NEWS
-
ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വ്യാഴാഴ്ച മുതല്‍ ലഭിക്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. 60 ലക്ഷത്തിലധികം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ അറിയിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
Read More » -
ഭക്ഷണം വേണ്ട, ലഹരി മതിയെന്ന് മീററ്റ് കൊലക്കേസ് പ്രതികള്‍; ജയിലില്‍ ലഹരി ആവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കി മുസ്‌കാനും കാമുകനും
മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീപ്പയിലാക്കി സിമന്റ് നിറച്ച കേസിലെ പ്രകതികളായ ഭാര്യ മുസ്‌കാന്‍ റസ്തോഗിയും കാമുകന്‍ സാഹില്‍ ശുക്ലയും ജയിലില്‍ ലഹരി ലഭിക്കാത്തതുമൂലം ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം കഴിക്കാന്‍ തയ്യാറാകാതെ ഇരുവരും മയക്കുമരുന്നുകള്‍ ആവശ്യപ്പെടുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മീററ്റ് ജില്ലാ ജയിലില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക ബാരക്കുകളിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്. അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. ലഹരിയ്ക്കടിമകളായ ഇരുവരുടെയും അവസ്ഥ ഭയാനകമാണെന്നാണ് പേര് വെളിപ്പെടുത്താത്ത ജയില്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും ജീവനൊടുക്കുകയോ സ്വയം പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മോര്‍ഫിന്‍ ഇന്‍ജക്ഷന്‍ വേണമെന്നാണ് മുസ്‌കാന്‍ ആവശ്യപ്പെടുന്നത്. കഞ്ചാവാണ് സാഹില്‍ ആവശ്യപ്പെടുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. ആരോടും ഇടപെടാതെ സെല്ലിന്റെ ഒരു മൂലയില്‍ ഇരിക്കുകയാണ് മുസ്‌കാന്‍. സാഹിലാകട്ടെ ലഹരി ലഭിക്കാത്തിന്റെ കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം ഇവരെ…
Read More » -
12 വയസുകാരനെ കട്ടൻ ചായയെന്ന് പറഞ്ഞ് മദ്യം കുടിപ്പിച്ചു, പീരുമേട്ടില്‍ യുവതി അറസ്റ്റില്‍
12 വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായയെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Read More » -
ക്രൂരം: കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു, 64കാരനായ വിമുക്തഭടൻ അറസ്റ്റിൽ
സ്വന്തം ഭാര്യയുടെ സംസ്കാരത്തിന് നെഞ്ചുലഞ്ഞ് വിതുമ്പി കരഞ്ഞപ്പോഴും അന്നാരും സംശയിച്ചില്ല ഇതാണ് കൊലയാളിയെന്ന്. കാമുകിയെ സ്വന്തമാക്കാൻ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ വിമുക്തഭടൻ കെ വിധു (64) ഒടുവില്‍ അറസ്റ്റിൽ. 2024 സെപ്റ്റംബർ 26ന് ആയിരുന്നു പാർക്കിൻസൺസ് രോഗിയായ 58കാരി ഷീല മരിക്കുന്നത്. 5 മാസത്തിനിപ്പുറം ഷീലയുടേത് സ്വാഭാവിക മരണമല്ല കൊലപാതകമെന്ന് കണ്ടെത്തി. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടു എന്നായിരുന്നു ബന്ധുക്കളോടും നാട്ടുകാരോടും ഇയാൾ പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ കള്ളിവെളിച്ചത്താവുകയായിരുന്നു. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ…
Read More » -
ഹോസ്റ്റല്‍ വാർഡൻ്റെ മാനസീക പീഡനം: ജീവനൊടുക്കാൻ ശ്രമിച്ച കാഞ്ഞങ്ങാട്ടെ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാൻ ശ്രമിച്ച് 4 മാസത്തോളം അബോധാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ മൂന്നാം വര്‍ഷ വിദ്യാർഥിനി പാണത്തൂരിലെ സദാനന്ദന്‍ – ഓമന ദമ്പതികളുടെ മകള്‍ ചൈതന്യകുമാരി (20) ആണ് ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 7നാണ് വിദ്യാർഥിനി ഹോസ്റ്റല്‍ റൂമിലെ ഫാനില്‍ തൂങ്ങി ജീവനെടുക്കാൻ ശ്രമിച്ചത്. തുടർന്ന് കോമയിലായ പെണ്‍കുട്ടി മംഗ്ളൂറിലെ ആശുപത്രിയിലും പിന്നീട് ദിവസങ്ങളോളം കണ്ണൂര്‍ മിംസ് ആശുപത്രിയിലും തുടർന്ന് ഒരു മാസത്തിലധികമായി കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു. വാര്‍ഡനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. ചൈതന്യയെ വാര്‍ഡൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവത്രേ. പെൺകുട്ടി ശാരീരിക അവശത നേരിട്ടപ്പോള്‍ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ലെന്നും വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നുവെന്നും ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നുമാണ് പറയുന്നത്. ഹോസ്റ്റൽ വാർഡൻ്റെ പീഡനത്തിനെതിരെ വിദ്യാർഥിനികൾ സമരത്തിലായിരുന്നു. പിന്നീട് പൊലീസിൻ്റെ…
Read More » -
6 ലക്ഷത്തിൻ്റെ ക്വട്ടേഷൻ: തൊടുപുഴയിലെ ബിജുവിനെ കൊലചെയ്ത കേസിൽ ബിസിനസ് പങ്കാളി ജോമോനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
എറണാകുളം പറവൂർ സ്വദേശി ആഷിക്ക് എന്ന 27 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിലൂടെ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഒരു കൊലപാതകവും അതിനു പിന്നിലെ ഗൂഡാലോചനയുമാണ്. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിയത് അങ്ങനെയാണ്. കൊല്ലപ്പെട്ട ബിജു, ദേവമാത കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നില നിന്നിരുന്നു. ഈ തര്‍ക്കങ്ങളാണ് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബിജുവിന്റെ ബിസിനസ് പങ്കാളി ജോമോനും മൂന്ന് ക്വട്ടേഷന്‍ സംഘങ്ങളുമാണ് പിടിയിലായകത്. ബിജുവിന്റെ മൃതദേഹം കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിലാണ് കണ്ടെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗോഡൗണിലെ വേസ്റ്റ് കുഴി പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ചയാണ് ബിജു ജോസഫിനെ കാണാതാവുന്നത്. പുലര്‍ച്ചെ വീട്ടില്‍ നിന്നും നടക്കാനിറങ്ങിയ ബിജുവിനെ കാണാതാവുകയായിരുന്നു. കാപ്പ ചുമത്തി അറസ്റ്റു ചെയ്ത…
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: അബ്ബാസിയ യൂണിറ്റിന്റെ 2024-25 വര്‍ഷ യൂണിറ്റ് കണ്‍വീനര്‍ ഷാജി സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റെജി മത്തായി സ്വാഗതം അര്‍പ്പിച്ചു. മാത്യു യോഹന്നാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ സജിമോന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സമാജം ട്രഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ സാമ്പത്തിക സ്ഥിതി വിവര കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സമാജം പ്രസിഡന്റ് അലക്‌സ് മാത്യു വരണാധികാരിയായി ഭരണ സമിതി തിരഞ്ഞെടുപ്പുകള്‍ക്കു നേതൃത്വം നല്‍കി. ജസ്റ്റിന്‍ സ്റ്റീഫന്‍ യൂണിറ്റ് കണ്‍വീനറായും, ജോയിക്കുട്ടി തോമസ്, അനി ബാബു, ഷംന അല്‍അമീന്‍, ജിതേഷ് രാജന്‍ എന്നിവര്‍ ഏരിയ കണ്‍വീനര്‍മാരായും, തോമസ് പണിക്കര്‍, ലിവിന്‍ വര്‍ഗീസ്, റിനില്‍ രാജു, ഷാജി സാമുവേല്‍, സജിമോന്‍ ഒ. അഞ്ജന അനില്‍, മാത്യു യോഹന്നാന്‍, സജിമോന്‍ തോമസ്, സ്റ്റാന്‍ലി യോഹന്നാന്‍, ജയകുമാര്‍ ആര്‍. എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം ജനറല്‍ സെക്രട്ടറി, ബിനില്‍ ദേവരാജന്‍, വനിതാവേദി…
Read More » -
തൊടുപുഴയില്‍ കാണാതായ ആളെ കൊലപ്പെടുത്തി? മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിച്ചെന്ന് മൊഴി
ഇടുക്കി: തൊടുപുഴ ചുങ്കത്ത് നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. കലയന്താനിക്ക് സമീപം ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ ഗോഡൗണിലെ മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിച്ചെന്നാണ് പോലീസില്‍നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഗോഡൗണിലേക്കെത്തിച്ച് പരിശോധന ആരംഭിച്ചു. എറണാകുളം പറവൂരില്‍നിന്ന് ഒളിവില്‍പോയ കാപ്പ കേസ് പ്രതിക്കായി നടത്തിയ തിരച്ചിലാണ് ബിജു ജോസഫിന്റെ കേസില്‍ വഴിത്തിരിവായത്. കാപ്പ കേസ് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍, ബിജു ജോസഫിന്റെ മൃതദേഹം ഉണ്ടെന്നു കരുതുന്ന ഗോഡൗണില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നല്‍കിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നവരുടെ കൂട്ടത്തില്‍ ദേവമാതാ കാറ്ററിങ് നടത്തുന്ന ജോമോന്‍ എന്നയാളുടെയും പേരുണ്ടായിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ബിജു ജോസഫിനെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. മൃതദേഹം ഒളിപ്പിച്ച സ്ഥലം സംബന്ധിച്ച് മൊഴി മാറ്റിയെങ്കിലും…
Read More » -
നിലപാട് ഇവിടെയൊന്ന് അവിടെ മറ്റൊന്ന്! അംഗനവാടി ജീവനക്കാരെ സ്ഥിരം തൊഴിലാളികളാക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ വനിതാ ശിശു ക്ഷേമ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് നയം രൂപീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന ചോദ്യത്തിനു മറുപടിയായാണ്, അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഹൈക്കോടതി വിധി മന്ത്രാലയം പരിശോധിച്ചതായി സാവിത്രി ഠാക്കൂര്‍ പറഞ്ഞു. അതിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു. വലിയ വിവേചനമാണ് അംഗന്‍വാടി ജീവനക്കാര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ്, ഗുജറാത്ത് ഹൈക്കോടതി ഇവരെ സര്‍ക്കാര്‍ ജോലിക്കാരായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിച്ച് നയം കൊണ്ടുവരണമെന്ന് കോടതി പറഞ്ഞു. തൊഴില്‍ സുരക്ഷയും വേതന, ആനുകൂല്യ വര്‍ധനയും ആവശ്യപ്പെട്ട്…
Read More » -
ലിംഗഛേദത്തിന് പിന്നില്‍ പെണ്‍കുട്ടിയും കാമുകനും; ‘ഗംഗേശാനന്ദ’യ്ക്ക് എതിരായ കേസ് വിചാരണ കോടതിക്ക്
തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരായ കേസ് വിചാരണ കോടതിക്കു കൈമാറി. നിലവില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് കേസ് കൈമാറിയത്. 2017 മേയ് 19ന് പുലര്‍ച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടില്‍ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെണ്‍കുട്ടിയെ ഫ്ളൈയിങ് സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുത്തിരുന്നു. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും പെണ്‍കുട്ടി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെണ്‍കുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നല്‍കുകയും ചെയ്തു. പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്നു പറഞ്ഞു.…
Read More »