Social Media

  • ‘എന്തിനാ പ്രതിഷേധിക്കുന്നേ? ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരേ?’ കത്തോലിക്ക സഭയെ പരിഹസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍; തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നു കമന്റ്; കാസയ്ക്കും കണക്കിനു പരിഹാസം

    തൃശൂര്‍: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ‘എന്തിനാ പ്രതിഷേധിക്കുന്നെ, അടുത്ത പെരുന്നാളിനു ഡെല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മെത്രാപ്പൊലീത്തയുടെ പരിഹാസം. മാസങ്ങള്‍ക്കുമുമ്പ് തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയും സിബിസിഐ പ്രസിഡന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ള ബിജെപി നേതാക്കളെ ക്ഷണിച്ചിരുന്നു. ക്രിസ്മസ് സമയത്തായിരുന്നു പരിപാടി. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബിജെപി നേതാവായിട്ടല്ല, പ്രധാനമന്ത്രിയെന്ന നിലയ്ക്കാണു വിളിച്ചതെന്നായിരുന്നു മാര്‍ താഴത്തിന്റെ പ്രതികരണം. നിലവധില്‍ ബിജെപി ലോക്‌സഭാ എംപിയായി വിജയിച്ചത് തൃശൂരില്‍നിന്നാണ്. കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാപ്പൊലീത്തയുടെ പരിഹാസമെന്നതും ശ്രദ്ധേയമാണ്. കാസയ്ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും തിരുമേനിക്ക് ഇഡിയെ പേടിയില്ലേ എന്നിങ്ങനെയുള്ള മറുപടികളുമായി കമന്റ് ബോക്‌സുകളും നിറയുകയാണ്. മതപരിവര്‍ത്തനം,…

    Read More »
  • ക്യാമറയ്ക്കു മുന്നില്‍ ബ്രദറും സിസ്റ്ററുമൊന്നുമില്ല! സഹോദരന്‍ ജീവിതത്തില്‍, ‘ലിപ് ലോക്’ സീന്‍ വന്നാല്‍ ചെയ്യും; പ്രതീഷ്- രേണു ജോഡിയെക്കുറിച്ച് ഭാര്യ പറഞ്ഞത്…

    രേണു സുധിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുകയാണ്. ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയ രംഗത്തേക്ക് വന്നത്. ആല്‍ബം സോങ്‌സും ഷോര്‍ട്ട് ഫിലിമുകളുമെല്ലാമായി രേണു തിരക്കുകളിലാണ്. രേണുവിനൊപ്പം നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റാണ് പ്രതീഷ്. ഒരുമിച്ചുള്ള വര്‍ക്കുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും ചായ് ടോക്‌സ് വിത്ത് വൈബര്‍ഗുഡില്‍ രേണുവും പ്രതീഷും സംസാരിക്കുന്നുണ്ട്. ഞാനും ചേച്ചിയും ആദ്യമായി അഭിനയിച്ച കരിമിഴികണ്ണാലെ എന്ന ആല്‍ബം ഒരു മില്യണിന്റെ മുകളില്‍ വ്യൂസ് പോയി. അതിന് ശേഷം ഒരുപാട് ഡയരക്ടേര്‍സ് ഞങ്ങളെ വിളിച്ചു. ഞാന്‍ ചെയ്ത 10-12 വര്‍ക്കുകളില്‍ ചേച്ചിയുമായാണ് കോംബോ വന്നിരിക്കുന്നത്. തുടരെ വര്‍ക്ക് വരുന്ന സമയത്ത് എനിക്കൊരിക്കലും മാറി നില്‍ക്കാന്‍ പറ്റില്ലെന്ന് പ്രതീഷ് പറഞ്ഞു. രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും പ്രതീഷ് പറയുന്നു. ഓരോരുത്തരുടെ ഇഷ്ടമാണ് അവരെങ്ങനെ നടക്കണം, ഡ്രസ് ചെയ്യണം, ജീവിക്കണം എന്ന്. അതില്‍ രണ്ടാമതൊരാള്‍ വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയില്‍ പറയുമ്പോഴാണ് പ്രതികരിക്കുന്നത്. രേണു സുധിയും പ്രതീഷും റിലേഷന്‍ഷിപ്പിലാണ്…

    Read More »
  • മനുഷ്യരൂപത്തില്‍ ജനിച്ച് പിശാചായി വളര്‍ന്ന പടുജന്മം! വിമുക്തഭടനായിട്ടും എല്ലാം വിറ്റുതുലച്ച് കള്ളനായ അച്ഛന്‍, ഭാന്ത്രിയായ അമ്മ മരിച്ചത് വണ്ടിയിടിച്ച്; ‘തനിക്ക് താനും പുരയ്ക്കു തൂണു’മായി തീര്‍ന്ന കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി

    ജയില്‍ ചാട്ടത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ ഗോവിന്ദച്ചാമിയെന്ന ചാര്‍ലി തോമസ്. സൈനികന്റെ മകനായി ജനിച്ച ഇയാള്‍ കുടുംബത്തിലെ ടോക്സിക് അന്തരീക്ഷത്തില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ കൊടുംക്രിമിനലായി രൂപപ്പെട്ടു. ലഹരിയും സെക്സുമാണ് ഈ സൈക്കോപാത്തിനെ മുന്നോട്ടു നയിക്കുന്നത്. ഇയാളെക്കുറിച്ച് ഫെയ്സ്ബുക്കില്‍ റിജ്ജു കാലിക്കറ്റ് (എം റിജ്ജു) എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല, ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവെന്ന് തമിഴ്മാധ്യമങ്ങള്‍ ജന്‍മനാട്ടില്‍ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്‌സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികന്‍ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി! എല്ലാം വിറ്റുതലഞ്ഞതോടെ…

    Read More »
  • ട്രാഫിക്കില്‍ വലഞ്ഞു; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വേണം; ഓഫീസിലെ അമ്മാവന്‍മാര്‍ക്ക് ഇതൊന്നും മനസിലാവില്ലെന്ന് കുറിപ്പ്

    ഓഫീസ് ജീവനക്കാര്‍ പലപ്പോഴും ദൈനംദിന യാത്രയ്ക്കിടെ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നു. പ്രത്യേകിച്ചും ഗതാഗതക്കുരുക്ക് മിക്ക നഗരങ്ങളിലും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷനേടാനും ജീവനക്കാരുടെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടാതിരിക്കാനും വര്‍ക്ക് ഫ്രം ഹോം വ്യാപകമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഒരു യുവതിയാണ് ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പല ജീവനക്കാരും ഓഫീസിലേക്ക് എത്തുമ്പോഴേക്കും വിലപ്പെട്ട സമയവും ഊര്‍ജ്ജവും പണവും പാഴാക്കുകയാണെന്ന് യുവതി വാദിക്കുന്നു. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ഓഫീസില്‍ എത്തുമ്പോഴേക്കും ജോലി ആരംഭിക്കുന്നതിനുമുമ്പുതന്നെ ജീവനക്കാര്‍ തളരുകയാണെന്നും മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും മോശം അടിസ്ഥാനസൗകര്യങ്ങളും സമ്മര്‍ദ്ദം കൂട്ടുന്നതായും അവര്‍ വ്യക്തമാക്കി. അതുകൊണ്ട് ബംഗളൂരു, മുംബൈ പോലുള്ള നഗരങ്ങളില്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നാണ് അവര്‍ പോസ്റ്റില്‍ പറയുന്നത്. ജീവനക്കാരുടെ ഭൗതിക സാന്നിധ്യം ആവശ്യമില്ലാത്ത ജോലികളാണെങ്കില്‍ അതിനായി ദിനവും ഗതാഗതക്കുരുവും മോശം അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് സമയവും ഊര്‍ജ്ജവും പണവും പാഴാക്കി ഓഫീസിലെത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്…

    Read More »
  • മോണിക്കയെ തൂക്കി സ്വാസികയും ഭര്‍ത്താവും; സൗബിന്‍- പൂജാ ഹെഗ്‌ഡേ ഗാനത്തിന് മാരക വൈബില്‍ ഡാന്‍സ്; തരംഗമായി ഡാന്‍സ്‌

    കൊച്ചി: സൗബിന്‍ ഷാഹിര്‍ ‘കൂലി’ സിനിമയില്‍ തകര്‍ത്തുവാരിയ ‘മോണിക്കാ’ഗാനത്തിന് ചുവടുവച്ച് നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. സിനിമയില്‍ സൗബിന്‍–പൂജാ ഹെഗ്ഡേ ടീം തകര്‍ത്തുചെയ്ത അതേ എനര്‍ജിയോടെയാണ് ഈ യുവദമ്പതികളും ചുവടുവച്ചത്. ഈ പെര്‍ഫോമന്‍സ് പ്രേം തൂക്കിയെന്നാണ് ഭൂരിഭാഗം ഫോളോവേഴ്സിന്റേയും അഭിപ്രായം. പ്രേമിന്റേയും സ്വാസികയുടേയും മോണിക്കാനൃത്തം സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ശ്രദ്ധേയമാകുന്ന സിനിമാഗാനങ്ങള്‍ക്കൊക്കെ ചുവടുമായി സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുണ്ട് സ്വാസികയും പ്രേമും. മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ ‘തുടരും’ചിത്രത്തിലെ ഗാനത്തിനും ഇരുവരും ചുവടുവച്ച് തരംഗമായിരുന്നു.   View this post on Instagram   A post shared by Prem Jacob (@premtheactor) മോണിക്കാ നൃത്തം ചെക്കന്‍ തൂക്കിയെന്നാണ് കമന്റുകളേറെയും. ചേച്ചിക്കൊന്നും തോന്നരുത്, ഈ വിഡിയോ പ്രേമേട്ടന്‍ കൊണ്ടുപോയി, പുള്ളി ഈ വിഡിയോ കൊണ്ടുപോയി, അങ്ങനെ പല തരത്തിലാണ് രസകരമായ കമന്റുകള്‍. 2024 ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഒന്നാം വാര്‍ഷികത്തില്‍ വീണ്ടും വിവാഹം നടത്തി ആഘോഷമാക്കിയതും വാര്‍ത്തയായിരുന്നു. ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ…

    Read More »
  • ബംഗളൂരും മുംബയും ഒന്നുമല്ല! അവിഹിതങ്ങളുടെ തലസ്ഥാനം(?) നമ്മുടെ തൊട്ടയലത്ത്!

    രണ്ട് വ്യക്തികള്‍ അല്ല രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധമായിട്ടാണ് ഇന്ത്യയില്‍ വിവാഹത്തെ കണക്കാക്കുന്നത്. ജീവിതകാലം മുഴുവന്‍ കുടുംബത്തിനൊപ്പം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് ജീവിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. എന്നാല്‍ കാലം മാറിയതോടെ നമ്മുടെ കാഴ്ചപ്പാടിലും ജീവിത ശൈലിയിലുമൊക്കെ മാറ്റം വന്നു. മാറുന്ന കാലത്ത് വിവാഹേതര ബന്ധങ്ങളും കൂടിവരികയാണ്. ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ വഞ്ചിച്ച് മറ്റൊരാളുമായി എല്ലാം പങ്കുവയ്ക്കുന്ന നിരവധി പേരുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധമുള്ള സ്ഥലം എവിടെയാണെന്നറിയാമോ? അത് ഡല്‍ഹിയും മുംബയും ഗുരുഗ്രാമും ബംഗളൂരുവും കൊല്‍ക്കത്തയും ഒന്നുമല്ല. നമ്മുടെ തൊട്ടടുത്തുള്ള ഒരു സ്ഥലമാണ്. എവിടെയാണെന്നല്ലേ? വിവാഹിതര്‍ക്കുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനായ ‘ആഷ്‌ലി മാഡിസണ്‍’ 2025 ജൂണിലെ ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുകള്‍ വന്നത് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ്. ഡല്‍ഹി, മുംബയ് തുടങ്ങിയ മെട്രോ നഗരങ്ങളെപ്പോലും മറികടന്നാണ് കാഞ്ചീപുരം ഒന്നാമതെത്തിയത്. 2024 ല്‍ ഈ നഗരം 17ാം സ്ഥാനത്തായിരുന്നു. അതാണ് ഒറ്റയടിക്ക് ഒന്നാമതായത്. ഈ ആപ്പ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇരുപത്…

    Read More »
  • വീട്ടുജോലിക്കാരനില്‍നിന്ന് പോലും മോശം അനുഭവം, ‘മീ ടൂ’ ആരോപണം മുതല്‍ പീഡനം: ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

    സ്വന്തം വീട്ടില്‍ വര്‍ഷങ്ങളായി മാനസിക പീഡനങ്ങള്‍ നേരിടുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. സോഷ്യല്‍ മീഡിയയില്‍ പൊട്ടിക്കരയുന്ന വീഡിയോയിലൂടെ നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീട്ടുജോലിക്കാരില്‍ നിന്നുപോലും മോശം അനുഭവം ഉണ്ടായെന്നും 2018ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. സ്ഥിതിഗതികള്‍ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയായെന്നും നടി കൂട്ടിച്ചേര്‍ത്തു. ‘എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എന്റെ വീട്ടില്‍ പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഞാന്‍ പൊലീസിനെ വിളിച്ചു. അവര്‍ എന്നോട് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നല്‍കും, ഞാന്‍ ഇപ്പോള്‍ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി എന്റെ വീട്ടിലെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, എന്റെ വീട് ആകെ കുഴപ്പത്തിലാണ്. വേലക്കാരികളില്‍ നിന്ന് എനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ അകത്തുകടന്ന് മോഷ്ടിക്കുകയും, എല്ലാത്തരം മോശം കാര്യങ്ങളും ചെയ്യുകയും…

    Read More »
  • ഭര്‍ത്താവിന്റെ വലിയ കുടുംബം, ഒരുപാട് പ്രശ്‌നങ്ങള്‍; ‘കൂട്ടുകാരിയുടെ ഭര്‍ത്താവിനെ അടിച്ചെടുത്ത’ കഥ ഓര്‍മ്മിപ്പിച്ച് നെറ്റിസണ്‍സ്

    ബാലതാരമായി ബോളിവുഡില്‍ തിളങ്ങിയ ഹന്‍സിക മോട്വാണി നായികയായി ശ്രദ്ധിക്കപ്പട്ടത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹൈല്‍ കത്യൂര്യ എന്നാണ് ഹന്‍സികയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസ് പങ്കാളികളായിരുന്ന ഇരുവരും പിന്നീട് അടുത്തു. 2022 ലായിരുന്നു വിവാഹം. സൊഹൈല്‍ കത്യൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആ?ദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമാണ്. ഈ വിവാഹത്തിന് ഹന്‍സിക അതിഥിയായി എത്തിയിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹൈല്‍ ഹന്‍സികയെ വിവാഹം ചെയ്തത്. അന്ന് ഹന്‍സികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകള്‍ വന്നു. എന്നാല്‍ ഈ ബന്ധം പിരിഞ്ഞതിന് പിന്നില്‍ താനല്ലെന്നാണ് ഹന്‍സിക വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹന്‍സികയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഹന്‍സിക മാറി താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്തകളോട് സൊഹെല്‍ കത്യൂര്യ പ്രതികരിച്ചു. വാര്‍ത്ത സത്യമല്ലെന്നാണ് സൊഹൈല്‍ പറഞ്ഞത്. വേര്‍പിരിയാന്‍ ശ്രമിക്കുന്നു, അകന്ന് താമസിക്കുന്നു എന്നീ വാര്‍ത്തകളില്‍ ഏതാണ് സത്യമല്ലാത്തതെന്ന ചോദ്യത്തിന് സൊഹൈല്‍ മറുപടി നല്‍കിയില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.…

    Read More »
  • രഹസ്യ വിവാഹവും 13 വര്‍ഷത്തെ ദാമ്പത്യവും, അവസാനം കണ്ടത് മൂന്ന് വര്‍ഷം മുമ്പ്; അനന്യയുടെ ആദിത്യന് എന്ത് സംഭവിച്ചു?

    ഒരു സമയത്ത് തെന്നിന്ത്യയില്‍ സജീവമായിരുന്ന നായികയായിരുന്നു അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും താരമൂല്യമുള്ള അഭിനേത്രിയായിരുന്നു. അക്കാലത്ത് നടി നായികയായ സിനിമകളെല്ലാം വലിയ ഹിറ്റായിരുന്നു. കുട്ടിക്കാലം മുതല്‍ സിനിമ അനന്യയുടെ ജീവിതത്തിന്റെ ഭാഗമാണ്. വെള്ളിത്തിരയിലേക്ക് നടി എത്തുന്നത് ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മാതാവായിരുന്നതിനാലാണ് ബാലതാരമായി അഭിനയിക്കാനുള്ള അവസരം അനന്യയ്ക്ക് ലഭിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുകയായിരുന്നു സിനിമ. ശേഷം അനന്യയെ കുറച്ച് വര്‍ഷത്തേക്ക് ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008ല്‍ പോസിറ്റീവ് എന്ന സിനിമയില്‍ നായികയായി തിരിച്ച് വരവ് നടത്തി. ശേഷം നാടോടികളില്‍ അഭിനയിച്ചുകൊണ്ട് തമിഴിലേക്ക് അരങ്ങേറി. ആ സിനിമ വലിയ വിജയമായതോടെ തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി. പിന്നീട് 2012 വരെ തുടരെ തുടരെ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലും മലയാളത്തിലും നായിക വേഷങ്ങള്‍ ചെയ്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനന്യയെ കുറിച്ച് ഒരു വാര്‍ത്ത പരക്കുന്നത്. നടി വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് തിരുപ്പതിയില്‍ വെച്ച് അതീവരഹസ്യമായി അനന്യ വിവാഹിതയായി…

    Read More »
  • ‘ഉണ്ണി മുകുന്ദന്റെ രക്തത്തിലുണ്ട് തരികിട പരിപാടികള്‍, അന്ന് ആ മുസ്ലീം സഹോദരങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു’

    മലയാള സിനിമയില്‍ ഇപ്പോഴത്തെ യുവനടന്മാരില്‍ പ്രധാനിയാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി പുതിയ ഉയരങ്ങളിലേക്കാണ് എത്തിയത്. സിനിമയ്ക്കൊപ്പം വിവാദങ്ങളിലേക്കും താരം എത്തിപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ മാനേജരുമായി ഉണ്ടായ തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രശ്‌നം പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിച്ചെന്നാണ് പുറത്തുവന്ന വിവരം. കൂടാതെ അമ്മയുടെ തലപ്പത്ത് നിന്ന് നടന്‍ മോഹന്‍ലാല്‍ ഒഴിയാന്‍ കാരണം ഉണ്ണി മുകുന്ദനാണെന്ന ആരോപണവും ഉയര്‍ന്നു. അടുത്തിടെ ഉണ്ണി മുകുന്ദനെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശാന്തിവിള ദിനേശ്. വ്യക്തി വൈരാഗ്യം കാരണമാണ് ശാന്തിവിള ദിനേശ് ഉണ്ണിയെ വിമര്‍ശിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ തുറന്നപറയുകയാണ് ശാന്തിവിള. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്… ‘നടന്‍ ഉണ്ണി മുകുന്ദനെ ഞാന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദന്‍ ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു…

    Read More »
Back to top button
error: