politics
-
ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…
Read More » -
ഇസ്രായേലിന് വ്യാപാര തലത്തില്‍ തിരിച്ചടിയാകുമോ? അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന്; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
ദോഹ: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രയേലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഇസ്‌ലാമിക-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്. നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് യോഗം. ഇസ്രയേലിന് വാണിജ്യ,വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കുന്നതിനാണ് ആദ്യ പരിഗണന. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ന് ഇസ്രയേലിലെത്തും. ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ഖത്തറിലാണെങ്കിലും ഖത്തര്‍ മണ്ണില്‍ നിന്ന് ഇസ്രയേലിലേക്ക് നേരിട്ട് ആക്രമണമുണ്ടായിട്ടില്ല. എന്നിട്ടും രാജ്യത്തിന്റെ പരമാധികാരത്തെ നോക്കുകുത്തിയാക്കി ഇസ്രയേല്‍ ഖത്തര്‍ മണ്ണില്‍ ആക്രമണം നടത്തി. ഇതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവികാരം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷനിലേയും അറബ് ലീഗിലേയും രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ആക്രമണത്തെക്കുറിച്ചുള്ള കരട് പ്രമേയം അവതരിപ്പിക്കും. നാളെ വിവിധരാജ്യങ്ങളുടെ ഭരണാധികാരികള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രമേയം ചര്‍ച്ചയാകും. ഇസ്രയേലിന് ഒരുമിച്ച് നയതന്ത്ര, വാണിജ്യ, വ്യാപാര തലത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യുഎഇ, ബഹ്‌റൈന്‍ തുടങ്ങി ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങള്‍ വാണിജ്യ,വ്യാപാരമേഖലയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഉടന്‍ നടക്കാനിരിക്കുന്ന എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് ഇസ്രയേല്‍…
Read More » -
സൈബര്‍ ആക്രമണം നടത്തുന്നവര്‍ പാര്‍ട്ടിക്കാരല്ല; 25 ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം; ഞാന്‍ വിചാരിച്ചാലും നടക്കും; തീരുമാനം നിലപാടിന്റെ ഭാഗം; കേരളം മുഴുവന്‍ അലയടിച്ചു വന്നാലും അതില്‍ മാറ്റമില്ല: വി.ഡി. സതീശന്‍
തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന വി.ഡി. സതീശന്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും സതീശന്‍. ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവന്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ വാക്കുകള്‍ ഞാനും കൂടി പങ്കാളിയായ മുഴുവന്‍ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തില്‍ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഏതെങ്കിലും സമരത്തില്‍ പോലീസിന്റെ ക്രൂരമായ ലാത്തി ചാര്‍ജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തില്‍? ഏതെങ്കിലും സമരത്തില്‍ ഒരു വെള്ളത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്നവന്‍ ഉണ്ടോ?…
Read More » -
സഭയില്‍ രാഹുല്‍ എത്തുമോ? പ്രത്യേകം ഇരിപ്പിടം ഏര്‍പ്പെടുത്തി; പാര്‍ട്ടിയുടെ അഭിപ്രായം ഉടന്‍ അറിയിക്കും; രാഹുല്‍ എത്തുന്നത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയാകും; എല്ലാത്തിനും മാധ്യമങ്ങളെ പഴിച്ച് രാഹുലിന്റെ വാട്‌സ് ആപ്പ് സന്ദേശം; തടയാനാകില്ലെന്ന് ഇടതു കണ്‍വീനര്‍
തിരുവനന്തപുരം: നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി. ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും. പ്രതിപക്ഷത്തെ പിന്‍നിരയിലെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന ഇടത്തായിരുന്നു പാലക്കാട് എം.എല്‍എയുടെ ഇരിപ്പടം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തതോട രാഹുല്‍ മൂങ്കൂട്ടത്തിന്റെ നിയമസഭയിലെ ഇരിപ്പടവും മാറും. ഏത് എംഎല്‍എക്ക് എതിരെയും അതാത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍പോലുള്ള നടപടി സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ച് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. ഇതോടെയാണ് രാഹുലിന് പ്രതിപക്ഷ നിരക്കും ഭരണപക്ഷത്തിനും ഇടക്കുള്ള സീറ്റിലേക്കുള്ള മാറ്റം. എംഎല്‍എ നിയമസഭയില്‍ വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ദേശിക്കാനാവില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല ഭരണപക്ഷത്തിന്റെ കടന്നാക്രമണം മുഴുവന്‍ നേരിടേണ്ടിയും വരും. സ്വന്തം പാര്‍ട്ടിയും മുന്നണിയും അത്…
Read More » -
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം തന്നെ വിജയ്ക്ക് രജനീകാന്തിന്റെ കൊട്ട് ; എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം ; പഴയതും പുതിയതുമായി എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി
ചെന്നൈ : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും രജനീകാന്ത് പറഞ്ഞു. തിരുച്ചിറപ്പ ള്ളിയില്‍ നിന്നും സ്റ്റാലിന്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു വിജയ് തന്റെ തെരഞ്ഞെടുപ്പ്പര്യടനം തുടങ്ങിയത്. സംഗീത സംവിധായകന്‍ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിലാണ് സ്റ്റാലിനെ പുകഴ്ത്തി ക്കൊണ്ട് രജനീകാന്ത് രംഗത്ത് വന്നത്. 2026ല്‍ കാണാം എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിന്‍ എന്നും പ്രിയ സുഹൃത്ത് എന്നും രജിനികാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന വിജയ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പാര്‍ട്ടിയുടെ ശക്തിപ്രക ടനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ വിജയ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടില്ലെന്ന് വിജയ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളും തുടങ്ങി പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കുന്നതില്‍…
Read More » -
രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്തത് പാകിസ്താന്‍ഗാനം വെച്ച് ; വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു ബിജെപി ; ഏഷ്യാക്കപ്പ് ക്രിക്കറ്റിനെക്കുറിച്ച് എന്തു പറയുന്നെന്ന് തിരിച്ചടിച്ച് കോണ്‍ഗ്രസ്
ഗാന്ധിനഗര്‍: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് അനുയായികള്‍ പാകിസ്താന്‍ ഗാനം വെച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രചരണം. ആരോപണം ഉന്നയിച്ച് ഒരു വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് വീഡിയോ പങ്കുവെച്ചത്. കോണ്‍ഗ്രസിന് ‘പാകിസ്താനോടുള്ള സ്‌നേഹം’ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പഴയ പാര്‍ട്ടിയെ വിമര്‍ശിക്കാനും മറന്നില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ‘സ്രുജന്‍ അഭിയാന്‍’ എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കായി 10 ദിവസത്തെ പരിശീലന ക്യാമ്പായിരുന്നു വേദി. നമ്മുടെ സൈനികര്‍ പാകിസ്താനെതിരെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍, കോണ്‍ഗ്രസ് അനുയായികള്‍ തങ്ങളുടെ നേതാവിനായി പാകിസ്താന്‍ പാട്ടുകള്‍ പാടുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ത്യയോടുള്ള കൂറ് ഏറ്റവും അവസാനമാണെന്നും ഇത് ലജ്ജാകരമാണെന്നും ഭണ്ഡാരി പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യാ – പാകിസ്താന്‍ മത്സരത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഇതിന് കോണ്‍ഗ്രസ് മറുപടി പറഞ്ഞത്്. രാജ്യത്തിന്റെ വികാരങ്ങളുടെ കാര്യത്തില്‍ ബിജെപിക്ക് ഇരട്ടത്താപ്പാണുള്ളതെന്നും അതിന് തെളിവാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ എടുത്തിരിക്കുന്ന നിലപാടെന്നും കോണ്‍ഗ്രസ്…
Read More » -
ജനക്കൂട്ടത്തെ ഇളക്കിമറിച്ച് തമിഴ് സൂപ്പര്‍താരം വിജയ് യുടെ വാഹനജാഥ ; സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും മുന്‍ഗണന നല്‍കും ; തിരുച്ചിറപ്പള്ളിയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം
തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെ മുഴുവന്‍ വെല്ലുവിളിച്ചും ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചും തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയ പ്രചാരണം തുടങ്ങി. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്റെ പ്രചരണം തിരുച്ചിറപ്പള്ളിയില്‍ നിന്നുമാണ് തുടങ്ങിയത്. വെളുത്ത ഷര്‍ട്ട് ധരിച്ച അദ്ദേഹം വാഹനത്തിന് മുകളില്‍ നിന്ന് അനുയായികളെ അഭിസംബോധന ചെയ്തു. നഗരത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഉയര്‍ത്തിക്കാട്ടിയും 2021-ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഭരണകക്ഷിയായ ഡിഎംകെ പരാജയപ്പെട്ടുവെന്ന് ആരോപിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ടിവികെയുടെ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് വിജയ് പറഞ്ഞു, തന്റെ പാര്‍ട്ടിക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, സ്ത്രീ സുരക്ഷ, ക്രമസമാധാനം എന്നിവക്ക് മുന്‍ഗണന നല്‍കും. ‘പ്രായോഗികമായി സാധ്യമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമേ ഞങ്ങള്‍ നല്‍കൂ. വിജയം ഞങ്ങളുടേതാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു. പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വ്വം പാര്‍ട്ടി പതാകകള്‍ അദ്ദേഹത്തിന് നേരെ എറിഞ്ഞു. വിജയിയുടെ പ്രചാരണ ബസ് ജനക്കൂട്ടത്തിനിടയിലൂടെ പതിയെ നീങ്ങിയതിനാല്‍ പോലീസ് റാലിക്കായി 20-ല്‍ അധികം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജനക്കൂട്ടം വര്‍ദ്ധിച്ചപ്പോള്‍, വിജയിയുടെ പ്രചാരണ ബസ് സാവധാനത്തില്‍ നീങ്ങി, കുറഞ്ഞ…
Read More » -
അമിത്ഷായുടെ മകന്‍ തലവനായ ബിസിസിഐയ്ക്ക് പണക്കൊതി ; ലക്ഷക്കണക്കിന് വീടുകളില്‍ നിന്ന് സിന്ദൂരം ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയയ്ക്കും ; ഏഷ്യക്കപ്പില്‍ പാകിസ്താനെതിരേ കളിക്കരുതെന്ന് ശിവസേന
ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ ഹൈവോള്‍ട്ടേജ് മത്സരമായ ഇന്ത്യാ – പാകിസ്താന്‍ മാച്ചിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബിസിസിഐ) വിമര്‍ശിച്ചു ശിവസേന. ബിസിസിഐയുടെ ദേശവിരുദ്ധവും സ്വാര്‍ത്ഥവുമായ പെരുമാറ്റം നാണക്കേടാണെന്ന് ശിവസേനാ നേതാവ് ആദിത്യതാക്കറെ പറഞ്ഞു. കളി ബഹിഷ്‌ക്കരിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. 2025 ലെ ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ 14 നാണ് ഇന്ത്യാ – പാകിസ്താന്‍ മത്സരം. ”ഇന്ത്യയിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഞങ്ങള്‍ ലോകത്തോട് മുഴുവന്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇപ്പോള്‍ ഞങ്ങള്‍ അവരുമായി കളിക്കാന്‍ ആഗ്രഹിക്കുന്നു. രക്തത്തിനും വെള്ളത്തിനും കഴിയാത്തപ്പോള്‍ രക്തത്തിനും ക്രിക്കറ്റിനും എങ്ങനെ ഒരുമിച്ച് ഒഴുകാന്‍ കഴിയും” അദ്ദേഹം ചോദിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ബിജെപിയെ ഇപ്പോള്‍ അതിന്റെ പ്രത്യയശാസ്ത്രം മാറ്റിവെച്ചോ എന്നും ചോദിച്ചു. ”നമ്മുടെ രാജ്യത്തിനെതിരെ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിടുകയും, രാജ്യത്ത് ഭീകരത പ്രചരിപ്പിക്കുകയും, പഹല്‍ഗാമില്‍ നിരപരാധികളെ കൊല്ലുകയും ചെയ്ത പാകിസ്ഥാന്‍. പാകിസ്ഥാനെതിരെ ഒരു…
Read More » -
‘ആരും തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട’; നടപടി നേരിടുമ്പോഴും സിപിഐ സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.ഇ. ഇസ്മയില്‍; വെട്ടിനിരത്തലിന് എതിരേ ബിനോയ് വിശ്വത്തിന് അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം; ആക്ഷേപിച്ചവര്‍ ഒടുവില്‍ അകത്ത്
ആലപ്പുഴ: അച്ചടക്ക നടപടി നേരിടുമ്പോഴും, സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍. കെ. ഇ. ഇസ്മയിലിന് അച്ചടക്കമില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപത്തിന്, തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടന്ന് താക്കീതുകലര്‍ന്ന മറുപടിയും നല്‍കി. കെ.കെ. ശിവരാമന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരെയടക്കം വെട്ടിനിരത്തിയ സമ്മേളനത്തില്‍, ബിനോയ് വിശ്വത്തെ പരിഹസിച്ച കമലാ സദാനന്ദനും, കെ.എം. ദിനകരനും സ്ഥാനം നിലനിര്‍ത്തി. സമവായ പാതയില്‍ സംസ്ഥാന സമ്മേളനത്തിന് തയാറെടുത്തത് കൊണ്ട് മത്സരം ഒഴിവാക്കാന്‍ നേതൃത്വത്തിനായി. പക്ഷേ സംസ്ഥാന സെക്രട്ടറിയുടെ നേര്‍ക്കടക്കം ഉയര്‍ന്ന അതിരുവിട്ട വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ ആയില്ല. സമ്മേളനത്തിന് തന്നെ ക്ഷണിക്കാത്തതിലും, ഉയര്‍ന്ന വിമര്‍ശനങ്ങളിലുമുള്ള അതൃപ്തി സമാപന സമ്മേളന വേദിയില്‍ വാക്കുകളിലൂടെ പ്രകടമാക്കി. ഇടുക്കിയിലെ സംഘടന പ്രശ്‌നങ്ങളാണ് ശിവരാമന്റെയും, ബിജിമോളുടെയും സ്ഥാനനഷ്ടത്തിന് കാരണം. ലഘുലേഖ വിവാദത്തിലുള്‍പ്പെട്ടതിലൂടെ തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാറിനും സംസ്ഥാന കൗണ്‍സില്‍ അംഗത്വം ഇല്ലാതായി. കൃത്യമായ മുന്‍ധാരണയിലാണ്, കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ച കെ.എന്‍. സുഗതന് ഇത്തവണ…
Read More » -
‘കള്ളന്മാര്‍ വെള്ളയും വെള്ളയും ഇട്ടു നടക്കുകയാണ്; കോണ്‍ഗ്രസിലുള്ള വിശ്വാസം പോയി; ടി. സിദ്ദിഖും കോണ്‍ഗ്രസും ഞങ്ങളെ പറ്റിച്ചു’; കരാര്‍ പോലും എംഎല്‍എയുടെ പിഎ വാങ്ങിക്കൊണ്ടുപോയി: ആത്മഹത്യ ചെയ്ത ഡിസിസി പ്രസിഡന്റിന്റെ മരുമകള്‍ പത്മജ
കല്‍പ്പറ്റ: കോണ്‍ഗ്രസിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ കുടുംബം. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്‍റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറയുന്നു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പത്മജയുടെ വാക്കുകള്‍ ജൂണ്‍ 30ന് എല്ലാ പ്രശ്നങ്ങളും തീര്‍ത്തു തരാമെന്ന് പറഞ്ഞ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഞങ്ങളും കൂടി ഒരു കരാര്‍…
Read More »