Social Media

  • ‘മാതാപിതാക്കളും മകളും ചേര്‍ത്തു പിടിച്ചതുകൊണ്ട് ജീവനൊടുക്കാതെ പിടിച്ചു നില്‍ക്കുന്ന ഒരു പെണ്ണ്’; അതുല്യയുടെ മരണത്തിനു പിന്നാലെ ഗായിക ഇംതിയാസ് ബീഗത്തിന്റെ പോസ്റ്റ് വൈറല്‍

    കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഗായികയായ ഇംതിയാസ് ബീഗം.  മാതാപിതാക്കളും മകളും സുഹൃത്തുക്കളും ചുരുക്കം ചില ബന്ധുക്കളും ചേർത്ത് പിടിച്ചത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്ന ഒരു പെണ്ണ് എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൂന്ന് കൂട്ടരുടെ കഥ എന്ന പേരിലുള്ള പോസ്റ്റില്‍ ടോക്സിക് ബന്ധങ്ങളെപ്പറ്റിയും, അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് വ്യക്തമാക്കുന്നത്. ‘ടോക്‌സിക് ആയ ബന്ധങ്ങളിൽ നിന്ന് ഇറങ്ങിവരാനുള്ള ആർജവം പെൺകുട്ടികളും സ്ത്രീകളും കാണിക്കണം എന്ന് പറയുന്നവരും ടോക്‌സിക് ബന്ധങ്ങളിൽ നിന്ന് സഹികെട്ട് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾക്ക് ‘മകളേ മാപ്പ്’ പോസ്റ്റ് ഇടുന്നവർ, ഇറങ്ങിപ്പോരാനുള്ള ധൈര്യം കാണിക്കാമായിരുന്നു ആ കുട്ടിക്ക്, എന്ന് വിലപിക്കുന്നവരും, ടോക്‌സിക്ക് ബന്ധം ആണെന്നറിഞ്ഞിട്ടും പലവട്ടം കുഞ്ഞുങ്ങൾക്ക് വേണ്ടി സഹിച്ചു ക്ഷമിച്ചിട്ടും, കുഞ്ഞിനേയും അത് ബാധിക്കുമെന്നറിഞ്ഞു ഇറങ്ങിപ്പോരുമ്പോൾ, ‘അവൾ liberal life നയിച്ചു എന്നും, കുറച്ച് കാശ് വന്നപ്പോൾ അവനെ ഒഴിവാക്കി…

    Read More »
  • ഞങ്ങള്‍ വേര്‍പിരിയാന്‍ കാരണം രേണു, ഇവള്‍ ലോക ഫ്രോഡ്; മുന്‍ ഭര്‍ത്താവ് എന്നതിലുപരി ഗുരുനാഥന്‍ എന്ന് പറയാനാണ് എനിക്കിഷ്ടം; വെളിപ്പെടുത്തലുമായി സുധിയുടെ മുന്‍ ഭാര്യ

    കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സുധിയുടെ മുന്‍ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ്. പിള്ള രംഗത്ത്. താനും സുധിയും നന്നായിട്ടു ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ വന്നു തങ്ങളുടെ കുടുംബം തകര്‍ത്തവളാണ് രേണു എന്ന് വീണ പറയുന്നു. രേണുവിന്റെ അച്ഛനായ തങ്കച്ചന്‍ സുധിക്ക് ഒരു സമാധാനവും കൊടുക്കാതിരുന്ന വ്യക്തിയാണെന്നും സുധി മരിക്കുന്നതിന് മുന്‍പ് തന്നെ നേരിട്ടു കണ്ട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞെന്നും, അതിനെല്ലാം ഭര്‍ത്താവും സാക്ഷിയായിരുന്നെന്നും വീണ പറയുന്നു. ”ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരുമെന്ന് എനിക്കറിയാം തമാശ പറയാനായി വന്നതല്ല. എന്റെ പേര് വീണ എസ് പിള്ള. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മില്‍ എന്താണ് പ്രശ്‌നം എന്നും പലരും ചോദിക്കുന്നുണ്ട്. ഞാന്‍ കൊല്ലം സുധിയുടെ മുന്‍ ഭാര്യ ആണ്. ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഞാന്‍ എന്റെ കുടുംബവുമായി…

    Read More »
  • എവിടെയെങ്കിലും ഉറച്ചു നില്‍ക്ക് കാസേ! നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ വിമര്‍ശിച്ച തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ‘കാസ’യ്ക്ക് മറുപടിയുമായി പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അബ്ദുള്‍ റഹീമിനെ മോചിപ്പിച്ചപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധം

    കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ചു തീവ്ര ക്രിസ്തീയ സംഘടനയായ കാസ രംഗത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. ‘ഭാരതീയര്‍ ഏതു നാട്ടില്‍പോയി എന്തു വൃത്തികേടു കാട്ടി ജയിലിലായാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ചോദ്യം. കാസ നേതാവ് കെവിന്‍ പീറ്ററായിരുന്നു ഇതിനു പിന്നില്‍. കാന്തപുരത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ‘നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണെന്ന്’ കെവിന്‍ പീറ്റര്‍ പറഞ്ഞു. ഏതൊരു കുറ്റവാളിക്കും താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാവും. ബോംബെയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിന് പോലുമുണ്ടായിരുന്നു ന്യായീകരണം, അതുപോലെതന്നെ നിമിഷ പ്രിയയ്ക്കുമുണ്ട് ന്യായീകരണം. കൊല്ലപ്പെട്ട യമനി പൗരന്‍ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമേ ആകുന്നില്ല. ഇനി ദൈവത്തിന്റെ…

    Read More »
  • ‘നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെന്ന്? ഇല്യൂഷണില്‍ അവര്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും’

    കഴിഞ്ഞ ദിവസം നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബാലയും കുടുബവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. ആശുപത്രി കിടക്കയില്‍ മൂക്കില്‍ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിലാണ് അവര്‍ വീഡിയോ പങ്കുവച്ചത്. എലിസബത്തിന്റെ ആരോപണം തള്ളി ബാല രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെളിവ് ഹാജരാക്കട്ടേയെന്ന് ബാല പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാല വ്യക്തമാക്കി. ‘കേസ് കോടതിയില്‍ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങള്‍ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവര്‍ എന്റെ ശത്രുവല്ല. എന്റെ കൂടെ…

    Read More »
  • നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല; എന്തിനാണ് മാപ്പ്? ഇപ്പോള്‍ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല; മോദി ആയാലും ആരായാലും എന്റെ നിലപാട് മാറില്ല! വിവാദത്തിന് തിരികൊളുത്തി ‘നിരീക്ഷന്‍’

    തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വച്ച യെമന്‍ കോടതി വിധിയെ മിക്കവരും സ്വാഗതം ചെയ്തിരിക്കുകയാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെയും, ചാണ്ടി ഉമ്മന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും ഉത്സാഹത്തിലും, സഹകരണത്തിലും, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മെഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്തി അവര്‍ അയവുള്ള സമീപനം സ്വീകരിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നല്‍കിയാല്‍ മാത്രമേ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കൂ. അക്കാര്യത്തിലുള്ള പുരോഗതി വരും ദിവസങ്ങളില്‍ അറിയാന്‍ കഴിഞ്ഞേക്കും. അതേസമയം, ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. നിമിഷപ്രിയ ചെയ്തത് ചെറിയ കുറ്റമല്ലെന്ന് തന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കര്‍ ഓര്‍മ്മിപ്പിക്കുന്നു. ‘എന്തിനാണ് മാപ്പ്? അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്. ഇപ്പോള്‍ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് ഇതേ സമീപനം ഇവിടെ ജയിലില്‍ കിടക്കുന്നവരോട് നാം കാട്ടുന്നില്ല? ഒരു രാജ്യം, പൊതുപ്രവര്‍ത്തകര്‍, മതമേലധ്യക്ഷര്‍ ഒക്കെ…

    Read More »
  • ‘നീ എന്റെ ലോ ആംഗിള്‍ എടുക്ക്’; താരങ്ങളെ പിന്തുരുന്ന യൂട്യൂബര്‍മാരെ പറപ്പിച്ച് സാബുമോന്‍; തിരിച്ചു വീഡിയോ ചിത്രീകരിച്ചതോടെ മുഖം മറച്ച് ഓടി ‘പാപ്പരാസികള്‍’

    തിരുവനന്തപുരം: മൊബൈല്‍ ക്യാമറയുമായി താരങ്ങളെ പിന്തുടരുന്ന യൂട്യൂബര്‍ക്ക് അതേ നാണയത്തില്‍ പണികൊടുത്ത് നടന്‍ സാബുമോന്‍ അബ്ദുസമദ്. സ്വന്തം ക്യാമറയില്‍ യൂട്യൂബര്‍മാരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാബുമോന്‍ ഫെയ്സ്ബുക്ക് പേജില്‍ വിഡിയോ പങ്കുവച്ചു. പാപ്പരാസികള്‍ എന്നാണ് വിഡിയോയില്‍ യൂ ട്യൂബര്‍മാരെ സാബുമോന്‍ വിളിക്കുന്നത്. ഒരു വിവാഹ ചടങ്ങളില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നതോടെ പലരും മുഖം മറച്ച് ക്യാമറ ഒഴിവാക്കി മാറുന്നുണ്ട്. ‘ഇവന്മാരെ ഇപ്പോഴെ കാണാന്‍ കിട്ടൂള്ളൂ. നിന്‍റെ മുഖം എടുക്കട്ടെ.. നിങ്ങളയൊക്കെ ഇപ്പഴോ ഒരുമിച്ച് കിട്ടുകയുള്ളൂ’ എന്നു പറഞ്ഞാണ് സാബുമോന്‍ വിഡിയോ ചിത്രീകരിക്കുന്നത്. ഇതിനിടയില്‍ ഒരു സ്ത്രീ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ ഓടുന്നതും വിഡിയോയില്‍ കാണാം. ‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ പാവങ്ങളല്ലേ, പിന്നെ എന്തിനാണ് വിഡിയോ എടുക്കുന്നത്’ എന്നാണ് ഇവരുടെ ചോദ്യം. നിങ്ങള്‍ പാപ്പരാസിയാണ്. അവരും സെലിബ്രറ്റിയാണ് എന്നാണ് സാബുമോന്‍ ഇതിന് മറുപടി പറയുന്നത്. മുഖം പൊത്തി ഒളിക്കുന്നൊരു സ്ത്രീയോട് ‘ഏതോ കേസിലെ പ്രതിയാണ് മുഖം വെളിയില്‍ വന്നാല്‍ അകത്താണ്’ എന്നും…

    Read More »
  • ‘എല്ലാ കേസിലും മുഖമാകുന്ന യുവനടന്‍ പ്രണവിനെ തെറിവിളിച്ചു, മോഹന്‍ലാല്‍ അറിഞ്ഞതോടെ ആ തീരുമാനമെടുത്തു’

    മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ നയിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക എന്നാണ് വിവരം. പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണെന്ന റിപ്പോര്‍ട്ട് ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ തുടരണമെന്ന് ഒരു വിഭാഗം താരങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നടന്‍ ഒഴിവാകുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനെമടുത്തതെന്നും അതില്‍ ഒരു കാരണം എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. എല്ലാ കേസിലും അകപ്പെടുന്ന ഒരു യുവനടന്‍ പ്രണവ് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക് ‘നാട്ടില്‍ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന ഒരു യുവനടന്‍. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോള്‍, ഇനി ഞാനാണ് സൂപ്പര്‍ സ്റ്റാര്‍ കൊണ്ടുവാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ.…

    Read More »
  • ബിജെപിയുടെ തന്ത്രങ്ങൾ പാളുന്നു..? ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ.?’ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളോട് അരുതെന്നു പറയാതെ കേരളം പിടിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത്; ബി.ജെ.പിയെ കടന്നാക്രമിച്ച് ദീപിക മുഖപ്രസംഗം

    കോട്ടയം: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക ദിനപത്രം ദീപിക. രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി കച്ചക്കെട്ടിയിരിക്കുന്നതെന്ന് ‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ!’ എന്ന തലക്കെട്ടിലുള്ള ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവര്‍ നിര്‍ണായക ശക്തിയായ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബി.ജെ.പി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശയ്ക്കാരായി നിലകൊള്ളുന്നു. വര്‍ഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാന്‍ ബി.ജെ.പി വെട്ടിത്തെളിക്കുന്ന പുതുവഴികളില്‍ അവസാനത്തേതാണ് മഹാരാഷ്ട്രയില്‍ കാണുന്നത്. രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്നില്ല. സാമൂഹിക സേവനത്തെ മതപരിവര്‍ത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചു കൊണ്ട് ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാമെന്ന അജന്‍ഡ മാത്രമാകും ഇവര്‍ക്കു മുന്നിലുള്ളത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെല്ലാം…

    Read More »
  • ഹൈസ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോയില്‍ സീരിയല്‍ താരവും സീരിയല്‍ കില്ലറും! ലോകത്തെ ഞെട്ടിച്ച ചിത്രത്തിന്റെ കഥ

    സാധാരണ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പ് ഫോട്ടോയായി മാറുമായിരുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ലോക ചരിത്രത്തിലെ അപൂര്‍വ ചിത്രമായി മാറിയത് രണ്ടുപേരുടെ സാന്നിധ്യം കൊണ്ടാണ്. ലോകമറിയുന്ന നടനും ഒരു സീരിയല്‍ കില്ലറുമാണ് ആ ചിത്രത്തെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയത്. 1993 മുതല്‍ 2011 വരെ ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുപ്രസിദ്ധിയുള്ള റെക്‌സ് ഹ്യൂര്‍മാന്‍ ആണ് ഗ്രൂപ്പ് ഫോട്ടോയിലെ പരമ്പര കൊലയാളി. വെള്ളിത്തിരയില്‍ ഒട്ടേറെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ബില്ലി ബാള്‍ഡ്വിനാണ് ചിത്രത്തില്‍ ഇടംപിടിച്ച നടന്‍. ലോങ് ഐലന്‍ഡിലെ മസാപെക്വയിലെ ആല്‍ഫ്രഡ് എ. ബെര്‍ണര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിന്റെ സൗത്ത് ഷോര്‍ കമ്മ്യൂണിറ്റികളിലെ മസാപെക്വയിലും മസാപെക്വ പാര്‍ക്കിലുമായിരുന്നു താമസിച്ചിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ആര്‍ക്കിടെക്റ്റായിരുന്ന റെക്‌സ് ഹ്യൂര്‍മാന്‍(61) ലൈംഗിക തൊഴിലാളികളായിരുന്ന നാല് യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് രണ്ടു വര്‍ഷം മുമ്പാണ്. ലോങ് ഐലന്‍ഡിലെ സഫോക്ക് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന ഗില്‍ഗോ ബീച്ചിലെ ഓഷ്യന്‍ പാര്‍ക്ക് വേയില്‍ ഡക്റ്റ് ടേപ്പില്‍…

    Read More »
  • മലയാളത്തില്‍ സംസാരിച്ച് മന്ത്രിയെ ഞെട്ടിച്ച് അഗ്ഫാനിലെ കുരുന്നുകള്‍; മണിമണിയായി ഉത്തരം നല്‍കി; ശിവന്‍കുട്ടിയുടെ വസതിയില്‍ അപൂര്‍വ കൂടിക്കാഴ്ച!

    തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി കേരളത്തിലെ വിദ്യാര്‍ഥികളായ അഫ്ഗാനിസ്താന്‍ സ്വദേശികള്‍. ശ്രീകാര്യത്തെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ച് കുട്ടികളാണ് ഇന്ന് രാവിലെ മന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ വസതിയായ റോസ് ഹൗസില്‍ ഒരുക്കിയ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ അഫ്ഗാനിസ്താന്‍ കുട്ടികള്‍. മലയാളം നന്നായി കൈകാര്യം ചെയ്യുന്ന വിദ്യാര്‍ഥികള്‍ മന്ത്രിയുമായി ഏറെ നേരം സംസാരിച്ചു. മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മലയാളത്തിലാണ് കുട്ടികള്‍ മറുപടി നല്‍കിയത്. കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പഠനകാര്യങ്ങളും മനസ്സിലാക്കി. കഴിഞ്ഞദിവസം ശ്രീകാര്യം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്. ആറാം ക്ലാസില്‍ പഠിക്കുന്ന മാര്‍വാ റഹീമി, അഹമ്മദ് മുസമീല്‍ റഹീമി, മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഹമ്മദ് മന്‍സൂര്‍ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടര്‍ന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്ഹൗസില്‍ എത്താന്‍ ക്ഷണിക്കുകയായിരുന്നു.…

    Read More »
Back to top button
error: