Social Media

  • ഇസ്രായേലും കേരളത്തിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും!

    ഓ.വി. വിജയൻ ഇസ്രയേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗമാണ് താഴെ.. ഇന്നാകട്ടെ പത്രക്കാർക്ക് മാത്രമല്ല എഴുത്തുകാർക്കും ഈ വിഷയം പറയാൻ ധൈര്യം നഷ്ടപ്പെട്ടിരിക്കുന്നു . ഈ പുസ്തകം ഗൂഗിൾ ബുക്സിൽ വാങ്ങിക്കാൻ കിട്ടും ..! “അറബിലോകത്തിന്റെ മതതീവ്രതയുടെ മഹാവലയത്തിനു നടുവിൽ വിഷവാതകച്ചൂളയുടെ രണ്ടാംപതിപ്പിനെ ഏതുസമയവും നേരിടേണ്ടിവരുമെന്ന നിലയിൽ രാപ്പകൽ തയ്യാറെടുപ്പിൽ മുഴുകിയിരിക്കുന്ന ഇസ്രായേൽ എന്ന കൊച്ചു രാഷ്ട്രം. ജോർദാനും, സൗദി അറേബ്യയും, സീനായിയും എല്ലംതന്നെ അറേബ്യയാണ്. ജർമനിയോ, സ്കാൻഡിനേവിയൻ രാജ്യങ്ങളോ ജൂതന്റെ ജന്മഭൂമിയല്ല. ജൂതന് ജന്മഭൂമി ജെറുസലേം (ഇസ്രായേൽ) മാത്രം. പലസ്തീനികളെ അസ്ത്രീകരിക്കുന്നതിനും, ഇസ്രയേലിനെതിരെ യുദ്ധങ്ങൾ സംവിധാനം ചെയ്യുന്നതിനും മുടക്കിയ മുതലിന്റെ ഒരു ഭിന്നിതം മാത്രം മതിയായിരുന്നു പലസ്തീനികളെ ജോർദാനിലോ, സീനായിലോ കുടിയിരുത്താൻ. രണ്ടുകൊല്ലംമുൻപ് ഇസ്രായേലി പ്രശ്നത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രാധിപർക്ക് ഒരുകത്തും മലയാളത്തിൽ ഒരു ലേഖനവും എഴുതാൻ ഞാൻ  മുതിർന്നു. കത്ത് പത്രം പ്രസിദ്ധീകരിച്ചു. എന്നാൽ മലയാളത്തിലെ ലേഖനത്തിന് വിചിത്രമായ ഒരു സ്വീകരണമാണ് ലഭിച്ചത്. എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാറുള്ള മാതൃഭൂമിയും, മനോരമയും അവരുടെ…

    Read More »
  • അമ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവ്

    അമ്മയ്ക്കും മകള്‍ക്കും ഒരേ പുരുഷൻ തന്നെ ഭര്‍ത്താവായി ഉണ്ടാവുക.വിശ്വസിക്കാൻ പ്രയാസമായിരിക്കും. എങ്കിലും അങ്ങനെയും ചില സമ്ബ്രദായങ്ങളുള്ള നാടും നാട്ടുകാരുമുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാൻ താല്പര്യപ്പെടാത്ത ഒരുപാട് ജനവിഭാഗങ്ങള്‍ ഓരോരാജ്യത്തിലും വസിക്കുന്നുണ്ട്.അത്തരത്തിലൊന്നാണ് ബംഗ്ലാദേശിലെ മണ്ഡി സമൂഹം. അമ്മയേം മകളെയും രണ്ടാനച്ഛൻ കല്യാണം കഴിക്കുന്ന ആചാരം ഇന്നും നിലനില്‍ക്കുന്ന സമൂഹമാണ് ബംഗ്ലാദേശിന്‍റെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്ന മണ്ഡി സമൂഹം. ഈ സമൂഹത്തിന്‍റെ വിവാഹ രീതി അനുസരിച്ച്‌ രണ്ടാനച്ഛന്‍ അമ്മയെയും മകളെയും വിവാഹം ചെയ്യുന്നു. വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്ബോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്. ബംഗ്ലാദേശിലെ തംഗയില്‍ ജില്ലയിലെ മധുപൂര്‍ വനാന്തരത്തില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവര്‍ഗ്ഗക്കാരാണ് മണ്ഡി സമൂഹം എന്ന് അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി വനത്തില്‍ സ്വന്തം മതവും സംസ്കാരവും ജീവിതരീതിയുമായി അവര്‍ ജീവിക്കുകയാണ്. അവരുടെ ഈ സംസ്കാരവും ജീവിതരീതിയും മുസ്ലീം/ഹിന്ദു ബംഗാളി ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. രണ്ടാമതും…

    Read More »
  • ഇങ്ങനെയും ഒരു സ്ത്രീ ! ഓയൂർ സംഭവത്തിലെ മാസ്റ്റര്‍ ബ്രെയിൻ പദ്മകുമാറിന്റെ ഭാര്യ അനിതയെന്ന് പോലീസ്

    കൊല്ലം: ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിൻ പദ്മകുമാറിന്റെ ഭാര്യ അനിതയെന്ന് പോലീസ്. കൊല്ലം ജില്ലയിലെ കുണ്ടറ കന്യാകുഴി സ്വദേശിനിയാണ് അനിതകുമാരി. പത്മകുമാറിനെ പ്രണയത്തില്‍ വീഴ്‌ത്തിയാണ് ചാത്തന്നൂരിലെ മരുമകളായി അനിതാ കുമാരി എത്തുന്നത്. സ്വന്തം അച്ഛൻ മരിച്ചിട്ട് പോലും ജനിച്ച വീട്ടില്‍ അനിതകുമാരി പോയിട്ടില്ല.ഇപ്പോള്‍ അനിതകുമാരിയുടെ കുടുംബവീട്ടില്‍ 67 വയസ്സുള്ള അമ്മ മാത്രമാണ് താമസിക്കുന്നത്. അനിതകുമാരി പ്രീ ഡിഗ്രിക്ക് കൊല്ലത്ത് പഠിക്കുന്ന കാലത്താണ് പത്മകുമാറുമായി കാണുന്നതും  പ്രണയത്തിലാകുന്നതും.പിന്നീട് വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് പത്മകുമാരനൊപ്പം ഇറങ്ങി പോവുകയായിരുന്നു. ഏകദേശം രണ്ടുമാസക്കാലത്തിനുശേഷം വീട്ടുകാര്‍ ഇടപെട്ട് കല്യാണം നടത്തിക്കൊടുത്തു. ഇരു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാവുകയും ചെയ്തു. മൂന്നര വര്‍ഷം മുൻപ് പത്മകുമാറിന് വേണ്ടി ബാങ്കില്‍ നിന്ന് ലോണെടുക്കുവാൻ  അനിതകുമാരി തന്ത്രത്തില്‍ പിതാവിന്റെ കൈയില്‍നിന്ന് വീടും വസ്തുവും എഴുതി വാങ്ങിച്ചു. രണ്ടു വര്‍ഷത്തിനുശേഷം തിരികെ എടുത്തു തരാം എന്ന് പറഞ്ഞായിരുന്നു എഴുതി വാങ്ങിയത്. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും എടുത്ത് നല്‍കാത്തതിനെ…

    Read More »
  • തിരുവനന്തപുരത്തിന്റെ അടയാളങ്ങൾ: ഷിനി ലാൽ എഴുതുന്നു:

    തിരുവനന്തപുരത്തിൻ്റെ അടയാളങ്ങളിൽ ഒന്നാണ് St Joseph’s metropolitan cathedral. ഞങ്ങൾ കുട്ടിയായിരുന്നപ്പോൾ ഈ മന്ദിരത്തിന് ചുവപ്പു കലർന്ന കാവി നിറമായിരുന്നു. വിക്ടോറിയൻ ഗാംഭീര്യവും. പത്തിരുപത് വർഷം മുമ്പ് അത് വെള്ളപൂശി ഈ രൂപത്തിൽ ആക്കി. എന്നിട്ടും ഭംഗി ഇല്ലാതായില്ല. പണ്ട് എൻറെ അമ്മുമ്മയ്ക്ക് ബീമാപള്ളിയിൽ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കടല് കാണാം എന്ന പ്രതീക്ഷയിൽ ഞാനും ഒപ്പം പോയിരുന്നു. അങ്ങനെ പോയ ഒരു ദിവസം പാളയത്ത് ഇറങ്ങിയപ്പോൾ ‘അതാ ഒരു പള്ളി’ എന്നാൽ ഇവിടെ ഒന്ന് കയറാം എന്ന് പറഞ്ഞു അമ്മൂമ്മ ഈ പള്ളിയിൽ എന്നെയും കൊണ്ട് കയറി. ആറ്റുകാൽ അമ്മച്ചിയോടോ അല്ലാഹുവിനോടോ ഏതെങ്കിലും മൂർത്തികളോടോ എന്നപോലെ എൻറെ അമ്മുമ്മ ഇവിടെയും പ്രാർത്ഥിച്ചു. അമ്മുമ്മ ഏതു മതമായിരുന്നു എനിക്ക് അന്നും അറിയില്ല, ഇന്നും അറിയില്ല.  അങ്ങനെ ചുവന്ന നിറത്തിൽ മനസ്സിൽ പതിഞ്ഞ വിക്ടോറിയൻ ഭംഗി ഇപ്പോൾ വെള്ളയിൽ ആറാടി നിൽക്കുന്നു. പള്ളിക്ക് 150 വയസ്സ് വയസ്സായി. പാളയം ജുമാ മസ്ജിദിനും ഗണപതി…

    Read More »
  • മുണ്ടും ഷര്‍ട്ടും ധരിച്ചയാളെ തടഞ്ഞു; കോലിയുടെ റസ്റ്ററന്റിനെതിരെ പോസ്റ്റ്

    മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെത്തുടര്‍ന്ന് മുംബൈയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരില്‍ ജുഹുവിലെ ‘വണ്‍ 8 കമ്യൂണ്‍’ എന്ന റസ്റ്ററന്റില്‍ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ആരോപിക്കുന്നത്. മുംബൈയില്‍ എത്തിയതിനുപിന്നാലെതന്നെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിലെത്തി ചെക്കിന്‍ ചെയ്തുവെന്നും പിന്നാലെതന്നെ ‘വണ്‍ 8 കമ്യൂണ്‍’ റസ്റ്ററന്റിലേക്കു പോകുകയായിരുന്നുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍, പ്രവേശനകവാടത്തില്‍വച്ചുതന്നെ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. ഡ്രസ് കോഡ് കാരണമാണെന്ന് വ്യക്തമാക്കിയെന്നാണ് അവകാശവാദം. 10 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. തമിഴ്നാട്ടില്‍ ധരിക്കുന്ന വെള്ള ഷര്‍ട്ടും വേഷ്ടിയുമാണ് (മുണ്ട്) യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളില്‍ ഇരുകൂട്ടരെയും അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

    Read More »
  • ‘അനിമലി’നെ അഭിനന്ദിച്ച് പോസ്റ്റിട്ടു; ‘പുലിവാല് പിടിച്ച്’ തൃഷ

    സോഷ്യല്‍ മീഡിയാ പോസ്റ്റുകളുടെ പേരില്‍ ചലച്ചിത്ര താരങ്ങള്‍ പുലിവാലുപിടിക്കുന്നത് ആദ്യമായല്ല. നടി തൃഷയാണ് അക്കൂട്ടത്തിലെ ഏറ്റവുംപുതിയ കണ്ണി. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്ന ചിത്രത്തേക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് തൃഷയെ കുഴപ്പത്തിലാക്കിയത്. സംഗതി വിവാദമായതോടെ അവര്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രം റിലീസായത്. വയലന്‍സാണ് ചിത്രത്തിലെ മുഖ്യഘടകം. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും പുത്തന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടാണ് തൃഷ എത്തിയത്. ‘കള്‍ട്ട്’ എന്നാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ തൃഷ അനിമലിനെ വിശേഷിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി. സിനിമയുടെ പ്രമേയവും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്ന മന്‍സൂര്‍ അലി ഖാന്റെ തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശവും ചേര്‍ത്തായിരുന്നു നടിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത്…

    Read More »
  • വഴിയിൽ അപ്രത്യക്ഷമാവുന്ന  കുഞ്ഞുങ്ങൾ; പോലീസിന്റെ മുന്നറിയിപ്പ് 

    ഏറ്റവും വിലപ്പെട്ട നിധിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. അവരെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് നാമെല്ലാവരും  വളർത്തുന്നതും. എന്നിരുന്നാലും  ഈ കണ്ണിലുണ്ണികളെ നമ്മിൽ നിന്നും  അടർത്തിയെടുക്കാൻ  തക്കം പാർത്തിരിക്കുന്ന ചില ദുഷ്ടശക്തികളെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ്  മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ പരിപാലിക്കുന്നവർക്കും  അത്യാവശ്യമാണ്. നമ്മുടെ കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കുറിക്കുന്നു. 1.ചുറ്റുപാടുകളെ നിരീക്ഷിക്കാനും മറ്റുള്ളവരെയും അവനവനെത്തന്നെയും അപകടങ്ങളിൽ നിന്നും രക്ഷിക്കാനും നമ്മുടെ കുട്ടികളെ ബാല്യത്തിൽ തന്നെ പഠിപ്പിക്കാം. 2. ഒറ്റയ്ക്ക് വീടിനു പുറത്തേക്ക് പോകുന്ന കുട്ടിക്ക് അച്ഛന്റെയോ  അമ്മയുടെയോ ഫോൺ നമ്പർ മനപ്പാഠമാക്കി  കൊടുക്കുക. 3. ഏതു വശം ചേർന്നാണ് റോഡിലൂടെ നടക്കേണ്ടതെന്ന് വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക. എതിരെ വരുന്ന  വാഹനം വ്യക്തമായി കാണാൻ കഴിയുന്ന  രീതിയിൽ നടക്കാൻ പഠിപ്പിക്കുക. റോഡിന്റെ അരികു ചേർന്ന് നടക്കാനും ഉപദേശിക്കാം. 4. ഏതെങ്കിലും വാഹനം അടുത്തേയ്ക്ക് വന്ന്  നിർത്തിയാൽ കഴിവതും അതിനടുത്തേക്ക് പോകാതിരിക്കാൻ കുട്ടികളോട് പറഞ്ഞു കൊടുക്കുക. 5. വാഹനത്തിൽ…

    Read More »
  • ഇന്ത്യയിലെ മുസ്ലീങ്ങൾക്കുണ്ടായിരുന്ന പരിഗണന ‘ഭാരത’ത്തിൽ ഉണ്ടാവില്ല: ആബിദ് അടിവാരം എഴുതുന്നു

    ഉത്തരാഖണ്ഡിൽ ടണൽ ഇടിഞ്ഞു കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിച്ചെടുത്തത് 17 ദിവസത്തിന് ശേഷമാണ്. നവംബർ 12 നു രാവിലെ ആറു മണിക്ക്  അപകടം നടക്കുന്നു, ആ നിമിഷം മുതൽ രക്ഷാ പ്രവർത്തനവും നടക്കുന്നുണ്ട്. തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവർത്തനം നിരന്തരം തടസ്സപ്പെട്ടുകൊണ്ടിരിന്നു, ഇന്ത്യൻ നിർമിത ഡ്രില്ലിങ് മെഷിനുകൾ പരാജയപ്പെട്ടപ്പോൾ അമേരിക്കൻ ഡ്രില്ലിങ് മെഷിനുകൾ എത്തിച്ചു, ഏഴാം ദിവസം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘമെത്തി,  കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സ്ഥലത്തെത്തി നേതൃത്വം നൽകി. ഇന്ത്യൻ സൈന്യം സാങ്കേതിക സഹായത്തിനെത്തി.പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല,   . ഒൻപതാം  ദിവസം ഓസ്‌ട്രേലിയയിൽ നിന്നുള്ള ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്സ് സ്ഥലത്തെത്തി, പല തവണകളായി പല പരിശ്രമങ്ങൾ നടന്നു, തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ നടത്താനും അവർക്ക് ഭക്ഷണം നൽകാനും സാധിച്ചുവെന്നതിനപ്പുറം രക്ഷാ പ്രവർത്തനം മുന്നോട്ട് പോയില്ല. യന്ത്രങ്ങളും വിദഗ്ധരും പരാജയം സമ്മതിച്ചിടത്ത് വേറൊരു കൂട്ടർ രക്ഷാപ്രവർത്തനത്തിനെത്തി, റാറ്റ് ഹോൾ മൈനേഴ്സ്, എലികളെപ്പോലെ തുരക്കുന്ന…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നതാണെന്ന’ കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്. കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്. ‘നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍’ എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്. അതേസമയം ഭൂമിയെ സംരക്ഷിക്കാൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെ അടിയന്തര നടപടിക്ക് മോദി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. ലോക നേതാക്കൾ ഒഴുകിയെത്തിയ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് മോദി സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചത്. 2030ഓടെ ആഗോള തലത്തിൽ പുനരുപയോഗ ഊർജം മൂന്നിരട്ടിയാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഗോളതാപനത്തിന്റെ കെടുതി നേരിടാനുള്ള അന്താരാഷ്ട്ര നിധി ലക്ഷം കോടികളിലേക്ക് ഉയർത്തണമെന്നും മോദി ആവശ്യപ്പെട്ടു. 2028ൽ കോപ് 33 ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.…

    Read More »
  • ”പഠാനുമായി അഞ്ച് വര്‍ഷത്തെ പ്രണയം, സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോള്‍ വരും”

    മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പായല്‍ ഘോഷ്. ഇര്‍ഫാന്‍ പഠാനുമായി താന്‍ അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നെന്നും ആ സമയത്ത് ഗൗതം ഗംഭീര് തന്നെ സ്ഥിരമായി മിസ്ഡ് കോള്‍ ചെയ്യുമായിരുന്നെന്നും പായല്‍ ആരോപിക്കുന്നു. ഇക്കാര്യം പഠാന് അറിയാമായിരുന്നെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ഇത് വിവാദമായതിന് പിന്നാലെ പായല്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പഠാനുമായുള്ള ബന്ധം തകര്‍ന്നതോടെ തനിക്ക് വയ്യാതായെന്നും വര്‍ഷങ്ങളോളം ജോലി ചെയ്തില്ലെന്നും ഇവര്‍ പറയുന്നുണ്ട്. താന്‍ സ്നേഹിച്ച ഒരേയൊരാള്‍ പഠാന്‍ ആയിരുന്നുവെന്നും അതിനുശേഷം താന്‍ ആരേയും സ്നേഹിച്ചിട്ടില്ലെന്നും പായല്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠാനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പായല്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. ഇതിന് പിന്നാലെ പായലിനെതിരെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ പഠാനെ മാത്രമേ താന്‍…

    Read More »
Back to top button
error: