Kerala
-
വിജയ് ആരാധകരുടെ ശ്രദ്ധയ്ക്ക് :പുലർച്ചെ നാലിന് തുടങ്ങേണ്ട ജനനായകൻ രാവിലെ ആറുമണിക്ക് തുടങ്ങുകയുള്ളൂ: ഒരു രണ്ടു മണിക്കൂർ കൂടി ആരാധകർ ശാന്തരായിരിക്കണം
കൊച്ചി : ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ജനനായകൻ കേരളത്തിൽ രണ്ട് മണിക്കൂർ വൈകി മാത്രമേ പ്രദർശനം തുടങ്ങുകയുള്ളൂ. പുലർച്ചെ നാലിന് ആരംഭിക്കേണ്ട ഫാൻസ് ഷോകൾ കേരളത്തിൽ രാവിലെ ആറു മണിക്ക് മാറ്റി. അതായത് പലയിടത്തും ജനനായകൻ തുടങ്ങിയാലും കേരളത്തിലെ ആരാധകർ രണ്ട് മണിക്കൂർ കൂടി കാത്തിരിക്കണം. വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളത്തിൽ പുലർച്ചയുള്ള ഫാൻസ് ഷോകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത് . മികച്ച ഓപ്പണിങ് കളക്ഷനുകളും വിജയ് ചിത്രങ്ങൾ കേരളത്തിൽ നേടിയിട്ടുണ്ട്. അവയെല്ലാം കേരളത്തിൽ നിന്ന് വമ്പൻ കളക്ഷനുമായാണ് തീയറ്റർ വിടാറുള്ളതും. എമ്പുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില്‍ ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സമീപ വര്‍ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില്‍ നടന്നിട്ടുള്ളത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ തിയറ്ററുകളില്‍…
Read More » -
ആര്‍. ശ്രീലേഖയ്ക്കു പിഴവു പറ്റി, പ്രശാന്ത് വഷളാക്കി; വി.വി. രാജേഷ് പക്വമായി പ്രതികരിച്ചു: ഈ ടെംപോ തുടരുക എന്നതാണു പ്രധാനം: ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്
തിരുവനന്തപുരം: ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ മേയര്‍ വിവി രാജേഷ് സ്വീകരിച്ച നയത്തെ പ്രശംസിച്ച് കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ്. അനന്തപുരിയുടെ പുതിയ മേയറുടെ ചില പത്രസമ്മേളനങ്ങള്‍ കണ്ടുവെന്നും, പക്വതയുള്ള പ്രതികരണങ്ങള്‍ നന്നാവുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഈ ടെംപോ തുടരുക എന്നതാണ് പ്രധാനം. രാഷ്ട്രീയ എതിരാളികളെ വെറുപ്പിക്കാതെ മുന്നോട്ടുപോവുക എന്നത് ആരെ സംബന്ധിച്ചായാലും ശ്രമകരമാണ്. ഭരണസമിതിയിലെ മറ്റുള്ളവര്‍ ചെയ്യുന്ന പല പ്രവൃത്തികള്‍ക്കും പലപ്പോഴും സമാധാനം പറയേണ്ടി വരുന്നതും ന്യായീകരിക്കേണ്ടി വരുന്നതും മേയര്‍ ആയിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം പക്ഷത്തുള്ളവരെ സംരക്ഷിക്കുകയും വേണം, അതേസമയം എതിര്‍പക്ഷത്തുള്ളവരുടെ വെറുപ്പ് ഒന്നാകെ വിളിച്ചുവരുത്തുകയുമരുത്. അവിടെയാണ് രാഷ്ട്രീയ പക്വതയും, അനുഭവസമ്പത്തും, പ്രത്യുത്പന്നമതിത്വവും ഒക്കെ വിഷയങ്ങള്‍ ആകുന്നത്. ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ ഈ നയമാണ് ഇന്ന് മേയര്‍ സ്വീകരിച്ചു കണ്ടത്. ഇവിടെ ശ്രീലേഖ മാഡത്തിന്റെ രാഷ്ട്രീയ പരിചയക്കുറവ് പ്രതിഫലിക്കുന്നുണ്ട്. ഇതാണ് രാഷ്ട്രീയം എന്ന്…
Read More » -
സേവ് ബിഡിംഗ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യ ഇഡിക്കു മുന്നില്‍; ഉടമ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; ജയസൂര്യ ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: സേവ് ബോക്‌സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക് റഹീം പ്രതിയായ കേസിലാണ് ചോദ്യം ചെയ്യല്‍. ഉടമ സ്വാതിക്കുമായി നടത്തിയ സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ടാണ ഇഡി അന്വേഷണം. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. 2019ലാണ് കേരളത്തിന്റെ സ്വന്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന നിലയില്‍ സേവ് ബോക്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ജയസൂര്യയെന്നാണ് ഇഡി നല്‍കുന്ന വിവരം. മറ്റ് സിനിമ താരങ്ങള്‍ക്കൊപ്പം ബിഡിങ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ജയസൂര്യയാണ്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസികള്‍ നല്‍കാമെന്ന പേരിലും ആപ്പിന്റെ മറവിലും കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സ്വാതിക്കിനെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളുടെ ചുവടുപിടിച്ചാണ് രണ്ട് വര്‍ഷം മുന്‍പ് ഇഡി അന്വേഷണം ആരംഭിച്ചത്.
Read More » -
തിരുവനന്തപുരം കോര്‍പറേഷന്‍: കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതില്‍ വന്‍ ക്രമക്കേടെന്നു കണ്ടെത്തല്‍; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്കു നിര്‍ദേശം; കടമുറികള്‍ കൈമാറി ഉപയോഗിക്കുന്നു; വിവാദം പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം…
Read More » -
മറ്റത്തൂരില്‍ നേരത്തേതന്നെ ടി.എം. ചന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി; പഞ്ചായത്ത് പ്രസിഡന്റായാല്‍ ജയിക്കുമെന്ന് ഉറപ്പു നല്‍കി; ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആകാനില്ലെന്ന് അറിയിച്ചെന്നും കെ.ആര്‍. ഔസേപ്പ്; പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം മുമ്പേ അട്ടിമറി ഉറപ്പാക്കിയെന്ന് വെളിപ്പെടുത്തല്‍
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വിമതന്‍ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമായല്ല താന്‍ മത്സരിച്ചത്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നു. ടിഎം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ 23ന് രാത്രി 9.45ന് വീട്ടില്‍ വന്ന് കൂടെ നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയിലില്ലെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കൂടെ നിന്നാല്‍ ഭരിക്കുമെന്നും അവര്‍ പറഞ്ഞു. എന്താണ് ഫോര്‍മുല എന്ന് ചോദിച്ചപ്പോള്‍ ബിജെപി സഹായിക്കുമെന്നാണ് ചന്ദ്രന്‍ മറുപടി നല്‍കിയത്. വര്‍ഗീയ കക്ഷിയുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താന്‍ വോട്ടു പിടിച്ചത്. അതിനാല്‍ തന്നെ…
Read More » -
മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ കടുത്ത നടപടിക്കു കോണ്‍ഗ്രസ്; പത്തു ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കും; കൂറുമാറിയവര്‍ക്ക് ചിന്തിക്കാന്‍ അവസരം നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്
തൃശൂര്‍: തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണം. ഇരുവരും രാജി വച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജി വെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി. അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്താല്‍ കോണ്‍ഗ്രസ് സംഘത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍, മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാന്‍ ശ്രമിക്കുകയാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോണ്‍ഗ്രസ് അംഗങ്ങള്‍. കോണ്‍ഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം. കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവയ്ക്കില്ലെന്നും ഇവര്‍…
Read More » -
സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം അനോമി ഉടന്‍ തിയറ്ററുകളിലേക്ക്; ആരാധകര്‍ കാത്തിരിക്കുന്നു
തൃശൂര്‍: മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ സിനിമ ജീവിതത്തിന് ഇത് 23 വര്‍ഷങ്ങളുടെ നിറവ്. സിനിമാ ജീവിതത്തില്‍ 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഭാവന, അനോമി എന്ന പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന മികച്ച ചിത്രങ്ങളിലൂടെ അഭിനയ മികവും ബോക്‌സോഫീസ് ഹിറ്റും കുറിച്ചിട്ടുണ്ട്. സ്വന്തം കഠിനാധ്വാനവും തകര്‍ക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകര്‍ച്ചയില്‍ പുതിയ ചിത്രം ‘അനോമി’യിലൂടെ ഉടന്‍ പ്രക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഭിനയ മികവിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ കരുത്തുറ്റ നിലപാടുകള്‍ കൊണ്ട് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയ ഭാവനയുടെ കരിയറിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ…
Read More » -
അല്ല കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ ; കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച മുറുകുന്നു; എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ബാക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മറുകണ്ടം ചാടുമോ എന്ന ചര്‍ച്ചയാണെങ്ങും. കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചയായി കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മാറിക്കഴിഞ്ഞു. ഇന്നലത്തെ എല്‍ഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികള്‍ പങ്കെടുത്തില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ചര്‍ച്ചയായിരിക്കുന്നഘട്ടത്തില്‍, മുന്നണി യോഗത്തിലെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പെട്ടെന്ന് അറിയിച്ച യോഗം ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത് എന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ഇതങ്ങോട്ട് പൂര്‍ണമായി വിശ്വസിക്കാന്‍ രാഷ്ട്രീയനിരീക്ഷകര്‍ തയ്യാറായിട്ടില്ല. മുന്നണിക്കുള്ളിലും കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യമില്ലായ്മ ചര്‍ച്ചയായി. പറഞ്ഞു കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ പോലെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന ചോദ്യമാണ് മുന്നണിക്കുള്ളിലുള്ളവരും ഉയര്‍ത്തുന്നത്. കേന്ദ്രത്തിന് ഏതിരായ സമരം തീരുമാനിക്കാനാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. വലുതും ചെറുതുമായ ഏതാണ്ട് എല്ലാ ഘടകകക്ഷികളും യോഗത്തിന് എത്തിയപ്പോള്‍ ഒരു പാര്‍ട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ഇടതു മുന്നണിയിലെ മൂന്നാമത്തെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അസാന്നിധ്യം യോഗത്തിലെ പ്രധാന ചര്‍ച്ചയായി. സാധാരണഗതിയില്‍…
Read More » -
14-13ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി; ഇനി മെസിയുടെ കളി കാണാം; ആരാധകരും ആവേശത്തില്‍; ഒന്നു പിന്നിലായതില്‍ മെസി ഫാന്‍സിന് നിരാശ
സൗദി: ആരാധാകരെ ശാന്തരാകുവിന്‍ നിങ്ങളുടെ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മെസിയുടേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ആരാധകരോടുള്ള അഭ്യര്‍ഥനയാണ്. കട്ടയ്ക്ക് കട്ട നിന്നിരുന്ന ലെവലില്‍ നിന്ന് ഒരടി മുന്നോട്ടുപോയതോടെ റൊണാള്‍ഡോ മെസിയെ കടത്തി വെട്ടി. സിആര്‍7 നേടിയ നേട്ടം മെസി ആരാധകര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇരട്ട ഗോള്‍ നേടിയതോടെ 2025 കലണ്ടര്‍ വര്‍ഷത്തില്‍ റൊണാള്‍ഡോ 40 ഗോള്‍ തികച്ചു. ക്ലബ്ബിനായി 32ഉം പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി എട്ടും ഉള്‍പ്പെടെയാണിത്. ഇതോടെ കരിയറില്‍ റൊണാള്‍ഡോ 40+ ഗോള്‍ നേടുന്ന കലണ്ടര്‍ വര്‍ഷങ്ങളുടെ എണ്ണം 14 ആയി. 13 തവണ ഈനേട്ടം സ്വന്തമാക്കിയ മെസിക്കൊപ്പം റിക്കാര്‍ഡ് പങ്കിടുകയായിരുന്നു സിആര്‍7. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മെസിക്ക് 46 ഗോളുണ്ട്. ഈ നൂറ്റാണ്ടില്‍ 14 കലണ്ടര്‍ വര്‍ഷങ്ങളില്‍ 40+ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് 40കാരനായ റൊണാള്‍ഡോ കുറിച്ചത്. അല്‍ അഖ്ദൂദിന് എതിരായ മത്സരത്തിന്റെ 31, 45+3 മിനിറ്റുകളില്‍ ആയിരുന്നു…
Read More »
