Kerala
-
താമസിച്ചാലല്ലേ കുഴപ്പം! 4.5 മണിക്കൂര്‍ മുന്‍പേ വിമാനം പുറപ്പെട്ടു; കരിപ്പൂരില്‍ പ്രതിഷേധിച്ച് യാത്രക്കാരന്‍
കോഴിക്കോട്: സമയക്രമത്തില്‍ മാറ്റം വരുത്തി വിമാനം നാലര മണിക്കൂര്‍ മുന്‍പേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്. ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. ടിക്കറ്റ് തുക തിരിച്ചുനല്‍കാമെന്നാണ് പിന്നീട് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. അതേസമയം, കരിപ്പൂരില്‍ ഒന്നാം തീയതി ഉച്ചയ്ക്ക് 1.40 ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം വൈകിയതോടെ രണ്ട് തുടര്‍ സര്‍വ്വീസുകളും റദ്ദാക്കി. വൈകിട്ട് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി മസ്‌കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. റദ്ദാക്കല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.
Read More » -
യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസിന്റെ ക്രൂരമര്‍ദനം; രണ്ടു വര്‍ഷം നീണ്ട നിയപോരാട്ടം, പൂഴ്ത്തിവെച്ച ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്സിനാണ് മര്‍ദനമേറ്റത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. സുജിത്ത് നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. കുന്നംകുളം പോലീസാണ് മര്‍ദിച്ചത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2023 ഏപ്രില്‍ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോട് പോലീസുകാര്‍ വളരെ മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ സുജിത്തിനെ പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്റ്റേഷനിലെത്തിച്ചയുടനെ അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മര്‍ദിക്കുകയും പിന്നീട് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. നാല് പോലീസുകാര്‍ ചേര്‍ന്നാണ് സുജിത്തിനെ മര്‍ദിക്കുന്നത്. എസ്ഐയായിരുന്ന നുഹ്‌മാന്‍, സിപിഒമാരായിരുന്ന ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നീ പോലീസുകാരാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിന് പിന്നാലെ പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും…
Read More » -
മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മൂന്നിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്കും മറ്റ് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമയാണ് ശക്തമായ മഴ.ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര…
Read More » -
ആനന്ദ് വിശ്വനാഥൻ എന്ന അധ്യാപകനെ 11 വർഷം കുരുക്കിയിട്ടത് നെറികെട്ട രാഷ്ട്രീയ ഗൂഢാലോചനയിൽ ഉരുത്തിരിഞ്ഞ കൊടും ചതി!! ചുക്കാൻ പിടിച്ചതോ ഭരണം കയ്യാളുന്ന പാർട്ടിതന്നെ…
മൂന്നാർ ഗവൺമെന്റ് കോളേജിലെ ബി എ എക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ഏതാനും ചില വിദ്യാർത്ഥികൾ കോപ്പിയടിച്ചത് തൊടുപുഴ അഡിഷനൽ ചീഫ് എക്‌സാമിനറായിരുന്ന പ്രഫസർ ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടുന്നു. കോപ്പിയടിച്ചതിന്റെ പേരിൽ തങ്ങളെ പിടികൂടിയ അധ്യാപകനെ എസ്എഫ്ഐക്കാരായ വിദ്യാർഥിനികൾ നേരിട്ട വിധം സിനിമ കഥയെക്കാൾ സംഭവബഹുലമാണ്. പരീക്ഷയിൽ ക്രമക്കേട് കാട്ടിയ തങ്ങളെ പിടിക്കൂടിയ അധ്യാപകനോട് ഇവർക്ക് പക തോന്നുകയും തുടർന്ന് അധ്യാപകന്റെ പേരിൽ വിദ്യാർഥിനികൾ വ്യാജ പീഡനം പരാതി ഉന്നയിക്കുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ അഞ്ചുവരെ ആനന്ദ് വിശ്വനാഥൻ തങ്ങളെ പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ചു വിദ്യാർഥിനികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി. ഇതേ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആനന്ദ് വിശ്വനാഥന്റെ അവിടെ നിന്ന് ഇങ്ങോട്ടുള്ള പോരാട്ടത്തിന്റെ കഥയാണ് ഇന്ന് നമുക്ക് ചർച്ച ചെയ്യുവാനുള്ളത്. ഒരു ദശാബ്ദത്തിലധികം ചെയ്യാത്ത തെറ്റിന്റെ പേരിൽ ഒരു അധ്യാപകൻ വേട്ടയാടപ്പെടുന്നു. ഏതാനും ചില വിദ്യാർത്ഥികൾ പകയുടെ പേരിൽ…
Read More » -
ഓണപ്പാച്ചിലിനിടെ യാത്രാദുരിതം; കേരള എക്‌സ്പ്രസ് 4 മണിക്കൂര്‍ ‘ലേറ്റ്’; നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു
കോട്ടയം: ഓണപ്പാച്ചിലിനിടെ യാത്രാദുരിതം ഇരട്ടിയാക്കി വിവിധ ട്രെയിനുകള്‍ വൈകിയോടുന്നു. ബിലാസ്പൂര്‍ – തിരുനെല്‍വേലി എക്‌സ്പ്രസ് (22619) രണ്ടുമണിക്കൂറാണു വൈകിയോടുന്നത്. ബിലാസ്പൂരില്‍ നിന്ന് രാവിലെ 8:15 നാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരം വരെ പോകുന്ന കേരള എക്‌സ്പ്രസ് (12626) അഞ്ചുമണിക്കൂര്‍ വൈകിയോടുകയാണ്. ദിബ്രുഗറില്‍നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്‌സ്പ്രസ് (22504) 4 മണിക്കൂര്‍ വൈകിയോടുകയാണ്. അതേസമയം മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് (16605) 18 മിനിറ്റും പരശുറാം എക്‌സ്പ്രസ് (16649) 22 മിനിറ്റും മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് (16345) 33 മിനിറ്റും വൈകിയോടുകയാണ്. കന്യാകുമാരിയില്‍നിന്ന് മംഗളൂരുവിലേക്ക് പോകുന്ന പരശുറാം (16650) 23 മിനിറ്റും വൈകിയോടുന്നു.
Read More » -
നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നു; കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണു
ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറി കട്ടിലില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി. ഈ കട്ടിലിരുന്ന ഗൃഹനാഥന്‍ തെറിച്ചുവീണെങ്കിലും കാര്യമായ പരുക്കില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിലാംകണ്ടം തേക്കിലക്കാട്ട് തോമസ്(അച്ചന്‍കുഞ്ഞ്) ആണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റൂട്ടില്‍ വെള്ളിലാംകണ്ടം കുഴല്‍പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. മാട്ടുക്കട്ടയില്‍നിന്ന് വരുകയായിരുന്ന കല്‍ത്തൊട്ടി സ്വദേശി സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ട് തോമസ് കട്ടിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. ഈ കട്ടിലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. തോമസ് കട്ടിലില്‍നിന്ന് തെറിച്ച് നിലത്തുവീണെങ്കിലും കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തോമസിന്റെ ഭാര്യ മേരിയും അപകട സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നു. തോമസിനെ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.
Read More » -
ലോക്‌സഭയിലേക്ക് ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റി, തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്; സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി, തൃശൂരിലാണ് സ്ഥിരതാമസമെന്ന അസത്യപ്രസ്താവന നല്‍കി വോട്ടു ചേര്‍ക്കുകയായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞതായും അനില്‍ അക്കര പറഞ്ഞു. നേരത്തെ സുരേഷ് ഗോപിയുടെ വോട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ്, തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ശാസ്തമംഗലത്താണ് സുരേഷ്‌ഗോപിക്കും കുടുംബത്തിനും സഹോദരങ്ങള്‍ക്കും വോട്ടുള്ളതെന്ന് കോണ്‍ഗ്രസ് പറയുന്നു.
Read More » -
‘ആഗോള അയ്യപ്പ സംഗമ’ത്തിന് ബദലുമായി സംഘപരിവാര്‍; പന്തളത്ത് ‘അയ്യപ്പ സംഗമം’ സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദല്‍ സംഗമവുമായി സംഘപരിവാര്‍. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍.വി ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആര്‍ വി ബാബു പറഞ്ഞു. സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവവിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയില്‍ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നില്‍ക്കാനാവില്ല. ഇതെല്ലാം പാര്‍ട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവര്‍ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിക്കട്ടെയെന്നും ആര്‍ വി ബാബു പറഞ്ഞു. അതേസമയം,…
Read More » -
ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ നെട്ടോട്ടമോടുകയാണ് ദേവസ്വം പ്രസിഡന്റും മറ്റംഗങ്ങളും. സുരേഷ്‌ഗോപിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. എതിര്‍ത്ത് നില്‍ക്കുന്നവരെ അടക്കമുള്ളവരെ നേരിട്ട് ക്ഷണിക്കാനാണ് ഉദ്ദേശം. പന്തളം കൊട്ടാരവുമായി ഓണത്തിന്റെ പിറ്റേന്ന് തന്നെ ചര്‍ച്ച നടത്താനും സുരേഷ്‌ഗോപിയെ ഉത്രാടത്തിന്റെ അന്നും നേരിട്ട് ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. അതേസമയം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എതിര്‍പ്പ് പരസ്യമാക്കി. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. കന്റോണ്‍മെന്റ് ഹൗസില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ എത്തിയെങ്കിലും ഇവരെ കാണാന്‍ പ്രതിപക്ഷ നേതാവ് കൂട്ടാക്കിയില്ല. സംഘാടക സമിതിയുടെ ഉപരക്ഷാധികാരി പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഈ തീരുമാനത്തിലും വി.ഡി. സതീശന് എതിര്‍പ്പുണ്ട്.…
Read More » -
ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ ബഷീറുദ്ധീന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. ജിം ട്രെയ്‌നറാണ് ബഷീറുദ്ദീന്‍. യുവതിയെ മരണമടഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ബഷീറുദ്ദീനെതിരേ നേരിട്ട് കുറ്റം ചുമത്താന്‍ തക്കവിധത്തിലുള്ള തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത്…
Read More »