World

    • ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ

      ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ‘‘പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു’’ – അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും…

      Read More »
    • ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

      ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

      Read More »
    • അമേരിക്കയെ നോട്ടമിട്ട് കിം? പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്നത് ആഗോള ഭീകരവാദവും അധിനിവേശവും!! ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ, ആണവായുധങ്ങൾ ശക്തിപ്പെടുത്തണം- കിം ജോങ് ഉൻ, പിന്നാലെ അത്യാധുനിക മിസൈൽ പരീക്ഷണം

      സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻ‍ജിൻ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയതെന്നാണ് റിപ്പോർ‌ട്ട് പറയുന്നത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുഎസ് ആ​ഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്. അതേസമയം യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. കാർബൺ-ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ…

      Read More »
    • അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ സൈനിക ശേഷി തകർക്കുക തന്നെയോ? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ, ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്!! കണ്ണ് ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും, ഇറാന്റെ പ്രതിരോധം അമേരിക്കൻ സൈനികർക്ക് ഭീഷണി- മുന്നറിയിപ്പ്

      വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റ​ഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാ​ഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി നൽകിയാൽ, യുദ്ധം കൂടുതൽ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈനിക-നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ. സ്പെഷ്യൽ ഓപ്പറേഷൻസ് സേനയും സാധാരണ ഇൻഫൻട്രി…

      Read More »
    • ഇറാനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക, അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളുടെ ഉറപ്പ്…നിബന്ധനകൾ അം​ഗീകരിച്ചാൽ വെ‌ടിനിർത്തലിനു തയാർ- ഇറാൻ, സംഘർഷം നിർണായക വഴിത്തിരിവിലേക്ക്!! പാലമായി പാക്കിസ്ഥാൻ

      ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത്തിനിടെ ചില നിബന്ധനകൾ അം​ഗീകരിച്ചാൽ വെടിനിർത്തലിനു സമ്മതം നൽകിയതായി ഉന്നത നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ വഴി മധ്യസ്ഥ ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് നിർണായക തീരുമാനം. ഇത് മേഖലയിൽ സംഘർഷം കുറയ്ക്കാൻ സാധ്യതയുള്ള വലിയ നയതന്ത്ര മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഉയർന്നതല ചർച്ചകൾ താൽക്കാലിക വെടിനിർത്തലിലേക്കോ, ആക്രമണങ്ങളിൽ ഇടവേളയിലേക്കോ നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ചർച്ചകളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നതിന് മുമ്പ് ഇറാൻ കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇറാന്റെ പ്രധാന ആവശ്യം, രാജ്യത്തിനെതിരായ എല്ലാ സൈനികാക്രമണങ്ങളും ഉടൻ നിർത്തുക എന്നതാണ്. അതോടൊപ്പം അമേരിക്കയും ഇസ്രയേലും ഭാവിയിൽ യാതൊരു സൈനിക നടപടികളും സ്വീകരിക്കില്ലെന്ന വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് ഉറപ്പ് ലഭിക്കണം. ഈ ഉറപ്പുകൾ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥ പ്രക്രിയയിൽ പങ്കെടുക്കാൻ തയാറല്ലെന്നതാണ് ടെഹ്റാന്റെ നിലപാട്. കൂടാതെ, മധ്യസ്ഥതയിൽ പങ്കാളികളാകുന്ന സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ സജീവമായി ഇടപെടണമെന്നും…

      Read More »
    • ഇറാൻ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിക്കും മുൻപ് മൂന്ന് ദിവസം റഷ്യൻ ഉപഗ്രഹങ്ങൾ പ്രദേശത്തെ ചിത്രങ്ങൾ പകർത്തി, റഷ്യയുടെ ശ്രമം അമേരിക്ക- ഇറാൻ യുദ്ധത്തിനി‌ടെ പരമാവധി സാമ്പത്തിക ലാഭമുണ്ടാക്കുക, യുക്രൈനിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധ തിരിക്കുക- സെലെൻസ്‌കി

      കീവ്: സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു മുൻപ് റഷ്യയും ഇറാനും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി. സൗദി അറേബ്യയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ റഷ്യ രഹസ്യാന്വേഷണ പിന്തുണ നൽകിയതായും സെലെൻസ്‌കി ആരോപിച്ചു. ആക്രമണത്തിന് മുന്നോടിയായി റഷ്യൻ ഉപഗ്രഹങ്ങൾ അമേരിക്കൻ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആവർത്തിച്ച് പകർത്തിയതായാണ് യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. മാർച്ച് 24 നും 26 നും ഇടയിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് – സഖ്യകക്ഷി താവളങ്ങളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും ചിത്രങ്ങൾ റഷ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ചതായി സെലെൻസ്‌കി എക്സിൽ കുറിച്ചു. അതേസമയം സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ മാർച്ച് 26-നാണ് ഇറാൻ ആക്രമണം നടത്തിയത്. ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു യുഎസ്- സൗദി സേനകൾ സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളത്തിന് നേരെ ഇറാൻ ആക്രമിച്ചത്. എന്നാൽ ഇതിനു തൊട്ടു മുൻപിലത്തെ ദിവസങ്ങളായ മാർച്ച്…

      Read More »
    • ‘വിജയികളെക്കാൾ എനിക്ക് ഇഷ്ടം പരാജിതരോടൊപ്പമായിരിക്കാൻ’: ഡൊണാൾഡ് ട്രംപ്; ‘ലൈം

      വാഷിങ്ടൺ: വിജയിച്ച ആളുകളെ തനിക്ക് ഇഷ്ടമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പരാജിതരോടൊപ്പം സമയം ചെലവഴിക്കാനാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. മിയാമിയിൽ നടന്ന ഒരു നിക്ഷേപ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. വിജയിച്ചവരുടെ കഥകൾ കേൾക്കുന്നതിനേക്കാൾ, തന്റെ വിജയങ്ങളെ കേൾക്കാൻ താൽപര്യമുള്ള ആളുകളോടൊപ്പം ഇരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. “പരാജിതരോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നു. വളരെ വിജയിച്ച ആളുകളെ എനിക്ക് ഇഷ്ടമില്ല. എന്റെ വിജയങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നവരെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്,” എന്ന് ട്രംപ് പറഞ്ഞു. ദീർഘമായ പ്രസംഗത്തിന്ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ‘ലൈംഗികത’യെ കുറിച്ചടക്കം നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചർച്ച ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ട്രംപ് സദസ്സിൽ നിന്ന് ചോദ്യങ്ങൾ ക്ഷണിച്ചു. ആഗോള നേതൃത്വത്തിൽ എന്താണ് കുറവെന്ന് ചോദിച്ചപ്പോൾ, ‘വിജയം’ എന്ന ഗുണമാണ് ലോകം നഷ്ടപ്പെട്ടതെന്ന് ട്രംപ് മറുപടി നൽകി. കായികരംഗത്തോട് ഉപമിച്ചുകൊണ്ട് വിജയവും പരാജയവും അദ്ദേഹം വിശദീകരിച്ചു.…

      Read More »
    • എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം

      ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ…

      Read More »
    • ഇറാനെ തകർക്കാനെത്തുന്ന യുഎസ് സൈന്യത്തിന് ഈ മണ്ണിൽത്നനെ നരകം സമ്മാനിക്കും ഇറാന്റെ പോരാളികൾ!! അമേരിക്ക കടലിടുക്ക് തുറക്കാൻ ശ്രമിച്ചേക്കാം, യുഎസിന്റെ ആത്മഹത്യാപരമായ നീക്കങ്ങളെ പ്രതിരോധിക്കാനും കടലിടുക്ക് അടച്ചുതന്നെ വെക്കാനും ഞങ്ങൾ പൂർണ്ണ സജ്ജം- ഇറാൻ

      ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക കരയുദ്ധത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അമേരിക്കയെ വീഴ്ത്താൻ വാരിക്കുഴിയൊരുക്കി ഇറാൻ. അമേരിക്കയ്ക്കെതിരെ പത്തുലക്ഷത്തിലധികം കരസേനാംഗങ്ങളെ ഇറാൻ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ പ്രാദേശിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ആണ് സൈനിക സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ഇറാന്റെ തെക്കൻ അതിർത്തിയിലൂടെ അമേരിക്ക കരയാക്രമണം നടത്തിയേക്കുമെന്ന സാധ്യത മുന്നിൽക്കണ്ടാണ് ഇറാന്റെ പുതിയ നീക്കം. ഇങ്ങോട്ട് ആക്രമണമുണ്ടായാൽ അമേരിക്കൻ സൈന്യത്തിന് ഇറാന്റെ മണ്ണിൽ നരകം സമ്മാനിക്കുമെന്ന ആവേശത്തിലാണ് രാജ്യത്തെ പോരാളികളെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. യുദ്ധം തുടങ്ങിയതോടെ രാജ്യത്തെ യുവജനങ്ങൾക്കിടയിൽ സൈന്യത്തിൽ ചേരാനുള്ള താല്പര്യം വലിയ തോതിൽ വർദ്ധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ, ബസിജ്, കരസേന എന്നിവയിലേക്ക് യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് യുവ സന്നദ്ധപ്രവർത്തകരുടെ അപേക്ഷാ പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ ജനകീയ പിന്തുണയോടെ അമേരിക്കയെ നേരിടാനാണ് ഇറാന്റെ തീരുമാനം. അതേസമയം തന്ത്രപ്രധാനമായ ഹോർമുസ്…

      Read More »
    • യുദ്ധവും സമാധാനവും ഒരു കലത്തിൽ വേവിക്കാൻ അമേരിക്ക!! ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…മറുസൈഡിൽ സമാധാന ചർച്ചകൾ

      വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായിയാണ് റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നിവയും പശ്ചിമേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്. യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ഭീമന്റെ പ്രത്യേകതകൾ ഇതൊക്കെ 1,092 അടി നീളവും 100,000 ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കപ്പൽ 30 നോട്ട്സിലധികം വേഗത കൈവരിക്കും. 4.5 എക്കർ വിസ്തൃതിയുള്ള ഫ്ലൈറ്റ് ഡെക്കാണ്…

      Read More »
    Back to top button
    error: