Business
-
എസ്‌ബിഐ വായ്പ നിരക്ക് ഉയർത്തി; ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പ നിരക്ക് ഉയർത്തി. എല്ലാ കാലാവധികളിലുമായാണ് നിരക്ക് വർദ്ധന നടപ്പാക്കുന്നത്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎൽആർ) 5 ബേസിസ് പോയിന്റുകൾ (ബിപിഎസ്) ആണ് ഉയർത്തിയത്. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ കുത്തനെ ഉയരും. എംസിഎൽആർ നിരക്കിൽ ലോൺ എടുത്തിട്ടുള്ളവർക്ക് പലിശ ഭാരം വർദ്ധിക്കും. മറ്റ് മാനദണ്ഡങ്ങളുമായി ലോണുകൾ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ബാധകമാകില്ല. എസ്ബിഐയുടെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് പുതുക്കിയ എംസിഎൽആർ നിരക്ക്, ജൂലൈ 15 മുതൽ അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എംസിഎൽആർ പുതുക്കിയതോടെ, ഒരു വർഷത്തെ എംസിഎൽആർ 8.55 ശതമാനമായി ഉയർന്നു. നേരത്തെ 8.50 ശതമാനമായിരുന്നു. മിക്ക വായ്പകളും ഒരു വർഷത്തെ എംസിഎൽആർ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റരാത്രികൊണ്ട്, ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ യഥാക്രമം 5 ബിപിഎസ് ഉയർന്ന് 8 ശതമാനവും 8.15 ശതമാനവും ആയി, ആറ് മാസത്തെ എംസിഎൽആർ…
Read More » -
ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ
അബുദാബി: ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിൽ എത്തിയത്. ഒറ്റ ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അബുദാബിയിൽ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം അഞ്ചാം തവണ യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപാണ് അബുദാബിയിൽ ലഭിച്ചത്. അബുദാബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഔപചാരിക സ്വീകരണത്തിന് ശേഷമായിരുന്നു ഇന്ത്യ യുഎഇ ഉഭയകക്ഷി ചർച്ച. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് രൂപയും ദിർഹവും ഉപയോഗിച്ചുള്ള പരസ്പരവ്യാപരത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പെയ്മെൻറ് സംവിധാനങ്ങളായ യുപിഐയും ഐപിപിയും പരസ്പരം ബന്ധിപ്പിക്കാനും ചർച്ചകളിൽ ധാരണയായി. ജി ട്വിന്റി ഉച്ചകോടിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 10000 കോടിയിലേക്ക് എത്തിനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » -
ഇന്ത്യൻ വാഹന വിപണിയിൽ ‘ഫ്രഞ്ച് വിപ്ലവം’ തീർക്കാൻ റെനോ! ഒഴുകുക 5,300 കോടി രൂപ
ഉയർന്ന മത്സരമുള്ള ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ വെല്ലുവിളികൾ നേരിട്ടകൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് നവീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. നിസാനുമായി സഹകരിച്ച് 600 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 5,300 കോടി രൂപ) നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. 2045-ഓടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗവേഷണ വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) അവതരിപ്പിക്കുന്നതിനും കാർബൺ-ന്യൂട്രൽ നിർമ്മാണത്തിലേക്ക് മാറുന്നതിനും ഈ ഫണ്ട് കമ്പനി വിനിയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ. 2024 മുതൽ വിൽപ്പനയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്‌റാം മാമില്ലപ്പള്ളി പറഞ്ഞു. ജനപ്രിയ മോഡലുകളായ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ടയുടെ വരാനിരിക്കുന്ന എലിവേറ്റ് എന്നിവയോട് മത്സരിക്കാൻ മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് റെനോ വീണ്ടും പ്രവേശിക്കും. ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ തലമുറ ഡസ്റ്റർ ആയിരിക്കുമെന്ന് ഊഹിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വാഹനത്തിന്റെ…
Read More » -
കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജിഎസ്ടി കുറച്ചു, ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജിഎസ്ടി; കൗൺസിൽ യോഗ തീരുമാനങ്ങൾ
ദില്ലി: കാൻസറിനും, അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വിൽക്കുന്ന ഭക്ഷണത്തിന്, ഭക്ഷണ ശാലകളുടെ ജി എസ് ടി ഇടാക്കാൻ തീരുമാനമായി. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജി എസ് ടി പതിനെട്ട് ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഓൺലൈൻ ഗെയിമിനും കസിനോയ്ക്കും 28% ജി എസ് ടി ഏര്‍പ്പെടുത്താനും തീരുമാനമായി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായത്തിന് യോഗം അംഗീകാരം നൽകി.
Read More » -
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്… ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്. ഇനി ശേഷിക്കുന്നത് മൂന്നാഴ്ച മാത്രമാണ്. ആദായ നികുതി ഫയൽ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. ശമ്പളമുള്ള ജീവനക്കാർക്ക് ഐടിആർ-1 ഉപയോഗിച്ച് റീഫണ്ടിനായി ഫയൽ ചെയ്യാം. മറ്റ് വരുമാന സ്രോതസ്സുകൾ ഉള്ളവർക്ക് ഐടിആർ ഫയൽ ചെയ്യുന്നതിന് മറ്റ് ഫോമുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: നിങ്ങളുടെ നികുതി സ്ലാബുകൾ അറിയുക ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, രണ്ട് ഭരണകൂടങ്ങൾക്കും കീഴിലുള്ള സ്ലാബ് നിരക്കുകൾ അറിയേണ്ടത് പ്രധാനമാണ് – പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും. രണ്ട് ആദായ നികുതി വ്യവസ്ഥകളിലും നികുതി സ്ലാബുകൾ വ്യത്യസ്തമാണ്. നികുതി ലാഭിക്കാൻ സ്ലാബുകൾ നിങ്ങളെ സഹായിക്കും. ശരിയായ ഫോം ഉപയോഗിക്കുക ഏകദേശം 7 തരം ആദായ നികുതി ഫോമുകൾ ഉണ്ട്. ഓരോ ഫോമും വ്യത്യസ്‌തമാണ് കൂടാതെ…
Read More » -
പാൻ കാർഡിൽ തെറ്റുണ്ടോ ? ഓൺലൈനായി തിരുത്താം; എങ്ങനെ അപ്‌ഡേറ്റ് ചെയ്യും?
ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ കാർഡ് അധവാ പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാരിനെ സഹായിക്കുന്നു. ഈ കാരങ്ങൾകൊണ്ട് പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങളിൽ ഏതെങ്കിലും തെറ്റുണ്ടെങ്കിൽ പാൻ കാർഡിൽ തിരുത്തലിന് അപേക്ഷിക്കാം. പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാക്കാൻ ഒന്നുകിൽ എൻഎസ്ഡിഎൽ പാൻ വെബ്സൈറ്റ് അല്ലെങ്കിൽ UTIITSL പാൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ തിരുത്താനുള്ള അപേക്ഷ നൽകാം. പാൻ കാർഡ് തിരുത്തലിനുള്ള പ്രോസസ്സിംഗ് സമയം സാധാരണയായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയാണ്.…
Read More » -
50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിൽ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്തേക്കും
ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ വിജ്ഞാന് ഭവനിൽ ചേരും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രശ്നവും കൗൺസിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ…
Read More » -
ദിവസം 138 രൂപ മാറ്റിവെച്ചാൽ 2.83 ലക്ഷം നേടാം! അറിയാം പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപ സ്‌കീമുകള്‍
രാജ്യത്തെ ഇടത്തരം, മധ്യവർഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകൾ. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നൽകാനുള്ള കഴിവാണ് സാധാരണക്കാർക്കിടയിൽ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ 100 രൂപ മുതൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം മാസ വരുമാനക്കാർക്കിടയിൽ താരമാണ്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കിൽ വർധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വർധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. ആർക്കൊക്കെ അക്കൗണ്ടെടുക്കാം പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിക്കാം. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാവിന് കുട്ടിയുടെ പേരിൽ…
Read More » -
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗത്തിന്റെ വിഭജന തിയതി പ്രഖ്യാപിച്ചു; ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന് പുനർനാമകരണം ചെയ്യും
ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റിന്റെ വിഭജനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) എന്ന് പുനർനാമകരണം ചെയ്യുന്ന കമ്പനി ജൂലൈ 20 ന് വേർപിരിയും. കഴിഞ്ഞ മാസം വിഭജനത്തിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്നലെ ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ ഓഹരി ഉടമകൾക്ക് റിലയൻസിന്റെ ഓരോ ഷെയറിനും ജിയോ ഫിനാൻഷ്യൽന്റെ ഒരു ഓഹരി ലഭിക്കും. ഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഓഹരി 13% ഉയർന്ന് ഇന്നലെ 2,635.45 രൂപയിൽ അവസാനിച്ചു. സ്കീമിന്റെ നിബന്ധനകൾക്ക് അനുസൃതമായി, കമ്പനിയുടെ പുതിയ ഇക്വിറ്റി ഷെയറുകൾ ലഭിക്കുന്നതിന് അർഹതയുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുന്നതിനുള്ള തീയതി 2023 ജൂലൈ 20 ആയിരിക്കും എന്ന് റിലയൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഹിതേഷ് സേത്തിയയെ ആർഎസ്‌ഐഎൽ…
Read More » -
പഴയ സ്വർണം മാറ്റിയെടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,415 രൂപയും പവന് 80 രൂപയും കുറഞ്ഞ് 43,320 രൂപയിലുമാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 43,400 രൂപയിൽ നിന്നാണ് സ്വർണ വില കുറഞ്ഞത്. ജൂലായ് 6 വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചാണ് സ്വർണ വില ഉയർന്ന നിലവാരത്തിലെത്തിയത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായ് മാസത്തിൽ 7 ദിവസം പിന്നിടുമ്പോഴും ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടർന്ന വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വീണ്ടും 80…
Read More »