Kerala
-
‘നല്ലനടപ്പ്’ നാളെ രാവിലെ 7 ന്
‘നല്ലനടപ്പ്’ സമകാലിക കേരളീയ ജീവിതത്തിൻ്റെ നേർചിത്രമാണ്. മലയാളികളുടെ മനസ്സിൻ്റെ കണ്ണാടി. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സാധാരണക്കാരൻ്റെ ചിന്തകളുടെ പ്രതിഫലനമാണ് ഈ പംക്തി. ‘നല്ലനടപ്പ്’ ഒറ്റ ലക്കം കൊണ്ടു തന്നെ വായനയുടെ ലോകത്ത് വലിയ വിസ്ഫോടനമാണ് സൃഷ്ടിച്ചത്. ലക്ഷങ്ങളാണ് ആദ്യ ലക്കം വായിച്ചത്. News Then Media യുടെ ഈ പംക്തി, മാധ്യമ പ്രവർത്തനചരിത്രത്തിലെ എല്ലാ ധാർമ്മികതകളെയും കാറ്റിൽ പറത്തിക്കൊണ്ട് 20ലധികം ന്യൂസ് പോർട്ടലുകളും യൂട്യൂബ് ചാനലുകളും നിർലജ്ജം കോപ്പിയടിച്ചു. പത്രവാർത്തകൾ പോലെയല്ല ഒരു പംക്തി. അത് ‘മാധ്യമ’ത്തിൻ്റെ സ്വകാര്യ സ്വത്താണെന്ന് ഇവർ തിരിച്ചറിയേണ്ടതുണ്ട്. തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കരയാണ് നല്ലനടപ്പിൻ്റെ പിതാവ്. വേറിട്ട ചിന്താധാര കൊണ്ടും മൂർച്ചയുള്ള ഭാഷകൊണ്ടും അനുവാചകനെ അസ്വസ്ഥനാക്കുന്നുണ്ട് അദ്ദേഹം. നമ്മുടെ ഉള്ളിലെ രോഷത്തിൻ്റെ തീപ്പൊരികൾ ജ്വലിപ്പിച്ചെടുക്കുന്നു ഈ എഴുത്തുകാരൻ. അടുത്ത ലക്കം നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ… മറക്കാതെ വായിക്കുക
Read More » -
നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി
കോഴിക്കോട്: ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഫെബിൻ റാഫി.കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. ഫെബിൻ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനിൽ തന്നെയുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഫെബിൻ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു…
Read More » -
നാടുവിട്ട പെണ്‍കുട്ടികളെ മദ്യം കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, പ്രതി പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി, മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി
കോഴിക്കോട്: ആറ് പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി. ഇയാളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടുകയും ചെയ്തു. സ്റ്റേഷന്റെ പുറകുവശത്തുകൂടിയാണ് പ്രതിയായ ഫെബിൻ റാഫി മുങ്ങിയത്. തെരച്ചിലിനൊടുവിൽ ലോ കോളജ് പരിസരത്ത് നിന്ന് ഇയാളെ പിടികൂടി. അവിടെയുള്ള ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഫെബിൻ റാഫി.കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇയാൾ. ഫെബിൻ റാഫിക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനിൽ തന്നെയുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കാനിരിക്കെയായിരുന്നു ഫെബിൻ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ആറു പെൺകുട്ടികൾ ചിൽഡ്രൻസ് ഹോം വിട്ടിറങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുക്കുന്നതിനിടെ ഒരു പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ രണ്ടു…
Read More » -
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ സൗകര്യം അല്ലെങ്കിൽ ഹോം ഡെലിവറി മാത്രമാക്കി പ്രവർത്തിക്കാം. മരുന്നു കടകൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയിൽ പോകുന്നവർക്കും വാക്സിനേഷനു പോകുന്നവർക്കും വിലക്കില്ല. യാത്രക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. വർക്ക് ഷോപ്പുകൾ അടിയന്തര സാഹചര്യത്തിൽ തുറക്കാൻ അനുമതിയുണ്ട്. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ കർശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Read More » -
50,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,406 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,86,748 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,658 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1386 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,36,202 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 86 മരണങ്ങളും സുപ്രീം കോടതി…
Read More » -
ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധന സഹായമായി 30 കോടി രൂപ അനുവദിച്ചു
പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകൾക്ക് അടിയന്തിര ധന സഹായമായി 30 കോടി രൂപ അനുവദിച്ചു. ഇത് കോവിഡീന്റെ മൂന്നാം തരംഗത്തിൽ കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് വളരെ ആശ്വാസം പകരും. ഭക്ഷണമില്ലാതെ ആരും കഷ്ടപ്പെടരുത് എന്ന ഇടത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ ജനകീയ ഹോട്ടലുകൾ 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിൽ 1174 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിലൂടെ ദിവസവും ശരാശരി 1.9 ലക്ഷം ഊണുകളാണ് നൽകി വരുന്നത്. കോവിഡ് മൂന്നാം തരംഗത്തിന് മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 2 ലക്ഷത്തിൽപ്പരം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.
Read More » -
എം.ബി.എ വിദ്യാർത്ഥിനിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ ഒന്നര ലക്ഷം കൈക്കൂലി, എം.ജി സർവകലാശാല ഉദ്യോഗസ്ഥ എൽസി സജി അറസ്റ്റിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും സർവകലാശാല ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി. ആർപ്പൂക്കര സ്വദേശിയായ വനിതാ ജീവനക്കാരി എൽസി സജിയെയാണ് വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എം.ബി.എ വിദ്യാർത്ഥിനിയിൽ നിന്നും, മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി 30000 രൂപ കൂടി ഉടൻ നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിലേ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിച്ചു. തുടർന്നാണ് വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിനിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച്…
Read More » -
നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ.അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകൾ കൈയ്യിൽ കരുതണം. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേര് മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.ഹോട്ടലിലും ബേക്കറിയിലും പാഴ്സല്‍ മാത്രമേ അനുവദിക്കൂ. മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലന്‍സ് എന്നിവയ്ക്കു തടസ്സമില്ല.അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകൾ തുറക്കാം.ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും
Read More » -
കൈക്കൂലി വാങ്ങുന്നതിനിടെ എം .ജി സര്‍വകലാശാല യൂണിവേഴ്സിറ്റി അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി
കോട്ടയം:കൈക്കൂലി വാങ്ങുന്നതിനിടയിൽ അതിരമ്ബുഴ യൂണിവേഴ്സിറ്റി ക്യാമ്ബില്‍ നിന്നും എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് റേഞ്ച് ഡി.വൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. എം.ബിഎ വിദ്യാര്‍ഥിയില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റും പ്രെഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി എല്‍സി ആവശ്യപ്പെട്ടത്.തുടർന്ന് വിദ്യാര്‍ഥി വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കുകയായിരുന്നു.വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്.
Read More » -
കള്ള ടാക്സികൾക്ക് പൂട്ട്; ഇത് മനേഷിന്റെ വിജയം
കള്ള ടാക്സികൾക്ക് എതിരെ പരാതി നൽകാനുള്ള നമ്പരുകൾ ചുവടെ പത്തനംതിട്ട: ടാക്സികൾക് ഭീഷണിയായി ഓടിക്കൊണ്ടിരുന്ന സമാന്തര വാഹനങ്ങൾ വാഹനവകുപ്പ് പിടിച്ചെടുക്കാൻ തുടങ്ങിയതോടെ സന്തോഷിക്കുന്നത് ആറന്മുളയിലെ ടാക്സി ഡ്രൈവറായ ഇടശേരിമല പ്രണവം വീട്ടില്‍ മനേഷ് നായരാണ്.മോട്ടോര്‍ വാഹന വകുപ്പ് മനേഷിന്റെ നിര്‍ദ്ദേശം പ്രാവര്‍ത്തിമാക്കിയതോടെ പല സ്ഥലങ്ങളിലും കള്ളടാക്സികള്‍ പിടിയിലായി തുടങ്ങി. കള്ളടാക്സികളുടെ വിവരങ്ങൾ അറിയിക്കാൻ അതത് ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന് പ്രത്യേകം നമ്പർ വേണമെന്ന് ചൂണ്ടിക്കാട്ടി മനേഷ് മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കിയിരുന്നു.മന്ത്രിയുടെ ഓഫീസ് ഇത് പരിഗണിച്ചതോടെയാണ് ഓരോ ജില്ലയിലും പ്രത്യേകം ടോള്‍ ഫ്രീ നമ്ബരുകള്‍ നിലവില്‍ വന്നത്.ഈ നമ്ബരിലേക്ക് വാടകയ്ക്ക് ഓടുന്ന സ്വകാര്യവാഹനങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ നല്‍കാം.പരാതി ലഭിച്ച ഉടനെ അധികൃതര്‍ വിവരം അതാത് താലൂക്കുകളിലെ വാഹന പരിശോധകരെ അറിയിക്കും.ഇത്തരത്തിലാണ് വാഹനങ്ങള്‍ പിടിയിലാകുന്നത്. ഓരോ ജില്ലയിലെയും വാട്സാപ്പ്-ഫോണ്‍ നമ്ബരുകള്‍ ചുവടെ (ജില്ലയുടെ കോഡ് ക്രമത്തിലുള്ള നമ്ബരുകളാണിവ) തിരുവനന്തപുരം-9188961001, കൊല്ലം-918896002, പത്തനംതിട്ട-918896003, ആലപ്പുഴ-918896004, കോട്ടയം-918896005, ഇടുക്കി-918896006, എറണാകുളം-918896007, തൃശൂര്‍-918896008,…
Read More »