജു പുറത്തായത്. നല്ല ആത്മവിശ്വാസത്തില്‍ മുന്നേറിയ ഇന്നിംഗ്‌സില്‍ അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് ഇത്തവണയും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.ആദ്യ ടി20യിലും 12 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. രണ്ടാം മത്സരത്തില്‍ 7 റണ്‍സിന് പുറത്തായി. മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയില്‍ തിളങ്ങിയിരുന്നുവെങ്കില്‍ ഏഷ്യാകപ്പില്‍ പ്രതീക്ഷ സജീവമാക്കാന്‍ താരത്തിനാകുമായിരുന്നു. അയര്‍ലന്‍ഡിനെതിരെയുള്ള പരമ്ബരയിലാണ് ഇനി സഞ്ജു സാംസണ്‍ കളിക്കുക. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെയും സഞ്ജു പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജുവിനെ കാണുന്നത് ഇനി ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും

    Read More »
  • ഡുറണ്ട് കപ്പ് ഫുട്ബോൾ: കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ഗോകുലം കേരള

    കൊൽക്കത്ത:ഡുറണ്ട് കപ്പ് ഫുട്ബോളിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ഗോകുലം കേരളയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്.മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഗോകുലം ത്തിന്റെ വിജയം. അമി​നൗ ബൗബ, ശ്രീകുട്ടൻ, അഭിജിത്ത്,  അലക്സ് സാഞ്ചസ് എന്നിവർ ​ഗോകുലത്തിനായി ​ഗോളുകൾ നേടിയപ്പോൾ ഇമ്മാനുവൽ ജസ്റ്റിൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ​ഗോൾ നേടിയത്. ടൂർണമെന്റിൽ ഗോകുലിന്റെ രണ്ടാം വിജയമാണിത്. ഇതോടെ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗോകുലം കേരള.

    Read More »
  • ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ: ഗോകുലം കേരള എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍ 

    കൊൽക്കത്ത:ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് നേര്‍ക്കുനേര്‍.ഒരേ സംസ്ഥാനക്കാരാണെങ്കിലും ദേശീയതല ടൂര്‍ണമെന്റില്‍ ഈ രണ്ടു ക്ലബുകളും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.  രണ്ടു തവണ ഐ ലീഗ് ചാമ്ബ്യന്മാരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഗോകുലം കേരള എഫ്‌.സി 2019ലെ ഡ്യൂറൻഡ് കപ്പ് വിജയികള്‍ കൂടിയാണ്.ഇത്തവണ ഗ്രൂപ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്‌സ് ടീമിനെ 2-0ത്തിന് അവർ തോൽപ്പിക്കുകയും ചെയ്തിരുന്നു.  മറുവശത്ത്, ഐ‌.എസ്‌.എല്ലില്‍ രണ്ടു തവണ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് ഡ്യൂറൻഡ് കപ്പില്‍ ആദ്യ മത്സരമാണ്.ഞായറാഴ്ച ഉച്ചക്ക് 2.30ന് തുടക്കമാകുന്ന കളി സോണി ടെൻ 2ലും സോണി ലിവ് ആപ്പിലും തത്സമയം കാണാം.

    Read More »
  • എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് കളിക്കും..‌. ഇന്ത്യന്‍ മുന്‍ സെലക്റ്റര്‍ എം.എസ്.കെ. പ്രസാദ് പറയുന്ന

    ഹൈദരാബാദ്: ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സൂര്യകുമാർ യാദവിന് ഏകദിന ഫോർമാറ്റിൽ അതേ പ്രകടനം ആവർത്തിക്കാനാവുന്നില്ല. ടി20 ഫോർമാറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് അദ്ദേഹം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരുന്നു സൂര്യ. വിൻഡീസിനെതിരായ മൂന്ന് ഏകദിനത്തിൽ 14.11 ശരാശിയിൽ നേടിയത് 78 റൺസ് മാത്രം. ഏകദിന ക്രിക്കറ്റിൽ തനിക്ക് വെല്ലുവിളികളുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു സൂര്യ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അദ്ദേഹമുണ്ടാവുമോ എന്നുള്ള കാര്യം പോലും ഉറപ്പില്ല. എന്നാൽ ഇന്ത്യൻ മുൻ സെലക്റ്റർ എം എസ് കെ പ്രസാദ് പറയുന്നത് സൂര്യകുമാർ ലോകകപ്പിനുണ്ടാവുമെന്നാണ്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രസാദിന്റെ വാക്കുകൾ…”എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാർ യാദവ് ഏകദിന ലോകകപ്പ് കളിക്കുമെന്നുള്ളത്. ടി20 ഫോർമാറ്റിൽ ലോകത്തെ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യ. അതിനർത്ഥം, സൂര്യക്ക് പ്രത്യേക കഴിവുകളുണ്ടെന്നാണ്. അത് നമ്മൾ ടി20 ഫോർമാറ്റിലും ഐപിഎല്ലിലും കണ്ടതാണ്. സമ്മർദ്ദ ഘട്ടത്തിൽ സൂര്യ പലപ്പോഴും ടീമിന്റെ രക്ഷകനായിട്ടുണ്ട്. എനിക്ക്…

    Read More »
  • ഓഗസ്റ്റ് 13ന് ഡ്യൂറൻഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം; എതിരാളികൾ ഗോകുലം എഫ്‌സി

    കൊൽക്കത്ത:ഡ്യുറൻഡ് കപ്പിനായി തയ്യാറെടുപ്പുകള്‍ നടത്തി കേരള ബ്ലാസ്റ്റേഴ്സ്. ഈ മാസം എട്ടിന് കൊച്ചിയില്‍ നിന്ന് ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും.ഓഗസ്റ്റ് 13ന് ഗോകുലം എഫ്‌സിയുമായാണ് ഡ്യൂറൻഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം. 24 ടീമുകള്‍ ഉള്‍പ്പെടുന്ന ടൂര്‍ണ്ണമെന്‍റില്‍ സി ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സ്. ഗോകുലം എഫ്‌ സിയ്ക്ക് പുറമെ മുൻ വര്‍ഷത്തെ ചാമ്ബ്യൻമാരായ ബാംഗ്ലൂര്‍ എഫ് സി, ഇന്ത്യൻ എയര്‍ഫോഴ്സ് അടക്കമുള്ള ടീമുകളാണ് ഗ്രൂപ്പില്‍ ഉള്ളത്.ആറ് ഗ്രൂപ്പ് ജേതാക്കളും, ടൂര്‍ണമെന്‍റിലെ മികച്ച്‌ മറ്റ് രണ്ട് ടീമുകളുമാണ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കുക. സൂപ്പര്‍ താരം അഡ്രിയാൻ ലൂണ, ദിമിത്രിയോസ് അടക്കം പ്രമുഖ താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്.ഡ്യൂറന്‍ഡ് കപ്പിനുള്ള അന്തിമ സ്ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മുന്നോടിയായി ടീം എറണാകുളത്ത് പനമ്ബിള്ളി നഗര്‍ഗ്രൗണ്ടില്‍  പരിശീലനത്തിലാണ്.

    Read More »
  • തൃശൂരിൽ ബൈച്ചുംഗ് ബൂട്ടിയയുടെ ഫുട്ബോൾ അക്കാദമി

    തൃശൂർ:കുന്നംകുളത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയയുടെ സഹകരണത്തോടെ ഫുട്ബോള്‍ അക്കാദമി വരുന്നു.കായിക മന്ത്രി വി അബ്ദുര്‍റഹ്മാനുമായി സെക്രട്ടറിയേറ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂട്ടിയ സഹകരണം വാഗ്ദാനം ചെയ്തത്. മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബൂട്ടിയ തിരുവനന്തപുത്തെത്തിയത്. ബൈയ്ചുംഗ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂള്‍സ് എന്ന ഫുട്‌ബോള്‍ അക്കാദമി നിലവില്‍ ബൂട്ടിയ നടത്തുന്നുണ്ട്.സന്ദേശ് ജിംഗന്‍, ആശിഖ് കുരുണിയന്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ ബൂട്ടിയ അക്കാദമിയില്‍ നിന്ന് ദേശീയ ടീമിലെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ കീഴിലുള്ള കുന്നംകുളം സ്‌പോട്‌സ് ഡിവിഷനിലാണ് ബൂട്ടിയയുമായി സഹകരിച്ച്‌ അക്കാദമി തുടങ്ങുക. ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്‌പോട്‌സ് മെഡിസിന്‍ സെന്റര്‍ അടക്കം കുന്നംകുളം സ്പോര്‍ട്സ് ഡിവിഷനിലുണ്ട്. 4.5 കോടി രൂപ ചെലവില്‍ ഹോസ്റ്റലിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്

    Read More »
  • 41 പന്തില്‍ നിന്ന് 51 റണ്‍സുമായി സഞ്ജു സാംസൺ

    ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ.41 പന്തില്‍ നിന്ന് 51 റണ്‍സാണ് സഞ്ജു സാംസൺ നേടിയത്.അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച്‌ നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.നാല് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ മനോഹര ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സിക്‌സുകള്‍ രണ്ടാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ യാന്നിക് കറിയക്കെതിരെ ആയിരുന്നു.ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ക്കാനും സഞ്ജുവിനായി.

    Read More »
  • നവരാത്രി ആഘോഷം; ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി

    മുംബൈ:പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സര തിയതി മാറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം 14 ന് നടത്തത്തക്ക രീതിയിലാണ് പുതിയ ക്രമീകരണം. വേദി അഹമ്മദാബാദ് തന്നെയായിരിക്കും.ഇതോടെ ലോകകപ്പിലെ മറ്റ് ചില മത്സരങ്ങളുടെ തിയതിയും മാറും.ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടമാണ് ഇന്ത്യ- പാക് മത്സരം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് മത്സരം നടത്താനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമാണ് അന്നേദിനം എന്നതിനാല്‍ സുരക്ഷയൊരുക്കുക വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചതോടെ ഐസിസിയും ബിസിസിഐയും മത്സര തിയതി മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

    Read More »
  • കുല്‍ദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കി സൂര്യകുമാര്‍ യാദവ‌്; കുല്‍ദീപ് പ്രതികരിച്ചില്ലെങ്കിലും കലിയടങ്ങാതെ ആരാധകര്‍

    പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെല്ലാം ഹൃദയത്തിൽ ഏറ്റെടുത്ത സിനിമയാണ് അമീർ ഖാൻ നായകനായ ലഗാൻ. ബ്രിട്ടീഷുകാർക്കെതിരായ മത്സരത്തിൻറെ അവസാന ഓവറിൽ ഒരു പന്തിൽ അഞ്ച് റൺസ് വേണമെന്ന ഘട്ടത്തിൽ അമീർ അവതരിപ്പിച്ച ഭുവൻ എന്ന കഥാപാത്രത്തിനൊപ്പം ക്രീസിൽ നിൽക്കുന്നത് ശരിക്ക് ബാറ്റ് പിടിക്കാൻ പോലും അറിയാത്ത കച്‌രയാണ്. അവസാന പന്തിൽ അഞ്ച് റൺസെടുക്കാൻ കച്‌ര പരാജയപ്പെട്ട് ഭുവൻറെ ടീമും നാട്ടുകാരും തോൽവി ഉറപ്പിച്ച് തലകുനിക്കുമ്പോഴാണ് ആ പന്ത് അമ്പയർ നോ ബോൾ വിളിക്കുന്നതും അവസാന പന്തിൽ സ്ട്രൈക്ക് കിട്ടുന്ന ഭുവൻ സിക്സ് അടിച്ച് ടീമിനെ ജയിപ്പിക്കുന്നതും. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിത്തിനിടെ കുൽദീപ് യാദവിനെ ലഗാനിലെ കച്‌രയെന്ന് വിളിച്ച് കളിയാക്കിയ സൂര്യകുമാർ യാദവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. വിൻഡീസ് ഇന്നിംഗ്സിലെ 29-ാം ഓവറിലായിരുന്നു കുൽദീപിനെ കച്‌ര എന്ന വിളിച്ചത്. അതിന് മുമ്പ് ഷിമ്രോൺ ഹെറ്റ്മെയറിനെ കുൽദീപ് പുറത്താക്കിയിരുന്നു. പിന്നീട് ഷായ് ഹോപ്പിനെതിരെ കുൽദീപ് പന്തെറിയാൻ തുടങ്ങുമ്പോഴാണ് കവറിൽ…

    Read More »
Back to top button
error: