Kerala

    • (no title)

      തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു. സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള…

      Read More »
    • ശബരിമല യുവതീ പ്രവേശനം : മാർച്ച് 14നുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി

      ദില്ലി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ശബരിമലയിലെ യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. 9 അംഗ ബെഞ്ച് ഇതിനായി രൂപീകരിച്ചു. ഏപ്രിൽ 7 മുതൽ വാദം തുടങ്ങും. വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു. വാദത്തിനും മറുവാദത്തിനും രണ്ടു ദിവസം വീതമാവും സമയം നൽകുക. പുനഃപരിശോധനയെ പിന്തുണയ്ക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഇതരമതസ്ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാർ പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്ന രീതി, മസ്ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച…

      Read More »
    • വിഎസിൽ വലംകൈ യുഡിഎഫിൽ, മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകാൻ എ. സുരേഷിന് ക്ഷണം!! സ്ഥാനാർഥിയാകണമെന്ന് നേതാക്കൾ‌ പറഞ്ഞു, പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’, ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു…

      പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റും വലകൈയ്യുമായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചതായി സുരേഷ്കുമാർ പറഞ്ഞു. ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകൾ നൽകുന്ന സൂചന. ‘‘സ്ഥാനാർഥിയാകണമെന്ന് യുഡിഎഫ് നേതാക്കൾ‌ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’’ അതേസമയം 2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്തു നൽകിയെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. പിന്നാലെ കഴിഞ്ഞ ദിവസം സിപിഎമ്മിൽനിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത്…

      Read More »
    • തുടങ്ങിവച്ചത് നഖ്വി, പാക് താരങ്ങളെ കളിക്കുമുൻപേ എയറിൽ കേറ്റിയത് നഖ്വി… ഒടുവിൽ ഏറുകൊണ്ട് അവശരായ പാക്കിസ്ഥാൻകാരെ ഇന്ത്യക്കു മുന്നിലിട്ട് കൊടുത്ത് നൈസായി മുങ്ങി!! ഏഷ്യാക്കപ്പിലെ ഓട്ടം കൊളംബോയിലും തുടർന്ന് പിസിബി ചെയർമാൻ…

      കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിതിനു പിന്നാലെ വെെറലായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ മുങ്ങൽ. കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു. അതേസമയം കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിടുകയായിരുന്നു. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു വീഡിയോ പി‌ടി‌ഐ പുറത്തുവിടുകയും ചെയ്തു. നേരത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ…

      Read More »
    • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യൽ ആദ്യ ബലാത്സംഗ കേസില്‍ ; വൈകിട്ട് 4 മണി വരെ നീളും

      തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ…

      Read More »
    • എനീമ ഇഫക്ടിൽ നാലാം ദിനം സ്വർണം പുറത്തുവന്നു, പോലീസിനെ കബളിപ്പിച്ച് പ്രതി സമീന മാല ക്ലോസറ്റിലേക്ക് ഒഴുക്കി!! പ്രതി റിമാൻഡിൽ, സമീനയ്ക്കെതിരെ പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി

      മലപ്പുറം: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും പോലീസിനെ കബളിപ്പിച്ചു. പോലീസിൻറെ പിടിയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പോലീസിനെ വിഡ്ഡികളാക്കി പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രിയോടെ നാടകീയ സംഭവം അരങ്ങേറിയത്. നാലാം ദിനം സമീന ശുചിമുറിയിൽ പോയപ്പോൾതന്നെ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് തന്നെ പോലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനുള്ള പോലീസിന്റെ ഉദ്യമം പരാജയപ്പെട്ടു. പ്രതി സമീനയെ റിമാൻഡ് ചെയ്തു. പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്. നാല് ദിവസം മുന്നെയാണ് നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് പാലേമാട് കല്ലൻകുന്നൻ സമീന വിഴുങ്ങിത്.…

      Read More »
    • പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം: പിടിച്ചിട്ട വാഹനങ്ങൾ കത്തി നശിച്ചു

      തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നാട്ടുകാരുടെയും പോലീസിൻ്റെയും സമയോചിത ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണ വിധേയമായി. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ നിർത്തിയിരുന്നത്. പോലീസ് സ്റ്റേഷനിലെ ശുചീകരണ സ്റ്റാഫ് ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ പിടിത്തമുണ്ടായത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും. മാളിലെ ആക്രമണം ആസൂത്രിതമല്ല, മിഥുൻ തള്ളിമാറ്റിയതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ തിരിച്ചടിച്ചത്-അന്വേഷണ റിപ്പോർട്ട്!! യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും

      Read More »
    • മാളിലെ ആക്രമണം ആസൂത്രിതമല്ല, മിഥുൻ തള്ളിമാറ്റിയതിൽ പ്രകോപിതരായി എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചടിച്ചത്- അന്വേഷണ റിപ്പോർട്ട്!! യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും

      തിരുവനന്തപുരം: മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷത്തിലേർപ്പെട്ട സിപിഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. ഇരുവർക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. അതുപോലെ മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും. പോലീസിനെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂർ പോലീസ് നടപടി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഫോർട്ട് എസിപി ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും. മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം എന്നാണ് കണ്ടെത്തൽ. ഷോപ്പിംഗ് മാളിൽ എത്തിയ മിഥുനെ അവിടെ ഉണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ മിഥുൻ പ്രവർത്തകരെ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും…

      Read More »
    • “മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ച കളിയാ… ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്… നേതാക്കന്മാര് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്, കൊടുത്ത കായ് തിരിച്ചുകീശയിലിട്ട് തരികയും ചെയ്തു”.. ഗോവിന്ദൻ മാഷിന്റെ പെൻഷൻ ഡ്രാമ പൊളിച്ച് മൊയ്ദീനിക്ക

      “എന്തൊക്കെ ആവലാധിയാ ഇപ്പോ കേക്കുന്നത്. ഞാൻ പോകുവാന്നു പറഞ്ഞ് പോന്നതാ. അപ്പോൾ അവർ അങ്ങോട്ടുതന്നെ എന്നെ കൂട്ടികൂട്ടുകയായിരുന്നു. വേറൊന്നും നമ്മൾ ആരോടും ചെയ്തിട്ടില്ല, നമ്മൾ കക്കാൻ പോയിട്ടില്ല. മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ചതാ.. നേതാക്കന്മാറു പറഞ്ഞ് നിങ്ങള് കായ് അയാൾക്കു കൊടുത്താൽ അയാൾ തിരിച്ചുതരും, ഞാൻ അതുപോലെ ചെയ്തു, നിങ്ങളുതന്നെ വെച്ചോളീന്നു പറഞ്ഞ് കയ് എന്റെ കീശയിലിടുകയും ചെയ്തു. ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്. അതു ചെയ്യണ്ടായിരുന്നു. പലേ ആൾക്കാരും പലേതും പറയുകയാ.. ഞാൻ അങ്ങനെ കാണിക്കേണ്ടായിരുന്നു”…. എംവി ​ഗോവിന്ദൻ നടത്തിയ വികസന മുന്നേറ്റ ജാഥയിലെത്തി ബാലുശേരി സ്വദേശി പെൻഷൻ കാശ് കൈമാറിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. താൻ മനസറിഞ്ഞ് കൊടുത്തതല്ല, നേതാക്കന്മാര് പറഞ്ഞത് ഫോട്ടോയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് മൊയ്ദീനിക്ക പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രയാണത്തിനിടെയാണ്…

      Read More »
    • ‘ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ പാർട്ടിയുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നായി വന്നുകൊണ്ടിരിക്കും; പ്രേംകുമാറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളെല്ലാം ഇപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ല’ കെ.സി വേണു​ഗോപാൽ

      തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദഹിക്കാത്ത കാര്യങ്ങളാണ് ആ പാർട്ടിയിൽ നടക്കുന്നത്. അവരൊക്കെ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ല. ആരോടും തങ്ങൾ നോ എന്ന് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോൺഗ്രസിനോടും യുഡിഎഫിനോടും താൽപര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും’ കെ സി വേണുഗോപാൽ പറഞ്ഞു. പ്രേംകുമാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഒരുപാട് ആളുമായി ചർച്ച നടത്താറുണ്ട്, എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം പറയാൻ പറ്റുമോ എന്നായിരുന്നു കെ സിയുടെ മറുപടി. അതേസമയം ശബരിമല യുവതി പ്രവേശനവുമായി…

      Read More »
    Back to top button
    error: