Local

  • പ്രാര്‍ഥനയില്‍ എപ്പോഴും ഉണ്ടാവും; ഫ്രാന്‍സിസ് ജോര്‍ജിനെ നെറുകയില്‍ തൊട്ടനുഗ്രഹിച്ച് മള്ളിയൂര്‍ തിരുമേനി

    കടുത്തുരുത്തി: മണ്ഡലം പര്യടനം മുന്നേറുമ്പോള്‍ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിച്ച് സ്വീകരിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. പ്രചരണം ഏറ്റവും ഭംഗിയായി നടക്കട്ടെ, പ്രാര്‍ഥനയില്‍ എപ്പോഴുമുണ്ടാകുമെന്നും മള്ളിയൂര്‍ തിരുമേനി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയ എം എല്‍ എ യ്ക്കും സ്ഥാനാര്‍ഥിയ്ക്കും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും ചേര്‍ന്ന് മള്ളിയൂരിന്റെ നാരായണ ചിന്തകള്‍ എന്ന പുസ്തകം സമ്മാനിച്ചു. പര്യടനത്തിനിടയില്‍ കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാദര്‍ എബ്രഹാം പറമ്പേട്ട്, താഴത്തു പളളി വികാരി റവ.ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആരാധനാ മഠം, മുട്ടുചിറ ഫെറോന പള്ളി, സെന്റ് തെരേസ കാര്‍മലീത്ത കോണ്‍വെന്റ്, വിശുദ്ധ അല്‍ഫോണ്‍സ തീര്‍ഥാടന കേന്ദ്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.…

    Read More »
  • വിശ്വാസികള്‍ക്കൊപ്പം ഊട്ട് നേര്‍ച്ചയില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

    കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണ്. ഇന്നലെ ( ചൊവ്വ) രാവിലെ കോട്ടയത്ത് തുടങ്ങിയ സൗഹൃദ സന്ദര്‍ശനം കടുത്തുരുത്തി വരെ നീണ്ടു. ഉച്ചയ്ക്ക് കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലെത്തി വി. യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളിന്റെ ഭാഗമായ ഊട്ടു നേര്‍ച്ചയില്‍ പങ്കാളിയായി. വിശ്വാസികള്‍ക്ക് ഒപ്പം നേര്‍ച്ച വിളമ്പാനും സ്ഥാനാര്‍ത്ഥി കൂടി. ഉച്ചകഴിഞ്ഞ് കോട്ടയത്ത് വിവിധ സ്വകാര്യ ചടങ്ങുകളിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. വൈകുന്നേരം ദേവലോകത്ത് നടന്ന കൂടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. വലിയ സ്വീകരണമാണ് കുടുംബ യോഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇന്നും കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.

    Read More »
  • ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി: കെ.സി ജോസഫ്

    കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന് മുന്‍ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയംഗവുമായ കെ.സി ജോസഫ് പറഞ്ഞു. കോട്ടയം ലോക്‌സഭ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഏറ്റുമാനൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ അംഗബലം കുറയ്ക്കാന്‍ സിപിഎം ബിജെപിയുമായി രഹസ്യ ബാന്ധവം തുടങ്ങിയിരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒന്നുംതന്നെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ നിലവിലെ എം.പിയ്ക്ക് സാധിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടോമി പുളിമാന്തുണ്ടം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍ എ ജോസഫ് വാഴയ്ക്കന്‍, ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലം പള്ളി, റോയി കെ. പൗലോസ്, എം.പി ജോസഫ് ഐ.എ.എസ്, ,ജി.ഗോപകുമാര്‍, പ്രിന്‍സ് ലൂക്കോസ്, പി.വി മൈക്കിള്‍,…

    Read More »
  • കെട്ടുറപ്പോടെ ഐക്യജനാധിപത്യ മുന്നണി; കോട്ടയത്ത് വിജയം ഉറപ്പ്: ചെന്നിത്തല

    കോട്ടയം : കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കോട്ടയത്ത് വിജയം ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗവും കെപിസിസി പ്രചരണ വിഭാഗം ചെയര്‍മാനുമായ രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു. യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യു ഡി എഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ 20 ല്‍ 19 സീറ്റും നേടി ചരിത്ര വിജയം കുറിച്ച ഐക്യജനാധിപത്യ മുന്നണി ഇത്തവണ ഇരുപതില്‍ ഇരുപത് സീറ്റും നേടും.കോട്ടയം എന്നും ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. ഇവിടുത്തെ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണച്ച ചരിത്രമാണുള്ളത്. എല്ലാവര്‍ക്കും സമ്മതനായ സ്ഥാനാര്‍ഥിയെയാണ് കോട്ടയത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂല ഘടകമായി മാറും. വാജ്‌പേയ് സര്‍ക്കാരിന്റെ ഇന്ത്യ ഷൈനിംഗ് എന്ന കബളിപ്പിക്കല്‍ തന്ത്രമാണ് മോദി…

    Read More »
  • തിരുനക്കര പകല്‍പ്പൂരത്തിന് ഗതാഗത ക്രമീകരണങ്ങള്‍

    കോട്ടയം: M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക. നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്‌സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി M L റോഡെ കോടിമത ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്‌സ് ജംഗ്ഷന്‍ വഴി വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍…

    Read More »
  • തിരുനക്കര പകല്‍പൂരത്തിന് കൂടുതല്‍ പോലീസിനെ വിന്യസിക്കും

    കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ 20 ന് നടക്കുന്ന പകല്‍ പൂരത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു. ഇതിനായി നിലവില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും. ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, പ്രത്യേകം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. പകല്‍പൂര ദിവസം പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും , അമ്പലത്തിന്റെ സമീപപ്രദേശങ്ങളില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതുമാണ്. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി മഫ്റ്റി പോലീസിനെയും, കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 20ന് വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകല്‍പൂരം ആരംഭിക്കുന്നത്.  

    Read More »
  • ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വാസവന്‍

    കോട്ടയം: കേരളത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എല്‍ഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മൂന്ന് ഗഡു ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു.എല്‍ ഡി എഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, പ്രൊ. ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ലതികാ സുഭാഷ്, സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല,…

    Read More »
  • വോട്ടര്‍മാരെ നേരില്‍ക്കണ്ടും കുശലം പറഞ്ഞും ഫ്രാന്‍സിസ് ജോര്‍ജ്

    കോട്ടയം: ”വലുതാവുമ്പോ ആരാകണം എന്നാ ആഗ്രഹം ?” ‘ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ ചോദ്യത്തിന് കുഞ്ഞ് ബെന്നിന് അധികം ആലോചിക്കേണ്ടി വന്നില്ല; ‘എനിക്കും അങ്കിളിനെ പോലെ വല്യൊരു നേതാവാകണം ‘ എന്ന മറുപടി സദസില്‍ ആരവമുയര്‍ത്തി. കോട്ടയം എസ്.എച്ച് മൗണ്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ഊട്ടു നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി. വിശ്വാസികളെ നേരില്‍ കണ്ട് സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് ബാബു ചെറിയാന്‍ -പ്രിന്‍സി ദമ്പതിമാരുടെ മകന്‍ ബെന്‍ ചെറിയാന്‍ നേതാവിനൊപ്പം കൂടിയത്. സ്ഥാനാര്‍ഥിയെ കണ്ടതും ഓടിയെത്തിയ ജനക്കൂട്ടവും മിന്നിത്തെളിയുന്ന ക്യാമറ ഫ്‌ലാഷുകളും കുഞ്ഞു ബെന്നിന് കൗതുകക്കാഴ്ചയായി മാറുകയായിരുന്നു. പെട്ടെന്ന് വലുതായി വോട്ട് ചെയ്യാന്‍ പോകും എന്ന ഉറപ്പ് നല്‍കിയാണ് ബെന്‍ പിരിഞ്ഞത്. ഇടവകയിലെ മുതിര്‍ന്ന വോട്ടറായ 90 വയസുള്ള കുട്ടിയച്ചന്‍ എന്ന പി.കെ തോമസ് ഇരു കൈകളും സ്ഥാനാര്‍ഥിയുടെ ശിരസ്സില്‍ വെച്ച് വിജയം ആശംസിച്ചു. പള്ളിയിലെത്തിയ ഇടവകയിലെ…

    Read More »
  • വൈക്കത്ത് നിയയോജകമണ്ഡലം കണ്‍വന്‍ഷനുമായി യു.ഡി.എഫ്.

    വൈക്കം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാകുമെന്ന് കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ‘ വൈക്കം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സീതാറാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ബി ജെ പി വിരുദ്ധത പരസ്യമായി പറയുകയും രഹസ്യ ധാരണ ബിജെപിയുമായി ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ബിജെപിക്കെതിരെ രാജ്യത്ത് പോരാടുന്ന രാഹുല്‍ ഗാന്ധിക്ക് കരുത്തേകുന്ന കോണ്‍ഗ്രസ്സ് എം പി മാര്‍ ഉണ്ടാകാതെയിരിക്കാന്‍ ബി ജെ പി യുടെ ബി ടീമായിട്ടാണ് സി പി എം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ,തോമസ് ഉണ്യാടന്‍,യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…

    Read More »
  • കോട്ടയത്ത് രണ്ടാംഘട്ട പ്രചാരണം ഊര്‍ജ്ജിതമാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി

    കോട്ടയം: അവധി ദിനത്തിന്റെ ആലസ്യത്തിലും തിരഞ്ഞെടുപ്പ് തിരക്കിന് അവധിയില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ (ഞായറാഴ്ച) രാവിലെ മുതല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം രാത്രി വൈകി കുടുംബയോഗത്തോടെയാണ് സമാപിച്ചത്. തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നീണ്ടതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം. ഇന്നതെ രാവിലെ സ്വന്തം ഇടവക പള്ളിയായ സേക്രഡ് ഹാര്‍ട്ട് ക്നാനായ ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിയാണെന്ന് അറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ആയതിനാല്‍ ആശംസകള്‍ നേരുന്നുവരെ എണ്ണം കൂടുതലായിരുന്നു. ഉച്ചയ്ക്ക് പള്ളിയിലെത്തി ഊട്ട്നേര്‍ച്ചയിലും സ്ഥാനാര്‍ത്ഥി പങ്കുകൊണ്ടു. ഊട്ട് നേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ് ജോര്‍ജിന് ആതിഥേയന്റെ കടമയോടെ തോമസ് ചാഴികാടന്‍ നേര്‍ച്ച വിളമ്പി നല്‍കി. ഐപിസി ഫിലാദെല്‍ഫിയ ചര്‍ച്ച്, സുവാര്‍ത്ത ചര്‍ച്ച് എന്നിവിടങ്ങളിലെത്തി വിശ്വാസികളെ കണ്ടു. പ്രാര്‍ത്ഥനയും ആശംസകളുമായാണ് രണ്ടിടത്തും വിശ്വാസികള്‍ സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. തുടര്‍ന്ന് കാരിത്താസില്‍ നടന്ന പ്രവാസി മീറ്റിനും സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലായിടത്തും കഴിഞ്ഞ കാലങ്ങളില്‍…

    Read More »
Back to top button
error: