World
-
ബന്ദികളെ വിട്ടയയ്ക്കാന്‍ സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച് ട്രംപ്; ആയുധംവച്ചു കീഴടങ്ങാനുള്ള നിര്‍ദേശത്തോട് വിയോജിച്ച് ഹമാസ്
വാഷിങ്ടണ്‍: രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ‘ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.’ ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും…
Read More » -
ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാടെന്ന് ഹമാസ്; നിരായുധീകരണം അടക്കമുള്ള ആവശ്യങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടേക്കും; അംഗീകരിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയെന്ന് ഗാസ നിരീക്ഷകന്‍ ഖൈമിര്‍ അബൂസാദ; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അന്തിമ നിര്‍ദേശം നല്‍കി ഇസ്രയേല്‍
ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്ന് ഹമാസ്. ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാനാണ് തീരുമാനം. ഇസ്രയേലി സേനയുടെ പിന്‍മാറ്റത്തില്‍ കൃത്യത വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുമായി ഹമാസ് ചര്‍ച്ച തുടരുകയാണ്. അതിനിടെ ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോള പിന്തുണ ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിക്കാന്‍ ഹമാസ് ഒരുങ്ങുന്നത്. ഹമാസിനെ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നത് ദുഷ്‌കരമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകനായ ഖൈമിര്‍ അബൂസാദ പറഞ്ഞു. ട്രംപിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് ഹമാസ് സ്വീകരിക്കുന്നതെങ്കില്‍ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ഹമാസിന്റെ മറുപടി നീണ്ടാല്‍…
Read More » -
യുഎന്‍ വിലക്ക് നീങ്ങി; വര്‍ഷങ്ങള്‍ക്കു ശേഷം താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ഇത്രകാലം ഉടക്കുവച്ചത് പാകിസ്താന്‍; അഫ്ഗാന്‍ പിടിച്ചശേഷം ആദ്യമെത്തുന്ന ഇസ്ലാമിക നേതാവ്; റഷ്യയില്‍ നിന്ന് നേരേ ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ ഇന്റര്‍നെറ്റിനടക്കം വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്‍ ഭരണകൂടത്തിലെ പ്രധാനി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നു. താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി ഒക്‌ടോബര്‍ 10ന് ഇന്ത്യയിലെത്തുമെന്നാണു വിവരം. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ യാത്രാ വിലക്ക് നീക്കിയതിനു പിന്നാലെയാണ് താലിബാന്‍ മന്ത്രിക്ക് ഇന്ത്യയിലെത്താന്‍ വഴിയൊരുങ്ങുന്നത് നേതത്തേയും അമീര്‍ ഇന്ത്യ സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്നെങ്കിലും യാത്രാ വിലക്കിനെ തുടര്‍ന്നു മാറ്റിവയ്‌ക്കേണ്ടിവന്നു. പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇത്രകാലവും യാത്രാവിലക്ക് നേരിടേണ്ടിവന്നത്. ഒമ്പതുമുതല്‍ 16 വരെയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ഇളവു നല്‍കിയിരിക്കുന്നതെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 2021 ഓഗസ്റ്റില്‍ അഷ്‌റഫ് ഗാനി സര്‍ക്കാര്‍ വീണതിനുശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന താലിബാന്‍ നേതാവാണ് അമീര്‍. അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാങ്കേതികമായി ബന്ധം പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോഴും താലിബാന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് യുഎന്‍ വിലക്ക് തുടരുകയാണ്. ഇവര്‍ വിലക്കു നീക്കാനുള്ള പരിശ്രമത്തിലുമാണ്. 2015ല്‍…
Read More » -
കരാര്‍ ഹമാസ് അംഗീകരിക്കുമെന്ന് പ്രതീക്ഷ; സമയം എത്ര നല്‍കാമെന്ന് ട്രംപ് തീരുമാനിക്കും: നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്; ഇസ്രയേല്‍ അംഗീകരിച്ചിട്ടും നിലപാട് വ്യക്തമാക്കാതെ ഹമാസ്; അറബ് രാജ്യങ്ങളും അമേരിക്കയ്ക്ക് ഒപ്പം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗാസ വെടിനിര്‍ത്തലിനുള്ള 20 ഇന കരാര്‍ അംഗീകരിക്കാന്‍ ഹമാസിനു ട്രംപ് സമയം തീരുമാനിക്കുമെന്നു വൈറ്റ് ഹൗസ്. കരാറിന് ഇസ്രയേല്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ഹമാസിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍, എന്നുമുതല്‍ കരാര്‍ അംഗീകരിക്കാനുള്ള സമയം ആരംഭിക്കുമെന്നു വ്യക്തമല്ല. ഹമാസിനു പരമാവധി നാലു ദിവസം അനുവദിക്കുമെന്നാണു ട്രംപ് ചൊവ്വാഴ്ച പറഞ്ഞത്. ഇതിലൊന്നു ഹമാസ് തീവ്രവാദികള്‍ ആയുധമൊഴിയണമെന്നാണ്. ഇക്കാര്യം നേരത്തേ ഹമാസ് തള്ളിയതാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഹമാസ് കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് കരാറില്‍നിന്നു പിന്‍വാങ്ങുകയാണെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തോടു പ്രതികരിക്കുന്നതിനിടെയാണു െൈവറ്റ് ഹൗസ് വക്താവ് കരോളിന്‍ ലെവിറ്റ് ട്രംപിന്റെ നിലപാടു വ്യക്തമാക്കിയത്. ‘ഹമാസിനുമുന്നില്‍ വരയ്‌ക്കേണ്ട ചുവന്ന വരയെക്കുറിച്ച് ട്രംപും വൈറ്റ് ഹൗസും തീരുമാനിക്കും. അദ്ദേഹത്തിന് അതിനു കഴിയുമെന്നതില്‍ തര്‍ക്കമില്ല. 20 പോയിന്റ് കരാറിനുവേണ്ടി പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും കഠിനാധ്വാനം ചെയ്തു. ഇത് ലോകമെമ്പാടും അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന പദ്ധതിയാണിത്.…
Read More » -
വനിതാ ലോകകപ്പില്‍ തവിടുപൊടി; ബംഗ്ലാദേശിനു മുന്നില്‍ നാണംകെട്ട് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം; 38 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ട്; ടോസ് കിട്ടിയിട്ടും മുതലാക്കാന്‍ കഴിഞ്ഞില്ല
കൊളംബോ: വനിത ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ട് തോറ്റ് പാകിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തില്‍ പാകിസ്ഥാൻ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. പുറത്താകാതെ 54 റണ്‍സെടുത്ത റുബ്‍യാ ഹൈദറാണ് ബംഗ്ലാദേശിനായി വിജയം പേരിലാക്കിയത്. ക്യാപ്റ്റൻ നിഗാർ സുൽത്താന, ശോഭന മൊസ്താരി എന്നിവരും മികച്ച പിന്തുണ നൽകി. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് 31.1 ഓവറിലാണ് വിജയ റണ്‍സിലേക്ക് എത്തിയത്. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട്…
Read More » -
ലോകം ഉറ്റുനോക്കുന്ന തീരുമാനം; അഞ്ചു വര്‍ഷത്തിനുശേഷം യാഥാര്‍ഥ്യത്തിലേക്ക്; നേരിട്ടുള്ള വിമാന സര്‍വീസിന് ഇന്ത്യയും ചൈനയും; ട്രംപിന്റെ തീരുമാനങ്ങള്‍ കൂട്ടുകെട്ടുകള്‍ പുനര്‍ നിര്‍വചിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിട്ട് ഏറെക്കുറെ അഞ്ച് വര്‍ഷത്തോളമായി. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ തുടങ്ങിയ ഉരസല്‍ പിന്നെ നയതന്ത്ര മേഖലയിലേക്ക് ശക്തമായ പടര്‍ന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാം വരവിലെ ഡോണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളും ഭീഷണികളും ലോക രാജ്യങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങള്‍ മാറ്റിമറിക്കുകയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും ‘ഭായി ഭായി’ ആകുന്നത്. അഞ്ച് വര്‍ഷത്തിനിപ്പുറം ലോകം ഉറ്റുനോക്കുന്ന തീരുമാനമാണ് ഇന്നുണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായി എന്നത് ആഗോള സാഹചര്യത്തില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇരുരാജ്യങ്ങളുടെയും ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്. 2020 ലെ നിര്‍ത്തലാക്കപ്പെട്ട വിമാന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമായിരിക്കുന്നത്. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വഷളായ ബന്ധം ഇതോടെ ശരിയാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ അവസാനത്തോടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.…
Read More » -
ബ്രിട്ടനില്‍ ജൂത സിനഗോഗിനു നേരേ ആക്രമണം: രണ്ടു മരണം; അക്രമിയെ വെടിവച്ചു കൊന്നു; ശരീരത്തില്‍ സ്‌ഫോടക വസ്തു കെട്ടിവച്ച് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി; സുരക്ഷാ ജീവനക്കാരനെ കുത്തിവീഴ്ത്തി
ജൂതരുടെ വിശുദ്ധദിവസമായ യോം കിപ്പൂര്‍ ദിനത്തില്‍ മാഞ്ചസ്റ്ററില്‍ സിനഗോഗിനുനേരെ ആക്രമണം. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചെത്തിയ അക്രമി ആദ്യം സിനഗോഗിനുമുന്നിലെ റോഡിലൂടെ നടന്നുപോയവര്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റി. അതിനുശേഷം സിനഗോഗിലെ സുരക്ഷാജീവനക്കാരനെ കുത്തിവീഴ്ത്തി. സിനഗോഗിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സ്ഥലത്തെത്തി അക്രമിക്കുനേരെ വെടിയുതിര്‍ത്തു. ശരീരത്തില്‍ കെട്ടിവച്ച സ്ഫോടകവസ്തു കാണിച്ച് ആളുകളെ ഇയാള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റുവീണ അക്രമി തല്‍ക്ഷണം മരിച്ചു. ഭീകരാക്രമണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുക്കള്‍ നീക്കം ചെയ്തശേഷമാണ് അക്രമി മരിച്ചെന്നുറപ്പിച്ചത്. സ്ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്ഫോടനം വഴി നശിപ്പിച്ചു. മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ കാറിടിച്ചും മറ്റൊരാള്‍ കുത്തേറ്റുമാണ് മരിച്ചതെന്നാണ് വിവരം. ഫുട്പാത്തിലേക്ക് കാറിടിച്ച് കയറ്റിയ ഉടന്‍ പരിസരത്തുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചതിനാലാണ് കൂടുതല്‍ ആക്രമണം തടയാന്‍ കഴിഞ്ഞത്. കാറിടിച്ചും കുത്തേറ്റും പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ സിനഗോഗിനുള്ളില്‍ പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. വിശുദ്ധദിനത്തിലെ ആക്രമണത്തിന്‍റെ നടുക്കത്തില്‍…
Read More » -
ഖത്തറിനെ തൊട്ടാല്‍ പകരം വീട്ടുമെന്ന് യുഎസ്; പ്രഖ്യാപനം നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന് പിന്നാലെ; ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുക അമേരിക്കയുടെ നയമെന്നും എക്‌സിക്യുട്ടീവ് ഉത്തരവ്
ഖത്തറിന് ട്രംപിന്റെ സുരക്ഷാഉറപ്പ്. ഖത്തറിനതിരായ ആക്രമണം യു.എസിനെതിരായ ആക്രമണമായി കരുതുമെന്നും സുരക്ഷ ഒരുക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്‍റെ യു.എസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ മുന്നറിയിപ്പ്. വിദേശ ആക്രമണങ്ങൾ കാരണം ഖത്തറിന് എതിരെ തുടർച്ചയായ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത് അമേരിക്കയുടെ നയമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു. ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 9തിനായിരുന്നു ഇസ്രയേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ഉന്നത നേതാക്കളെ വധിക്കാനായില്ലെങ്കിലും ആറുപേര്‍ കൊല്ലപ്പെട്ടിരിന്നു. യു.എസിന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാനെത്തിയ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം നെതന്യാഹു ഖത്തറിനോട് മാപ്പു പറഞ്ഞിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ നെതന്യാഹു ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. വൈറ്റ്ഹൗസില്‍ നിന്നാണ് നെതന്യാഹു ഫോണ്‍ ചെയ്തത്. അതേസമയം,…
Read More » -
ട്രംപും സെനറ്റര്‍മാരുമായി പോര് രൂക്ഷം; ധനബില്‍ പാസായില്ല; അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അത്യപൂര്‍വ സാഹചര്യം
ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടതോടെ രാജ്യം ഭരണസ്തംഭനത്തിലേക്ക്. നാല്‍പത്തിയഞ്ചിനെതിരെ അന്‍പത്തിയഞ്ച് വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ ബുധനാഴ്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും. അത് ഒഴിവാകണമെങ്കില്‍ ചൊവ്വാഴ്ച രാത്രിക്കകം ബില്‍ പാസാകണം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമായതിനാൽ അതിനുള്ള സാധ്യത വിരളമാണ്. ഭരണസ്തംഭനം ഉണ്ടായാല്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രിയപ്പെട്ട പദ്ധതികള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനം വരെയുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള അടിയന്തര പരിഹാരം റിപ്പബ്ലിക്കന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളല്ല വേണ്ടതെന്നും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്‍റെ ഹെല്‍ത്ത്കെയര്‍ ഫണ്ടുകള്‍ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് ഡമോക്രാറ്റുകളുടെ വാദം. ഇതോടെയാണ് ബില്‍ പാസാവാതെയായത്. യുഎസ് സര്‍ക്കാരില്‍ അത്യപൂര്‍വമായാണ് ഭരണസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത്തരമൊരു അവസ്ഥയിലേക്ക് പോകാതെ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ശ്രദ്ധിക്കാറുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്‍റായതിന് പിന്നാലെ 2018 ഡിസംബറില്‍ ഭരണ…
Read More » -
വധുവിന്റെ കൈ പിടിച്ച് നൃത്തം ചെയ്യുന്നതിനിടെ വരൻ കുഴഞ്ഞുവീണു, ആളുകൾ ഓടിക്കൂടിയപ്പോഴേക്കം ജീവൻ നഷ്ടപ്പെട്ടു, കണ്ണീർക്കടലായി വിവാഹവേദി
കയ്റോ: വിവാഹ വേദിയിൽ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്‍. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന്‍ അഷ്‌റഫ് അബു ഹക്കം കുഴഞ്ഞുവീഴുകയായിരുന്നു. ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികള്‍ വിശേഷാവസരങ്ങളില്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അതിഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് അഷ്‌റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുകയും അഷ്‌റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫെന്നും ഭാവിജീവിതത്തെ ആവേശത്തോടെയാണ് അദ്ദേഹം കാത്തിരുന്നതെന്നും ഒരു സുഹൃത്ത് കുറിച്ചു. ഇതെല്ലാം മറികടക്കാനുള്ള കരുത്ത് വധുവിന് ദൈവം നല്‍കട്ടെ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.
Read More »