Pravasi

  • അബുദാബി ബിഗ് ടിക്കറ്റിൽ  ഇന്ത്യക്കാർക്ക് സമ്മാനപ്പെരുമഴ

    അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കി അബുദാബി ബിഗ് ടിക്കറ്റിന്റെ 259-ാമത് സീരിസ്. 259-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് അല്‍ ഐനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മുനവര്‍ ഫൈറൂസ് ആണ് 062240 എന്ന ടിക്കറ്റ് നമ്ബരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഡിസംബര്‍ 15ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് 375369 എന്ന ടിക്കറ്റ് നമ്ബരിലൂടെ ഇന്ത്യക്കാരനായ സൈനുദ്ദീൻ സൈനുദ്ദീൻ സി ആണ്. നാലാം സമ്മാനം 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ബാബുരാജ് എ ടി ആണ്. 486088 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബര്‍. ഇന്ത്യക്കാരനായ രതീഷ് അശോകൻ വാങ്ങിയ 329326 എന്ന ടിക്കറ്റ് നമ്ബരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം നേടി.ഏഴാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ നിതിൻ ഷെട്ടി വാങ്ങിയ…

    Read More »
  • ആദ്യ യാത്രക്ക് അരനൂറ്റാണ്ട്;  പാസ്പോര്‍ട്ടുമായി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച്‌ യൂസുഫലി

    അബൂദബി: പ്രവാസജീവിതത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനെ സന്ദര്‍ശിച്ച്‌ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ.യൂസുഫലി. ശനിയാഴ്ചയാണ് അദ്ദേഹം അബൂദബിയിലെ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സന്ദര്‍ശിച്ചത്. 1973 ഡിസംബര്‍ 31ന് ദുബൈ റാശിദ് തുറമുഖത്തെത്തിയപ്പോള്‍ ഇമിഗ്രേഷൻ സ്റ്റാമ്ബ് പതിപ്പിച്ച ആദ്യ പാസ്പോര്‍ട്ട് അദ്ദേഹം പ്രസിഡന്‍റിനെ കാണിച്ചു. അമ്ബത് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നിധിപോലെ യൂസുഫലി സൂക്ഷിക്കുന്ന പഴയ പാസ്പോര്‍ട്ട് ഏറെ കൗതുകത്തോടെയാണ് പ്രസിഡന്‍റ് കണ്ടത്. അന്ന് ബോംബെയില്‍നിന്ന് ‘ദുംറ’ എന്ന കപ്പലില്‍ യാത്രചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസുഫലി ദുബൈയിലെത്തിയത്. പിന്നീട് അബൂദബിയിലെത്തി ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് 50 വര്‍ഷം പിന്നിടുമ്ബോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ് എന്ന വമ്ബൻ സ്ഥാപനമായി മാറിയത് .   ഇതിനിടെ വാണിജ്യ വ്യവസായ സാമൂഹിക സേവനരംഗത്ത് നല്‍കിയ…

    Read More »
  • സൗജന്യമായി ലഭിച്ച ടിക്കറ്റിലൽ യുഎഇയില്‍ മലയാളി യുവാവിന് കിട്ടിയത് 2.26 കോടി രൂപ!

    ദുബായ്: യുഎഇയില്‍ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൽ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം (ഏകദേശം 2.26 കോടി രൂപ). സെയിൽസ് മാനായി ജോലി ചെയ്യുന്ന ഷംസീര്‍ നാലുപുരയ്ക്കല്‍ കീഴത്തിനാണ് സമ്മാനമടിച്ചത്. മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റെടുത്തപ്പോൾ ലഭിച്ച സൌജന്യ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നിരവധി മലയാളികൾ ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ബിഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോഗിക്കാനാണ് ഷംസീർ ആ​ഗ്രഹിക്കുന്നത്. ഡിസംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31 -ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം…

    Read More »
  • ബിഗ് ടിക്കറ്റ്: പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി മലയാളി

    അബുദാബി: ബിഗ് ടിക്കറ്റിൽ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം നേടി മലയാളി യുവാവ്.മലയാളിയായ ഷംസീര്‍ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷംസീര്‍ ബിഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികള്‍ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്. അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകള്‍ വാങ്ങി. 2023-ല്‍ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ഇപ്പോൾ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 31-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ 20 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരമാണ് ലഭിക്കുക.ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് ഡ്രോയിലൂടെ  ആഴ്ച്ചതോറും ഒരു മില്യണ്‍ ദിര്‍ഹം വീതം നേടാനും അവസരമുണ്ട്. 31-ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്.ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും നറുക്കെടുപ്പ് കാണാം.

    Read More »
  • പക്ഷിപ്പനി; കുവൈത്തില്‍ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

    കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു.ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ബേര്‍ഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. പക്ഷികള്‍, പക്ഷിയുല്‍പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.ജീവനുള്ള പക്ഷികള്‍ക്കും ശീതീകരിച്ച പക്ഷി മാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോര്‍ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദല്‍ അല്‍ സുവൈത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം ബാക്ടീരിയ ബാധ മൂലമെന്ന് കണ്ടെത്തിയിരുന്നു.

    Read More »
  • ശൈഖ് സായിദ് പള്ളിയില്‍ ഇനി 24 മണിക്കൂറും പ്രവേശനം

    അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കില്‍ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളില്‍ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇസ്ലാമിക വാസ്തുശില്‍പകലയുടെ മികച്ച മാതൃക കൂടിയായ പള്ളിയെ അടുത്തറിയാൻ ഇതുവഴി കൂടുതല്‍ സഞ്ചാരികള്‍ക്കാകും. നിലവിലെ സമയക്രമത്തിന് പുറമെ രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് പുതുതായി സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷിക ഭാഗമായാണ് സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ് എന്നപേരില്‍ രാത്രിസന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 14 ഭാഷകളിലായി മള്‍ട്ടിമീഡിയ ഗൈഡ്‌ഉപകരണംസന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. 20 ദിര്‍ഹമാണ് ഒരാള്‍ക്ക്പ്രവേശന ഫീസ്. നടപ്പുവര്‍ഷം ആദ്യപകുതിയില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിച്ചത് 33 ലക്ഷത്തിലേറെ പേരാണ്. ഇവരില്‍ നാലുലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.

    Read More »
  • സൗദിയില്‍ മരിച്ച റാന്നി സ്വദേശിയുടെ അവയവങ്ങള്‍ ദാനംചെയ്തു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

    റിയാദ്: സൗദി അറേബ്യയില്‍ മരിച്ച മലയാളി അലക്സ് മാത്യുവിന്റെ (44) അവയവങ്ങള്‍ ദാനംചെയ്തു. നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ദമാം കിങ് ഫഹദ് ആശുപത്രിയില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം എംബാം ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. പത്തനംതിട്ട റാന്നി സ്വദേശിയാണ് അലക്സ് മാത്യു. കിഴക്കന്‍ സൗദിയിലെ ജുബൈലില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അല്‍ നാജം അല്‍ താക്കിബ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരു മാസമായി ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ജുബൈല്‍ അല്‍മന ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ദമാം കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സഹായകമായത്. കുടുംബാംഗങ്ങള്‍ രേഖാമൂലം സമ്മതമറിയിച്ചത് പ്രകാരം അലക്സ് മാത്യു ജോലിചെയ്തിരുന്ന കമ്പനിയിലെ അധികൃതര്‍ ആശുപത്രിയുമായും സൗദി ആരോഗ്യ വകുപ്പുമായും ചേര്‍ന്ന്് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അലക്സ് മാത്യു വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരില്‍ തുടിക്കും. ഷീബ ആണ് മരിച്ച അലക്സ് മാത്യുവിന്റെ…

    Read More »
  • കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി അന്തരിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലി (53) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുവൈത്ത് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തക എന്നീ നിലകളിൽ മലയാളികൾക്കിടയിൽ സജീവമായിരുന്നു. ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം. ഭർത്താവ് ദിലി പാലക്കാട് കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനിയില്‍ പ്രൊജക്ട് മാനേജരാണ്. മക്കള്‍ – ദീപിക (യു.കെ), ദീപക് (കുവൈത്ത്), മരുമകള്‍ – പാര്‍വതി.

    Read More »
  • ഒരാഴ്ച മുമ്പ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

    റിയാദ്: ഒരാഴ്ച മുമ്പ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര കൂരിയാട് സ്വദേശി മേലേവീട്ടിൽ അബ്ദുനാസർ (55) ആണ് മരിച്ചത്. ജിദ്ദ റുവൈസിൽ താമസിച്ചിരുന്ന ഇദ്ദേഹം തനിമ കലാസാംസ്കാരിക വേദി ജിദ്ദ ഘടകം സജീവ പ്രവർത്തകനാണ്. രാവിലെ നെഞ്ചുവേദനയെ തുടർന്ന് സമീപത്തെ ആശുപത്രയിലെത്തിച്ചിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഒരുങ്ങുമ്പോഴാണ് അന്ത്യം. മകൻ അനസ് ജിദ്ദയിലുണ്ട്. ഭാര്യ: റഫീഖ. മക്കൾ നൂഹ, സജദ, അബ്ദുല്ല, അനസ്, അദ്നാൻ, മിസ്ബ, രിദാൻസ.

    Read More »
  • സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടകയില്‍ വന്‍ വര്‍ധന; പരാതിയുമായി ഉപഭോക്താക്കള്‍

    റിയാദ്: സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വര്‍ധിച്ചു വരുന്നതായി ആക്ഷേപം. കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വര്‍ധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാര്‍ പരാതിപ്പെടുന്നു. 25,000 മുതല്‍ 30,000 റിയാല്‍ വരെ വാര്‍ഷിക വാടകയുള്ള കെട്ടിടങ്ങള്‍ക്ക് രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനിടെ 10,000 റിയാല്‍ വരെ വര്‍ധനവ് വരുത്തി. വാടക വര്‍ധനവിന് കൃത്യമായ മാനദണ്ഡങ്ങള്‍ മന്ത്രാലയം നിര്‍ദേശിക്കാത്തതും അനിയന്ത്രിത നിരക്ക് വര്‍ധനവിന് ഇടയാക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ വാടക തുകയുള്‍പ്പെടെയുള്ളവ ഈജാര്‍ വഴിയാക്കിയ മന്ത്രാലയ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം വാടക വര്‍ധനവിനും മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജ്യത്ത് താമസ കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ വന്ന കുറവ്, വിസ നടപടികള്‍ ലഘൂകരിച്ചതോടെ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനവ് എന്നിവ താമസ കെട്ടിടങ്ങളുടെ ആവശ്യകത വര്‍ധിക്കാന്‍ കാരണമായതായി റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ പറയുന്നു.  

    Read More »
Back to top button
error: