NEWS

  • ഇറാന് ഒരു കരാറിൽ ഏർപ്പെടാൻ താൽപര്യമുണ്ട്, പക്ഷേ… എനിക്ക് അതിൽ തൃപ്തിയില്ല- ട്രംപ്!! ഭീഷണിപ്പെടുത്തുന്ന സംസാര രീതികളും, പ്രകോപനപരമായ നടപടികളും ഇങ്ങോട്ടു വേണ്ട, അതുപേക്ഷിച്ചാൽ ചർച്ചയാകാം- അരാ​ഗ്ചി

    വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദേശങ്ങൾ നിരസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഏറ്റവും പുതിയ ചർച്ചാ നിർദേശത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് ട്രംപ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ തനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകൾ അടങ്ങിയതാണ് എന്നാണ് ട്രംപ് പറയുന്നത്. അതേസമയം മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇറാന്റെ ആണവ പദ്ധതികളെ ശക്തമായി എതിർക്കുമെന്ന നിലപാടിലാണ് അമേരിക്ക. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം അന്താരാഷ്ട്ര എണ്ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഒരു സൈഡിൽ നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, മറുസൈഡിൽ സൈനികമായ തിരിച്ചടി നൽകാനുള്ള സാധ്യതയും അമേരിക്ക തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം പാക്കിസ്ഥാന മധ്യസ്ഥതയിലൂടെ ഇറാൻ പുതിയ ചർച്ചാ വാഗ്ദാനം സമർപ്പിച്ചത് ഒരു വഴിത്തിരിവിനുള്ള ചെറിയ പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ തനിക്ക് അംഗീകരിക്കാൻ കഴിയാത്ത ആനുകൂല്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കുകയായിരുന്നു. ‘അവർക്ക് (ഇറാന്) ഒരു കരാറിൽ ഏർപ്പെടാൻ…

    Read More »
  • ‘പ്രസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര വില നല്കുന്നില്ല; സൈന്യം പറയുന്നത് അനുസരിക്കുന്നു ‘: വിദേശകാര്യ മന്ത്രി അരാ​ഗ്ചിയെ പുറത്താക്കാൻ ഇറാൻ ഭരണകൂട നീക്കം

    ടെഹ്റാൻ: ഇറാനിൽ യുഎസുമായുള്ള നിർണായക ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പദവിയിൽ നിന്ന് നീക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയുടെ പ്രവർത്തനശൈലിയോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും, അദ്ദേഹത്തെ വിദേശകാര്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ട് ചെയ്യുന്നു. യുഎസുമായുള്ള ചർച്ചകളിൽ ഇറാൻ പ്രസിഡന്റിന്റെ നിർദേശങ്ങളും നയപരമായ മാർഗരേഖകളും അവഗണിച്ചാണ് അറാഗ്ചി മുന്നോട്ടുപോകുന്നതെന്നതാണ് പ്രധാന ആരോപണം. പ്രത്യേകിച്ച്, സർക്കാരിന്റെ ഔദ്യോഗിക നിലപാടുകളേക്കാൾ ഇറാൻ സൈന്യത്തിന്റെ കഠിനമായ സമീപനങ്ങളോടാണ് അദ്ദേഹം കൂടുതൽ അനുകൂലത കാണിക്കുന്നതെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്. ഇതോടെ ചർച്ചകളുടെ ദിശയും ഫലവും ബാധിക്കാമെന്ന ആശങ്ക ഭരണകൂടത്തിനകത്ത് ശക്തമായി ഉയർന്നിരിക്കുകയാണ്.

    Read More »
  • പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിച്ചു, ഉടൻ തന്നെ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലേക്ക്… മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരം

    കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പു കടിയേറ്റയാൾ കടിച്ച ആ പാമ്പിനെ അപ്പോൾതന്നെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പു കടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. അഷ്റഫ് കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്. ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • ക്ഷേത്രോത്സവത്തിനിടെ കനത്ത ഇടിമിന്നൽ!! ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തെറിച്ചുവീണു, ഇടത് കൈമുട്ടിനു പൊട്ടൽ, അ‍ഞ്ചുപേർക്ക് പരുക്ക്

    ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ കനത്ത ഇടിമിന്നലിൽ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും പരുക്ക്. ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ സിപിഒ അൻസാർ, തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇടിമിന്നലിൽ പോലീസുകാരനായ അൻസാർ ദൂരേക്കു തെറിച്ചുവീണു. ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും വേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

    Read More »
  • മരണം മുന്നിലെത്തിയപ്പോഴും ആ ലൈഫ് ​ജാക്കറ്റിനുള്ളിൽ തന്റെ മകനെ രക്ഷിക്കാനുള്ള ഒരമ്മയുടെ പാഴ്ശ്രമം… രക്ഷാപ്രവർത്തകരുടെ കണ്ണിനെ ഈറനണയിച്ച് ആ അമ്മയുടേയും നാലുവയസുകാരന്റേയും മൃതദേഹം

    ജബൽപുർ: മരണത്തിലും അവൻ ഏറ്റവും സുരക്ഷിതമായ കൈകളിലായിരുന്നു, അവനെ അവൻ ഇറുകെ പുണർന്നാണ് ജീവൻ വെടിഞ്ഞത്… ജബൽപുർ ബോട്ടപകടത്തിന്റെ ദുരന്ത ചിത്രമായി ആ അമ്മയും മകനും. നാലു വയസുകാരനായ മകനെ ലൈഫ് ജാക്കറ്റിനുള്ളിൽ ചേർത്തുപിടിച്ച നിലയിൽ കണ്ടെത്തിയ ഒരമ്മയുടെ മൃതദേഹമായിരുന്നു ബോട്ടപകടത്തിൽപ്പെട്ടവരെ തിരയുന്നതിനിടെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. ഡൽഹിയിൽ നിന്നുള്ള മറീന മെൻസി, മകൻ തുഷാൻ എന്നിവരുടെ മൃതദേഹങ്ങളാണ് വെളളിയാഴ്ച രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിൽ ബർഗി ഡാം റിസർവോയറിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഒമ്പത് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തത്. മുപ്പതോളം യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പിന്നാലെ വെള്ളിയാഴ്ച നടന്ന തിരിച്ചിലിനിടെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തത് രക്ഷാപ്രവർത്തകരുടേയും അവിടെയുണ്ടായിരുന്നവരുടേയും കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച സംസ്ഥാന മന്ത്രിമാർ മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും…

    Read More »
  • പിതാവിനൊപ്പം പെട്ടിയോട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ ക്യാബിൻ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം, തെറിച്ചുവീണ കുഞ്ഞിന്റെ ദേഹത്തുകൂടി വണ്ടിയുടെ പിൻചക്രം കയറിയിറങ്ങി

    പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരനു ദാരുണാന്ത്യം. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ​പാടത്ത് മീൻ പിടിക്കാനായ പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൻറെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൻറെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

    Read More »
  • അടിച്ച് പാമ്പായി പഞ്ചാബ് മുഖ്യമന്ത്രി നിയമസഭയിൽ!! സത്യാവസ്ഥ അറിയാൻ മുഖ്യമന്ത്രിക്കും സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണം…ബഹളം, വാക്കുതർക്കം

    ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിയമസഭയിൽ മദ്യപിച്ചെത്തിയതായി ആരോപിച്ച് പ്രതിപക്ഷ ബഹളം. മേയ് ദിനത്തിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്കുതർക്കവും നടന്നു. അതേസമയം പ്രതിപക്ഷനിരയിൽനിന്ന് ഒരു കോൺഗ്രസ് എംഎൽഎയാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി മദ്യലഹരിയിലാണ് സഭയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു എംഎൽഎയുടെ ആരോപണം. പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വയും ഇത് ഏറ്റുപിടിച്ചു. സത്യാവസ്ഥ അറിയാൻ സഭയിലെ എല്ലാ എംഎൽഎമാർക്കും വൈദ്യപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മുഖ്യമന്ത്രിയും എംഎൽഎമാരും ബ്രത്ത് അനലൈസർ പരിശോധനയ്‌ക്കോ വൈദ്യപരിശോധനയ്‌ക്കോ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. മുഖ്യമന്ത്രിയെ പ്രതിരോധിക്കാനായി ആംആദ്മി എംഎൽഎമാരും മുദ്രാവാക്യം വിളിച്ചു. ഇതോടെ സമ്മേളനം ബഹളമയമായി. ഇതിനിടെ സംഭവത്തിൽ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷ എംഎൽഎ…

    Read More »
  • കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ!! വെള്ളാണിക്കൽ പാറയിൽ യുവാവും യുവതിയും ഒരേ മരത്തിൽ മരിച്ച നിലയിൽ

    തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബ്ബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യനാട് സ്വദേശികളായ ഷിബിൻ, അശ്വതി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്പരം കൈകൾ കൂട്ടിക്കെട്ടി തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോത്തൻകോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇരുവരെയും കാണാതായതായി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

    Read More »
  • ’ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്, നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ, വാണിജ്യ സിലിണ്ടർ വെറുതെയൊരു നമ്പറല്ലായിരുന്നോ”?, പാചകവാതക വില വർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

    തൃശ്ശൂർ: പൊടുന്നനെയുള്ള പാചകവാതക വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘’ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ, എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചു നിന്നില്ലേ, വാണിജ്യ സിലിണ്ടർ വെറുതെയൊരു നമ്പറല്ലായിരുന്നോ’’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം, പെട്രോൾ, ഡീസൽ വില വർധിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാതെ മൗനം പാലിച്ചു. അതേസമയം ഇതിനെതിരെ നിരവധി കമന്റുകളും വരുന്നുണ്ട്, അതേ തിരഞ്ഞെടുപ്പ് വരെ നമ്മൾ പിടിച്ചു നിന്നു, ഇലക്ഷൻ ഒരു മാസം വേണ്ടിയിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ പാചകവാതക വിലയിൽ വൻ വർധനയാണ് എണ്ണക്കമ്പനികൾ വരുത്തിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഡൽഹിയിലെ നിരക്കനുസരിച്ച് 2078 രൂപയിൽനിന്ന് വാണിജ്യ എൽപിജി സിലിണ്ടറിന് 3071 രൂപയായി ഉയർന്നു. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. 261 രൂപയുടെ വർധനവാകും…

    Read More »
  • ആനക്കലിയിൽ രണ്ടാമതൊരു ജീവൻ കൂടി പൊലിഞ്ഞു, കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് പരുക്ക്

    തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ആനക്കലിയിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ് (25) മരിച്ചത്. അതേസമയം വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരുക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂരിലും ആനയിടഞ്ഞ് ഒരാളെ ചവിട്ടിക്കൊന്നിരുന്നു. കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.…

    Read More »
Back to top button
error: