Kerala
-
‘വേണമെങ്കില്‍ ആ പദവി കൂടി തന്നേക്കാം’; വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കിയതില്‍ വൈകാരിക പ്രതികരണവുമായി കെ.സി. വേണുഗോപാല്‍; മാധ്യമങ്ങള്‍ക്കു മുന്നിലും എത്തില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി പദവിയും വേണമെങ്കില്‍ നല്‍കാമെന്നും വി.ഡി. സതീശന്റ മുഖ്യമന്ത്രി സ്ഥാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നെന്നും കെ.സി. വേണുഗോപാല്‍. അതൃപ്തി പുറത്തു കാട്ടിയില്ലെങ്കിലും എല്ലാം ഉള്ളിലൊതുക്കിയായിരുന്നു കെ.സിയുടെ അവസാനത്തെ പ്രതികരണം. അദ്ദേഹം വീണ്ടും രാഹുല്‍ ഗാന്ധിയെ കാണുമെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ മരിച്ചു കിടക്കുമ്പോള്‍ ത്രിവര്‍ണ പതാക പുതച്ചു കിടക്കുകയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമാണ് പാര്‍ട്ടി നേതൃത്വം ഈ തീരുമാനമെടുത്തത്. അതില്‍ യാതൊരു സംശയവുമില്ല,” കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വേണുഗോപാല്‍ പറഞ്ഞു. ഈ തീരുമാനത്തെ താന്‍ ”പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അന്തിമ തീരുമാനം വന്നിരിക്കുന്നു, കേരള സര്‍ക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നു. ഞാന്‍ ആ തീരുമാനത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. ഈ പദവിയിലേക്ക് വി.ഡി സതീശനെ ഞാന്‍ അഭിനന്ദിക്കുന്നു’ അദ്ദേഹം പറഞ്ഞു. സതീശന് വേണ്ടി തന്റെ പേര് ഒഴിവാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച്…
Read More » -
നിലപാടുകളുടെ കരുത്ത്, വിട്ടുവീഴ്ചയില്ലാത്ത നായകത്വം; കേരളത്തിന്റെ അമരത്ത് സതീശന്‍; കാത്തിരിക്കുന്നത് വെല്ലുവിളികള്‍ മാത്രം
നിലപാടുകളിലെ വ്യക്തത. പറഞ്ഞ കാര്യത്തില്‍ എല്ലാക്കാലത്തും ഉറച്ചു നില്‍ക്കാനുള്ള ആര്‍ജവം. വി.ഡി. സതീശന്‍ പുതിയ മുഖ്യമന്ത്രിയാകുമ്പോള്‍ തുടര്‍ന്നുള്ള കാലത്തും പ്രതീക്ഷിക്കുന്നത് ഇതുതന്നെ. തുടര്‍ച്ചയായി പരാജയങ്ങളോടെ ആശയറ്റ യുഡിഎഫിന് ജീവവായു കൊടുത്ത് അധികാരത്തിലെത്തിച്ചത് സതീശന്റെ വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവം. നൂതന ആശയങ്ങളും പുത്തന്‍കാഴ്ചപ്പാടുകളും നിറഞ്ഞ് തുളമ്പി നില്‍ക്കുന്ന സതീശന്റെ ഒന്നാം നമ്പര്‍ കസേരയിലേക്കുള്ള വരവ് ഭാവി കേരളം പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുമിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന ബോധ്യം കോണ്‍ഗ്രസുകാരില്‍ വടശേരി ദാമോദരന്‍ സതീശന്‍ എന്ന വി.ഡി. സതീശന്‍ പകര്‍ന്നത് ഒത്തുതീര്‍പ്പുകളിലൂടെയായിരുന്നില്ല. സംഘടനയ്ക്കു അകത്തും പുറത്തും കൈകൊണ്ട ഈ നോ കോംപ്രമൈസ് നിലപാട് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. സതീശന്റെ രാഷ്ട്രീയ ജീവിതത്തോളം പഴക്കമുണ്ട്. ജനം നെഞ്ചേറ്റിയതും കൃത്യതയും സ്ഥിരതയുള്ള ആ നിലപാടുകളെ തലയെടുപ്പിനെയാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലി വിട്ടായിരുന്നു പലപ്പോഴും സതീശന്റെ യാത്ര. അതിനെ ധാര്‍ഷ്ട്യമെന്നും അഹങ്കാരമെന്നും പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള എതിരാളികള്‍ ഓമനപ്പേരിട്ടപ്പോള്‍, അതെ നിലപാടുകളെ ആര്‍ജ്ജവമായി കണ്ടവരാണ് അധികം. സതീശ ശൈലി പതിയെ…
Read More » -
വർദ്ധിച്ച ജനപിന്തുണയോടെ വി.ഡി ഭരണക്കസേരയിലേയ്ക്ക്; പ്രതിപക്ഷ നേതാവിൽ നിന്ന് കേരള മുഖ്യമന്ത്രിയിലേക്കുള്ള രാഷ്ട്രീയ കുതിപ്പ്
ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമായി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദിവസങ്ങളായി നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും പാർട്ടിക്കുള്ളിലെ നീക്കങ്ങൾക്കും ഒടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനത്തിലെത്തി — വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ ശബ്ദമായി മാറിയ നേതാവ് ഇനി ഭരണത്തിന്റെ അമരത്തേക്ക് എത്തുകയാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് ആരംഭിച്ച് ആറുതവണ തുടർച്ചയായി പറവൂരിന്റെ വിശ്വാസം നേടിയ സതീശൻ, 2026ലെ യു.ഡി.എഫിന്റെ ചരിത്രവിജയത്തിന്റെ മുഖമായി മാറി. തിരഞ്ഞെടുപ്പിലെ സെഞ്ചുറി ജയത്തോടെ സതീശന്റെ ജനപിന്തുണ വർദ്ധിച്ചു. ആ ശക്തമായ ജനവികാരം തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിക്കസേര നേടി കൊടുത്തതും. 1964 മെയ് 31ന് എറണാകുളം നെട്ടൂരിലെ ഒരു സാധാരണ വീട്ടിലാണ് സതീശന്റെ ജനനം. കെ. ദാമോദര മേനോന്റെയും വി. വിലാസിനി അമ്മയുടെയും മകനായ സതീശൻ പിന്നീട് കേരള രാഷ്ട്രീയത്തിൽ “വി.ഡി.” എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ശക്തമായ സാന്നിധ്യമായി മാറി — വി.ഡി. സതീശൻ. 2026-ൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ…
Read More » -
‘സീനിയോരിറ്റിയും അച്ചടക്കവും പരിഗണിച്ചില്ല’- രമേശ് ചെന്നിത്തല!! തിരുവനന്തപുരം വിട്ടു, നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ല!! യോഗം വൈകുന്നേരം 4 മണിക്ക്
തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുത്ത ഹൈക്കമാന്റിനെ തന്റെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും തന്നെ അവഗണിച്ചുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം പ്രഖ്യാപനം വന്ന പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വിട്ടതായും റിപ്പോർട്ട്. തലസ്ഥാനത്തിനിന്ന് ഹരിപ്പാടേക്കാണ് അദ്ദേഹം പോയതെന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകരേയും കോൺഗ്രസ് പ്രവർത്തകരേയും കാണാതെ വീടിന്റെ പിൻവാതിൽ വഴിയാണ് ചെന്നിത്തല പുറത്തേക്ക് കടന്നത്. നേരത്തെ നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയതായും റിപ്പോർട്ട്. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. അതേസമയം ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്…
Read More » -
വിഡി സതീശൻ തന്നെ കേരളത്തിന്റെ ജന’നായകൻ’!! പ്രഖ്യാപനം അങ്ങ് ഡൽഹിയിൽ നിന്ന്, ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, സർവാത്മനാ സ്വാഗതം ചെയ്യുന്നു, വിഡി സതീശന് അഭിനന്ദനങ്ങൾ- കെസി വേണുഗോപാൽ
ന്യൂഡൽഹി/ തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങളുടെ നേതാവ് വിഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്ന് 12 മണിക്ക് എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. അതോടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അഞ്ചാം മുഖ്യമന്ത്രിയായും തെരഞ്ഞടുക്കപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു, വിഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു, അദ്ദേഹത്തിന് പൂർണ പിൻതുണയും നൽകുന്നുവെന്നും കെസി ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു. പ്രഖ്യാപനം ഇന്ന് ഡൽഹിയിൽ നിന്നെത്തുമറിഞ്ഞതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ…
Read More » -
രണ്ടുപതിറ്റാണ്ടിലേറെയായി സൗദി ജയിലിൽ കഴിയുന്ന കഴിയുന്ന ശിക്ഷാകാലാവധി അവസാനിക്കുന്നു; മോചനവാർത്തയ്ക്കായി കാതോർത്ത് കുടുംബവും നാടും
രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷയുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. മേയ് മൂന്നാംവാരത്തോടെ ശിക്ഷാകാലാവധി അവസാനിക്കുമെന്നാണ് വിവരം. ഇതോടെ ജയിൽമോചനത്തിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന സൂചനകളാണ് റിയാദിൽനിന്ന് ലഭിക്കുന്നത്. രണ്ടായിരത്തി ആറിലാണു ഡ്രൈവർ ജോലിക്കായി അബ്ദുൽറഹീം സൗദിയിലെത്തിയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അദ്ദേഹം അറസ്റ്റിലാകുന്നത്. മനഃപൂർവമല്ലാത്ത അപകടമാണെന്ന് പിന്നീട് വ്യക്തമായെങ്കിലും വധശിക്ഷയാണ് ആദ്യം വിധിക്കപ്പെട്ടത്. എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്ത സമാഹരിച്ച മുപ്പത്തിനാല് കോടി രൂപ ദയാധനമായി നൽകിയതോടെയാണ് വധശിക്ഷ ഒഴിവായത്.തുടർന്ന് റിയാദിലെ ക്രിമിനൽ കോടതി സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്നായിരുന്നു വിധിച്ചത്. ആ ശിക്ഷയുടെ കാലാവധിയാണ് ഇപ്പോൾ അവസാനിക്കാനിരിക്കുന്നത്. ഹിജ്റ കലണ്ടർ പ്രകാരം ദുൽഹജ്ജ് മൂന്നിനാണ് ശിക്ഷാകാലാവധി അവസാനിക്കുക. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം അത് മേയ് ഇരുപതോ ഇരുപത്തിയൊന്നോ ആയിരിക്കും. മോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് കോടതിയിൽനിന്ന് ഉടൻ…
Read More » -
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരി കൂട്ടബലാത്സംഗത്തിനിരയായി, അമ്മയും മുത്തശ്ശിയും ഒത്താശ ചെയ്തുകൊടുത്തു, പ്രധാനസാക്ഷിയായ മുത്തശ്ശി കൂറുമാറി… കുമാരമംഗലം പീഡനക്കേസിൽ വിനീഷിന് 12 വർഷം കഠിന തടവ്!! ശൈശവ വിവാഹമടക്കം ആകെ 28 കേസുകൾ
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രധാന പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആൻറ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ, 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി…
Read More » -
സർവ്വേയ്ക്ക് പോയ ഏഴംഗ സംഘം കാട്ടിനുള്ളിൽ കുടുങ്ങി;മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം
പേരാമ്പ്ര: ഡിജിറ്റൽ സർവേക്കായി പോയ ഏഴംഗസംഘം പൂഴിത്തോട് വനമേഖലയിൽ കുടുങ്ങി. നാല് സർവേയർമാരും മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമാണ് കാട്ടിൽ വഴിതെറ്റി കുടുങ്ങിക്കിടക്കുന്നത്. സർവേയർമാരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവരും ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിവരുമാണ് സംഘത്തിലുള്ളത്. ഇവർ തിരിച്ചെത്തേണ്ടിയിരുന്നത് കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്കായിരുന്നു. എന്നാൽ വൈകിയിട്ടും സംഘം മടങ്ങിയെത്താതിരുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചു. മൊബൈൽ ഫോൺ റേഞ്ചില്ലാത്ത പ്രദേശമായതിനാൽ ഇവരുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. രാത്രി വൈകിയതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരച്ചിൽ പുനരാരംഭിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ അറിയിച്ചു. കരിങ്കണ്ണി, കക്കയം, വയനാട് മേഖലകളിൽനിന്ന് മൂന്ന് സംഘങ്ങളായാണ് തിരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായവും തേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്. അതിർത്തിപ്രദേശത്തേക്കാണ് സംഘം…
Read More » -
മുഖ്യമന്ത്രിയെ അറിയാൻ വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കെസി- രാഹുൽ കൂടിക്കാഴ്ച!! നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് ലീഗ് എംഎൽഎമാർ… പ്രഖ്യാപനം വരുവരെ എല്ലാം രഹസ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു വെറും മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ എംപി. രാവിലെ രാഹുലിന്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്. നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് ഒരക്ഷരം പോലും മിണ്ടിയില്ല. കാറിനുള്ളിൽ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാൽ ഇരുന്നത്. അതേസമയം ഒരാഴ്ച നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ എന്ന ആകാംക്ഷ തുടരുകയാണ്. ഇതിനിടെ…
Read More »
