World

    • ഉഗാണ്ടയില്‍ ഭീകരാക്രമണം; സ്‌കൂളിന് തീയിട്ടു, 38 കുട്ടികള്‍ ഉള്‍പ്പെടെ 41 പേരെ ചുട്ടുകൊന്നു

      കംപാല: ഉഗാണ്ടയില്‍ ഭീകരര്‍ സ്‌കൂളിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 38 പേര്‍ വിദ്യാര്‍ഥികളാണ്. കോംഗോയുടെ അതിര്‍ത്തി പ്രദേശത്തുള്ള പോണ്ട്വെയിലെ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനും രണ്ടു പേര്‍ നാട്ടുകാരുമാണ്. പരുക്കേറ്റ എട്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. നിരവധിപ്പേരെ തടവുകാരായി തട്ടിക്കൊണ്ടുപോയി. സ്‌കൂള്‍ ഡോര്‍മെട്രിയും സ്റ്റോര്‍ റൂമും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സ്‌കൂളിനു നേരെ ബോംബ് എറിയുകയും ചെയ്തു. ചിലരെ വെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണു റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളുകള്‍ കത്തിക്കുന്നതും വിദ്യാര്‍ഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990 കളില്‍ രൂപം കൊണ്ട എഡിഎഫിനെ 2001 ല്‍ സൈന്യം ഉഗാണ്ടയില്‍നിന്നു തുരത്തിയിരുന്നു. തുടര്‍ന്ന് കോംഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച എഡിഎഫ്, ഐഎസുമായി ബന്ധം സ്ഥാപിക്കുകയും ഉഗാണ്ടയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയുമാണ്.

      Read More »
    • കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്

      ന്യൂഡൽഹി: കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂന്നു രാജ്യങ്ങളിൽ കൂടി കടന്നുപോകുന്ന റോഡ് ഉടൻ യാഥാർത്ഥ്യമാകും. തായ്ലൻഡ്, മ്യാൻമാർ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത തായ്ലൻഡിൽ നിന്നാരംഭിച്ച് ഇവിടുത്തെ സുഖോതായ്, മേ സോട്ട്, യാങ്കൂൺ, മണ്ടലേ, കലേവ തുടർന്ന് മ്യാൻമറിലെ തമു തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ ഇന്ത്യയിലെത്തുന്നു. ആകെ 2800 കിലോമീറ്ററാണ് പാതയുടെ നീളം. മോറെ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സിലിഗുരി വഴി വന്ന് കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് പാതയുടെ നിർമാണം.പാത ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നത് ഇന്ത്യയിലൂടെയും ഏറ്റവും കുറഞ്ഞ ദൂരം തായ്ലൻഡിലൂടെയുമാണ്. തായ്ലന്‍ഡിലെ തമുവിൽ നിന്ന് മ്യാൻമാറിലെ കലേവാ വരെയുള്ള പാതയുടെ നിർമ്മാണ ചെലവ് 27.28 മില്യൺ യുഎസ് ഡോളർ ആണ്.ഇതിനോടകം തായ്ലൻഡിലെ ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ബിംസ്‌റ്റെക്(BIMSTEC- the Bay Of Bengal Initiative for Multi0Sectoral Technical and Economic Coorporation) പദ്ധതിയുടെ ഭാഗമായുള്ള ത്രിരാഷ്ട്ര പാത അടുത്ത മൂന്നോ…

      Read More »
    • പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം;ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും

      ന്യൂയോർക്ക്:പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദര്‍ശിക്കുന്ന വേളയില്‍, ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററിയായ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി മനുഷ്യാവകാശ സംഘടനകള്‍. ഈ മാസം 21നാണ് മോദിയുടെ യു.എസ് സന്ദര്‍ശനം. ജൂണ്‍ 20 ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകരായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും അറിയിച്ചതായി വാര്‍ത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കമുള്ള പ്രമുഖരെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.   2002ല്‍ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന മുസ്‍ലിം വംശഹത്യയെ കുറിച്ച്‌ ബി.ബി.സി നടത്തിയ അന്വേഷണാത്മക ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും ഇന്ത്യയില്‍ നിരോധിച്ചിരുന്നു.എന്നാല്‍, ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയില്‍ പറഞ്ഞ കാര്യങ്ങളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കണിശമായി ഗവേഷണം ചെയ്താണ് ഇത് തയാറാക്കിയതെന്നുമായിരുന്നു ബിബിസിയുടെ പ്രതികരണം.

      Read More »
    • നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചു

      ക്വാറ: നൈജീരിയയില്‍ വിവാഹ സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ബോട്ടില്‍ 300 ലേറെ പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നൈജീരിയയിലെ ക്വാറയിലാണ് ദുരന്തമുണ്ടായത്.103 പേര്‍ മരിച്ചതായും 100ലേറെ പേരെ രക്ഷപ്പെടുത്തിയതായും ക്വാറ സ്‌റ്റേറ്റ് പോലീസ് വക്താവ് ഒകസാന്‍മി അജയി പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടി തിരിച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

      Read More »
    • യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയില്‍ കീഴടങ്ങി

      വാഷിംഗ്ടണ്‍ : രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചതിന് ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ മയാമിയിലെ ഫെഡറല്‍ കോടതിയില്‍ കീഴടങ്ങി.അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ഇന്ത്യൻ സമയം അര്‍ദ്ധരാത്രിയോടെയാണ് അദ്ദേഹം ഹാജരായത്.കോടതി നടപടികളുടെ ഭാഗമായി ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.അതേസമയം വിലങ്ങുവച്ചിരുന്നില്ല.ഫിംഗര്‍  പ്രിന്റ് ഉൾപ്പെടെ ശേഖരിച്ചു.   50 മിനിറ്റോളം നീണ്ട നടപട്രിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപിനെ കോടതി വിട്ടയച്ചു. അതേസമയം കോടതിയില്‍ കുറ്റപത്രം വായിച്ചു കേട്ട ശേഷം തനിക്കെതിരെ ചുമത്തിയ 37 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു.

      Read More »
    • വാഷിംഗ്ടൺ ഡിസി ടു ന്യൂയോർക്ക് ഒരു ട്രക്ക് യാത്ര! ഭീമൻ ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

      അമേരിക്കൻ സന്ദർശനത്തിനിടെയുള്ള ട്രക്ക് സവാരിയുടെ വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വാഷിംഗ്ടൺ ഡി സിയിൽ നിന്ന് ന്യൂയോർക്കിലേക്കാണ് രാഹുൽ ട്രക്ക് സവാരി നടത്തിയത്. 190 കിലോമീറ്റർ നീണ്ട യാത്രയുടെ വിവരങ്ങൾ രാഹുൽ ഗാന്ധി തന്നെയാണ് യൂട്യൂബിലൂടെ പങ്കുവച്ചത്. ട്രക്ക് ഡ്രൈവർ തൽജീന്ദർ സിങ്ങിനൊപ്പമായിരുന്നു ഈ ട്രക്ക് സവാരിയെന്നും രാഹുൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെയും ഇന്ത്യയിലെയും ട്രക്ക് ഡ്രൈവർമാരുടെ സാഹചര്യവും മറ്റും വിശദമായി അറിയാൻ യാത്ര ഉപകരിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു. യു എസിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ യാത്ര ഉപകരിച്ചെന്നും രാഹുൽ വ്യക്തമാക്കി. ഇന്ത്യൻ വംശജനായ തൽജീന്ദർ സിംഗുമൊത്തുള്ള യാത്രക്കിടെ രാഷ്ട്രീയ കാര്യങ്ങളും ചർച്ചാ വിഷയമായി. ഇന്ത്യയിലേയും അമേരിക്കയിലേയും ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നേരത്തെ ഇന്ത്യയിൽ മുർത്തലിൽ നിന്ന് അംബാല വരെയും, അംബാലയിൽ നിന്ന് ചണ്ഡിഗഡ് വരെയും ദില്ലിയിൽ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് സവാരി നടത്തിയതിൻറെ അനുഭവങ്ങളും…

      Read More »
    • മെസ്സിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്; അരമണിക്കൂറിന് ശേഷം വിട്ടയച്ചു

      ബെയ്ജിങ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചൈനീസ് പോലീസ്. ജൂണ്‍ 15 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പോലീസ് തടഞ്ഞത്. മെസ്സിയുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം. അര്‍ജന്റീന പാസ്‌പോര്‍ട്ടിനു പകരം മെസ്സി സ്പാനിഷ് പാസ്‌പോര്‍ട്ടാണു കൈവശം സൂക്ഷിച്ചിരുന്നത്. ചൈനീസ് വീസയുമുണ്ടായിരുന്നില്ല. ഇതോടെ സൂപ്പര്‍ താരത്തെ ചൈനീസ് പോലീസ് തടഞ്ഞു. അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷം മെസ്സിയെ വിമാനത്താവളം വിടാന്‍ അനുവദിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനു ശേഷം മെസ്സിയും അര്‍ജന്റീന ടീമും ഇന്തോനീഷ്യയിലേക്കു പറക്കും. ജൂണ്‍ 19ന് ജക്കാര്‍ത്തയിലെ ഗെലോറ ബുങ് കര്‍ണോ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് അര്‍ജന്റീന ഇന്തൊനീഷ്യ പോരാട്ടം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി യുഎസ് മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മയാമിയില്‍ ചേരാനിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെസ്സി മയാമിക്കൊപ്പം പരിശീലനം തുടങ്ങുമെന്നാണു വിവരം. പിഎസ്ജിയിലെ മെസ്സിയുടെ അവസാന മത്സരത്തില്‍ താരത്തെ ആരാധകര്‍ കൂവിവിളിച്ച് അപമാനിച്ചിരുന്നു. സൗദി അറേബ്യയിലെ…

      Read More »
    • ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

      ന്യൂഡല്‍ഹി: ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളില്‍ ട്വിറ്റര്‍ നടത്തിപ്പില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്. ”കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് സര്‍ക്കാര്‍ വെല്ലുവിളിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും സമ്മര്‍ദമുണ്ടായി” അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും സമ്മര്‍ദങ്ങളുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ജാക്ക് ഡോര്‍സി കള്ളം പറയുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി. കര്‍ഷക സമര കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാവുന്ന തരത്തില്‍ ട്വിറ്ററിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു. അപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇടപെടാന്‍ സര്‍ക്കാരിന് അവകാശവുമുണ്ട്.…

      Read More »
    • ക്യൂബയിൽ അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നവെന്ന് അമേരിക്ക; തിരിച്ചടിച്ച് ക്യൂബ

      വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാ​ഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിൽ ചാരപ്രവർത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു. തങ്ങളുടെ മണ്ണിൽ ചൈനയു‌ടെ നിരീക്ഷണ കേന്ദ്രമില്ലെന്നും അമേരിക്കയു‌ടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്യൂബ തിരിച്ചടിച്ചു. 2021 ജനുവരിയിൽ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റപ്പോൾ തന്നെ ചൈന ലോകമെമ്പാടും അവരുടെ വിദേശ ലോജിസ്റ്റിക്‌സ്, ബേസിംഗ്, കളക്ഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. അങ്ങനെയാണ് ക്യൂബയിലെ വിവരങ്ങളും അറിയിക്കുന്നത്. 2019ൽ തന്നെ ക്യൂബയിൽ ചൈന രഹസ്യാന്വേഷണ ശേഖരണത്തിനായി സംവിധാനങ്ങൾ ഒരുക്കിയിരുന്നെന്നും യുഎസ് ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആരോപണത്തിനെതിരെ രൂക്ഷമായാണ്…

      Read More »
    • സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞു; ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ ഡോക്ടർമാരായ നവദമ്പതികൾ മുങ്ങി മരിച്ചു 

        വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ബാലിയില്‍ വച്ച് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ നവദമ്പതികളാണ് സ്പീഡ് ബോട്ടിൽ വച്ചുള്ള ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്. ജൂണ്‍ ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം.  തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു.  സ്പീഡ് ബോട്ടിൽ കയറി കടലിൽ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമിക വിവരം. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്‌നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍…

      Read More »
    Back to top button
    error: