TRENDING
-
ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയാമന്റക്കോസ് ഒന്നാം സ്ഥാനത്ത്
കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ ഗോൾവേട്ടക്കാരിൽ മുൻപൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയാമന്റക്കോസ്.ഇന്ന് മോഹൻ ബഗാനെതിരെ നേടിയ ഗോൾ ഉൾപ്പെടെ മൊത്തം ഏഴ് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ താരം കളിച്ചത് 9 മത്സരങ്ങളിൽ മാത്രമാണ്.ഈ 9 മത്സരങ്ങളിൽ നിന്നുമാണ് ദിമിത്രിയോസ് 7 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്. ഐഎസ്‌എൽ 10-ാം സീസണിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളിൽനിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുൾപ്പടെ-23 പോയിന്റുമാണുള്ളത്.
Read More » -
സൈബർ തട്ടിപ്പ്: സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ ഡി.വൈ.എസ്.പിമാർ പദ്ധതിയുടെ നോഡൽ ഓഫീസറും സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അസിസ്റ്റന്‍റ് നോഡൽ…
Read More » -
മോഹൻ ബഗാനെയും തകർത്തു;ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ 12-ാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനെ 1-0 ന് കീഴടക്കി വീണ്ടും ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ പത്താം മിനിറ്റിൽ ദിമിത്രിയോസ് നേടിയ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് ഇതോടെ തുടർച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടുമാണ് അവർ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയത്. ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡ് ഇപ്പോഴും ബഗാനുണ്ട്. ഒരു മത്സരം സമനിലയിലും ഒരു വിജയവും മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 10 എണ്ണം മാത്രം. അതേസമയം ഇന്നത്തെ വിജയത്തോടെ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐഎസ്‌എൽ പത്താം സീസണിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.23 പോയിന്റുള്ള ഗോവയാണ്…
Read More » -
തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ, സധാജാഗ്രത പുലർത്തൂ… ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…
ഏറ്റവും സൗകര്യപ്രദമായ യാത്രാമാർഗമാണ് വിമാനയാത്ര. എന്നാൽ ഭാരിച്ച നിരക്കുകൾ കാരണം പലപ്പോഴും ഇത് മാറ്റിവെക്കുന്നവരാണ് കൂടുതലും. അതേസമയം, പ്രത്യേക കാമ്പെയ്‌നുകൾ, ഉത്സവങ്ങൾ, അവധിക്കാല പ്രമോഷനുകൾ എന്നിവയുടെ ഭാഗമായി രാജ്യത്തെ വിവിധ എയർലൈനുകൾ ടിക്കറ്റുകളിൽ കിഴിവ് നൽകാറുണ്ട്. ഇങ്ങനെ കിഴിവുകളിലും ഓഫറുകളിലും വിശ്വസിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നവരും കുറവല്ല. എന്നാൽ പലപ്പോഴും ഇതിനെ കുറിച്ച് അറിയാത്തവരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഈ ആകർഷകമായ ഡീലുകൾ ചൂഷണം ചെയ്യുന്നു. എയർലൈൻ ടിക്കറ്റ് തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരക്കുകൾ കുറിച്ചും കിഴിവുകളെ കുറിച്ചും ധാരണയില്ലാത്ത യാത്രക്കാരെ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് യാത്രക്കാരെ കബളിപ്പിക്കുന്നവരും ഉണ്ട്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ അവിശ്വസനീയമാംവിധം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നതുപോലുള്ള തന്ത്രങ്ങളാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഏജന്റുമാരുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ അനുകരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും ബാങ്ക് ട്രാൻസ്ഫർ, വെർച്വൽ കറൻസികൾ അല്ലെങ്കിൽ…
Read More » -
രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആദ്യമായി ആലപ്പുഴയില്‍
ആലപ്പുഴ: ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ആലപ്പുഴ വേദിയാകുന്നു. എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതലാണ് മത്സരം.ഉത്തർപ്രദേശുമായി കേരളം ഏറ്റുമുട്ടും. തുമ്ബ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ട്, കാര്യവട്ടം ഗ്രീൻഫീല്‍ഡ്, കഴക്കൂട്ടം മംഗലപുരത്ത് കെ.സി.എ.യുടെ സ്വന്തം ഗ്രൗണ്ട്, വയനാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടക്കാറുള്ളത്. ഇത്തവണ മത്സരം ബി.സി.സി.ഐ. ആലപ്പുഴയ്ക്ക് അനുവദിക്കുകയായിരുന്നു. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. ജലജ് സക്സേന, എൻ.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാല്‍, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മല്‍, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വര്‍, വിഷ്ണുരാജ് എന്നിവരാണ് ടീമംഗങ്ങള്‍.
Read More » -
ടി.എ. ജാഫറിന് വിടചൊല്ലി കായിക കേരളം
ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ.ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. 50 വര്‍ഷം മുമ്ബ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്ബോള്‍ വിജയഗോളിന് വഴിയൊരുക്കിയത് ജാഫറായിരുന്നു.1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. മണി നേരത്തേതന്നെ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്ബത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്ബരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ…
Read More » -
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്
കൊച്ചി: കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീടവിജയത്തിന് 50 വയസ്.1973 ഡിസംബര്‍ 27-ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി കിരീട നേട്ടം. ഫൈനലില്‍ കരുത്തരായ റെയില്‍വേസിനെ തകര്‍ത്തായിരുന്നു സ്വന്തം കാണികള്‍ക്ക് മുമ്ബില്‍ കേരളത്തിന്റെ കിരീട നേട്ടം. നായകൻ ടി.കെ.എസ് മണിയുടെ ഹാട്രിക്കായിരുന്നു ഫൈനലില്‍ ശ്രദ്ധേയമായത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സ്വന്തം മൈതാനത്ത് ഹാട്രിക്ക് നേടി ഒരു ക്യാപ്റ്റൻ ട്രോഫി ഉയര്‍ത്തിയ അപൂര്‍വ നേട്ടത്തിനും അന്ന് കൊച്ചി സാക്ഷിയായി.
Read More » -
മറ്റൊരു അട്ടിമറിക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാന് എതിരെ
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം ഇന്ന് നടക്കും. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മത്സരം. ഇന്ത്യൻ എൽ-ക്ലാസിക്കോയെന്നറിയപ്പെടുന്ന പോരാട്ടം ഇന്ന് രാത്രി 8 മണിക്ക് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്കുൾപ്പടെ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിൽ ശക്തരായ മുംബൈയെ വീഴ്ത്തിയ ഊർജ്ജവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങിയിരിക്കുന്നത്. അതേസമയം ഇതേ മുംബൈയുമായുള്ള മത്സരത്തിൽ 2-1ന്റെ തോൽവിയുമായാണ് മോഹൻ ബഗാന്റെ വരവ്.ഇതിന് തൊട്ടുമുൻപുള്ള മത്സരത്തിൽ 4-1 ന് മോഹൻ ബഗാനെ ഗോവയും തകർത്തിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.11 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും 2 തോൽവിയുമായി 23 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. 9 മത്സരങ്ങളിൽ നിന്ന് 7 വിജയവും 2 സമനിലയും…
Read More » -
ഇന്ത്യയെ തള്ളി സൗദി; 2034 ഫിഫ ലോകകപ്പ് ഒറ്റയ്ക്ക് നടത്തും
റിയാദ്: 2034 ലോകകപ്പ് ഫുട്ബോളിന്റെ 10 മത്സരങ്ങളെങ്കിലും സഹ-ആതിഥേയത്വം വഹിക്കാമെന്ന ഇന്ത്യയുടെ ആഗ്രഹം തള്ളി സൗദി അറേബ്യ. സൗദി അറേബ്യൻ ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ ആണ് ഈ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്.ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താൻ തങ്ങൾക്കറിയാമെന്നും ഇക്കാര്യത്തിൽ മറ്റൊരുടെയും സഹായം ആവശ്യമില്ലെന്നുമാണ് യാസർ അൽ മിസെഹൽ അറിയിച്ചത്. . എഐഎഫ്‌എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയുടെ അഭ്യർത്ഥനയായിരുന്നു ഇന്ത്യയെ കൂടി ഫിഫ മാപ്പില്‍ ഉള്‍പ്പെടുത്തുക എന്നത്.34 ല്‍ ഏഷ്യയിലോ ഓഷ്യാനിയയിലോ ലോകകപ്പ് നടത്താനാണ് ഫിഫയുടെ അനുവാദം.ഇതു. കഴിഞ്ഞാല്‍ ഇനി ഏഷ്യക്ക് ലോകകപ്പ് ലഭിക്കണമെങ്കിൽ കാലങ്ങള്‍ ഏറെ കാത്തിരിക്കണം. 2030 ലോകകപ്പ് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്പെയിൻ എന്നീ രാജ്യങ്ങള്‍ ചേർന്നാണ് നടത്താന്‍ പോകുന്നത്.അതേസമയം ഇന്ത്യയുടെ ആഗ്രഹം വകവെക്കാതെ സൗദി അറേബ്യൻ ഫുട്ബോള്‍ 2034ലെ ഫിഫ ബിഡ് ഒറ്റയ്ക്ക് നല്കും.
Read More »