Kerala
-
തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍..; ആശാ വര്‍ക്കര്‍മാര്‍ക്ക് അന്ത്യശാസനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്തുണ ഏറിവരുന്നതോടെ നേരിടാന്‍ സര്‍ക്കാര്‍. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി. ആശാ വര്‍ക്കര്‍മാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍മാര്‍ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ആശാ വര്‍ക്കര്‍മാര്‍ക്കു പകരം ആരോഗ്യവകുപ്പിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും എന്‍എച്ച്എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ക്കും കത്തു നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നിലവില്‍ നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡയറക്ടറുടെ കത്തില്‍ പറയുന്നു. എല്ലാ ആശാ വര്‍ക്കര്‍മാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിച്ച് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍…
Read More » -
തദ്ദേശ വാര്‍ഡ് തിരഞ്ഞെടുപ്പ്: 15 സീറ്റുകളില്‍ എല്‍ഡിഎഫ്, 12 ഇടത്ത് യുഡിഎഫിന് വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളില്‍ എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് പുറമേരി പഞ്ചായത്ത് വാര്‍ഡ് (14) കുഞ്ഞല്ലൂര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പുതിയോട്ടില്‍ അജയനാണ് വിജയിച്ചത്. 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്. കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിനു വന്‍ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാര്‍ഡില്‍ ഇത്തവണ ലീഗ് സ്ഥാനാര്‍ഥി ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്താണു കരുളായി. തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ജില്ലയില്‍ ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന…
Read More » -
ഈ ജില്ല വേറെ ലെവലാകും! വരുന്നത് കോടികളുടെ പദ്ധതി, പക്ഷേ…
ആലപ്പുഴ: എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട ചെങ്ങന്നൂര്‍ റിംഗ് റോഡ് പദ്ധതി കടലാസില്‍ ഒതുങ്ങി. കല്ലിശേരി മുതല്‍ മംഗലം മിത്രപ്പുഴക്കടവ് പാലം വരെയുള്ള 18കിലോ മീറ്റര്‍ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേര്‍ത്ത് മൂന്നു ഘട്ടമായി 6.7കിലോമീറ്റര്‍ റിംഗ് റോഡ് കൂടി നിര്‍മ്മിക്കാനാണു പദ്ധതി. ഐ.ടി.ഐ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കോഴഞ്ചേരി റോഡില്‍ കെ.എസ്ഇ.ബി സബ്‌സ്റ്റേഷന്‍ കടന്ന് അങ്ങാടിക്കല്‍ പുത്തന്‍കാവ് ക്ഷേത്രത്തിനരികിലെ പാടത്തിലൂടെ നിലവിലുള്ള പൊതുമരാമത്ത് റോഡില്‍ എത്തുന്നതാണ് ആദ്യഘട്ടം. 1.19 കിലോമീറ്റര്‍ വരുന്നതാണിത്. ഹാച്ചറി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ആലാ റോഡില്‍ പേരിശേരി മഠത്തുംപടി ലവല്‍ ക്രോസ് വരെ രണ്ടര കിലോമീറ്ററാണ് രണ്ടാം ഘട്ടം. പേരിശേരി മുതല്‍ മുണ്ടന്‍കാവ് വരെയാണ് മുന്നാംഘട്ടം (മൂന്ന് കിലോമീറ്റര്‍). 2017ലെ ബഡ്ജറ്റിലാണ് ചെങ്ങന്നൂരില്‍ റിംഗ് റോഡ് എന്ന പ്രഖ്യാപനമുണ്ടായത്. 2020ല്‍ സ്ഥലമേറ്റെടുക്കാനായി 65കോടി രൂപ വകയിരുത്തി. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ട്. 2017ല്‍ 150 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചതെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍…
Read More » -
പി.സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു, നിര്‍ദേശിച്ചത് 48 മണിക്കൂര്‍
കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവിലാണ് അദ്ദേഹം കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വൈദ്യപരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ജോര്‍ജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുന്നതില്‍ പൊലീസ് അന്തിമ തീരുമാനം കൈകൊള്ളുക. ഇന്നലെ രാവിലെയാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജ്, കേസില്‍ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാല്‍, കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ജോര്‍ജിനായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാന്‍ രണ്ട് ദിവസത്തെ…
Read More » -
കാലിക്കറ്റ് കലോത്സവത്തിനിടെ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്
മലപ്പുറം: വളാഞ്ചേരി മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. ഇന്ന് പുലര്‍ച്ചെ എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകരുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ചെറിയ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെയുടെ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇന്നലെയാണ് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങിയത്. അഞ്ച് ദിവസമാണ് കലോത്സവം. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിലെ സംഘടന പ്രശ്നങ്ങളും മറ്റും ഉയര്‍ത്തി കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികളെ എംഎസ്എഫ് തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. അതേസമയം ക്യാമ്പസിലുള്ള ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കലോത്സവ വേദികളില്‍ എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കുന്നവെന്നാണ് എംഎസ്എഫ് പറയുന്നത്.
Read More » -
കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് (ചൊവ്വ) തിരിതെളിയും ഇനി നാടക ലഹരിയുടെ 4 നാളുകൾ
കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാസാംസ്‌കാരിക വിഭാഗമായ ‘കെ.പി.എൽ കൾച്ചറൽ സൊസൈറ്റി’ യുടെ ആഭിമുഖ്യത്തിൽ 4 ദിവസത്തെ കെ.പി.എ.സി നാടകോത്സവത്തിന് ഇന്ന് തിരി തെളിയും . 25 മുതൽ 28 വരെ കെ.പി.എസ് മേനോൻ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക. എല്ലാ ദിവസവും നാടകത്തിന് മുമ്പ് പഴയ കാല നാടകഗാനാലാപനവും പ്രഭാഷണവും നടക്കും. 25ന് വൈകുന്നേരം 5ന് നാടകോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസകൾ നേരും. തുടർന്ന് 6ന് നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.’ 26ന് വൈകുന്നേരം 5ന് പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ. 6ന് നാടകം ‘ ഒളിവിലെ ഓർമ്മകൾ.’ 27ന് 5 ന് പ്രഭാഷണം മന്ത്രി വി.എൻ. വാസവൻ, 6ന് നാടകം ‘മുടിയാനായ പുത്രൻ’ 28ന് 5ന് പ്രഭാഷണം കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. 6ന് നാടകം ‘ഉമ്മാച്ചു.’ നാടകോത്സവത്തിൽ പ്രവേശനം സൗജന്യമാണ്
Read More » -
മഴ വീണ്ടും ശക്തമാകുന്നു, വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ജില്ലകളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി അന്നേദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Read More » -
ജ്യാമാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍
കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാന്‍ഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 10 വരെയാണ് പിസിയെ റിമാന്‍ഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, കോടതി അതിനുമുന്‍പേ അപേക്ഷ പരിഗണിക്കുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം…
Read More » -
നാളെ ആലപ്പുഴ വഴി പോകേണ്ട ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു; കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ സര്‍വീസിലും മാറ്റം
കൊച്ചി: നാളെ ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് പാനല്‍ സംവിധാനം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് വഴിതിരിച്ചുവിടല്‍. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്, ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുക. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന്റെ സര്‍വീസിലും മാറ്റമുണ്ട്. നാളെ വൈകിട്ട് നാലേമുക്കാലോടെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡോര്‍ തിരു. നോര്‍ത്ത് എക്സ്പ്രസ് (22645) ആലപ്പുഴ വഴി ഒഴിവാക്കി കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകള്‍ ഒഴിവാക്കി പകരം എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്. നാളെ രാവിലെ 11.40ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസും ആലപ്പുഴ റൂട്ട് ഒഴിവാക്കി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്പ്രസ് ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരില്‍ നിന്ന്…
Read More » -
എംഎല്‍എ പ്രതിഭയുടെ മകന് എതിരായ കഞ്ചാവ് കേസ്; ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥരോട് തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം. കുട്ടനാട് എക്‌സൈസ് സിഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എന്നിവരോടാണ് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 28നാണ് പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരെ കുട്ടനാട് എക്‌സൈസ് കഞ്ചാവ് കേസെടുക്കുകയും അവരെ ജാമ്യത്തില്‍ വിടുകയും ചെയ്തത്. ഇത് കള്ളക്കേസാണെന്ന് ആരോപിച്ചാണ് എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പതാം പ്രതിയായിരുന്നു എംഎല്‍എയുടെ മകന്‍. തകഴി പാലത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Read More »