Kerala

    • എസ്എപി ക്യാമ്പിലെ ആദിവാസി യുവാവിന്റെ ആത്മഹത്യ; പോലീസുകാര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം; പോലീസ് ട്രെയിനി കടുത്ത അധിക്ഷേപം നേരിട്ടു

      തിരുവനന്തപുരം:  പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്‍റെ കുടുംബം. ആദിവാസി യുവാവായ ആനന്ദ് മേലുദ്യോഗസ്ഥരില്‍ നിന്ന് കടുത്ത അധിക്ഷേപവും മാനസികപീഡനവും നേരിട്ടതായി കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നല്‍കും. പൊലീസ്  ട്രെയിനിയായിരുന്ന വിതുര കരിപ്പാലം അരവിന്ദ് ഭവനില്‍ ആനന്ദിനെ എസ് എ പി ക്യാംപിലെ ബാരക്കിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി യുവാവിന്‍റെ ആത്മഹത്യയില്‍ കടുത്ത ആരോപണങ്ങളാണ് കുടുംബം ഉയര്‍ത്തുന്നത്. രണ്ട് ദിവസം മുമ്പ് കൈ ഞരമ്പ് മുറിച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ് ചികില്‍സയിലിരിക്കെയാണ് തൂങ്ങി മരിച്ചത്.  മകന്‍റെ മരണത്തില്‍  കുടുംബം ദുരൂഹത ആരോപിക്കുന്നു. ​ഹവില്‍ദാര്‍മാര്‍ ആനന്ദിനോട് മോശമായി പെരുമാറിയെന്ന് ക്യാംപിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. പരിശീലനത്തിനിടയിലുളള ശിക്ഷകളും പരിഹാസവും ആനന്ദിനെ തളര്‍ത്തിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. family-alleges-harassment-in-police-trainee-suicide-case

      Read More »
    • രണ്ടു വിവാഹം കഴിച്ച അന്ധയാചകന് മൂന്നാമതും വിവാഹം വേണം; രണ്ടാം ഭാര്യക്കു ജീവനാംശം നല്‍കില്ല; മുസ്ലിം നിയമ പ്രകാരം തനിക്കു മൂന്നോ നാലോ നിക്കാഹ് കഴിക്കാമെന്നു വാദം; കൗണ്‍സിലിംഗ് നിര്‍ദേശിച്ച് ഹൈക്കോടതി

      കൊച്ചി: രണ്ടു കല്യാണം കഴിച്ച അന്ധയാചകന് മൂന്നാമതും കല്യാണം കഴിക്കണമെന്നാഗ്രഹം. കല്യാണമല്ല കൗണ്‍സിലിങ് കൊടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കാതെ വീണ്ടും കല്യാണം കഴിച്ചാല്‍ ഒരു നിരാലംബയായ വനിത ഉപേക്ഷിക്കപ്പെടും. ആദ്യഭാര്യയുടെ താത്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സാധ്യമെങ്കില്‍ രണ്ടാംഭാര്യയേയും യാചകനേയും കൗണ്‍സിലിങ്ങിലൂടെ ഒന്നിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്ദലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ പകർപ്പ് സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് കൈമാറണം. രണ്ടാംഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്നായിരുന്നു യാചകനോട് കുടുംബകോടതി ആവശ്യപ്പെട്ടത്. എന്നാല്‍ അതുപോലെ  ജീവനാംശം നൽകാൻ യാചകനോട് നിര്‍ദേശിക്കാനാവില്ലെങ്കിലും ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ചകളിൽ പള്ളികളുടെ മുന്നിൽ ഭിക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നായിരുന്നു സെയ്ദലവിയുടെ വാദം. പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു രണ്ടാംഭാര്യയുടെ വാദം. മുസ്ലിം നിയപ്രകാരം തനിക്ക് മൂന്നോ നാലോ കെട്ടാമെന്ന്…

      Read More »
    • ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു പാലക്കാട്ടേക്ക്; സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും; തടയില്ലെന്നു സിപിഎം; പ്രതിഷേധിക്കുമെന്ന് യുവജന സംഘടനകള്‍; വന്‍ പോലീസ് സന്നാഹം

      തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കും. ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്ന രാഹുല്‍ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുന്നുണ്ട്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷും മൂന്ന് മണ്ഡലം പ്രസിന്റുമാരുമടക്കം ആറുപേര്‍ കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി കണ്ടിരുന്നു. തിരുവനന്തപുരം യാത്രയ്ക്കിടെയുള്ള സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണമെങ്കിലും അടൂരില്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടായ്മയുടെ സൂചനയായി. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കേ ഇത്തരമൊരു സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ തയ്യാറായതിനുപിന്നില്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് സൂചന. മണ്ഡലത്തിലെത്തുന്ന എംഎല്‍എയെ ആരുതടഞ്ഞാലും ശക്തമായി എതിര്‍ക്കുമെന്ന സാമൂഹികമാധ്യമ…

      Read More »
    • അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച് വീണ്ടും നഷ്ടം ; തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയും മരണത്തിന് കീഴടങ്ങി ; ഇതുവരെ മരിച്ചവരുടെ എണ്ണം പതിനെട്ടായി, ഈ മാസം മാത്രം രോഗം ബാധിച്ച് മരിച്ചത് ഏഴ് പേര്‍

      തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെ രാത്രി ബോധമില്ലാത്ത നിലയില്‍ എത്തിച്ച ഇയാള്‍ക്ക് പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനെട്ടായി. ഈ മാസം മാത്രം ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. അക്കാത്ത അമീബ, സാപ്പിനിയ, ബാലമുത്തി വെര്‍മമീബ, നെഗ്ലേറിയ ഫൗലേറി എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുളള സുഷിരങ്ങള്‍ വഴിയോ കര്‍ണപടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും ജ്വരമുണ്ടാവുകയും ചെയ്യുന്നു. 90 ശതമാനത്തിലധികം…

      Read More »
    • തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി ; എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായം ; ക്രൈസ്തവ നയതന്ത്രം ഓവറാകുന്നെന്ന് വിമര്‍ശനം

      തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി. കൂടുതല്‍ നഗരസഭകളും കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കയ്യിലുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുള്ളവയിലും ഭരണം പിടിക്കാനാണ് ആലോചന. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകള്‍ എങ്ങിനെയും പിടിക്കാനാണ് ലക്ഷ്യം. ഇതിനൊപ്പം നിലവില്‍ കയ്യിലുള്ള പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം. നിര്‍ബന്ധമായും പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കോര്‍പ്പറേഷനുകള്‍ തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരം,തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരുമെന്നും ബിജെപിയുടെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കരുതുന്നു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായവും ഉയര്‍ന്നു. ഇവരെ എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവ നയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. കോട്ടയത്ത് പാര്‍ട്ടിയിലെ ക്രൈസ്തവരുടെ യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുയര്‍ന്നു. മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖര്‍…

      Read More »
    • കേന്ദ്രമന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല ;പാര്‍ട്ടിയോടോ സംസ്ഥാനനേതൃത്വത്തോടോ ഒന്നും ആലോചിക്കുന്നില്ല ; ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ സുരേഷ്‌ഗോപിക്ക് വിമര്‍ശനം ;

      തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ കേന്ദ്രമന്ത്രി സൂരേഷ്‌ഗോപിക്ക് വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നില്ലെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വവുമായി ഒരു കൂടിയാലോചനകളും സുരേഷ്‌ഗോപി നടത്തുന്നില്ല. എംപി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിനും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം സുരേഷ്‌ഗോപിക്ക് അനുകൂലമായും പാര്‍ട്ടിയോഗത്തില്‍ ശബ്ദമുയര്‍ന്നു. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നും കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ലെന്നും വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തണമെന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. എയിംസ് കൊണ്ടുവരുന്ന കാര്യത്തിലും സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സുരേഷ്‌ഗോപി ആലപ്പുഴയില്‍ കൊണ്ടുവരണമെന്ന് പറയുമ്പോള്‍ രാജീവ് ചന്ദ്രശേഖറിനും പാര്‍ട്ടിക്കും തിരുവനന്തപുരം…

      Read More »
    • സുരേഷ്‌ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്‍കി ; പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം

      തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്‌ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്‍കി. സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. ആനന്ദവല്ലി പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരം ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സുരേഷ്‌ഗോപിയോട് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകള്‍ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്‌തെന്ന് ആനന്ദവല്ലി പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ആനന്ദവല്ലിയോട്…

      Read More »
    • ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയയാളാണ് മുഖ്യമന്ത്രി ; പമ്പയില്‍ കാലുകുത്തിയാല്‍ പാപഭാരം കൊണ്ടു അദ്ദേഹം വിയര്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍

      തിരുവനന്തപുരം: ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അയ്യപ്പസംഗമത്തിന് ചുക്കാന്‍ പിടിക്കുകയാണെന്നും പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പാപഭാരം കൊണ്ടുവിയര്‍ത്ത് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിശ്വാസ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞു. അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കി നടത്തുന്ന പ്രഹസനമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പമ്പാതീരത്ത് നടക്കുന്ന പരിപാടിയിലേക്ക് 3000 പേര്‍ക്കാണ് പ്രവേശനം. മുഖ്യമന്ത്രിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. അതേസമയം ഒമ്പത് വര്‍ഷവും ഇല്ലാത്ത പരിപാടി പത്താം വര്‍ഷം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

      Read More »
    • സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടു വഴിയില്‍; സുരേഷ്‌ഗോപിക്ക് എയിംസ് ഇഷ്ടം ആലപ്പുഴയില്‍ ; രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കും താല്‍പ്പര്യം പാറശ്ശാലയിലോ തൃശൂരോ

      കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും തമ്മില്‍ ബിജെപിയില്‍ ശീതസമരം. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴയില്‍ വേണമെന്ന സുരേഷ്‌ഗോപിയുടെ പ്രതികരണമാണ് പ്രശ്‌നത്തിന് കാരണം. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ആലപ്പുഴയില്‍ എയിംസിന് സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു സുരേഷ് ഗോപി യുടെ പ്രസ്താവന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവു മായി ആലോചിക്കാതെയും പറയാതെയും സുരേഷ്‌ഗോപി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് സംസ്ഥാന അധ്യക്ഷന് അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖരന് താല്‍പ്പര്യം. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. ഈ പദ്ധതിയാണ് അനാവശ്യമായ പ്രസ്താവന നടത്തി സുരേഷ്‌ഗോപി പൊളിച്ചത്. ഇതോ ടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടുവഴിക്കാണെന്ന സൂചനയായി മാറിയിട്ടുണ്ട്. ഇതോടെ സുരേഷ്‌ഗോപി നടത്തുന്ന കലുങ്ക് സദച്ച് ചര്‍ച്ചകളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശന ങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍…

      Read More »
    • യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വം ; വോട്ടുകൂടുതല്‍ കിട്ടിയ അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ്, അഭിജിത്തിനായി എഗ്രൂപ്പ് , ബിരുചുള്ളിയിലിന് വേണ്ടി കെ.സി. വേണുഗോപാല്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പുതിയ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം. വോട്ടിന്റെ കണക്ക് പ്രകാരം അബിന്‍ വര്‍ക്കിക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും ഒ ജെ ജിനീഷ് കുമാര്‍, ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, എന്‍ എസ് യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരും സാധ്യതാപട്ടികയിലുണ്ട്. നിയമനം എത്രയും വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിന്‍ വര്‍ക്കി, രാണ് അന്തിമ പട്ടികയില്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച അബിന്‍ വര്‍ക്കിക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. അതേസമയം കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന സംസ്ഥാന നേതാക്കള്‍…

      Read More »
    Back to top button
    error: