Local

  • തിരുവനന്തപുരം ആര്യനാട് ജ്യേഷ്ഠൻ അടിയേറ്റു മരിച്ചു, അനുജൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

        കുടുംബ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ ഉൾപ്പെടെ 3 പേർ പെ‌ാലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ.സൗദ്രൻ (50) ആണ് മരിച്ചത്. കേസിൽ സൗദ്രന്റെ അനുജൻ കുട്ടൻ എന്ന ഗോപകുമാർ (44), വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരെ ആര്യനാട് പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തു. ടാർപോളിൻ കെട്ടിയ കുടിലിന് സമീപം കിടന്ന ചന്തുവിന്റെ മൃതദേഹം രാവിലെ കുടുംബവീട്ടിലെ ഹാളിൽ കെ‌ാണ്ടുകിടത്തിയതിനാണ് സുരേഷിനെയും സോമനെയും പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച  സൗദ്രൻ പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും തുളസിയമ്മയുടെയും മകനാണ്.  തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നാണു പെ‌ാലീസിന്റെ പ്രാഥമിക നിഗമനം. ജ്യേഷ്ഠനും അനുജനും തമ്മിൽകുടുംബ വസ്തുവായ 40 സെന്റിനെ ‌ചൊല്ലി  വഴക്ക് പതിവായിരുന്നു.  ശനിയാഴ്ച വൈകിട്ടും രാത്രി ഒരു മണിക്കും ഇത് സംബന്ധിച്ച് തർക്കമുണ്ടായി.  ഇതിനിടെ ഗോപകുമാർ സമീപത്ത്…

    Read More »
  • പാവങ്ങൾക്ക് പച്ചക്കറി സൗജന്യം, സ്വയം കൃഷി ചെയ്ത പച്ചക്കറിയിൽ ഒരു പങ്ക് നിർധനർക്കും നൽകുന്ന ഒരു കർഷകൻ

    കൃഷി കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ദരിദ്രർക്കും പാവപ്പെട്ടവർക്കും നൽകുക എന്നത്. തൃശൂർ കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര, പാവൽ, പടവലം, പാഷൻ ഫ്രൂട്ട്, മരച്ചീനി, മത്തൻ, കുമ്പളം, വെള്ളരി, ചുരക്ക, ചേന, വഴുതന, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കായ, കൂർക്ക, മാങ്ങ, ചക്ക തുടങ്ങി എല്ലാം വിളയിക്കുന്നുണ്ട്.  വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും. ഓണം, വിഷു , ക്രിസ്മസ് കൂടാതെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിർധനർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും നൽകാറുണ്ട്. വിഷരഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ച് കഴിക്കുക, മറ്റുള്ളവർക്കു കൊടുക്കുക എന്നതാണ് ടോമിയുടെ കൃഷി സിദ്ധാന്തം. കൊരട്ടി ചിറങ്ങരയിലെ കുംഭ നിലാവ് ആഘോഷത്തിന് പലയിനം കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്ക് തയാറാക്കുന്നതിന് കിഴങ്ങ് എത്തിക്കുന്നതും ടോമിയാണ്. പ്രളയ സമയത്ത് കൊടകരയിൽ തുറന്ന…

    Read More »
  • പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ

        തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പിതാവ് രതീഷ് ജോലിക്ക് പോയിരുന്നു. മാതാവ് രഞ്ജു ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പമാണ് കുട്ടിയുടെ താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.

    Read More »
  • എക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥിയായ  ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു, മേള നിർത്തിവച്ചു

       എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്നഎക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് വേണുകുമാർ കുഴഞ്ഞ് വീണത്. ഉടൻ  എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് കായികമേള നിർത്തിവച്ചു.

    Read More »
  • കൂട്ടുകാരുടെ കൂടെ ഊട്ടിയിൽ പോകാൻ അമ്മ അനുവദിച്ചില്ല, പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

       കൂട്ടുകാരുമൊത്ത് ഊട്ടിയിലേക്ക്  പോകാൻ അമ്മ അനുവാദം നൽകിയില്ല. തുടർന്ന് അമ്മയോട് പിണങ്ങി വീട് വിട്ടറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി സുൽത്താൻ ബത്തേരി ചുള്ളിയോട് കോളിമൂല നാരായണന്‍- ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20) ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത് ഊട്ടിയിലേക്ക് പോകാന്‍ അനുവാദം നല്‍കാത്തതിന്റെ മനോവിഷമത്തില്‍ അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു നയജിത്ത്. അമ്മയോട് പിണങ്ങി മൊബൈൽ ഫോണും വലിച്ചെറിഞ്ഞാണ്  നയജിത് വീട് വിട്ടിറങ്ങിയത്. തിങ്കളാഴ്ച മുതല്‍ നയജിത്തിനെ കാണാനില്ലായിരുന്നു. തുടർന്ന് യുവാവിനെ കാണാതെ വന്നതോടെ നൂല്‍പ്പുഴ പോലീസില്‍ പരാതി നൽകി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കം തോന്നിക്കുന്ന നിലയിലുള്ള മൃതദേഹത്തില്‍ മത്സ്യം കൊത്തിയ പാടുകളുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോയ അന്ന് തന്നെ കുട്ടി വെള്ളത്തിലകപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നയജിത്തിന് ഒരു സഹോദരിയുണ്ട്.

    Read More »
  • ദേശീയപാതയിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും മറ്റും കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

      വടകര: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. രാത്രികാലങ്ങളിൽ പാർക്ക് ചെയ്യുന്ന നാഷനൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും  കൊള്ളയടിക്കുന്ന സംഘത്തിലെ പ്രതി വടകര താഴെ അങ്ങാടി ആടുമുക്ക് സ്വദേശി കൊയിലോറേമ്മൽ ലത്തീഫിനെയാണ് (35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യ വീടായ അഴിയൂർ കോറോത്ത് റോഡിൽ മൊയിലാർ പറമ്പത്താണ് ഇപ്പോൾ താമസിക്കുന്നത്. ഇക്കഴിഞ്ഞ 11ന് ശിവകാശിയിൽനിന്നും എത്തിയ ലോറി വടകര കൃഷ്ണ കൃപ കല്യാണ മണ്ഡപത്തിന് മുൻവശം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ദാമോദർ കണ്ണനെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർച്ച നടത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമാന രീതിയിൽ ചോമ്പാൽ പോലീസും ഒരു കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട് .ഈ കേസിലും പ്രതിക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.നേരത്തെ നിരവധി കളവ് കേസുകളിൽ ഇയാൾ പ്രതിയാണെന്ന്…

    Read More »
  • പശ്ചിമ കൊച്ചി കുടിവെള്ള വിതരണം ഇനിയും വൈകും

    കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂ‍ർണ്ണ പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം. ഇവിടം കേന്ദ്രീകരിച്ചാകും ഇനി പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം. ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും. അതേ സമയം കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എറണാകുളം ഡിസിസി ഇന്ന് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

    Read More »
  • മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് സമഗ്രമായ ഇടപെടല്‍, സമ്പൂര്‍ണ വയോജന സൗഹൃദ ജില്ലയായി മാറാന്‍ പത്തനംതിട്ട

    പത്തനംതിട്ട: മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാൻ സമഗ്രമായ ഇടപെടല്‍ നടത്തുന്നതിനായി പത്തനംതിട്ടയിൽ ‘സമ്പൂര്‍ണ വയോജന സൗഹൃദ ജില്ല’ പദ്ധതി നടപ്പാക്കുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ ചരല്‍ക്കുന്നില്‍ നടന്ന മൂന്നു ദിവസത്തെ നിര്‍വഹണ പരിശീലന ശില്പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ പ്രായാധിക്യത്താല്‍ സംരക്ഷണവും സഹായവും ആവശ്യമായ വയോജനങ്ങള്‍ക്ക് ഉറപ്പാക്കും. വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും കൂടിച്ചേരലുകള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കും. ഇവരുടെ പരിചയ സമ്പത്തും കഴിവുകളും സാമൂഹിക ഉന്നമനത്തിനായി പ്രയോജനപ്പെടുത്തും. വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകള്‍ രൂപീകരിക്കും. വായനശാല, അംഗനവാടി, ആല്‍ത്തറ തുടങ്ങിയവയെ വയോധികര്‍ക്ക് ഒത്തുചേരാനുള്ള ഇടമാക്കും. ആശ, അംഗനവാടി, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പദ്ധതിയില്‍ പങ്കാളികളാക്കും. പൊതുപ്രവര്‍ത്തനത്തിനും സേവനത്തിനും തല്‍പരരായ വയോജനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ടാലന്റ് ബാങ്ക് രൂപീകരിക്കും. ഇവരുടെ വൈദഗ്ധ്യം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വിധം കര്‍മ്മ പദ്ധതി തയാറാക്കും. വയോജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്ന്…

    Read More »
  • തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നു, വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്നും സുരേന്ദ്രന്‍പിള്ള 

    പത്തനംതിട്ട : 2017 മുതല്‍ അധികാരം കൈവശമാക്കി കേരള വെള്ളാള മഹാസഭയെ തകര്‍ക്കാന്‍ ഒരുകൂട്ടം സമുദായ വിരുദ്ധര്‍ ശ്രമിക്കുന്നതായും, തെരഞ്ഞെടുപ്പ് നടപടികള്‍ അട്ടിമറിക്കുന്നതായും വെള്ളാളസംരക്ഷണസമിതി ചെയര്‍മാനും മുന്‍മന്ത്രിയുമായ വി. സുരേന്ദ്രന്‍പിള്ള ആരോപിച്ചു. 2020ല്‍ കാലാവധി പൂര്‍ത്തിയാക്കിയ ഭരണസമിതി വോട്ടര്‍പട്ടികയില്‍നിന്നും മുന്നൂറോളം അംഗങ്ങളെ ഒഴിവാക്കിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിച്ചും അകാരണമായി നാമനിര്‍ദ്ദേശപത്രിക തള്ളിയും തികച്ചും ജനാധിപത്യ വിരുദ്ധമായും ബൈലോയ്ക്ക് വിരുദ്ധമായും നടത്താന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവച്ച് നിഷ്പക്ഷ ബോഡിയെക്കൊണ്ട് സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ അഴിമതിക്കാര്‍ക്കെതിരെ മുഴുവന്‍ സമുദായ സ്‌നേഹികളെയും അണിനിരത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന വെള്ളാള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ. ഗോപാലകൃഷ്ണപിള്ള, എസ്.ആര്‍. വിനില്‍, കെ.പി. ഹരിദാസ്, ആറ്റുകാല്‍ ജി. കുമാരസ്വാമി, സുഭാഷ് തണ്ണിത്തോട്, വിനോദ് പ്രമാടം, കെ.സി. ഗണപതിപിള്ള, ബിജു മലയാലപ്പുഴ, എന്‍.വി. ഗോപാലകൃഷ്ണന്‍, ജയന്‍പിള്ള, ശാന്തമ്മാള്‍,…

    Read More »
  • ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്എൻഡിപി മേഖലാ ദേശതാലപ്പൊലിയും പ്രസാദമൂട്ടും 28-ന്

    ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി. ഏറ്റുമാനൂര്‍ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ടാം ഉത്സവദിനമായ 28-ന് ദേശതാലപ്പൊലി ഘോഷയാത്രനടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍ ഉള്‍പ്പെടുന്ന 17-ശാഖായോഗങ്ങളുടെ ദേശതാലപ്പൊലി വൈകുന്നേരം നാലിന് ടൗണിലെ 40-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം ഗുരുമന്ദിരത്തില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിക്കും. ഭദ്രദീപപ്രകാശനവും ആദ്യതാലസമര്‍പ്പണവും വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദിരാ രാജപ്പന്‍ നിര്‍വഹിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ദേശതാലപ്പൊലി ഘോഷയാത്ര എം.സി. റോഡിലൂടെ പടിഞ്ഞാറെ നട വഴി ഏറ്റുമാനൂർ മഹാദേവക്ഷേത്രസന്നിധിയിലേയ്ക്ക് പ്രവേശിക്കും. രാവിലെ 11-ന് ക്ഷേത്രസന്നിധിയില്‍ 40-ാം മ്പര്‍ ശാഖായോഗത്തിന്റ നേതൃത്വത്തില്‍ നടത്തുന്ന മഹാപ്രസാദമൂട്ട് യൂണിയന്‍ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ദേശതാലപ്പൊലി കമ്മറ്റിചെയര്‍മാന്‍ പി.എന്‍. ശ്രീനിവാസന്‍, വൈസ്‌ ചെയര്‍മാന്‍ സി.എസ്. ജയപ്രകാശ്, ജനറല്‍ കണ്‍വീനര്‍ ഷിബുഭാസ്‌കര്‍, മറ്റു ഭാരവാഹികളായ എ.കെ. റെജികുമാര്‍, എം.എന്‍.…

    Read More »
Back to top button
error: