Pravasi
-
വോട്ടുചെയ്യാന്‍ വരുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വന്‍ കിഴിവുമായി എയര്‍ ഇന്ത്യ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവില്‍ ടിക്കറ്റൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ജൂണ്‍ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫര്‍. ജനാധിപത്യ ബോധത്തെ വളര്‍ത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അവരെ പങ്കാളികളാക്കാനുമാണ്’വോട്ട് അസ് യൂ ആര്‍’ പ്രചാരണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. കാത്തിരുന്ന പ്രഖ്യാപനം അവധിക്കാലത്ത് കേരളത്തില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ അടുത്തിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ നിന്നും കൂടുതലായും ആഭ്യന്തര – വിദേശ സര്‍വീസുകള്‍ നടത്താനാണ് പുതിയ തീരുമാനം. എയര്‍ ഇന്ത്യയുടെ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും…
Read More » -
രോഗബാധയെ തുടർന്ന് നാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി
കാസർകോട് ബേക്കൽ സ്വദേശിയായ പ്രവാസി യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയ്‌ക്കിടെ മരിച്ചു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞി- സുഹ്റ ദമ്പതികളുടെ മകൻ പാറപ്പള്ളിയിലെ പി.എച്ച് ഷാഹിദ് (28) ആണ് മരിച്ചത്. ദുബൈയില്‍ അമ്മാവന്‍ പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കാഞ്ഞങ്ങാട് ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ ബെംഗ്ളുറു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല. ദുബൈയില്‍ ജോലി ചെയ്യവേ യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തൂമിനെയടക്കം സന്ദര്‍ശിച്ച് ഈദ് ആശംസകള്‍ നേരാന്‍ അപൂര്‍വ അവസരം ഷാഹിദിന് ലഭിച്ചിരുന്നു. കെ.എം.സി.സി സജീവ പ്രവര്‍ത്തകന്‍ കൂടിയായ ഷാഹിദ് സാമൂഹ്യ- സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മുസവ്വിറ ചിത്താരി. ഏക മകള്‍ രണ്ടരവയസ്സുകാരി സുഹ്റ മെഹ്‌വിശ്.…
Read More » -
പ്രിയപ്പെട്ടവരെ ദുഃഖത്തിലാഴ്ത്തി കമറു യാത്രയായി, റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ സംസ്കാരം ഇന്ന്
മലപ്പുറം ജില്ലയിലെ എരമംഗലം കിളിയിൽ പരേതനായ മാമുവിൻ്റെ മകൻ കമറുവിൻ്റെ (48) ആകസ്മിക മരണം എരമംഗലത്തുകാരെ മാത്രമല്ല പ്രവാസികളെയും കണ്ണീരിലാഴ്ത്തി. നീണ്ട 36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയിലെ റിയാദിൽ വച്ചായിരുന്നു മരണം. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ താമസസ്ഥലമായ റിയാദിലെ താമസ സ്ഥലത്തു വച്ച് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. ഉടൻ സമീപത്തെ ഷുമൈസി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല സൗദ്യയിൽ ബിസിനനുകാരനായ കമറു മക്ക റസ്റ്റോറൻ്റ് , മിനി സൂപ്പർ മാർക്കറ്റ് , പെർഫെക്റ്റ് ഫാമിലി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്റ്റർ, കൂൾലൈൻ റേഡിയേറ്റേഴ്സ് ഡയറക്ടർ, എരമംഗലം കിളി പ്ലാസ ഡയറക്റ്റർ, കുന്ദംകുളം യു ബ്രദേഴ്സ് ബിൽഡിംഗ് പാർട്ട്ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അവസാനമായി 8 മാസം മുൻപാണ് നാട്ടിൽ വന്നു പോയത് ഈ മാസം അവസാനത്തോടെ നാട്ടിൽ വരാനിരിക്കവെയാണ് അന്ത്യമുണ്ടായത് മാതാവ്- സൈനബ ഭാര്യ- നസീബ മക്കൾ – നിത ഫാത്തിമ്മ , മുഹമ്മദ്…
Read More » -
ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും !
അബുദാബി: കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ കാഴ്ചകളാണ് സമീപകാല സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഗൾഫ് നാടുകളിലെ ചൂട് കേരളത്തിലും ഇവിടുത്തെ മഴ അവിടെയും എന്നതാണ് ഇന്നത്തെ സ്ഥിതി.മധ്യ-പൂർവദേശത്തെ പല മണലാരണ്യങ്ങളും ഇന്ന് പച്ചപ്പരവതാനി വിരിച്ച സ്ഥലങ്ങളായി മാറിയിട്ടുമുണ്ട്. ഇപ്പോഴത്തെ സ്ഥിതിയും വിത്യസ്തമല്ല.കേരളം പതിവില്ലാത്ത വിധം കൊടുംചൂടിൽ ഉരുകിയൊലിക്കുമ്പോൾ അറേബ്യയിലെ പല സ്ഥലങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. യുഎഇയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.രാജ്യത്തിനകത്തേക്കും പുറത്തേക്കുള്ള 500 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.ഇന്ന് മാത്രം ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 15 വിമാന സർവീസുകളും ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളടക്കമാണ് റദ്ദാക്കിയത്. എമിററ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ,എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഇന്നും ശക്തമായ മഴയും കൊടുങ്കാറ്റും വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ഒമാനിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 20 കടന്നു.സമീപ…
Read More » -
‘കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്’ വാര്‍ഷിക ആഘോഷം
കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക ആഘോഷം, കൊല്ലം ഫെസ്റ്റ് 2023 ‘സ്‌നേഹ നിലാവ് – ഈദ് സംഗമം ‘ എന്ന പേരില്‍ നടത്തപ്പെട്ടു. പ്രസിഡന്റ് അലക്‌സ് പുത്തൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ് സെക്രട്ടറി ഹരിത് കേലത് ശാലറ്റ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ടി, ട്രെഷര്‍ തമ്പി ലൂക്കോസ്, വനിതാ വേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ രക്ഷാധികാരി ലാജി ജേക്കബ്, അഡൈ്വസറി ജെയിംസ് പൂയപ്പള്ളി, എന്നിവര്‍ സംസാരിച്ചു. പത്താം തരത്തില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികള്‍കളെ അനുമോദിച്ചു. വിശിഷ്ടാതിഥിയായ കുവൈറ്റി ലോയര്‍ തലാല്‍ താഖിയെ അലക്‌സ് പുത്തൂര്‍ മോമെന്റോ നല്‍കി ആദരിച്ചു. കൊല്ലം ഫെസ്റ്റ് 2023ന്റെ ഭാഗമായി തയ്യാറാക്കിയ സ്മരണിക കണ്‍വീനറായ പ്രമീള്‍ പ്രഭാകര്‍ വിശ്ഷ്ട അതിഥിക്കു നല്‍കി, അദ്ദേഹം സെക്രട്ടറി ലിവിന്‍ വര്ഗീസ്, സജികുമാര്‍ പിള്ള എന്നിവര്‍ക്കു ചേര്‍ന്നു നല്‍കികൊണ്ട് പ്രകാശനം…
Read More » -
മരണം 18 ; ഒമാനില്‍ ദുരിത പെയ്ത്ത് തുടരുന്നു
മസ്കറ്റ്: ഒമാനില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് ഒരാള്‍ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂള്‍ വിദ്യാർത്ഥിയുള്‍പ്പെടെ 4 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ സമദ് അല്‍ഷാൻ വാദിയില്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് കുട്ടികളുൾപ്പടെ 12 പേർ നേരത്തെ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മലയാളിയും മഴക്കെടുതിയില്‍ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍ കുമാറാണ് (55) സൗത്ത് ഷർക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒമാനില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നോർത്ത് അല്‍ ശർഖിയ, സൗത്ത് അല്‍ ശർഖിയ, അല്‍ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അല്‍ ബാത്തിന, അല്‍ ദാഹിറ എന്നീ ഗവർണറേറ്റുകളില്‍ പൂർണമായും നോർത്ത് അല്‍ ബാത്തിന, അല്‍ ബുറൈമി, മുസന്ദം, അല്‍ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.
Read More » -
കനത്ത മഴ; ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു
മസ്കറ്റ് :കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില്‍ മലയാളിയടക്കം 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്‍കുമാർ (55) ആണ് മരിച്ച മലയാളി. സൗത്ത് ഷര്‍ക്കിയയില്‍ മതില്‍ ഇടിഞ്ഞു വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മെക്കാനിക്കൽ ജോലി ചെയ്യുകയായിരുന്നു സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മരിച്ചവരില്‍ ഒമ്ബത് വിദ്യാര്‍ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നുവെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. കാണാതായ അഞ്ച് പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Read More » -
ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനില്‍ മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് മറിഞ്ഞത്. മാതാപിതാക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമാനിലെ ഖസബില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Read More » -
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദില്‍ മരിച്ചു
റിയാദ്: തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി. കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജില്‍ കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്‌ലെറ്റില്‍ പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോള്‍ അവശനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോമൊബൈല്‍ എഞ്ചിനിയറായ സർജില്‍ ഒന്നര മാസം മുമ്ബാണ് റിയാദില്‍ ജോലിക്കെത്തിയത്.പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്ബില്‍ ചാത്തൻ, മാതാവ്: വത്സല. സിറില്‍ കൃഷ്ണ സഹോദരനാണ്.
Read More » -
അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം ഒന്നിച്ചു, സ്വരൂപിച്ചത് 34 കോടി; ഇതാണ് റിയല്‍ കേരള സ്റ്റോറി
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പതിനെട്ട് വർഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ മോചിപ്പിക്കാൻ കേരളം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സമാഹരിച്ചത് 34.45 കോടി രൂപ!! വധശിക്ഷയ്ക്കുള്ള തീയതി അടുക്കവേ ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയായിരുന്നു.പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് 34 കോടി രൂപ സമാഹരിച്ചത്.അതാകട്ടെ രണ്ടു ദിവസം കൊണ്ടും. പണം ഇന്ത്യൻ എംബസി മുഖേന എത്രയുമെളുപ്പം സൗദി സർക്കാരിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച് കോഴിക്കോട് കോടമ്ബുഴ സ്വദേശി എം.പി. അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. ‘സഹായിച്ച എല്ലാവർക്കും നന്ദി. മകൻ എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ. ആരെയും മറക്കില്ല’ – അവർ വിങ്ങിപ്പൊട്ടി. വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍…
Read More »