Kerala

    • ഞായറായ്ചകളിൽ ജോലിക്കുവരാത്ത സഹപ്രവർത്തക അന്ന് ജോലിക്കു വന്നതിൽ ദുരൂഹത, തന്നെ പ്രതികൾ പീഡിപ്പിക്കുമ്പോൾ സഹപ്രവർത്തക പ്രതികൾക്കൊപ്പം നിന്നു, ക്രൂരമായി തല്ലിയത് മരണ സുബിൻ- അതിജീവിത!! സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ, പ്രതികളെത്തിയത് ക്വട്ടേഷനെന്നു പറഞ്ഞ്, പിന്നിൽ സ്പാകൾ തമ്മിലുള്ള മത്സരം- സ്പാ ഉടമ

      തിരുവല്ല: ഗുണ്ടാ പിരിവ് നൽകാത്തതിൽ തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചു- അതിജീവിതയുടെ വെളിപ്പെടുത്തൽ. അതേസമയം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത പറഞ്ഞു. ഈ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അതിജീവിത പ്രതികരിച്ചു. എന്നാൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തൻറെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. അന്നു ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഉടമ പ്രതികരിച്ചു. അതേസമയം കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു പോലീസ്…

      Read More »
    • യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു; പോലീസിനു നേരെ നായ്ക്കളെ അഴിച്ചു വിട്ട് ടെറസില്‍ കുത്തിയിരുന്നു; ‘വാടാ പോലീസേ’ എന്നു വെല്ലുവിളി; യുവതിയെ ബലാത്സംഗം ചെയ്ത മരണ സുബിന്‍ സൈക്കോ ക്രിമിനല്‍

      പത്തനംതിട്ട: സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ ‘മരണ സുബിന്‍’ കൊടും ക്രിമിനല്‍. ബാര്‍ ജീവനക്കാരന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചാണ് ഒരിക്കല്‍ ഇയാളുടെ കൊടും ക്രൂരത പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ തിരുവല്ലയിലെ സ്പാ ജീവനക്കാരിക്കു നേരെയായിരുന്നു ക്രൂരമായ ആക്രമണം. ഒന്നുംരണ്ടും കേസുകളല്ല മരണസുബിനെന്ന കൊടുംക്രിമിനലിന്റെ പേരിലുള്ളത്. വിചിത്രമായ ക്രിമിനല്‍ മനസും രീതികളുമുള്ള സുബിനും സുഹൃത്തുക്കളുമാണ് ഫെബ്രുവരി ഒന്നിന് സ്പായിലെത്തി ഒരു യുവതിയെ കത്തി കഴുത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസുകാര്‍ക്കു കാണേണ്ടി വന്നത് നാടകീയരംഗങ്ങളാണ്. നാല് നായകളെ പൊലീസിനു നേരെ അഴിച്ചുവിട്ട ശേഷം നേരെ പടികളില്ലാത്ത ടെറസില്‍ പോയി കുത്തിയിരുന്നു. നായകളെ പൂട്ടിയിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സുബിന്‍ കൂട്ടാക്കിയില്ല. ടെറസിലിരുന്ന് വാടാ പൊലീസേ… എന്നുപറഞ്ഞ് വെല്ലുവിളിച്ചു പത്തു മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരണ സുബിനടുത്തേക്ക് പൊലീസിന് എത്താന്‍ കഴിഞ്ഞത്. അപ്പോഴും സുബിന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതിനിടെ എസ്‌ഐ…

      Read More »
    • ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണ്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു, മൊഴിയെടുപ്പ് യുഡിഎഫ് കൺവീനറെ വിളിച്ചുവരുത്തി

      തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. മൊഴിയെടുക്കാനായി അടൂർ പ്രകാശിനെ എസ്‌ഐടി വിളിച്ച് വരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. കൂടാതെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അറിയാനാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്. അതേസമയം ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചിട്ടുണ്ട്.

      Read More »
    • ശബരിമലയിലെ പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ട്, എല്ലാം ന‌ടന്നത് തന്ത്രിയുടെ അനുവാദത്തിൽ… തന്ത്രിക്ക് ഈ പറയുന്ന ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ല, ജാമ്യം നൽകിയാൽ ​ഗുരുതര പ്രത്യാഘാതങ്ങൾ- എസ്ഐടി കോടതിയിൽ, പിടി മുറുക്കി ഇഡിയും

      കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിർത്ത് എസ്‌ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുവാദത്തോടെയാണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. അതുപോലെ തന്ത്രിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള ചികിത്സ നിലവിൽ തന്ത്രിക്ക് നൽകുന്നുണ്ടെന്നും എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം വിജിലൻസ് കോടതി എസ്‌ഐടിക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് തന്ത്രിക്കെതിരായ ​ഗുരുതര പരാമർശങ്ങൾ ആവർത്തിച്ചത്. തന്ത്രിക്ക് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ കോടതിയെ അറിയിച്ചു. പല നീക്കുപോക്കുകൾക്കുമായി തന്ത്രി ഒപ്പിട്ട രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ തന്ത്രി കണ്ഠരര്…

      Read More »
    • ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കൊപ്പം നെയ്യ് വില്പന തട്ടിപ്പടക്കമുള്ള മറ്റ് സാമ്പത്തീക ക്രമക്കേടുകൾ കണ്ടെത്താൻ ഊർജ്ജിത അന്വേഷണവുമായ് ഇഡി; കൂടുതൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുടുങ്ങും?

        കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഐഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ്. വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടുവരാനാണ് ഇടി നീക്കം. നെയ്യ് വിൽപ്പന ഇടപാടിൽ ഏകദേശം 36 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. മുൻ കീഴ്ശാന്തി സുനിൽ കുമാർ പോറ്റിയെ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇഡി രംഗത്തിറങ്ങിയിരിക്കുന്നത്. പണം അപഹരിക്കൽ, നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ശബരിമലയിലെ വഴിപാടുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഐഡി നിരീക്ഷിക്കുന്നു. സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി മറ്റ് ഇടപാടുകൾ ഇല്ലെന്ന മൊഴിയാണ് ശ്രീകുമാർ നൽകിയത്. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത ആഴ്ച ഐഡി…

      Read More »
    • എട്ടു വര്‍ഷമായി വാട്‌സ് ആപ്പില്ല, ഫേസ്ബുക്കില്ല; പല ആപ്പുകളും ഒഴിവാക്കി; കാരണം വെളിപ്പെടുത്തി രജിഷ വിജയന്‍

      കൊച്ചി: ജീവിതശൈലിയെക്കുറിച്ചും സോഷ്യല്‍ മീഡിയയോടുള്ള സമീപനത്തെക്കുറിച്ചും വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നും വെര്‍ച്വല്‍ ലോകത്തേക്കാള്‍ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി. വാട്സാപ്പ് മാത്രമല്ല, ഫെയ്സ്ബുക്കും താന്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്ന് രജിഷ പറയുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂര്‍വ്വമായി മാത്രം. റീല്‍സ് വന്നതോടെ ആളുകള്‍ ഫോണിന് മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നു. ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ ആര്‍ക്കും സമയമില്ല. ഇതൊരു വലിയ അഡിക്ഷനാണെന്ന് താരം ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാന്‍ പല ആപ്പുകളും താന്‍ നീക്കം ചെയ്തതായും രജിഷ വെളിപ്പെടുത്തി. ഭാവി ജീവിതത്തെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്ന് രജിഷ പറയുന്നു. പത്തു കൊല്ലം കഴിഞ്ഞാല്‍ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. നിലവില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജീവിക്കുക എന്നതാണ് എന്റെ രീതി. ആര്‍മിയില്‍ ഡോക്ടറാവുക എന്നതായിരുന്നു…

      Read More »
    • 23 കോടി വിലവരുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ ചെന്നെെയിൽ പിടിയിൽ, പിടിയിലായത് തായ്ലൻഡിൽ നിന്ന് രണ്ട് വിമാനങ്ങളിലായെത്തിയ ആറ് ഐടി ജീവനക്കാർ

      ചെന്നൈ: തായ്‌ലൻഡിൽനിന്ന് ചെന്നൈയിലേക്ക് 2 വിമാനങ്ങളിലായി കോടികളുടെ കഞ്ചാവ് കടത്ത്. സംഭവത്തിൽ 23 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളി യുവാക്കൾ വിമാനത്താവളത്തിൽ പിടിയിലായി. 2 സംഘങ്ങളായെത്തിയ 6 ഐടി ജീവനക്കാരാണു പിടിയിലായതെന്നു പോലീസ് പറഞ്ഞു. ഇവർ ഭക്ഷണ പാക്കറ്റുകളിലും ചോക്‌ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയത്. ആദ്യമെത്തിയ 4 അംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണു കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചത്. പരിശോധനയിൽ 15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽനിന്നു കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 15 കോടി രൂപ വിലമതിക്കുന്നതാണിത്. തുടർന്ന് ഇന്നലെ പുലർച്ചെ തായ്‌ലൻഡിൽ നിന്നെത്തിയ 2 യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ 8 കിലോകൂടി കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

      Read More »
    • സ്പാ ജീവനക്കാരിയെ പീഡിപ്പിച്ചത് കഴുത്തില്‍ കത്തിവച്ച്; മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു; പോലീസിനു നേരെ നായയെ അഴിച്ചുവിട്ട് ഒന്നാംപ്രതി മരണ സുബിന്‍; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി

      തിരുവല്ല: സ്പായിലെ ജീവനക്കാരിയെ ആറംഗ സംഘം ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടെന്നും പോലീസ് പറഞ്ഞു. ഒന്നാംപ്രതി കുറ്റപ്പുഴ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയാണ് (29) തിരുവല്ല എസ്‌ഐ ഉണ്ണിക്കൃഷ്ണന്‍, സിപിഒ അഭിലാഷ് എന്നിവര്‍ക്ക് നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ടത്. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയില്‍ ബെര്‍ലിന്‍ ദാസിനെയും (38) അറസ്റ്റ് ചെയ്തു. നാലു പേര്‍ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു കേസില്‍ അന്വേഷണം നടക്കുന്നത്. തിരുവല്ല മഞ്ഞാടിയില്‍ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിന്‍’ എന്നു വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോയും കൂട്ടാളികളും പല തവണ സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളി. തുടര്‍ന്നാണ് സംഘം സ്ഥാപനത്തിലെത്തിയത്. ഭീഷണിക്ക്…

      Read More »
    • ഉത്സവകാലത്തിനായി പ്രത്യേക ബജറ്റ്; ഇടനിലക്കാരെ ഒഴിവാക്കും; പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിംഗ്; കാര്‍ബണ്‍ കോപ്പിവച്ചുള്ള രസീത് എഴുത്ത് നടക്കില്ല; അടുത്ത വര്‍ഷത്തേക്കുള്ള ഫെസ്റ്റിവല്‍ ഓഫീസ് ഏപ്രിലില്‍ തുറക്കുമെന്നും കെ. ജയകുമാര്‍

      തിരുവനന്തപുരം: ശബരിമലയില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നതിനൊപ്പം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിപാട് സംവിധാനം നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. കാര്‍ബണ്‍ കോപ്പി എഴുതിയുള്ള രസീതും ഒഴിവാക്കും. ശബരിമല തീര്‍ഥാടനത്തിനായി പ്രത്യേക ബജറ്റും ഓഡിറ്റും നടപ്പാക്കും. സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നതിന്റെ നിയമപ്രശ്നം പരിശോധിക്കുമെന്നും ജയകുമാര്‍ പറഞ്ഞു. ഏപ്രില്‍ 30ന് മരാമത്ത് ജോലികളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ശബരിമല തീര്‍ഥാടന മുന്നൊരുക്കം സെപ്റ്റംബറില്‍ അന്തിമമാക്കുമെന്നും ജയകുമാര്‍ പറഞ്ഞു. 2026-27 മണ്ഡല- മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും കഴിഞ്ഞ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ വിലയിരുത്തലും ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ നടന്നു. വരുന്ന സീസണിലേക്കുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫിസ് ഏപ്രിലില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. അടുത്ത തീര്‍ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ കെ.ജയകുമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും…

      Read More »
    • പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ്: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് എതിരേ കേസ്; തുടര്‍ നടപടി വൈകാതെയെന്ന് പോലീസ്; ഒരാളില്‍നിന്ന് മാത്രം വാങ്ങിയത് 63,500 രൂപ

      കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ്. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 63,500 രൂപ തട്ടിയെടുത്തെന്ന പറവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ തൃക്കാക്കര പോലീസാണ് കേസെടുത്തിട്ടുള്ളത്. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും തുടര്‍ നടപടികള്‍ വൈകാതെയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. 2024ല്‍ ആണ് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം എന്ന വാഗ്ദാനവുമായി രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്റെ (സൈന്‍) പ്രതിനിധിയായ ചെങ്ങമനാട് സ്വദേശി പരാതിക്കാരിയെ സമീപിക്കുന്നത്. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വനിതാ ശാക്തീകരണത്തിനു വേണ്ടി ഇരുചക്ര വാഹനം വാങ്ങുന്നതിന് 50% സാമ്പത്തിക സഹായം നല്‍കുമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് നാട്ടിലെ പലരേയും പോലെ ഇവരും പണം നല്‍കി. 63,500 രൂപ നല്‍കിയതിന് രസീത് നല്‍കിയെന്നും ഇവര്‍ പറയുന്നു. രണ്ടു വര്‍ഷമായിട്ടും സ്‌കൂട്ടറോ പണമോ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്ന് പരാതിക്കാരി…

      Read More »
    Back to top button
    error: