Pravasi

  • ഒമാനിലും നോട്ട് നിരോധനം; 15ഓളം നോട്ടുകള്‍ പിൻവലിച്ചു

    മാസ്ക്കറ്റ്: ഒമാനില്‍ വിവിധ നോട്ടുകള്‍ പിൻവലിച്ച്‌ സെൻട്രല്‍ ബാങ്ക്. 15ഓളം നോട്ടുകളാണ് നിരോധിച്ചിരിക്കുന്നത്. 1995 നവംബറില്‍ സെൻട്രല്‍ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012-ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, 10 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2015-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019-ല്‍ പ്രത്യേക സ്‌മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട് എന്നിവയാണ് പിൻവലിച്ചിരിക്കുന്നത്. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിനായി സമയം അനുവദിക്കുമെന്നും എന്നാല്‍ മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും ഒമാൻ സെൻട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

    Read More »
  • പ്രവാസലോകത്തിന് തീരാനഷ്ടമായി ഡോ. ആനി ഫിലിപ്പിന്റെ മരണം 

    തിരുവനന്തപുരം: ഡോ. ആനി ഫിലിപ്പിന്റെ മരണം പ്രവാസലോകത്തിന് തീരാനഷ്ടമായി. ബ്രിട്ടനിലെ ബെഡ്‌ഫോര്‍ഡ്‌ഷെയറിലുള്ള വെസ്റ്റണിങ്ങിലാണ് ആനി ഫിലിപ്പ് അന്തരിച്ചത്. പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്നു ആനി ഫിലിപ്പ്. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് വിട പറഞ്ഞത്. ഇന്ത്യയില്‍ മാത്രമല്ല സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ ജോലി ചെയ്യുകയും പ്രവാസി ലോകത്ത് ചിരപരിചിതയാകുകയും ചെയ്തു. ഗൈനക്കോളജി രംഗത്ത് ഒളിമങ്ങാത്ത വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഇവര്‍. അവസാന കാലത്തും കര്‍മനിരതയായിരുന്നു. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് ബിരുദവും എംഡിയും നേടിയത്. ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും ജോലിയും. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി സേവനമനുഷ്ടിക്കുകയായിരുന്നു ആനി ഫിലിപ്പ്. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റായി ജോലി ചെയ്യുന്നു. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. രണ്ടു പേരും യുകെയിലാണ്.

    Read More »
  • പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ചുമത്താനൊരുങ്ങി ബഹ്‌റൈൻ

    മനാമ: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നല്‍കി ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈൻ പാര്‍ലമെന്‍റ് യോഗത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നല്‍കിയത്.അയക്കുന്ന പണത്തിന്റെ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് പാര്‍ലമെന്‍റ് തീരുമാനം. അയക്കുന്ന ഓരോ തവണയും നികുതി നല്‍കണമെന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്ബോള്‍ അതിന്റെ ഒരു ശതമാനമാണ് നികുതി നല്‍കേണ്ടിവരിക. 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്ബോള്‍ രണ്ടു ശതമാനം നല്‍കണം. 400 ദിനാറിന് മുകളില്‍ അയക്കുമ്ബോള്‍ തുകയുടെ മൂന്ന് ശതമാനം നികുതിയായി ഈടാക്കും.

    Read More »
  • മരുഭൂമികള്‍ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി സൗദി

    റിയാദ്: രാജ്യത്തെ മരുഭുമികള്‍ സന്ദര്‍ശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കി സൗദി അധികൃതര്‍. ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും ഒഴിവാക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ബോര്‍ഡര്‍ ഗാര്‍ഡ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രദേശങ്ങള്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും വ്യക്തമാക്കികൊണ്ട് നിരവധി സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായി നോക്കണം പാലിക്കണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് അടയാളങ്ങള്‍ മറികടന്ന് നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുക. സുരക്ഷാ നിയമങ്ങള്‍ പാലിക്കണം. അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അനുശാസിക്കുന്ന പിഴകള്‍ വിധേയമായിട്ടായിരിക്കണം പെരുമാറേണ്ടത്. നിയമം അനുസരിക്കാത്തവര്‍ക്ക് 30 മാസം വരെ തടവും 25,000 റിയാല്‍ വരെ പിഴയും ലഭിക്കുന്ന രീതിയിലുള്ള ശിക്ഷയാണ് നല്‍കുക. അതേസമയം, വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ആണ് ഇപ്പോള്‍ സൗദിയില്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടികള്‍ നടക്കുന്നത്. ഒമ്പത് ദിവസമായി നടന്ന ഫാല്‍ക്കണ്‍സ് കപ്പ്…

    Read More »
  • പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയെങ്കിലും വിടാതെ  അറേബ്യൻ ഭാഗ്യദേവത

    ദുബായ്: പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയ അമ്ബത്തൊൻപതുകാരനെ വിടാതെ  അറേബ്യൻ ഭാഗ്യദേവത. ഗൗഡ അശോക് ഗോപാല്‍ എന്ന മുംബൈ സ്വദേശിക്കാണ് നാട്ടില്‍ തിരിച്ചെത്തിയിട്ടും ഗള്‍ഫില്‍ നിന്നും അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യൻ രൂപ) നേടിയത് ഇദ്ദേഹമാണ്. 23 വര്‍ഷത്തെ ഭാഗ്യ പരീക്ഷണത്തില്‍ ആദ്യമായാണ് അശോക് ഗോപാലിനെ ഭാഗ്യം തേടിയെത്തിയത്. 23 വര്‍ഷമായി ദുബൈയില്‍ പ്രവാസിയായിരുന്ന അദ്ദേഹം 1999ല്‍ ആദ്യമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചപ്പോള്‍ അതില്‍ പങ്കെടുത്തയാളാണ്. ഓണ്‍ലൈൻ ടിക്കറ്റുകള്‍ ഇല്ലാതിരുന്ന കാലത്ത് നീണ്ട ക്യൂ നിന്നാണ് ടിക്കറ്റുകള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഡിഡിഎഫിന്റെ ആദ്യ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കിട്ടിയത് ടിക്കറ്റ് വാങ്ങാനുള്ള നിരയില്‍ തന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ആളിനായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഡിസംബര്‍ 20ന് ദുബൈ ഡ്യൂട്ടി ഫ്രീയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിലാണ്…

    Read More »
  • ഒമാനില്‍ ജനുവരി 11ന് പൊതു അവധി

    മസ്കറ്റ്: സുല്‍ത്താന്‍റെ സ്ഥാനാരോഹണ ദിനത്തിന്‍റെ ഭാഗമായി ജനുവരി 11ന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊതു-സ്വകാര്യമേഖലകളില്‍ ഉള്ളവര്‍ക്ക് അവധി ബാധകമായിരിക്കും.ജനുവരി 11 വ്യാഴാഴ്ചയായയതിനാല്‍ ഫലത്തിൽ വാരാന്ത്യ ദിനങ്ങളുള്‍പ്പെടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

    Read More »
  • അബൂദബിയിലും മോദി റാലി; ‘അഹ്‍ലൻ മോദി’യില്‍ 50,000 പേര്‍ പങ്കെടുക്കും

    അബൂദബി: അബൂദബിയില്‍ നിര്‍മിച്ച ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്‍റെ ഉദ്ഘാടനം  ഫെബ്രുവരി 13ന് അബൂദബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.  ശേഷം ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.’അഹ്‍ലൻ മോദി’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 50,000ത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് ബാപ്സ് മന്ദിര്‍.താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി യുഎഇ സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കിയത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറിലാണ് ക്ഷേത്രം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു കൂറ്റന്‍ ഗോപുരങ്ങളുണ്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്‍പങ്ങള്‍ തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള…

    Read More »
  • ഇത്തിഹാദ് എയര്‍വേസ് അബുദാബി-കോഴിക്കോട് സര്‍വിസ് പുനരാരംഭിച്ചു

    അബുദാബി: കോഴിക്കോട്ടേക്ക് ഇത്തിഹാദ് എയര്‍വേസ് വീണ്ടും സര്‍വിസ് പുനരാരംഭിച്ചു.അബുദാബിയില്‍ നിന്നാണ് സർവീസ്. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തിഹാദ് വിമാനം കരിപ്പൂരിലെത്തുന്നത്. നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. രാത്രി 7.55ന് കോഴിക്കോടെത്തി രാത്രി 9.30ന് തിരിച്ചുപോകുന്ന രീതിയിലാണ് സര്‍വിസുകള്‍. എ-320, എ-321 വിമാനങ്ങളാണ് അബുദാബി -കോഴിക്കോട് സര്‍വിസിനായി ഉപയോഗിക്കുന്നത്.എ-320 വിമാനത്തില്‍ 158 പേര്‍ക്കും എ-321 വിമാനത്തില്‍ 196 പേര്‍ക്കും യാത്ര ചെയ്യാനാകും. ഇവ രണ്ടിലും എട്ട് ബിസിനസ് ക്ലാസുകളുമുണ്ട്.

    Read More »
  • കൊവിഡ് വ്യാപനം; ഇരു ഹറമുകളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം

    റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം. രാജ്യത്ത് കൊവിഡ് 19ന്റെ ഉപ വകഭേദമായ ജെഎന്‍.1 കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. രോഗബാധയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാന്‍ മക്ക, മദീന പള്ളികളുടെ ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമല്ല, മസ്ജിദുകളുടെ മുറ്റത്തും പരിസര പ്രദേശങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജെഎന്‍.1 കണ്ടെത്തിയവരില്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കേണ്ട കേസുകള്‍ തീരെയില്ലെന്നും വ്യക്തമാക്കുന്നു. സൗദിക്ക് പുറമേ നിരവധി രാജ്യങ്ങളില്‍ പുതിയ കൊവിഡ് വകഭേദം ശക്തമാണ്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. കൊവിഡ്-19 മഹാമാരി കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ജൂണിലാണ് സൗദി അറേബ്യ പൂര്‍ണമായും എടുത്തുകളഞ്ഞത്. ഹജ്ജിന് ഏര്‍പ്പെടുത്തിയരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ കഴിഞ്ഞ വര്‍ഷം 18 ലക്ഷം പേര്‍…

    Read More »
  • 50 വര്‍ഷത്തെ പ്രവാസം; 42 പാസ്പോര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ച് യൂസഫലി

    ദുബായ്: പ്രവാസിയായതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ് പ്രമുഖ വ്യവസായി ആയ എംഎ യുസഫലി. വെറും കയ്യോടെ കേരളത്തില്‍ നിനിനും ദുബായില്‍ എത്തിയ അദ്ദേഹം ഇന്ന് ലോകത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ച മുഴുവന്‍ പാസ്‌പോര്‍ട്ടും അദ്ദേഹം സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദേഹം ഇത് ലോകത്തെ കാണിച്ചു. 42 പാസ്പോര്‍ട്ടുകളാണ് യൂസഫലിയുടെ കൈവശം ഉള്ളത്. ഇതിന്റെ പ്രദര്‍ശം അദ്ദേഹം കഴിഞ്ഞ ദിവസം നടത്തി. ബിസിനസിന്റെ ഭാഗമായി നിരവധി യാത്രകള്‍ അദ്ദേഹം നടത്താറുണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ വിവിധ രാജ്യത്തെ സീലുകള്‍ കാണാന്‍ സാധിക്കും. പാസ്‌പോര്‍ട്ടില്‍ വിവിധ തരത്തിലുള്ള സീലുകള്‍ കൂടുതലായി പതിക്കേണ്ടി വന്നതിനാല്‍ ആണ് അദ്ദേഹത്തിിന് ഇത്രയും പാസ്‌പോര്‍ട്ട് പുതുകേകണ്ടി വന്നത്. 1973 ഡിസംബര്‍ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പല്‍ യാത്ര പൂര്‍ത്തിയാക്കിയാണ് യൂസഫലി ദുബായില്‍ എത്തുന്നത്. തൃശൂര്‍ നാട്ടികയില്‍ നിന്ന് അന്ന് പത്തൊന്‍പതു വയസ്സുള്ള യൂസഫലി ദുബായിലേക്ക്…

    Read More »
Back to top button
error: