NEWS

  • യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കോട്ടയം: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അരുണ്‍ എൻ കുഞ്ഞപ്പനെ ആണ് മരിച്ച നിലയിൽ നിലയില്‍ കണ്ടെത്തിയത്. ഏകദേശം ഒരു വർഷം മുൻപാണ് അരുണ്‍ യുകെയില്‍ എത്തിയത്.ഹാർലോ ദി പ്രിൻസസ് അലക്സാന്ദ്ര എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുണ്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂ. അരുണിന്‍റെ ഭാര്യ ‌മാസങ്ങള്‍ക്ക് മുൻപാണ് യുകെയില്‍ എത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്‍റെ മരണത്തെ തുടർന്ന് കുഴഞ്ഞുവീണ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

    Read More »
  • മുന്തിരി ജ്യൂസ് കുടിച്ചു; 4 വയസുകാരി ഉള്‍പ്പെടെ 3പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

    പാലക്കാട്:മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ മുന്തിരി ജ്യൂസ് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. നാലു വയസുകാരി ഉള്‍പ്പെടെ മൂന്നു പേരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകള്‍ ഹൈറ മറിയം (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലനല്ലൂരിലെ കടയില്‍ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ച ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ച് അവശരായി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ഡിസ്പെൻസറിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കടയിലെ മുന്തിരിയുടെ സാമ്ബിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    Read More »
  • കുഞ്ഞിനെ ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി, ചട്ടുകം കൊണ്ട് പൊള്ളിച്ചു, നോക്കിനിന്ന് അമ്മയും !

    സ്വന്തം രക്തത്തില്‍ പിറക്കാത്തതിന്റെ ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നിറയെ. ആറ്റുകാല്‍ സ്വദേശി അനുവെന്ന നരാധമനാണ് ഏഴു വയസ്സുകാരന്റെ വില്ലനായി മാറിയത്.ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി അനുവിനെ അറസ്റ്റു ചെയ്യുന്നത്. അനുവിന്റെ മര്‍ദ്ദനം രൂക്ഷമാകുമ്ബോഴും കുട്ടിയുടെ അമ്മ അഞ്ജന നോക്കി നില്‍ക്കുമെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അനു രണ്ടാനച്ഛനാണ്. അഞ്ജനയുടെ ആദ്യ ഭര്‍ത്താവ് ഉപേകഷിച്ചു പോയതോടെ അനുവിനൊപ്പമാണ് അഞ്ജനയുടെയും കുഞ്ഞിന്റെയും താമസം.അയാൾ ഉപേക്ഷിച്ചു പോകാൻ കാരണവും മറ്റൊന്നല്ലായിരുന്നു.അനുവിനു പിന്നാലെ അമ്മ അഞ്ജനയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്കും മാറ്റുകയും ചെയ്തു. അങ്ങനെ പീഡന ദിവസങ്ങള്‍ക്ക് അവധി നല്‍കി അവന്‍ ഇന്നലെ രാത്രി സമാധാനമായി കിടന്നുറങ്ങി. നടന്നതെല്ലാം, അവന് വഴങ്ങുന്ന രീതിയില്‍ പോലീസിനോട് പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ അംഗങ്ങളോടും പറഞ്ഞു. എത്ര മര്‍ദ്ദനം കിട്ടിയാലും, അമ്മ സമാധാനിപ്പിക്കാന്‍ വരില്ല എന്നതാണ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിച്ചത്. തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുമ്ബോഴും അമ്മ തടയുകയോ, അടുത്തു വരികയോ ചെയ്യില്ല.വിശദമായ…

    Read More »
  • ആലുവയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം

    ആലുവ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ് ട്രെയിനിൻ്റെ വീലില്‍ കാല്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട പുന്നവേലി നൂറമ്മാവ് സണ്ണിയുടെ മകൻ റോജിയാണ് അപകടത്തില്‍പ്പെട്ടത് ഇന്നലെ രാത്രി 7.45 നാണ് സംഭവം. തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ ആലുവയില്‍ മൂന്നാം നമ്ബർ പ്ലാറ്റ്ഫോമില്‍ ഇറങ്ങാൻ ശ്രമിക്കുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീണ് കാല്‍ ട്രെയിനിന്റെ വീലുകള്‍ക്കിടയില്‍ പെട്ടു.ഇതോടെ ട്രെയിൻ ഒരു മീറ്ററോളം പിന്നോട്ട് എടുത്ത ശേഷമാണ് രക്ഷപ്പെടുത്തിയത്.കാല്‍ പൂർണമായി അറ്റ നിലയിലായിരുന്നു. രക്ഷപ്പെടുത്തുമ്ബോഴേക്കും ചോര വാർന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.

    Read More »
  • ബിജെപിക്ക് അയിത്തം കൽപ്പിക്കേണ്ടതില്ല: വരാപ്പുഴ അതിരൂപത

    കൊച്ചി: ഇടതുപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചും ബി.ജെ.പിയെ പ്രശംസിച്ചും വരാപ്പുഴ അതിരൂപതയുടെ മുഖപത്രം.ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ജീവദീപ്തി മാസികയിലെ മുഖപ്രസംഗത്തില്‍ ആലപ്പുഴ രൂപതയിലെ വൈദികൻ ഫാ. സേവ്യർ കുടിയാംശ്ശേരി എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി.യോട് അയിത്തം കല്പിക്കേണ്ടതില്ല എന്ന് വ്യക്തമാക്കുന്നത്. ബി.ജെ.പി. കരുത്തോടെ ഇന്ത്യ ഭരിക്കുന്നു. അവർ നേതൃത്വം കൊടുക്കുന്ന വികസന പ്രവർത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. വിദേശനയം ശ്ലാഘനീയമാണ്. മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതൊന്നുമല്ല. അഴിമതി ഇല്ലെന്ന് വേണം കരുതാൻ- ലേഖനത്തില്‍ പറയുന്നു. അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്യാൻ ഈ പാർട്ടി നമുക്ക് എന്ത് ചെയ്തു എന്നും ലേഖനത്തില്‍ ചോദിക്കുന്നു.കമ്മ്യൂണിസ്റ്റുകാർ അവരുടെ പാർട്ടിക്കാരെ മാത്രമേ സേവിക്കൂ. അതിന് വേണ്ടി ഏത് നിയമവും കാറ്റില്‍ പറത്തും. മാത്രമല്ല ദേശീയ തലത്തില്‍ വലിയ പ്രതീക്ഷയില്ലാത്ത പാർട്ടിയാണിത്. അതിനേക്കാളുപരി കുറേ ക്രിമിനലുകളുടെ സങ്കേതമായി മാറിക്കഴിഞ്ഞു. പോരാഞ്ഞിട്ട് കമ്മ്യൂണിസം അറിയാവുന്നവരാരുമില്ല ഇപ്പോള്‍ ആ പാർട്ടിയില്‍. അതിനാല്‍ അവരെ ആ വഴിക്ക് വിടുക-…

    Read More »
  • മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം

    ബംഗളൂരു: മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു ജയനഗര്‍ ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശാകംബരി നഗറില്‍ താമസിക്കുന്ന അനുഷ (24), ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (44) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസില്‍ അനുഷയുടെ അമ്മ ഗീതയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട അനുഷയും സുരേഷും തമ്മില്‍ അഞ്ചുവര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കെയര്‍ടേക്കറായാണ് അനുഷ ജോലി ചെയ്തിരുന്നത്. സുരേഷ് ഇവന്റ് മാനേജ്മെന്റ് കമ്പനിയിലുമായിരുന്നു ജോലി നോക്കിയിരുന്നത്. എന്നാല്‍, അനുഷ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവം നടന്ന ദിവസം ഇരുവരും തമ്മില്‍ തൊട്ടടുത്ത പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. താനൊരാളെ കാണാന്‍ പോകുകയാണെന്നും അഞ്ചുമിനിറ്റ് കഴിഞ്ഞ് വരാമെന്നും അനുഷ അമ്മയോട് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ വെച്ച് രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരേഷ് കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. മകളെ തിരഞ്ഞ് പാര്‍ക്കിലെത്തിയ അമ്മ കണ്ടത് കുത്തേറ്റ് പിടയുന്ന അനുഷയെ ആയിരുന്നു. രക്ഷിക്കാന്‍ ഓടിയെത്തിയ അനുഷയുടെ…

    Read More »
  • ”കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്ത്?; കരാര്‍ എന്തായിരുന്നു?”

    തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു. ഐആര്‍ഇഎല്ലില്‍ കുറഞ്ഞ നിരക്കിലാണ് സിഎംആര്‍എല്‍ ധാതുമണല്‍ വാങ്ങുന്നതെന്ന് മാത്യു കുഴല്‍നാടന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ ഇവേ ബില്‍ ഹാജരാക്കി. കുറഞ്ഞ നിരക്കിലാണോ സ്വകാര്യ കമ്പനിക്ക് മണല്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 25 ന് പരിഗണിക്കാന്‍ മാറ്റി. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍. ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസില്‍…

    Read More »
  • മോചനം സാദ്ധ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; ഒരുപാടു പേരുടെ സഹായം കിട്ടിയെന്ന് ആന്‍ ടെസ

    കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയതെന്ന് ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരി ആന്‍ ടെസ ജോസഫ് . അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെണ്‍കുട്ടിയെന്ന പരിഗണന കൊണ്ടാവും അവര്‍ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണെന്നും തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3. 30നാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്‍ ടെസ എത്തിയത്. കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ആന്‍ ടെസയെ സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തുനിന്ന മാതാപിതാക്കളായ ബിജു എബ്രഹാമിനും, ബീന ബിജുവിനുമൊപ്പം രാത്രി എട്ടോടെ കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലെത്തി. ഏതാനും ദിവസം മുമ്പാണ് കുടുംബം ഇവിടെ താമസമാക്കിയത്. അവശേഷിക്കുന്ന 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആന്‍ ടെസ ജോസഫ് കൊച്ചിയില്‍ എത്തിയത് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമാ…

    Read More »
  • ‘സ്ഥാനാര്‍ഥിയുടെ ലുക്കി’ല്ലെന്ന് പറഞ്ഞു, മര്‍ദിച്ചു; പോലീസിനെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥി

    കോട്ടയം: സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി കോട്ടയം ലോക്സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കല്‍. രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയപ്പോഴാണ് പോലീസ് കയര്‍ത്തുസംസാരിക്കുകയും ജീപ്പില്‍വെച്ച് തന്നെ മര്‍ദിക്കുകയും ചെയ്തതതെന്ന് സന്തോഷ് ആരോപിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സന്തോഷ് പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഒരു കള്ളനെപോലെ കോളറില്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ താനെന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ച സന്തോഷ് വീഡിയോയില്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ രാഹുല്‍ ഗാന്ധിയെ ഇന്നുവരെ നേരിട്ട് കണ്ടിട്ടില്ല. ഞാനൊരു പാര്‍ട്ടിക്കാരനുമല്ല. ഞാനൊരു ജനാധിപത്യവിശ്വാസി മാത്രമാണ്. ഒരു സ്വതന്ത്രസ്ഥാനാര്‍ഥി മാത്രമാണ്. അദ്ദേഹത്തെ കാണാന്‍ അവിടെ പോയപ്പോള്‍ അവിടെനിന്ന പോലീസുകാരോട് വോട്ടുചോദിക്കുകയും വോട്ട് ചോദിച്ചുകഴിഞ്ഞപ്പോള്‍ കയര്‍ത്ത് സംസാരിക്കുകയും ഇവിടെനിന്ന് വോട്ടുചോദിക്കാന്‍ പറ്റില്ലെന്ന് പറയുകയും ചെയ്തു. കസ്റ്റഡിയിലെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും അത് വകവെച്ചില്ലെന്നും സന്തോഷ് ആരോപിക്കുന്നു. പ്രോട്ടോകോള്‍ വരെ ലംഘിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനലിനെ കൊണ്ടുപോകുന്നതുപോലെ കോളറില്‍ പിടിച്ച് ജീപ്പിലിടിച്ച് കയറ്റുകയും ജീപ്പില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു. അത് വളരെ സങ്കടമുണ്ടാക്കി.…

    Read More »
  • സ്വത്ത് ലക്ഷ്യമിട്ട് അയല്‍ക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമര്‍ദ്ദനം; കണ്ണില്‍ മുളകുപൊടി വിതറി, പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

    ഭോപ്പാല്‍: സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് അയല്‍വാസിയായ യുവതിയുമായി പ്രണയം, പദ്ധതി പാളിയതോടെ യുവതിയെ ക്രൂരമായി ആക്രമിച്ച് യുവാവ്. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പരാതിക്കാരിയുടെ അയല്‍വാസിയായ യുവാവുമായി ആക്രമിക്കപ്പെട്ട യുവതി സൌഹൃദത്തിലായിരുന്നു. യുവതിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് തട്ടിയെടുക്കല്‍ ലക്ഷ്യമിട്ടായിരുന്നു യുവാവിന്റെ ചങ്ങാത്തം. ലക്ഷ്യമിടുന്നത് സ്വത്താണെന്ന് വിശദമായതോടെ യുവതി സ്വത്ത് കൈമാറില്ലെന്ന് വിശദമാക്കിയതോടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. ക്രൂരമായി യുവതിയെ തല്ലിച്ചതച്ച യുവാവ് യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറുകയും പശവച്ച് ചുണ്ടുകള്‍ ഒട്ടിച്ച വയ്ക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. യുവതിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെയാണ് കുടുംബ വീട് യുവതിയുടെ അമ്മയുടെ പേരിലാക്കിയത്. സൌഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെയാണ് യുവാവ് വീട് ഇയാളുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇത് യുവതി നിരാകരിച്ചതോടെയാണ് അതിക്രമം ആരംഭിച്ചത്. ചൊവ്വാഴ്ചയാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

    Read More »
Back to top button
error: