NEWS

  • സതീശന്‍ പറഞ്ഞ ഗംഭീര പ്രഖ്യാപനം ഇതോ? ജനുവരി പകുതിയോടെ നിയമസഭാ സ്ഥാനാര്‍ഥികള്‍ വരും; കെ. മുരളീധരന്‍ ഗുരുവായൂരില്‍; വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്നവര്‍ വീണ്ടും അങ്കത്തട്ടിലേക്ക്; അന്വേഷണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കി തെറ്റുതിരുത്തും

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്കു കടക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു സമയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒഴിവാക്കി മൂന്നുമാസം മുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ജനുവരി പകുതിയോടെയെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഇവരെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കും തുടക്കിമിടും.   ജനുവരിയില്‍ ഗംഭീര പ്രഖ്യാപനമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കുന്ന സൂചനയും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം സതീശന്‍ എടുത്ത കര്‍ക്കശ നിലപാടുകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്തതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിനു മേല്‍ക്കൈയുണ്ട്.   2021ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ശ്രമം. ആറുമാസം മുമ്പേ സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിക്കണമെന്നാണു കമ്മീഷന്‍ നിര്‍ദേശമെങ്കിലും മൂന്നുമാസം മുമ്പെങ്കിലും നടപ്പാക്കാനാണു നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ അനുസരിച്ചു മേയര്‍മാരെ കണ്ടെത്തുന്നതിനു പിന്നാലെ നിയമസഭകളിലേക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.…

    Read More »
  • മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതിന് പിടിച്ചു പുറത്താക്കി; വിമതന്‍ സ്വതന്ത്രനായി മത്സരിച്ച് CPIM ന്റെ സ്ഥാനാര്‍ത്ഥിയെ തന്നെ തോല്‍പ്പിച്ചു ; പുറത്തു നിന്നും പിന്തുണ കൊടുത്ത് പുല്ലമ്പാറ പഞ്ചായത്തില്‍ യുഡിഎഫിനെ ഭരണത്തിലേറ്റി

    തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചതിന് ചവിട്ടിപ്പുറത്താക്കിയയാള്‍ വിമതനായി മത്സരിച്ച് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. പിന്നീട് യുഡിഎഫിന് പിന്തുണ നല്‍കി അവരെ ഭരണത്തിലേറ്റി. പുല്ലമ്പാറ പഞ്ചായത്ത് ഭരണമാണ് സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് പിടിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകണ്ഠന്‍ നായരാണ് പാര്‍ട്ടിയെ വീഴ്ത്തി ഭരണം മാറ്റിയത്. സിപിഐഎം വിമതന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫ് ഭരണത്തിലേറിയത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ സിപിഐഎം 7, കോണ്‍ഗ്രസ് 7, ബിജെപി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഐഎം വിമതനായ ബി ശ്രീകണ്ഠന്‍ നായരാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സാമൂഹികമാധ്യമ പോസ്റ്റില്‍ കമന്റ് ഇട്ടതിന് പിന്നാലെ പാര്‍ട്ടി ശ്രീകണ്ഠന്‍ നായരിന് സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുത്തിപ്പാറ വാര്‍ഡിലാണ് ശ്രീകണ്ഠന്‍ നായര്‍ മത്സരിച്ചത്. 272 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ജിഷ്ണു മുത്തിപ്പാറയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

    Read More »
  • ഒറ്റപ്പാലം പൂളക്കുണ്ടില്‍ ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി  വിജയിച്ചത് 710 വോട്ടിന് ; ഒരു വാര്‍ഡില്‍ ബിജെപിക്ക് ഒരു വോട്ട് പോലും നേടാനായില്ല ; പതിനൊന്നാം വാര്‍ഡില്‍ പെട്ടിതുറന്നപ്പോള്‍ കിട്ടിയത്് പൂജ്യം വോട്ട്…!!

    പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെങ്കിലും കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. പല ജില്ലകളിലും പുതിയതായി പഞ്ചായത്തുകളിലും ഭരണത്തിലേക്ക് എത്താന്‍ കഴിഞ്ഞ അവര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ മേഖലകളിലാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഷൊര്‍ണൂര്‍ നഗരസഭകള്‍ വരുന്നത്. എന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഒറ്റപ്പാലം പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പ്രസാദ് ടി എയാണ്. വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി അഷ്‌റൂഫ് എയാണ് രണ്ടാം സ്ഥാനത്ത്. അഷ്‌റൂഫിന് 518 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു. പന്ത്രണ്ടാം വാര്‍ഡായ കിഴക്കേക്കാടിലെ വോട്ടറാണ് പ്രസാദ്. സംഘടനാ സംവിധാനമില്ലാത്ത വാര്‍ഡാണ് പൂളക്കുണ്ട് എന്നാണ് ഇക്കാര്യത്തില്‍…

    Read More »
  • ഒരേവാര്‍ഡില്‍ മത്സരിച്ചത് പല പാര്‍ട്ടിയില്‍, ആദ്യം സിപിഐഎമമിനൊപ്പം പിന്നെ കോണ്‍ഗ്രസിലേക്ക് മാറി, പിന്നീട് ഡിഎംകെയില്‍ ഒടുവില്‍ ബിജെപിയ്‌ക്കൊപ്പം ജനവിധി തേടി ; ആര്യങ്കാവിലെ പൂന്തോട്ടത്തില്‍ മത്സരിച്ച് മാമ്പഴത്തറ സലീം തോറ്റു

    കൊല്ലം: ഒരേ വാര്‍ഡില്‍ തന്നെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും മത്സരിച്ചു ജയിച്ച സ്ഥാനാര്‍ത്ഥി ഇത്തവണ ബിജെപിയ്‌ക്കൊപ്പം മത്സരിച്ചപ്പോള്‍ തോറ്റു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ പൂന്തോട്ടം വാര്‍ഡില്‍ മത്സരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്‌ളോക്കംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നാലു പാര്‍ട്ടികളില്‍ മാറിമാറി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാമ്പഴത്തറ സലീമാണ് ഇത്തവണ തോറ്റത്. സിപിഐയുടെ പൊന്‍രാജ് 104 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. പൂന്തോട്ടം വാര്‍ഡില്‍ ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും അതിന് ശേഷം ഡിഎംകെയിലും ജനവിധി തേടിയയാളാണ് സലീം. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ല്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നത കളെത്തുടര്‍ന്ന് സലീം സിപിഐഎമ്മില്‍നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2010ല്‍ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2015ല്‍ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 2017ല്‍ ബിജെപിക്കൊപ്പം കൂടി. 2018ല്‍ ബിജെപി…

    Read More »
  • വമ്പന്‍ അടിയ്ക്കും കലാപത്തിനും ഒടുവില്‍ ശീതക്കാറ്റ് ; ഒടുവില്‍ വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ; കെടിയു വിസിയായി ഗവര്‍ണറുടെ പ്രതിനിധി ഡോ. സിസ തോമസ് ; ഡിജിറ്റല്‍ സര്‍വകലാശാലയ്്ക്ക് സര്‍ക്കാരിന്റെ ഡോ. സജി ഗോപിനാഥ്

    തിരുവനന്തപുരം: പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കും നിയമനടപടിക്കും ശേഷം ഒടുവില്‍ സര്‍ക്കാരും ഗവര്‍ണറും വി.സി. നിയമന കാര്യത്തില്‍ വെടിനിര്‍ത്താന്‍ ധാരണ. കെടിയുവില്‍ വിസിയായി ഗവര്‍ണര്‍ നിര്‍ദേശിച്ച ഡോ. സിസാ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സര്‍ക്കാരിന്റെ ഡോ. സജി ഗോപിനാഥിനെയും നിയമിച്ചു. വിഷയത്തില്‍ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള യുദ്ധം മുറുകിയതോടെ സുപ്രീംകോടതി സ്വന്തം നിലയില്‍ ആളെ തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. നാളെ വി സി നിമയന വിഷയം സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്ഭവന്റെ നിര്‍ണായ തീരുമാനം വന്നിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയാകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട ശേഷം പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണരായപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡോ. സിസ താല്‍ക്കാലിക വിസിയായി ചുമതല ഏറ്റെടുത്തതോടെ സര്‍ക്കാരിന്റെ ശത്രു പട്ടികയില്‍പെടുയൊയിരുന്നു . സാങ്കേതിക കാരണങ്ങള്‍ മാത്രം പറഞ്ഞ് മുന്‍ഗവര്‍ണര്‍ വിസി സ്ഥാനത്തു നിന്ന് പുറത്താക്കിയ…

    Read More »
  • ഇതിഹാസ ഫുട്‌ബോളറെ കൊണ്ടുവന്ന് നാണംകെടുത്താന്‍ ; ലിയോണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടി തീവെട്ടിക്കൊള്ളയായി ; അടിപിടിയും കലാപവും ലോകം മുഴുവന്‍ കണ്ടു, പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു

    അര്‍ജന്റീന താരം ലിയോണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ കൊല്‍ക്കത്ത പരിപാടി വലിയ വിവാദമായി മാറിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ കായികമന്ത്രി രാജിവെച്ചു. ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി അരൂപ് ബിശ്വാസാണ് രാജിവെച്ചത്. മെസ്സിയുടെ പരിപാടി കുളമായത് ലോകം മുഴുവന്‍ കാണാനിടയാകുകയും സംസ്ഥാനസര്‍ക്കാര്‍ നാണംകെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജി. മന്ത്രിസഭയിലെ മമതാ ബാനര്‍ജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് രാജികത്തില്‍ വ്യക്തമാക്കുന്നത്. പരിപാടിയുടെ വീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി. സംഭവത്തിന് പിന്നാലെ ഡിജിപി, കായിക യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഫുട്‌ബോള്‍ മിശിഹായെ കാണാന്‍ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക്…

    Read More »
  • രാജസ്ഥാന്റെയും കൊല്‍ക്കത്തയുടേയും ഏറ്റുമുട്ടല്‍ ; ചരിത്രമെഴുതിയത് ഓസ്‌ട്രേലിയക്കാരന്‍ കാമറൂണ്‍ഗ്രീന്‍ ; ഐപിഎല്‍ താരലേലത്തില്‍ കിട്ടിയത് 25.2 കോടി, ഒരു വിദേശ കളിക്കാരന്റെ മിനി ലേലത്തിലെ പരമാവധി ഫീസ്

    ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന വിദേശ കളിക്കാരനായി കാമറൂണ്‍ഗ്രീന്‍. ഐപിഎല്‍ 2026 മിനി ലേലത്തില്‍ 25.20 കോടി രൂപയുടെ വമ്പന്‍ വിലയ്ക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു ഗ്രീനിനായി ലേലത്തില്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സും ഈ പോരാട്ടത്തിലേക്ക് കടന്നുവന്നതോടെ ലേലം കൂടുതല്‍ ആവേശകരമായി. ഐപിഎല്‍ 2024 ലേലത്തില്‍ 24.75 കോടി രൂപയ്ക്ക് വാങ്ങിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഗ്രീന്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീന്‍, ഇതുവരെ ഐപിഎല്ലില്‍ 29 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സ് നേടുകയും 16 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം വന്‍തുകയ്ക്ക് ലേലം കൊണ്ടെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ ശമ്പളം 18 കോടി രൂപയായിരിക്കും (1.9 ദശലക്ഷം യുഎസ് ഡോളര്‍). വിദേശ കളിക്കാര്‍ ക്കായുള്ള ലേല നിയമങ്ങള്‍…

    Read More »
  • ഒമ്പത് ഫ്രാഞ്ചൈസികളെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കടന്നുകയറ്റം ; 14.20 കോടി രൂപയുടെ രണ്ട് കിടിലന്‍ സൈനിംഗുകള്‍, ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്‌ളേയേഴ്‌സില്‍ പ്രശാന്ത് വീറും, കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു

    ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ചരിത്രമെഴുതി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങളായി മാറിയ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍ 14.20 കോടി രൂപയ്ക്ക് വിറ്റുപോയി. ഈ രണ്ട് കളിക്കാരും നിരവധി ഓള്‍-ടൈം റെക്കോര്‍ഡുകളാണ് ഇതിലൂടെ സ്ഥാപിച്ചത്. പ്രശാന്തിനെയും കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ സിഎസ്‌കെ പണം വാരിയെറിഞ്ഞു. ഒമ്പത് ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അബുദാബി യിലെ എത്തിഹാദ് അരീനയില്‍ മഞ്ഞപ്പട ഈ അണ്‍കാപ്പ്ഡ് കളിക്കാരെ സ്വന്തമാക്കിയ തോടെ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് , മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെ മറികടന്നാണ് സിഎസ്‌കെ രണ്ടുപേരെയും നേടിയത്. ഇരുവര്‍ക്കും അടിസ്ഥാന വിലയുടെ 4633% അധിക വിലയ്ക്കാണ് ഇരുവരേയും സിഎസ്‌കെ നേടിയത്. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ 10 കോടിയിലധികം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാര്‍ ഇവരാണ്. ഈ…

    Read More »
  • സിഡ്‌നി കൂട്ടക്കൊല നടത്തിയത് ഹൈദ്രാബാദ് സ്വദേശിയും മകനും; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ആക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അക്രമികളുടെ വാഹനത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും കണ്ടെത്തി; ഫിലിപ്പെന്‍സില്‍ ആയുധ പരിശീലനം നേടിയതായും സൂചനകള്‍

      സിഡ്‌നി; പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ സിഡ്‌നി വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരന്‍. ഹൈദ്രബാദ് ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം എന്നയാളാണു മകന്‍ നവീദ് അക്രവും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെട നടുക്കിയ കൂട്ടക്കൊല നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലാണെന്ന് മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിന്റെ പാസ്‌പോര്‍ട്ട് ഓസ്‌ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോര്‍ഡര്‍ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവര്‍ ഫിലിപ്പീന്‍സിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ഇതാണ്…

    Read More »
  • രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് ബന്ധമുണ്ടോ; ശബരിമല സ്വര്‍ണക്കൊളള കേസ് അന്താരാഷ്ട്ര ലെവലിലേക്ക് വഴിമാറുന്നു; രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴിയെടുത്തു

      പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊളള കേസില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിനുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുന്നു. ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവരമാണ് എസ്ഐടി വ്യവസായിയില്‍ നിന്ന് തേടിയത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല വഴിയാണ് വ്യവസായിയുടെ വിവരങ്ങള്‍ എസ്ഐടിക്ക് ലഭിച്ചത്.   ഡിസംബര്‍ പതിനാലിന് രമേശ് ചെന്നിത്തലയും പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് ചെന്നിത്തല മൊഴി നല്‍കിയത്. നേരത്തെ രണ്ടുതവണ ചെന്നിത്തല മൊഴി നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും എസ്ഐടിയുടെ അസൗകര്യങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. തനിക്ക് പരിചയമുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള വ്യവസായിയാണ് വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി…

    Read More »
Back to top button
error: