Kerala

    • തുണ്ട് കടലാസോ, ആൾക്കൂട്ടമോ ഇല്ലാതെ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ? നേമത്തെ സംവാദത്തിൽ പ്രതികരണവുമായി കെഎസ് ശബരീനാഥനും

      തിരുവനന്തപുരം: നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രം​ഗത്ത്. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. ഒരു തുണ്ട് കടലാസും കൂടെ അകമ്പടി സേവിക്കാൻ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും ധൈര്യമുണ്ടോയെന്നും കെഎസ് ശബരീനാഥൻ ചോദിച്ചു. ഇതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്നും താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ഇതിനിടെ നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന…

      Read More »
    • പീഡനം, ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു മറുപടി!! കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണം- ഡിസിസി പ്രസിഡന്റ്, പെൺകുട്ടിക്ക് നീതി ലഭിക്കണം, വ്യക്തിപരമായി അറിയില്ല, തനിക്കൊപ്പം പ്രചാരണ പരിപാടിയിൽ കണ്ടിട്ടുണ്ട്- രമേശ് പിഷാരടി

      പാലക്കാട്: ജോലി വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണ്, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡനപരാതി മുഖ്യമന്ത്രിക്കു നൽകിയത്. ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. രണ്ടുതവണ മുറിയിൽവെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽവെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായും പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു പറഞ്ഞുവെന്നും അതിനാൽ ജീവനു ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പരാതിയൊന്നും…

      Read More »
    • സംവാദത്തിന് ക്ഷണിച്ച് വി. ശിവന്‍കുട്ടി; തീയതിയും കുറിച്ചു; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍

      തിരുവനന്തപുരം: നേമത്തെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് ചന്ദ്രശേഖര്‍ തയ്യാറാണെങ്കില്‍ 29-ന് രാവിലെ 10 മുതല്‍ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, 29ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി സംവാദത്തിനു ക്ഷണിച്ചത്. 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. നേമത്ത് നിലവിലെ എം.എല്‍.എ. വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെയും ബി.ജെ.പി. കാലത്തെയും വികസനങ്ങള്‍ താരതമ്യപ്പെടുത്തി മന്ത്രി പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് സംവാദത്തിനു വെല്ലുവിളിച്ചത്. ശിവന്‍കുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാല്‍ തീര്‍ച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

      Read More »
    • ‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ്

      വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്ന രണ്ട് വ്യക്തികളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ചേർത്തു . ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, മറ്റുള്ള പലരെയും കുറിച്ച് തനിക്ക് ഇങ്ങനെ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയുമായുള്ള ഞങ്ങളുടെ അദ്ഭുതകരമായ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവരാണ്, ഇത് വേറാരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശമായി യുഎസ് എംബസി പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകോപിത ആക്രമണം നടത്തിയതിനു ശേഷം ഇരു നേതാക്കളും ചൊവാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും മേഖലയിലെ സ്ഥിരതയുടെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനു പിന്നാലെ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വ്യാപാരത്തിനു നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും…

      Read More »
    • ‘ഞാനാണ് മോണാലിസയ്ക്ക് അിനയം പഠിപ്പിച്ച് കൊടുത്തത്; അതേ അഭിനയത്തിലൂടെ നടി എന്നെ തന്നെ കുടുക്കാൻ നോക്കുന്നു, മാനനഷ്ടക്കേസ് ഫയൽ ചെയ്യും‘; ലൈംഗിക അതിക്രമ ആരോപണങ്ങളിൽ പ്രതികരിച്ച് സനോജ് മിശ്ര

      മുംബൈ: മോണാലിസ ഭോസ്‌ലെ തനിക്കെതിരെ പറഞ്ഞ ലൈംഗിക അതിക്രമ ആരോപണങ്ങളെ എതിർത്ത് ബോളിവുഡ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയ്ക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്ന് മിശ്ര പറയുന്നു. മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും സനോജ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മകൾ പറയുന്നത് കള്ളമാണെന്നും അവർക്ക് ഈ വിവാഹത്തോട് താല്പര്യമില്ലെന്നും വ്യക്തമാക്കുന്ന മാതാപിതാക്കളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ പേര് നശിപ്പിക്കാൻ ശ്രമിച്ചതിന് മോണാലിസയ്‌ക്കെതിരെ ഉടൻതന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയുടെ ചിത്രീകരണം പൂർണ്ണമായും നിർത്തിവെച്ചതായും അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് വീട്ടുകാരോടുതന്നെ താൻ…

      Read More »
    • ശബരിമല യുവതീ പ്രവേശനം : സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ രം​ഗത്തിറങ്ങുന്നു; ‘മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ല‘

      ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. മതാചാരങ്ങളിൽ ഇടപെടാനുള്ള അധികാരം കോടതികൾക്കില്ലെന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ പോകുന്നത്. ഭരണഘടനയുടെ 25(1) അനുച്ഛേദം പ്രകാരം ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളിൽ വ്യക്തികൾക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും. ശബരിമല കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ കേന്ദ്രം ഇതുവരെ എഴുത്തുപരമായ വാദം സമർപ്പിച്ചിട്ടില്ല. എന്നാൽ 2019-ൽ തന്നെ ബെഞ്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ വാദങ്ങൾ അടിസ്ഥാനമാക്കി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദം അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ പ്രധാന വാദങ്ങളിൽ ഒന്നായി, മതാചാരങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് കോടതികളുടെ പരിധിയിൽപ്പെടില്ലെന്നതാണ്. ഒരു ആചാരം മതത്തിന്റെ അവിഭാജ്യഘടകമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും, പകരം ആ ആചാരം വിശ്വാസികൾ ആത്മാർത്ഥമായി പിന്തുടരുന്നുണ്ടോയെന്ന് മാത്രം പരിശോധിക്കാമെന്നുമാണ് നിലപാട്. ഷിരൂർ മഠം കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കും.…

      Read More »
    • ബിജെപിയെ വിമർശിക്കുന്ന ഭാ​ഗങ്ങൾ ഉണ്ടാവരുതെന്ന് നിർദ്ദേശം; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി ബിനോയ് വിശ്വം

      തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരദര്‍ശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അങ്ങനെ ഒരു രാഷ്ട്രീയ പക്ഷത്തിന്റെ ശബ്ദമാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാകാനുള്ള മാധ്യമ സ്ഥാപനങ്ങളല്ല അവ. ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമായിരിക്കണമെന്നും, അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലായി പ്രവര്‍ത്തിക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയ്ക്ക് അനുവദിച്ചിരുന്ന പരിപാടിയില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് പരിപാടി റെക്കോര്‍ഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അവസാനത്തെ രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് ബഹിഷ്‌കരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കായി തന്നെയാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

      Read More »
    • ജോലി വാ​ഗ്ദാനം ചെയ്ത് വീട്ടിലെത്തിയും കാറിൽ വച്ചും പീഡിപ്പിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, പാലക്കാട് ന​ഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​​ഗിക പീഡന പരാതിയുമായി ദളിത് യുവതി, പരാതി നൽകിയത് മുഖ്യമന്ത്രിക്ക്

      പാലക്കാട്: പാലക്കാട് ന​ഗരസഭ കൗൺസിലറും കോൺ​ഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെതിരെ ദളിത് യുവതിയുടെ ലൈം​ഗിക പീഡന പരാതി. ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം. പാലക്കാട് ന​ഗരസഭയിലെ 24ാം വാർഡിലെ കോൺ​ഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. താൻ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് പാലക്കാട് സ്വദേശിനിയായ ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ പറയുന്നത്, ജോലി വാ​ഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ്. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഒരുപക്ഷെ താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ…

      Read More »
    • ‘സഹകരണ വകുപ്പ് 700 കോടിയുടെ വൻ തട്ടിപ്പിന് കളമൊരുക്കുന്നു ; സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി സാങ്കേതിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം‘- ആരോപണവുമായ് രമേശ് ചെന്നിത്തല

      തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതി, പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാനിരുന്ന കരാർ റദ്ദാക്കി, മുൻപരിചയമില്ലാത്ത സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നീക്കം നടക്കുന്നതായാണ് ആരോപണം. 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി 206 കോടി രൂപയ്ക്കുള്ള ടിസിഎസ് കരാർ ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കിയതായി ചെന്നിത്തല പറഞ്ഞു. തുടർന്ന് പുതുക്കിയ നിബന്ധനകളോടെ വിളിച്ച ടെൻഡറിൽ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്—കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും. ഇവയിൽ ദിനേശ് ബീഡി സഹകരണ സംഘം 280 സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നതിനായി 58 കോടി രൂപയുടെ ബിഡ് സമർപ്പിച്ചതാണ് സർക്കാർ പരിഗണിക്കുന്നത്. ഇതേ നിരക്കിൽ 4415 സംഘങ്ങളിൽ…

      Read More »
    • ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, അങ്ങനെ വന്നാൽ ഇക്കുറി ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു- സുരേഷ് ​ഗോപി

      കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ്…

      Read More »
    Back to top button
    error: