Kerala
-
തുടരുന്ന തലവേദന! മാസങ്ങളുടെ അധ്വാനം വെള്ളത്തിലായി; വിളവെടുത്ത വെളുത്തുള്ളി കാട്ടാനക്കൂട്ടം നശിപ്പിച്ചു
ഇടുക്കി: നാലരമാസത്തെ കാവലിനും പരിചരണത്തിനുംശേഷം വിളവെടുത്ത് ഒരുക്കിവച്ച കാന്തല്ലൂര്‍ വെളുത്തുള്ളി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചു. കാന്തല്ലൂര്‍ ആടിവയലില്‍ എം. മനോഹരന്റെ വെളുത്തുള്ളിയാണ് ഞായറാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ചവിട്ടിയരച്ച് വ്യാപക നാശനഷ്ടം വരുത്തിയത്. വില്‍പ്പനക്കായി വിളവെടുത്ത വെളുത്തുള്ളിപ്പാടത്തിന് സമീപത്തായി ടാര്‍പ്പോളിനടിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നു. രാത്രിയോടുകൂടി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍, സൂക്ഷിച്ചുവെച്ചിരുന്ന വെളുത്തുള്ളികള്‍ വലിച്ച് ചിതറിച്ചിട്ട് ചവിട്ടി മെതിച്ചു. പൂര്‍ണമായും ചതഞ്ഞ വെളുത്തുള്ളികള്‍ ഉപയോഗശൂന്യമായി. ഇതുകൂടാതെ സമീപത്തുള്ള കാന്തല്ലൂര്‍ സ്വദേശി ചന്ദ്രശേഖരന്റെയും ഉരുളക്കിഴങ്ങ് കൃഷിയും നശിപ്പിച്ചു. കര്‍ഷകരുടെ നാലുമാസം നീണ്ട അധ്വാനഫലമാണ് കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് ചതച്ചരച്ചത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ കാന്തല്ലൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരെ, പോംവഴിയുണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. മുമ്പും കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചപ്പോള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി വനംവകുപ്പ് ആര്‍ആര്‍ടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം…
Read More » -
സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണം: ഡിവൈഎഫ്‌ഐ നേതാവിനെ തിരിച്ചെടുക്കാന്‍ സിപിഎം; മാറ്റിനിര്‍ത്തിയത് ഒരു വര്‍ഷത്തോളം
തൃശൂര്‍: സഹപ്രവര്‍ത്തക ലൈംഗികാരോപണം പരാതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി. വൈശാഖനെ സിപിഎമ്മിന്റെ പ്രധാന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനം. സംഘടനയുടെ അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന വൈശാഖന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അതിനിടെ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ കഴിഞ്ഞ മാസം വൈശാഖന്‍ പങ്കെടുത്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച ഘട്ടത്തിലാണ് വൈശാഖനെതിരേ മറ്റൊരു പരാതി പുറത്തുവന്നത്. അതോടെ തീരുമാനം വൈകി. പാര്‍ട്ടിയുടെ പുതിയ മുഖവും ശബ്ദവുമായി ചര്‍ച്ചകളിലും പ്രതിരോധങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെത്തിയത്. അതിനുശേഷമാണ് കരുവന്നൂര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായത്. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി എത്താന്‍ ശേഷിയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ പ്രതിസന്ധികള്‍ നീങ്ങി പാര്‍ട്ടി ശക്തമായ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്…
Read More » -
ഹിന്ദു ഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല; ‘ലോക’ സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; ‘ക്രിസ്ത്യന്‍ മിഷണറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു’
ബംഗളുരു: മലയാള സിനിമ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും ‘ലോക’യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‍ലിം ആണെന്നും പോസ്റ്റുകളിലുണ്ട്. Revenge Mode എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്. എന്തുകൊണ്ട് ‘ലോക’ ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ‘ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്. “ലോക”…
Read More » -
പ്രതിയാണെന്ന റിപ്പോര്‍ട്ട് നാലുമണി വരെ കിട്ടിയിട്ടില്ല ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് സഭയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് സ്പീക്കര്‍ ; പ്രതിഷേധം ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ല
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക്് സഭയില്‍ വരുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. അദ്ദേഹം പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിക്കാത്തിടത്തോളം സഭയില്‍ വരുന്നതില്‍ രാഹുലിന് തടസ്സമില്ലെന്നും എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും പറഞ്ഞു. രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ല. സഭയില്‍ വരാന്‍ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ല. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും പറഞ്ഞു. രാഹുലിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചവരെയാകും ആദ്യം ചോദ്യം ചെയ്യുക. അവരുടെ മൊഴിയെടുത്ത ശേഷം രാഹുലിന്റെ മൊഴിയും രേഖപ്പെടുത്തും. രാഹുലിനെതിരേ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ…
Read More » -
നിഗൂഡമായി കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ പതിവായി കണ്ടെത്തുന്നു ; സംഭവം മലയാറ്റൂര്‍ വനമേഖലയില്‍, വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്, റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം
തൃശുര്‍: പതിവായി കാട്ടരുവിയില്‍ ആനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താനുള്ള തീരുമാനം വന്നിരിക്കുന്നത്. പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ കുമാര്‍ ടീമിനെ നയിക്കും. മലയാറ്റൂര്‍ ഡി എഫ് ഒ, ഡോക്ടര്‍ അരുണ്‍ സക്കറിയയും ടീമിന്റെ ഭാഗമാണ്. ഒരു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശം. നാളെ തന്നെ സമിതി അന്വേഷണം ആരംഭിക്കും എന്നാണ് വിവരം. ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍ തേടും. പോസ്റ്റുമോര്‍ട്ടം നടപടികളും റിപ്പോര്‍ട്ടുകളും പരിശോധിക്കും. സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങള്‍, വനം വകുപ്പിന്റെ ഇടപെടലുകള്‍, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്.
Read More » -
സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം ആശുപത്രികളില്‍ വിദേശത്തെ വരെ വന്‍ കമ്പനികള്‍ നിക്ഷേപം ഇറക്കുന്നുണ്ടെന്നും അവര്‍ ലക്ഷ്യമിടുന്നത് ലാഭം കൊയ്യാനാണെന്നും പറഞ്ഞു. തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് എം. എല്‍. ടി ബ്ലോക്കിന്റെ ഉദ്ഘാടനവും ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് തന്നെ പേരുകള്‍ ഓടിയെത്തുന്ന ചില പ്രധാനപ്പെട്ട ആശുപത്രികളുടെ പേരില്‍ ഒരുമാറ്റവുമില്ല. നടത്തിപ്പ് നോക്കിയാല്‍ പഴയ ആള്‍ക്കാര്‍ തന്നെയാണ് നടത്തിപ്പിലുള്ളത്. പക്ഷേ അവയില്‍ ചില വിദേശ കമ്പനികള്‍ നിക്ഷേപം ഇറക്കിയിട്ടുണ്ടെന്നും അവര്‍ ഇറക്കുന്ന പണം കൂടുതല്‍ ലാഭാമാക്കി മാറ്റുന്നതാണ് ചികിത്സചെലവ് കൂടാന്‍ കാരണം. ഇങ്ങിനെ സാഹചര്യം വന്നതോടെ ചികിസ്താചെലവ് താങ്ങാന്‍ കഴിയാത്ത വിധം വര്‍ദ്ധിച്ചെന്നും ഈ ഒരു ലാക്കോട് കൂടിയാണ് ചില നിക്ഷേപ കമ്പനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പറഞ്ഞു. സംസ്ഥാനത്തെ…
Read More » -
എറണാകുളത്ത് ‘ധൂം’ സിനിമാ സ്‌റ്റെലില്‍ മോഷണം നടത്തി ബാര്‍ ജീവനക്കാരന്‍ ; സിസിടിവി വരെ കറുപ്പിച്ച് നടത്തി സംഭവത്തില്‍ ചതിച്ചത്് ടീഷര്‍ട്ട് ; അഞ്ചുലക്ഷം രൂപയുമായി മോഷ്ടാവിനെ പോലീസ് കയ്യോടെ പൊക്കി
കൊച്ചി: നഗരത്തിലെ പ്രശസ്തമായ ബാറില്‍ സിനിമാ സ്‌റ്റൈലില്‍ നടത്തിയ മോഷണം അതിനേക്കാള്‍ അപസര്‍പ്പകമായി പോലീസ് പിടികൂടി. എറണാകുളം നഗരമധ്യത്തിലെ സെലിബ്രിറ്റികള്‍ അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ വരെ കറുപ്പിച്ച് നടത്തിയ മോഷണം പക്ഷേ ഒരു ടീ ഷര്‍ട്ട് വെച്ച് പോലീസ് പൊക്കി. പത്തുലക്ഷം രൂപ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ബാറിലെ മുന്‍ ജീവനക്കാരനായ വൈശാഖിനെ പോലീസ് പിടികൂടി. ആലപ്പുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയ ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ബോളിവുഡില്‍ വന്‍ഹിറ്റായ ‘ധൂം’ സിനിമായിരുന്നു മോഷ്ടാക്കള്‍ക്ക് പ്രചോദനം. ബാറില്‍ എവിടെയെല്ലാമാണ് കാമറയുള്ളത് എന്ന് വൈശാഖിന് അറിയാമായിരുന്നു. ക്യാമറയില്‍ പതിയാതെ മറ്റൊരു വശത്തുകൂടി വൈശാഖ് അകത്തുകയറി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പതിയാതെയിരിക്കാന്‍ എല്ലാ സിസിടിവി കാമറകളിലും സ്‌പ്രേ പെയിന്റടിച്ചു. അതിന് ശേഷം പണവുമായി കടക്കുകയും ചെയ്തു. എന്നാല്‍ മോഷണസമയത്ത് ധരിച്ചിരുന്ന ടീ ഷര്‍ട്ട് മോഷ്ടാവിനെ ചതിക്കുകയും കൃത്യമായി കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച്…
Read More » -
അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സു മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന നടന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച ഷോണ്‍ ആന്റണിയുടെ അപേക്ഷയും കോടതി തള്ളി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയു ണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായി രുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് ലഭിച്ച മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിനായിരുന്നു നടന്‍ അനുമതി തേടിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂ ഷന്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ 40 ശതമാനം ലാഭം…
Read More »

