NEWS

  • യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു… ഞങ്ങളുടെ നിലപാട് വ്യക്തമാണ്!! യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അഭ്യർഥനകൾ സ്വാഗതാർഹം, എന്നാൽ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ

    ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. പക്ഷെ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഞായറാഴ്ചയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ,…

    Read More »
  • ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

    മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…

    Read More »
  • ‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

    കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ…

    Read More »
  • നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് ഇറാൻ; ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം സ്ഥിരീകരണം

    ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ടാങ്‌സിരിയെയും മറ്റ് മുതിർന്ന ഇറാനിയൻ നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്. ബാന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

    Read More »
  • ‘സ്വർണം കട്ടത് ആരപ്പാ’ യെന്ന് രാഹുൽ​ഗാന്ധി; ‘കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം ഈ വരിയിലൂടെ മനസിലാകും; ശബരിമല വിഷയത്തിൽ മോദിയ്ക്ക് മൗനം ; എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ വേണോയെന്ന ആശയക്കുഴപ്പത്തിലാണ് മോദി ‘

    പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ വരികൾ ആവർത്തിച്ചത്. ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കരഘോഷം ഉയർന്നു. ശബരിമലയിൽ നിന്ന് അയ്യപ്പന്റെ സ്വർണം എൽഡിഎഫ് കൊള്ളയടിച്ചുവെന്നും അതിന് പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മറുവശത്ത്, എല്ലാ പ്രസംഗങ്ങളിലും മതവും ക്ഷേത്രങ്ങളും ഉയർത്തിപ്പറയുന്ന നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ മൗനം പാലിച്ചുവെന്നും രാഹുൽ വിമർശിച്ചു. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽ നിന്നു സ്വർണം കവർന്നിട്ടും മോദി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദിയെന്നും, അതിനാലാണ് ഇവിടെ എൽഡിഎഫിന് പിന്തുണ നൽകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എൽഡിഎഫ്…

    Read More »
  • ‘എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് അവർ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്‘: വിഡി സതീശൻ

    കൊച്ചി: തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെൽഫെയർ പാർട്ടിയുടെ മാതൃസംഘടന നാല് പതിറ്റാണ്ടോളം എൽ.ഡി.എഫിനൊപ്പമായിരുന്നു. അന്ന് മതേതരവാദികളായി കണ്ടവരെ, യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ, വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയത ആരോപിച്ചവർ, ഇപ്പോൾ എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതരാവുകയാണ്. എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോ? പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐ. പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യു.ഡി.എഫ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുക എന്നതാണ് യു.ഡി.എഫ്. നിലപാട്. എന്നാൽ, പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർ.എസ്.എസുമായും എസ്.ഡി.പി.ഐ.യുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സി.പി.എമ്മിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു. ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ…

    Read More »
  • യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല, ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം, പ്രധാനമന്ത്രി ഇവിടെ വന്നു, അദ്ദേഹം ശബരിമലയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറന്നുപോയി- രാഹുൽ ​ഗാന്ധി

    പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആവേശം പകർന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടൂരിൽ. അടൂരിൽ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ശബരിമല വിഷയവും സിപിഎം- ബിജെപി ഡീൽ ആരോപണവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹം പൊതുസമ്മേളനത്തിൽ സംസാരിച്ചുതുടങ്ങിയത്. കേരളത്തിൽ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നിട്ടും ശബരിമലയിലെ കാര്യങ്ങൾ അദ്ദേഹം മറന്നുപോയെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. അതേസമയം കനത്തചൂടിലും തന്നെ കേൾക്കുന്നതിനായി ഇവിടെ എത്തിയതിന് എല്ലാവർക്കും നന്ദിപറഞ്ഞാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ ഒരുവശത്ത് യുഡിഎഫും മറുവശത്ത് എൽഡിഎഫും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടുമാണ്. ഇവിടെ യുഡിഎഫ് അധികാരത്തിൽവരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. കാരണം, രാജ്യത്ത് തങ്ങളെ വെല്ലുവിളിക്കുന്ന ഏകശക്തി കോൺഗ്രസ് പാർട്ടിയാണെന്ന് അവർക്കറിയാം. ദേശീയ തലത്തിൽ എൽഡിഎഫിന് ഒരിക്കലും തങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ലെന്ന് ബിജെപി മനസിലാക്കുന്നു. തങ്ങൾ ഡൽഹിയിൽ അധികാരത്തിലിരുന്നാൽ കേരളത്തിലെ എൽഡിഎഫ് സർക്കാരും തങ്ങളുടെ പൂർണ…

    Read More »
  • ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല… എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല’!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. ‘മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപ്- Video

    ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമദ് ബിൻ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഇറാനെതിരായ യുദ്ധത്തിനിടയിൽ, അവൻ ഇപ്പോൾ എനിക്ക് അനുകൂലമായി പെരുമാറുകയാണ് എന്നർത്ഥത്തിൽ എന്റെ കഴുതയെ ചുംബിക്കുകയായിരുന്നു എന്ന പരാമർശിച്ചതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. സൗദി പിന്തുണയുള്ള ഫ്ലോറിഡയിലെ നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോൾ, തന്റെ പ്രസിഡൻസി കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ലെന്നായുരുന്നു ട്രംപിൻ‍റെ പരിഹാസം. ഒരു വർഷം മുമ്പ് അമേരിക്ക ദുർബലമായ രാജ്യമായിരുന്നു, എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന്, സൗദി കിരീടാവകാശി തന്റെ കഴിവിനെ തെറ്റായി വിലയിരുത്തിയെന്നും, ഇപ്പോൾ അദ്ദേഹത്തിന് അമേരിക്കയോട് സൗഹൃദപരമായി പെരുമാറേണ്ട സാഹചര്യമാണിപ്പോഴെന്നും ട്രംപ് വിമർശിച്ചു. എന്നാൽ പിന്നീട് ശൈലി മാറ്റിയ അദ്ദേഹം, മുഹമ്മദ് ബിൻ സൽമാനെ മികവുറ്റ നേതാവ്, യോദ്ധാവ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും സൗദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- “എന്റെ കഴുതയെ…

    Read More »
  • ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട്

    ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ…

    Read More »
  • ചോദ്യങ്ങൾക്ക് മറുപടിയില്ല; ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി ; പിണറായി വിജയനെതിരെ മാധ്യമപ്രവർത്തകർ

    കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഒരു വിഭാഗം മാധ്യമപ്രവർത്തകർക്ക് മാത്രം മറുപടി നൽകിയതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു. പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ഇതൊരു സ്ഥിരം ശൈലിയാണെന്നും പറഞ്ഞു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസ്സിലുണ്ടായാൽ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലർക്ക് ചില ഉദ്ദേശങ്ങളുണ്ട്. അതാണിപ്പോൾപ്രകടമായതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ‘ഇത് ഏതെങ്കിലും വാർത്താസമ്മേളനത്തിൽ കാണുന്ന കാര്യമാണോ. നിങ്ങൾ എല്ലാവരും ചോദിച്ചു, ഏത് മാധ്യമപ്രവർത്തകരാണെന്ന് ഞാൻ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളിൽ ചിലരുടെ മനസ്സിൽ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാൻ പറ്റൂ. പത്രസമ്മേളനത്തിൽ എല്ലാവർക്കും ചോദ്യം ചോദിക്കാൻ അവസരം ലഭിച്ചെന്ന് വരില്ല. സമയം കഴിഞ്ഞതുകൊണ്ടാണ്…

    Read More »
Back to top button
error: