Kerala

    • കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് രാജേഷ് കൃഷ്ണ; ‘മഞ്ഞപ്പത്രക്കാരന്റെ കൂടെച്ചേര്‍ന്ന് ദുഷ് പ്രചാരണം നടത്തി; കത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതും അയാള്‍തന്നെ; പത്തുകോടി മാനനഷ്ടക്കേസ് നല്‍കിയപ്പോള്‍ പുതിയ കഥ ഇറക്കുന്നു; മാധ്യമ പ്രവര്‍ത്തകരുടെ പേരും പുറത്തുവിടട്ടെ’

      കൊച്ചി: സിപിഎമ്മിനെ വിവാദത്തിലാഴ്ത്തിയ കത്ത് വിവാദത്തില്‍ വിശദീകരണവുമായി പ്രവാസിയും സിപിഎം പ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണ. ഇത്രകാലം ഒരു മഞ്ഞപ്പത്രക്കാരനുമായി ചേര്‍ന്നു തനിക്കെതിരേ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയായിരുന്നെന്നും വിവാദമായ കത്ത് ഷെര്‍ഷാദ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്ക് പേജിലും പങ്കുവച്ചശേഷം ഡിലീറ്റ് ചെയ്തതാണെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. ഇതു തിരിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടെന്നും വരും ദിവസങ്ങളില്‍ അതും പുറത്തുവരുമെന്നും മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടുകൊണ്ടു രാജേഷ് പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇക്കാലമത്രയും ഒരുവന്‍ ഒരു മഞ്ഞ പത്രക്കാരനുമായി ചേര്‍ന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോള്‍ എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. ‘എന്തുകൊണ്ട് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല’? ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ കഴിഞ്ഞമാസം ഡല്‍ഹി കോടതിയില്‍ അദ്ദേഹത്തിന് എതിരെ ഞാന്‍ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഇതില്‍ നിയമനടപടി ഉറപ്പായപ്പോള്‍ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തില്‍ ഒരു മുഖ്യധാരാ പത്ര റിപ്പോര്‍ട്ടറെ കളത്തിലിറക്കി. നിരന്തര സിപിഎം…

      Read More »
    • ബലാത്സംഗക്കേസ്: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് കോടതി, ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു

      കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസെടുത്ത ബലാത്സംഗക്കേസില്‍ റാപ്പ് ഗായകന്‍ വേടന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു. ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. വേടനെതിരേ മറ്റ് രണ്ട് പേര്‍കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിര്‍ബന്ധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റ് പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.

      Read More »
    • സംസ്ഥാനത്ത് ഇന്നും മഴ; വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചിട്ടില്ല. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ശക്തി കൂടിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി…

      Read More »
    • ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍

      തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു. ‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി…

      Read More »
    • സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

      കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും ‘പുഴു’ എന്ന സിനിമയുടെ സംവിധായികയുമായ റത്തീന ടിപി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷെര്‍ഷാദ് ക്രിമിനലാണെന്നും പറയുന്നത് മുഴുവന്‍ തെറ്റാണെന്നും പറഞ്ഞിരിക്കുന്നത്. സിപിഎം നേതാവ് തോമസ് ഐസക്ക് വീടിന്റെ ജപ്തി നോട്ടീസ് വന്ന സമയത്ത് സഹായിച്ചിട്ടുണ്ട്. എംവി ഗോവിന്ദനേയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും റത്തീന വ്യക്തമാക്കി. ജീവനാംശം പോലും തരാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് ഷെര്‍ഷാദ് ചെയ്യുന്നത്. സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിലെ പ്രതിയാണ്. വ്യവസായി എന്ന ലേബല്‍ പോലും തട്ടിപ്പ് നടത്താനാണ്. കോടതി ഉത്തരവു പോലും പാലിക്കാതെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. ഷെര്‍ഷാദിന് എതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ തന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ…

      Read More »
    • ഒരുകോടി രൂപ സമ്മാനത്തുക വരുന്ന ഭാഗ്യതാര ലോട്ടറി അടിച്ചയാളെ കേരളം തെരയുന്നു ; ഭാഗക്കുറി നറുക്കെടുപ്പ് കഴിഞ്ഞു, ഒന്നാം സമ്മാനം ഒരു കോടി ബിവി 219851 എന്ന നമ്പറിന് ; ഭാഗ്യവാനെ അറിയാന്‍ കാത്തിരിപ്പ്

      തിരുവനന്തപുരം: കേരളം ആ കോടീശ്വരനെ കാത്തിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര ലോട്ടറി അടിച്ചയാളെ തെരയുകയാണ് സംസ്ഥാനം. ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു കഴിഞ്ഞു. ഒന്നാം സമ്മാനമായ ഒരു കോടി ബിവി 219851 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ബിവി 769240 എന്ന നമ്പറും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ബിവി 107697 എന്ന നമ്പറും നേടി. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം അറിയാന്‍ കഴിയും. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ…

      Read More »
    • ചിറ്റയംഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടില്ല ; രാജി വെയ്ക്കാതെ തന്നെ സിപിഐ യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാകും ; എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തും

      പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടുത്താതെ തന്നെ ചിറ്റയം ഗോപകുമാറിന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ചിറ്റയത്തിന് ഇരട്ടപദവിയില്‍ തുടരുന്നതില്‍ സംസ്ഥാനനേതൃത്വത്തില്‍ നിന്നും പച്ചക്കൊടി കിട്ടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കറായും തുടരാന്‍ അനുമതി നലകി. തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സാഹചര്യവും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മിടുക്കുമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുപോയത്. മുമ്പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്തു. ബ്രാഞ്ച് ഘടകം മുതല്‍ ജില്ലാ ഘടകം വരെ ഒരുമിച്ച് നിര്‍ത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാ ഘടകങ്ങളെയും ഏകോപിപ്പിച്ച് മുന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആവശ്യം…

      Read More »
    • ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണം ; പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകും ; വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക്

      തിരുവനന്തപുരം: ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്. അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. വ്യവസായി രാജേഷ് കൃഷ്ണയെ അറിയാമെന്ന് വ്യക്തമാക്കിയ തോമസ് ഐസക് ഗൂഡാലോചനയുണ്ടോ എന്ന ചോദയത്തിന് തനിക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഷെര്‍ഷാദിനെ മാന്യന്‍ എന്ന് പരിഹസിച്ച തോമസ് ഐസക് ഇയാള്‍ക്കെതിരേ മൂന്ന് കോടതിവിധികള്‍ ഉണ്ടെന്നും അതിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നില്ലെന്നും പഞ്ഞു. ആരോപണം ഉന്നയിച്ചയാള്‍ തന്നെ ഫേസ്ബുക്കില്‍ ഇട്ട കത്താണ്. അത് ഇനിയെങ്ങിനെയാണ് ചോരുന്നതെന്നും ചോദിച്ചു. വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണക്കെതിരെ 2022 ല്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കി കത്തിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്. ഇതില്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെ ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷെര്‍ഷാദ്…

      Read More »
    • നേമത്ത് രാജീവ് ചന്ദ്രശേഖര്‍? മഞ്ചേശ്വരം വിട്ടുപിടിക്കാന്‍ സുരേന്ദ്രനും? കെ. മുരളീധരന് സര്‍പ്രൈസ് ഗിഫ്റ്റ്? നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി ബിജെപി

      തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി.നേതാക്കളോട് പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും കെ.സുരേന്ദ്രന്‍ തൃശ്ശൂരിലും, വി.മുരളീധരന്‍ കഴക്കൂട്ടത്തും മത്സരത്തിനിറങ്ങാനാണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട് വട്ടപ്പൂജ്യമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ. അക്കൗണ്ട് തുറക്കുന്നതിലപ്പുറം മികച്ച മുന്നേറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങള്‍ തിരിച്ചാണ് പ്രവര്‍ത്തനം. രാജ്യത്ത് ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കുമ്പോഴും എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ വേരാഴ്ന്ന കേരളത്തിലെ മണ്ണാണ് ബിജെപി പ്രതീക്ഷകള്‍ക്ക് എന്നും തടസ്സമാകാറ്. ഒരിക്കലും ചേര്‍ന്നു പോകാത്ത കേരളത്തിലെ ഗ്രൂപ്പിസവും ബിജെപി പ്രതീക്ഷകളെ തച്ചുടക്കാറാണ്. ഇവിടെ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നേതൃത്വം വെല്ലുവിളികളെ അതിജീവിക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളില്‍…

      Read More »
    • ഓണത്തിന് വെളിച്ചെണ്ണ വില 300 രൂപയില്‍ താഴെയാകും; തമിഴ്‌നാടും കര്‍ണാടകയും തുണയായി

      തേങ്ങയുടെയും എണ്ണയുടെയും വിലയില്‍ കൈ പൊള്ളിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തേങ്ങയുടെ വില താഴാന്‍ തുടങ്ങിയിട്ടുണ്ട്. 85 രൂപയായിരുന്ന വില 60- 65 രൂപയില്‍ എത്തിനില്‍ക്കുന്നു. മാര്‍ക്കറ്റുകളിലേക്ക് പച്ചത്തേങ്ങയുടെ വരവ് തുടങ്ങിയതാണ് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൊത്തവിപണിയില്‍ ഒരാഴ്ചയ്ക്കിടെ 15 രൂപയോളം കുറവാണ് ഉണ്ടായത്. കിലോയ്ക്ക് 50-55 രൂപ നിരക്കിലാണ് ഇവര്‍ക്ക് പച്ചത്തേങ്ങ ലഭിക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടിന്‍പുറങ്ങളില്‍ തേങ്ങയിടീല്‍ ആരംഭിച്ചതും വിലകുറയാന്‍ കാരണമായി. വരും ദിവസങ്ങളില്‍ തേങ്ങാവില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. കൊപ്രയും താഴേക്ക് അഞ്ച് മുതല്‍ ആറ് രൂപവരെ കൊപ്രയ്ക്കും വിലകുറഞ്ഞു. ഇനി വെളിച്ചെണ്ണയുടെ വിലയിലും കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്. പച്ചത്തേങ്ങയുടെ വില ഓണമാകുമ്പേഴേക്കും 50 രൂപയില്‍ താഴെയാകുമെന്നാണ് വിലയിരുത്തല്‍. എണ്ണവില തണുക്കുന്നു തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങ ഉത്പാദനം വര്‍ദ്ധിച്ചതും വിലയിടിവിന് കാരണമായിട്ടുണ്ട്. പാലക്കാട് നിന്ന് ഉള്‍പ്പെടെ പച്ചത്തേങ്ങ വന്‍തോതില്‍ എത്തുന്നുണ്ട്. തേങ്ങ വില കുറഞ്ഞ സാഹചര്യത്തില്‍ വെളിച്ചെണ്ണ വിലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലിറ്ററിന് 450 രൂപ…

      Read More »
    Back to top button
    error: