politics

  • രാഹുലിന്റെ വോട്ടുമോഷണ ആരോപണത്തെ പ്രതിരോധിക്കാൻ സോണിയ ​ഗാന്ധിയെ മുൻ നിർത്തി ബിജെപി നടത്തിയ ഇന്ത്യൻ പൗരത്വ ആരോപണവും എട്ടുനിലയിൽ പൊട്ടി!! ​സോണിയയ്ക്കെതിരെയുള്ള ബിജെപിയുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല…

    അങ്ങനെ ബിജെപി പറഞ്ഞു നടന്ന ഒരു കള്ള കഥയ്ക്ക് കൂടി തിരശ്ശീല വീണിരിക്കുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ തെളിവുകൾ സഹിതം വോട്ടുമോഷണം ആരോപിച്ചപ്പോൾ ബിജെപി അതിനെ നേരിട്ടത് സോണിയ ഗാന്ധിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു. ഈ വ്യാജ ആരോപണം ഉന്നയിച്ചത് മുൻ കേന്ദ്രമന്ത്രിയും നിലവിലെ ബിജെപി എംപിമാരായ അനുരാഗ് താക്കൂറായിരുന്നു. അനുരാഗ് താക്കൂർ തന്റെ പത്രസമ്മേളനത്തിൽ ആരോപിച്ചത് 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് എന്നാൽ 1980 – 82 കാലയളവിൽ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നു എന്നാണ്. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ക്യാമ്പയിൻ എതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം. ബിജെപിയുടെ ഈ കള്ളക്കഥയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം ലഭിച്ചത്. സോണിയ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിച്ച ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് വികാസ് ത്രിപാഠി എന്ന അഡ്വക്കേറ്റ് സോണിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. ബിജെപി…

    Read More »
  • മണ്ഡലം പ്രസിഡന്റുമാര്‍ മെഷീനുകളല്ല ; രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത് ബിജെപി കമ്പനി ; കോര്‍പ്പറേറ്റ് ഓഫീസ് പോലെ ടാര്‍ഗറ്റ് വെച്ച് പണിയെടുപ്പിക്കുന്നു ; സംസ്ഥാന പ്രസിഡന്റിന് രൂക്ഷ വിമര്‍ശനം

    തിരുവനന്തപുരം : ബിജെപിയെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാണുന്നത് ഒരു കമ്പനി പോലെയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിക്കുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം. പ്രവര്‍ത്തകര്‍ക്ക് ടാര്‍ഗറ്റ് കൊടുക്കുന്ന രാജീവ് ചന്ദ്രശേഖരന്‍ ശൈലിക്കെതിരെ ഓണ്‍ലൈനില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പ്പറേറ്റ് ശൈലി അമിത ജോലിഭാരം ഉണ്ടാക്കുന്നെന്നും കമ്പനിപോലെ പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മണ്ഡലം പ്രസിഡന്റുമാര്‍ മടുത്തു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റു മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്, എസ് സുരേഷ് എന്നിവര്‍ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഷീനല്ലെന്നും മനുഷ്യരാണെന്നും പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ടെന്നു പാര്‍ട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്‌റുമാരും രാജി സന്നദ്ധത അറിയിച്ചതായും സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പണിയാണ് നല്‍കുന്നതെന്നും വിമര്‍ശിച്ചു. ശില്പശാല,…

    Read More »
  • ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐഎം ഏരിയാകമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി

    കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക്് തരംതാഴ്ത്തി സിപിഐഎം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് നടപടി. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന പരിപാടിയിലാണ് പ്രമീള പങ്കെടുത്തത്. തലക്കുളത്തൂര്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ മൂന്നിനായിരുന്നു പരിപാടി. രാജ്യസഭാ എംപി സി സദാനന്ദന്‍ അടക്കമുള്ളവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നേരത്തേ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പോര് വലിയ വിവാദമായിരുന്നു. രാജ്ഭവനില്‍ നടന്ന കാര്‍ഷികദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയതിനെതിരേ കൃഷിമന്ത്രി പി. പ്രസാദ് പ്രതിഷേധിച്ചിരുന്നു. പിന്നാലെ രാജ്ഭവനില്‍ നടന്ന വിദ്യാഭ്യാസ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെയ്ക്കുകയും വിളക്ക് കൊളുത്തുകയും ചെയ്തതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കേരളാസര്‍വകലാശാലയിലും…

    Read More »
  • ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ

    വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്. ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക…

    Read More »
  • പള്ളികളെ ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ ഒരുപണിയും നടക്കില്ല ; മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച സംസ്ഥാനകമ്മറ്റി; ക്രിസ്ത്യാനികളെ വലയിലാക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ നടത്തി ബിജെപി

    കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ചരിത്രത്തില്‍ ആദ്യമായി മതാടിസ്ഥാനത്തില്‍ യോഗം വിളിച്ച് സംസ്ഥാന ബിജെപി. കോട്ടയ ത്ത് ഇന്നലെയായിരുന്നു പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേര്‍ന്നു. ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി. വിവാദമാകാതിരിക്കാന്‍ ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ എന്ന പേര് ‘സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല’ എന്ന പേരിലേക്ക് മാറ്റിയായിരുന്നു പരിപാടി. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകളായിരുന്നു പ്രധാനമെന്നാണ് സൂചനകള്‍. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. കോട്ടയത്ത് ക്‌നാനായ കത്തോലിക്കാ സഭാ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാടുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 30 അംഗ കമ്മിറ്റികളായി…

    Read More »
  • കമ്യൂണിസ്റ്റുകളുടെ പരിപാടിയില്‍ എന്ത് സുരക്ഷാഭീഷണിയാണ് ; തങ്ങളുടെ സമ്മേളനനഗറില്‍ മുഖ്യമന്ത്രി ഇതിനുമ്മാത്രം പോലീസുകാരെയും കൂട്ടി വന്നത് ഷോ കാണിക്കാനെന്ന് സിപിഐ യുടെ വിമര്‍ശനം

    ആലപ്പുഴ: മുഖ്യമന്ത്രി സമ്മേളനവേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചെന്ന് പിണറായി വിജയന് സിപിഐ യുടെ വിമര്‍ശനം. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സെമിനാറിന് എത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ സ്‌റ്റേഷനില്‍ ഇട്ട് തല്ലിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പോലീസ്മര്‍ദ്ദനം വാര്‍ത്ത വലിയ വാര്‍ത്തയായിരിക്കെയാണ് വിമര്‍ശനം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളന വേദിയില്‍ എന്തിനാണ് ഇത്രയും പോലീസെന്നും എന്ത് സുരക്ഷാ പ്രശ്നമാണ് ഇവിടെയുള്ളതെന്നും ചോദ്യം ഉയര്‍ന്നു. സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലി കഴിക്കുമ്പോള്‍ സിപിഐയ്ക്ക് ചോദ്യം ചെയ്യാന്‍ കഴിയണം. പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്നും പരിഹസിച്ചു. കേരളാ പൊലീസില്‍ അടിത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ക്രിമിനല്‍ ബന്ധമുള്ളവര്‍. എംആര്‍ അജിത്കുമാര്‍…

    Read More »
  • കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന്‍ അന്തരിച്ചു ; അന്ത്യം വാര്‍ദ്ധക്യസജമായ അസുഖങ്ങളെ തുടര്‍ന്ന് ; കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വം

    കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായ പി പി തങ്കച്ചന്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യുഡിഎഫ് കണ്‍വീനര്‍ കൂടിയായിരുന്നു. നിയമസഭാ സ്പീക്കര്‍, കൃഷി മന്ത്രി, പ്രതിപക്ഷ ചീഫ് വിപ്പ്, കെപിസിസി വൈസ് പ്രസിഡന്റ് താല്‍ക്കാലിക കെപിസിസി പ്രസിഡന്റ് തുടങ്ങി കേരളത്തിന്റെ ഭരണ-രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. 13 വര്‍ഷക്കാലം യുഡിഎഫിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചു. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്. റവ. ഫാദര്‍ പൗലോസ് പൈനാടത്തിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ല്‍ പെരുമ്പാവൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് ചെയര്‍മാനായി. 1982 ല്‍ പെരുമ്പാവൂരില്‍…

    Read More »
  • ഇന്ന് വോട്ടർ പട്ടികയിൽ നിന്നാണ് പേരുവെട്ടിയതെങ്കിൽ നാളെ റേഷൻ കാർഡുകളിൽ നിന്നാകാം!! ഫാസിസ്റ്റ് ഭരണകൂടം എല്ലാ അട്ടിമറിക്കാമെന്ന് കരുതുമ്പോൾ ആ ചിന്തകൾക്ക് മുകളിലൂടെ പ്രതിരോധത്തിന്റെ ജനസാഗരവുമായി നിൽക്കുന്ന രാഹുൽ ഗാന്ധി…

    ബീഹാറിന്റെ തെരുവോരങ്ങളിൽ രാഹുലിനെ കാത്തു നിന്നിരുന്നത് ഹൃദയം തൊടുന്ന കാഴ്ചകൾ ആയിരുന്നു. പ്രായമായ സ്ത്രീകൾ മുതൽ കുട്ടികൾ വരെ രാഹുൽ ഗാന്ധിയെ കാണാനായി റോഡിന്റെ ഇരുഭാഗത്തും തിങ്ങി നിൽക്കുന്നു. അകാരണമായി വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കപ്പെട്ട മനുഷ്യർ, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും തൊഴിലില്ലായ്മ കാരണം വീട്ടിലിരിക്കേണ്ടിവരുന്ന യുവാക്കൾ, വിലക്കയറ്റത്തിൽ പൊറുതിമുട്ടിനിൽക്കുന്ന വീട്ടമ്മമാർ ഇങ്ങനെ തടിച്ചുകൂടിയ എല്ലാ മനുഷ്യരുടെയും ഉള്ളിലെ പ്രതീക്ഷയുടെ പേരായിരുന്നു രാഹുൽ ഗാന്ധി എന്നത്. രാഹുലിനോട് സംസാരിക്കാൻ അവർക്ക് ആർക്കും യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല, കാരണം നമ്മുടെ വീട്ടിലെ ഒരാൾ എന്ന തോന്നലാണ് അവർക്കെല്ലാം രാഹുൽ സമ്മാനിച്ചത്. തന്റെ അടുത്തേക്ക് ഓടിയെത്തുന്ന ചെറിയ കുട്ടികളോടും തനിക്കുനേരെ മുർദാബാദ് വിളിച്ചു പ്രതിഷേധിക്കുന്ന ബിജെപി പ്രവർത്തകരോടും രാഹുലിന് ഒരേ സമീപനമാണ്. ഇരു കൂട്ടർക്കും രാഹുൽ വാഗ്ദാനം ചെയ്യുന്നത് മിഠായികളാണ്, അയാൾ അടിമുടി ഒരു സ്നേഹത്തിന്റെ കടയായി മാറുന്ന കാഴ്ച. പ്രഹസനങ്ങളോ നേതാവെന്ന ഭാവമോ രാഹുലിൽ കാണാൻ കഴിയുന്നില്ല എന്നത് തന്നെയാണ്…

    Read More »
  • രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നേരിടുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നതിലെ ഉദ്ദേശശുദ്ധി എന്താണ്?

    ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ എസ്ഐആർ അഥവാ തീവ്ര പരിഷ്കരണം സൃഷ്ടിച്ച വിവാദങ്ങളും പ്രശ്നങ്ങളും ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ ബീഹാറിലെ ആയിരക്കണക്കിന് വോട്ടർമാരാണ് തങ്ങളെ അകാരണമായി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയുമായി ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കണ്ടത്. ബീഹാറിൽ തീവ്ര പരിഷ്കരണത്തിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ നിന്ന് ഏകദേശം 65 ലക്ഷം മനുഷ്യരാണ് ഒഴിവാക്കപ്പെട്ടത്. ഈ നടപടി സുപ്രീംകോടതി വരെ ചോദ്യം ചെയ്യപ്പെട്ടു. മരണപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ മനുഷ്യർ ജീവനോടെ സുപ്രീം കോടതിയിൽ ഹാജരായ നാടകീയ കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ മരണപ്പെട്ടു എന്ന് അടയാളപ്പെടുത്തിയ മനുഷ്യർക്കൊപ്പം ചായ കുടിക്കുന്ന രാഹുലിന്റെ ചിത്രവും ഏറെ ചർച്ചയായിരുന്നു. ഇത്തരത്തിൽ രാജവ്യാപകമായി വിമർശനങ്ങൾ നേരിട്ട, തിരഞ്ഞെടുപ്പ് കമ്മീഷൻ വഴിവിട്ട് ഭരണകൂടത്തെ സഹായിക്കാൻ വേണ്ടിയാണ് നടപ്പിലാക്കിയത് എന്ന് പ്രതിപക്ഷം ആരോപിക്കുന്ന തീവ്ര പരിഷ്കരണം രാജ്യം…

    Read More »
  • സ്‌റ്റേഷനില്‍ ബിജെപി നേതാവിനും ക്രൂരമര്‍ദ്ദനമേറ്റു ; പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പാര്‍ട്ടി തന്നെ കേസ് ഒതുക്കി ; ആരോപണവുമായി സന്ദീപ് വാര്യര്‍, ദൃശ്യങ്ങളും പുറത്തുവിട്ടു

    തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ ബിജെപി നേതാവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി ബിജെപി തന്നെ ഒതുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളും സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. കേസ് ബിജെപി അട്ടിമറിച്ചുവെന്നും പറഞ്ഞു. മര്‍ദനമേറ്റ നേതാവിന് 10 ലക്ഷം രൂപ നല്‍കി പൊലീസുകാര്‍ പരാതി ഒതുക്കിയതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം സിഐ ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ പ്രതികളായ എഫ്ഐആര്‍ ഒരു ദിവസംകൊണ്ട് അപ്രത്യക്ഷമായെന്നും പറഞ്ഞു. ആരോപണം നടത്തിയിട്ടുള്ളത് ബിജെപിയുടെ കൗണ്‍സിലര്‍ തന്നെയാണെന്നും ബിജെപി നേതൃത്വം മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് എതിരായ എഫ്ഐആര്‍ ഹൈക്കോടതിയില്‍ പോയി ഒത്തുതീര്‍പ്പാക്കി ക്വാഷ് ചെയ്യുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി കുന്നംകുളം മുനിസിപ്പല്‍ പ്രസിഡന്റ് ആയിരുന്നു മുരളി. കള്ളപ്പണ ഇടപാടാണ് നടന്നത്. ബിജെപി കൗണ്‍സിലറുടെ…

    Read More »
Back to top button
error: