Kerala

    • പത്തനംതിട്ടയിൽ ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും

      പത്തനംതിട്ട: ഒന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 38 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിയൂർ സ്വദേശി റെജി കെ തോമസിനെയാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ ഒടുക്കാതിരുന്നാല്‍ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. സ്കൂളില്‍ നിന്നും മടങ്ങി വരുമ്ബോഴാണ് പ്രതി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ചായിരുന്നു പീഡനം നടത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തടിയൂർ, കടയാർ കോട്ടപ്പള്ളില്‍ വീട്ടില്‍ തോമസ് മകൻ റെജി കെ തോമസിന് (50)  പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. 2017 കാലയളവില്‍ നടന്ന സംഭവത്തില്‍ കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍  വിചാരണ തുടങ്ങിയ ശേഷം പലവിധ കാരണങ്ങളാല്‍ നീണ്ടുപോയ വിചാരണ കോടതിയിലെ ഏറ്റവും പഴക്കം ചെന്ന കേസിലാണ് പോക്സോ അതിവേഗ കോടതി ഇന്ന്…

      Read More »
    • മുതിർന്ന മാധ്യമ പ്രവർത്തൻ ഭാസുരേന്ദ്രബാബു അന്തരിച്ചു

      തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (76) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിൽ ജനനം. എസ്ഡിവി സ്കൂളിലും എസ് ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെ നക്സലൈറ്റ് പ്രസ്‌ഥാനത്തിലേക്ക് ആകൃഷ്ടനായി.  നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയും വഹിച്ചു. പ്രേരണ, കോമ്രേഡ് എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദ്ദനത്തിന് ഇരയായി. നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽമോചിതനായ ഭാസുരേന്ദ്രബാബു എംഎൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് മാധ്യമ പ്രവർത്തന രംഗത്ത്…

      Read More »
    • സിദ്ധാർത്ഥന്റെ ആത്മഹത്യയെക്കുറിച്ച് പ്രതികരിച്ചാല്‍ 10001 രൂപ സമ്മാനം, വെല്ലുവിളി ഏറ്റെടുത്ത് സുനില്‍ പി. ഇളയിടം; തുക നാളെ കൈമാറുമെന്ന് ബിജെപി നേതാവ് ഇ കൃഷ്ണദാസ്

              പൂക്കോട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പ്രതികരിച്ചാല്‍ സുനില്‍ പി ഇളയിടത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ച 10001 രൂപ നാളെ കൈമാറുമെന്ന് ബിജെപി സംസ്ഥാന ട്രഷറല്‍ ഇ കൃഷ്ണദാസ്, എന്നാല്‍ ഈ തുക സ്വീകരിക്കാൻ തനിക്കാകില്ലെന്ന് വ്യക്തമാക്കിയ സുനില്‍ പി ഇളയിടം. നിര്‍ബന്ധമാണെങ്കില്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കി. എസ്എഫ്‌ഐക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ സുനില്‍ പി ഇളയിടം പ്രതികരിക്കുന്നില്ലെന്നും പ്രതികരിച്ചാൽ 10001 രൂപ നൽകുമെന്നുമായിരുന്നു കൃഷ്ണദാസിന്റെ വെല്ലുവിളി പൂക്കോട് വിഷയത്തില്‍ വാ തുറക്കാന്‍ ബിജെപി സംസ്ഥാന ട്രഷറല്‍ വെല്ലുവിളിച്ചു. മാത്രമല്ല സമ്മാനവും പ്രഖ്യാപിച്ചു. പാലക്കാട് അഞ്ച് ദിവസത്തെ പ്രഭാഷണ പരിപാടിക്കെത്തിയ സുനില്‍ പി ഇളയിടം എസ്.എഫ്‌.ഐയെ തളളി രംഗത്തെത്തി.വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ അതിക്രമം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവരായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരെന്നും എസ്എഫ്ഐക്കാര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുവെന്നത് പോരായ്മയാണെന്നും തുറന്നുപറഞ്ഞു ഇതോടെ താന്‍ പ്രഖ്യാപിച്ച സമ്മാന തുക കൈമാറാന്‍ തയ്യാറാണെന്ന് ബിജെപി നേതാവും അറിയിച്ചു, നാളെ ചെക്ക് കൈമാറുമെന്നാണ്  കൃഷ്ണദാസ്…

      Read More »
    • ഇടുക്കിയിൽ 2700 ഏക്കർ ഭൂമി തിരിച്ചുപിടിക്കും, സർക്കാർ നടപടി ആരംഭിച്ചു

         ഇടുക്കി ജില്ലയിൽ 2700 ഏക്കർ തോട്ടം ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങി. സ്പെഷൽ ഓഫീസർ ആയിരുന്ന എം ജി രാജമാണിക്യം നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ നടപടി. സ്വാതന്ത്ര്യത്തിനു മുൻപ് വിദേശ കമ്പനിയുടെ കൈവശം ഇരുന്നതെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയ എം എം ജെ പ്ലാന്റേഷൻ 2709.67 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് നടപടി.  ആദ്യഘട്ടമായി കട്ടപ്പന സബ് കോടതിയിൽ ജില്ലാ കളക്ടർ സിവിൽ കേസ് ഫയൽ ചെയ്തു. ഏലപ്പാറ വാഗമൺ വില്ലേജുകളിലായി കിടക്കുന്ന കോട്ടമല എസ്റ്റേറ്റിൻ്റെ 1795.44 ഏക്കർ , ബോണാമി എസ്റ്റേറ്റിൻ്റെ 914 .23 ഏക്കർ ഭൂമി എന്നിവ തിരിച്ചുപിടിക്കാനാണ് തീരുമാനം. പ്രതിസന്ധിയെ തുടർന്ന് രണ്ടു തോട്ടങ്ങളും പൂട്ടിക്കിടക്കുകയാണ്. വിദേശ കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്രരാനന്തരം സർക്കാരിനാണെന്ന് സ്പെഷ്യൽ ഓഫീസർ കണ്ടെത്തിയിരുന്നു.

      Read More »
    • പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു; ഗവർണറായി കേരളത്തിലേക്കെന്ന് സൂചന

      ന്യൂഡൽഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. കേരളത്തിൽ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച്‌ പത്മജ ഫേസ്ബുക്ക് പോസ്റ്റിട്ടെങ്കിലും വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.  അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. ഭർത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്. സഹോദരന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരരംഗത്ത് നില്‍ക്കുമ്ബോള്‍ പത്മജയുടെ ഈ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

      Read More »
    • കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വി.സിമാരെ പുറത്താക്കി ഗവര്‍ണര്‍

      തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ പുറത്താക്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ. എം.വി. നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. യുജിസി നിയമവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസില്‍ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി നിര്‍ദേശിച്ച ആറാഴ്ചസമയം വ്യാഴാഴ്ച കഴിയാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി. തീരുമാനം ഗവര്‍ണര്‍ കോതിയെ അറിയിക്കും. സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം കോടതി പുറത്താക്കിയത്. ഈ വിധിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ സമിതിയില്‍ ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. കാലിക്കറ്റ് വി.സി. തിരഞ്ഞെടുപ്പ് സമിതിയില്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു. രാജശ്രീയെ പുറത്താക്കിയതിനു പിന്നാലെ സമാന സാഹചര്യം…

      Read More »
    • പത്മജ മാത്രമല്ല, കോൺഗ്രസിന്റെ പല നേതാക്കളും  ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍

      തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു കഴിഞ്ഞുവെന്നും, കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പോടു കൂടി കേരളത്തിൽ  സിപിഎമ്മിന്റെ അക്രമത്തെയും മത ഭീകരവാദ കൂട്ടുകെട്ടിനേയും അഴിമതിയേയും നേരിടാന്‍ ഇനി ബിജെപിയും എന്‍ഡിഎയും മാത്രമേ അവശേഷിക്കൂ എന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമാതൃകയില്‍ ആകൃഷ്ടരായി നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരളത്തിൽ തന്നെ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍,  ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവരൊക്കെ ബിജെപിയിലേക്ക് വന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി കേരളത്തിലും വര്‍ധിച്ചു വരുന്നു എന്നതാണ്.ഇതൊരു തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളതു കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ ആവേശം കൊള്ളുന്ന ആളുകളുമായിട്ടൊക്കെ പലതവണ പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിട്ടുണ്ട്. ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണ് ഇവര്‍. ആളുകളെ കബളിപ്പിക്കുന്ന നിലപാടുകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം- കെ സുരേന്ദ്രന്‍…

      Read More »
    • സ്വന്തം സ്ഥാനാർഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പി; കൂട്ടത്തിൽ പത്മജയും: രാഹുൽ മാങ്കൂട്ടത്തിൽ 

      തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ ഇലക്ഷനിൽ നിന്നു മത്സരിച്ചിട്ടുണ്ടെന്നും പാർട്ടിയിൽ പരിഗണന കിട്ടിയില്ലെന്ന അവരുടെ വാദം  അംഗീകരിക്കാൻ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. തോറ്റത് ഞങ്ങളുടെ കുഴപ്പമല്ല.മറ്റ് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ എന്തിനാണോ ബി.ജെ.പിയില്‍ പോയത് അതിന് തന്നെയാണ് പത്മജയും പോയത്.അതിന് കോൺഗ്രസിനെ ബലിയാടാക്കാൻ നോക്കേണ്ട. സ്വന്തം സ്ഥാനാർഥികളെ പോലും നിർത്താൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പിയുള്ളത്.അവർക്ക് ഏറ്റവും സാധ്യതയുണ്ടെന്ന് പറയുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്സഭ മണ്ഡലങ്ങളില്‍ പോലും സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. എം.വി ഗോവിന്ദൻ കോണ്‍ഗ്രസിനെ വിമർശിക്കാൻ നില്‍ക്കണ്ട. ബി.ജെ.പിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തവരാണ് സി.പി.എം നേതാക്കളെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നാളെ പിണറായി വിജയൻ ബി.ജെ.പിയിലേക്ക് പോയാല്‍ പോലും അത്ഭുതപ്പെടേണ്ട.പിണറായി വിജയനെ ചിലപ്പോള്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാക്കുമെന്നും രാഹുല്‍ പറഞ്ഞു

      Read More »
    • തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

      തൃശ്ശൂർ പേരാമംഗലം അമ്ബലക്കാവില്‍ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയില്‍. അടാട്ട് മാടശ്ശേരി വീട്ടില്‍ സുമേഷ്(35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടിസം ബാധിതനായിരുന്നു ഇവരുടെ ഒൻപത് വയസുള്ള കുട്ടി. ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ നിലത്ത് പായയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വീട് തുറക്കാത്തതിനെത്തുടർന്ന് അയല്‍വാസികള്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 12 ദിവസം മുമ്ബാണ് സുമേഷ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമികമായിട്ടുള്ള സംശയം.

      Read More »
    • പത്മജയുടെ ബിജെപി പ്രവേശനം ശോഭയെ ഒതുക്കാനുള്ള സുരേന്ദ്രന്റെ നീക്കമെന്ന് കെ മുരളീധരൻ; മറുപടി പറയുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ 

      ആലപ്പുഴ: പത്മജയുടെ ബിജെപി പ്രവേശനം ശോഭാ സുരേന്ദ്രനെ ഒതുക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.   ഈ‌ തിരഞ്ഞെടുപ്പോടെ ശോഭാ സുരേന്ദ്രൻ ബിജെപിയിൽ അപ്രസക്തയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നതില്‍ സന്തോഷമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. മുരളീധരന് ശക്തമായ മറുപടി പറയണമെന്നുണ്ട്. വേണ്ടെന്ന് വെയ്ക്കുന്നത് കുറച്ച്‌ കഴിഞ്ഞാല്‍ അദ്ദേഹത്തെയും മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണ്. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ്  മുരളീധരനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല.ബിജെപിയില്‍ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനില്‍ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. കെ മുരളീധരന്റെ വിമർശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നിരാശയില്‍ നിന്നുള്ള വാക്കുകളാണ് മുരളീധരന്റേതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇന്ന് രാശിയുള്ള ദിവസമാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

      Read More »
    Back to top button
    error: