Breaking NewsLead NewsNEWSWorld

ഇറാൻ ബുദ്ധിപൂർവം പ്രവർത്തിക്കണം, ഇനി മര്യാദക്കാനായിരിക്കില്ല… ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം ഇനി കൂടുതൽ കടുപ്പമാകും !! മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടൻ നയതന്ത്ര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ തോക്ക് കൈവശംവെച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പം ‘ഇനി മര്യാദക്കാരനായിരിക്കില്ല’ (No more Mr Nice Guy) എന്നും ട്രംപ് കുറിച്ചു.

അതുപോലെ ഇറാൻ ഉടൻ തന്നെ ആണവ ര​ഹിത (non-nuclear) കരാറിലേക്ക് എത്താൻ ബുദ്ധിയോടെ പ്രവർത്തിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. അതുപോലെ ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ സമീപനം ഇനി കൂടുതൽ കടുപ്പമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Signature-ad

ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇറാനെ വിമർശിച്ചത്. “ഇറാൻ അവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല. അവർക്ക് ഒരു ആണവരഹിത കരാറിൽ ഒപ്പിടാൻ അറിയില്ല. ഉടൻ ബുദ്ധിയോടെ പ്രവർത്തിക്കണം, എന്നാണ് അദ്ദേഹം കുറിച്ചത്. “President DJT” എന്ന ഒപ്പോടുകൂടിയ ഈ സന്ദേശം ശക്തമായ രാഷ്ട്രീയ സൂചനകളാണ് നൽകുന്നത്.

ഇറാന്റെ ആണവ പദ്ധതി, മിസൈൽ ശേഷി, പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. നിലവിലുള്ള കരാറുകൾ ആഗോള സുരക്ഷ ഉറപ്പാക്കാൻ പര്യാപ്തമല്ലെന്ന നിലപാട് ട്രംപ് മുമ്പും ആവർത്തിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയൊരു ട്രംപ് ഡീൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും യുദ്ധവിരാമം ഉറപ്പാക്കുകയും ചെയ്യാനുള്ള ഇറാന്റെ നിർദ്ദേശം അമേരിക്ക തള്ളിക്കളഞ്ഞു. ആണവ പദ്ധതി, ഉപരോധങ്ങൾ, മിസൈൽ വികസനം തുടങ്ങിയ പ്രധാന വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു ഇറാന്റെ നിർദ്ദേശം. എന്നാൽ, ഈ വിഷയങ്ങൾ ആദ്യം തന്നെ പരിഹരിക്കാതെ ചർച്ചകൾക്ക് മുന്നോട്ട് പോകില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇറാൻ തകർച്ചയുടെ അവസ്ഥയിൽ ആണെന്നും, അതിനാലാണ് ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കാൻ അവർ ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കിയാൽ മുഴുവൻ ലോകവും ഭീഷണിയിലാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഇറാൻ രാജ്യാന്തര പിന്തുണ ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണ്. റഷ്യൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി ഇടപെടലുകൾ ഇതിനകം നടന്നിട്ടുണ്ട്.

ഇറാൻ സൈനിക വക്താക്കൾ പറയുന്നതനുസരിച്ച്, യുദ്ധവിരാമം നിലവിലുണ്ടെങ്കിലും സ്ഥിതി ഇപ്പോഴും യുദ്ധാവസ്ഥ തന്നെയാണ് നിലവിലുള്ളത്. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം തുടരുകയാണെന്നും സൈനിക സജ്ജീകരണങ്ങൾ ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നുവെന്നും അവർ അവകാശപ്പെട്ടു.

അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ജിസിസി ഉച്ചകോടി ഇറാൻ നടത്തുന്ന ഗതാഗത തടസ്സങ്ങളെ അപലപിക്കുകയും നാവിക സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കടലിടുക്കിലെ ഗതാഗത തടസവും സുരക്ഷാ ഭീഷണിയും ആഗോള എണ്ണവിപണിയെയും വ്യാപാരത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ, പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ ഉയർന്നിരിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: