NEWSWorld

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ സൈനിക അഭ്യാസം

ടെഹ്റാൻ: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ സൈനിക അഭ്യാസം.എഗ്‌തേദാര്‍  1402 എന്ന രഹസ്യനാമത്തിലുള്ള ദ്വിദിന അഭ്യാസങ്ങള്‍ വെള്ളിയാഴ്ച ഇസ്ഫഹാൻ പ്രവിശ്യയിലെ നസ്‌റാബാദ് മേഖലയില്‍ വിവിധ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്.

ഇൻഫൻട്രി റെജിമെന്റുകള്‍, കവചിത വിഭാഗങ്ങള്‍, മിസൈല്‍, പീരങ്കി യൂണിറ്റുകള്‍, വ്യോമസേനാ വിഭാഗങ്ങള്‍, ഡ്രോണ്‍ സ്ക്വാഡുകള്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ യൂണിറ്റുകള്‍, സപ്പോര്‍ട്ട് ടീമുകള്‍ എന്നിവ പരിശീലനത്തില്‍ പങ്കെടുത്തതായാണ് വിവരം.

ശരാശരി 1,100 കിലോമീറ്റര്‍ യാത്ര ചെയ്തതിന് ശേഷമാണ് ഏഴ് വ്യത്യസ്ത പ്രവിശ്യകളില്‍ നിന്ന് ഈ സേനയെ പരിശീലന മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.ഇരുന്നൂറോളം സൈനിക ഹെലികോപ്റ്ററുകള്‍ ആദ്യ ദിനം വ്യത്യസ്ത ഓപ്പറേഷനുകള്‍ നടത്തി.

Signature-ad

അതേസമയം ഈ പരിശീലനം രണ്ട് ദിവസം നീണ്ടുനില്‍ക്കുമെന്നും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആര്‍മി ഗ്രൗണ്ട് ഫോഴ്സിന്റെ വീര്യവും യുദ്ധ സന്നദ്ധതയും മെച്ചപ്പെടുത്തുകയും സാധ്യതയുള്ള ഭീഷണികള്‍ക്കെതിരെ രാജ്യത്തിന്റെ പ്രതിരോധ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും സൈനികാഭ്യാസത്തിന്റെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ കരീം ചെഷാക് പറഞ്ഞു.

“യുവ കമാൻഡര്‍മാര്‍ക്കും സൈനിക സേനയ്ക്കും പ്രസക്തമായ അനുഭവങ്ങള്‍ കൈമാറാനും മുൻകൂട്ടി നിശ്ചയിച്ച ഒന്നിലധികം പ്രതിരോധ സാഹചര്യങ്ങള്‍ പരിശീലിപ്പിക്കാനും പരിശീലനത്തില്‍ ലക്ഷ്യമിടുന്നു” എന്നും ചെഷാക്ക് കൂട്ടിച്ചേര്‍ത്തു

Back to top button
error: