Kerala
-
വിവരങ്ങളറിഞ്ഞ് കോടതി വരെ ഞട്ടി!!! ശബരിമല സ്വര്‍ണപ്പാളി വിവാദം വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് ഹൈക്കോടതി തീരുമാനം
കൊച്ചി: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സന്നിധാനത്തെ കാര്യങ്ങളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ശബരിമല വിജിലന്‍സ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനില്‍ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്ട്രോങ്റൂമിലെ വസ്‌കുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ പറയണമെന്നും കോടതി നിര്‍ദേശിക്കുന്നു. കേസ് ഒക്ടോബര്‍ 15 വീണ്ടും പരിഗണിക്കും. 2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം…
Read More » -
സുകുമാരന്‍ നായര്‍ സമുദായത്തേ ഒറ്റുകൊടുത്തത് മരുമകന്‍ ജയിലില്‍ പോകാതിരിക്കാന്‍! വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ചു; ഗുരുതര ആരോപണങ്ങളുമായി അഡ്വ കൃഷ്ണരാജ്
കൊച്ചി: എന്‍എസ്എസ് ജനറല്‍ സിക്രട്ടറി ജി. സുകുമാര്‍ക്കെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ കൃഷ്ണരാജ്. സ്വന്തം മരുമകനെ ജയിലില്‍ പോകുന്നതില്‍നിന്നു രക്ഷിക്കാനും 35 കോടി രൂപ തിരിച്ചടയ്ക്കാതെ ഇരിക്കാനും ആണ് സുകുമാരന്‍ നായര്‍, പിണറായിക്കൊപ്പം ചേര്‍ന്നത് എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഡ്വ കൃഷ്ണരാജ് ആരോപിച്ചു. സുകുമാരന്‍ നായര്‍ക്ക് എതിരേ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനും കൂടി എതിരേ അതീവ ഗുരുതര ആരോപണം വന്നിരിക്കുകയാണിപ്പോള്‍. എന്തുകൊണ്ട് സുകുമാരന്‍ നായര്‍ സി.പി.എം പക്ഷത്തേക്ക് കൂറു മാറി. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് അഡ്വ കൃഷ്ണ രാജിന്റെ പോസ്റ്റ്. എന്‍എസ്എസ് ജനറല്‍ സിക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ മരുമകനെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാനും 35 കോടി ലാഭിക്കാനും വേണ്ടി പിണറായിയുടെ കാലില്‍ വീണു. മരുമോന്‍ അശോകന്‍ വ്യാജ ബിരുദം ഉപയോഗിച്ച് ധനലക്ഷ്മി ബാങ്കില്‍ ജോലി സമ്പാദിച്ച കേസ് ഒതുക്കി തീര്‍ക്കാനാണ് സുകുമാരന്‍ നായര്‍, സമുദായത്തെ ഒറ്റി കൊടുത്തതെന്ന് അഡ്വ. കൃഷ്ണരാജ് ആരോപിക്കുന്നു. വ്യാജ…
Read More » -
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഏറനാടൻ മണ്ണിൽ നിന്നും ഏറെ വെല്ലുവിളികൾ അതിജീവിച്ചു നാന്ദി കുറിച്ച ആര്യാടൻ മുഹമ്മദിന്റെ ഏഴു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം കേരള രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഒരദ്ധ്യായമായി രേഖപ്പെടുത്തുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചുമികച്ച നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിയമസഭാ നടപടി ക്രമങ്ങളിലുണ്ടായിരുന്ന അറിവും പാണ്ഡിത്യവും പ്രശംസനീയമാണ്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. മതേതരത്വം ജീവിത സപര്യയായി കണ്ട ആര്യാടൻ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണെന്നും യോഗം ഉത്ഘാടനം ചെയ്ത ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി അഷറഫ് അഞ്ചാലൻ പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ഇസ്മയിൽ കൂരിപ്പൊയിലിന്റെ അധ്യക്ഷതയിൽ…
Read More » -
ഏറ്റുമുട്ടലുകള്‍ക്കുശേഷം ആദ്യമായി മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രമില്ല, ചടങ്ങില്‍ നിലവിളക്ക് മാത്രം; ‘എങ്കിലും’ വിയോജിപ്പ് പരസ്യമാക്കി പിണറായി
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനുശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ ‘രാജഹംസ് ‘ ജേര്‍ണല്‍ പ്രസിദ്ധീകരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. ജേര്‍ണല്‍ ശശി തരൂര്‍ എം.പിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശനച്ചടങ്ങില്‍ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളില്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതിനിടെ, രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി ചടങ്ങില്‍ പരസ്യമാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. സര്‍ക്കാരിനെ പിന്തുണക്കുന്നതോ അല്ലാത്തതോ ആയ ലേഖനങ്ങള്‍ മാസികയില്‍ വരാം. അത് ലേഖകന്റെ അഭിപ്രായം മാത്രമാണ്. വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ എഴുതിയിരിക്കുന്നത്…
Read More » -
ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍നിന്ന് ചെമ്പുപാത്രം; ഉള്ളില്‍ രത്നവും സ്വര്‍ണരൂപങ്ങളും
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ശ്രീകോവില്‍ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്ന് ലഭിച്ച ചെമ്പുപാത്രത്തില്‍ രത്നവും സ്വര്‍ണരൂപങ്ങളും പുരാതന നാണയവും ഉള്‍പ്പടെയുള്ള വസ്തുക്കള്‍. ഗണപതി, സുബ്രഹ്‌മണ്യന്‍, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം. ഗോമേദകം എന്ന തേന്‍നിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വര്‍ണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീര്‍ത്ഥം നല്‍കുന്ന ഉദ്ദരണിയും ലഭിച്ചു. 1822ല്‍ ഇറക്കിയ കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയവും ഇതില്‍ ഉണ്ടായിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ (വാല്യുബിള്‍ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസര്‍ രാമചന്ദ്രന്‍, ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണര്‍ ബിജു ആര്‍.പിള്ള തുടങ്ങിയവരും തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടും ചേന്നാസ് ഗിരീശന്‍ നമ്പൂതിരിപ്പാടും വസ്തുക്കള്‍ പരിശോധിച്ചു. ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസര്‍ അഖില്‍ ദാമോദരന്‍ പറഞ്ഞു. പുനരുദ്ധരിക്കുന്ന ഗണപതിയുടെ ശ്രീകോവില്‍ ഏറെ പ്രത്യേകതകളുള്ളതാണ്. ഇതിനുള്ളിലെ സുബ്രഹ്‌മണ്യപ്രതിഷ്ഠ…
Read More » -
ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു; സംസ്‌കാരം നാളെ 10 ന്
കണ്ണൂര്‍: മാടായി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ഇ ദാമോദരന്‍ മാസ്റ്റര്‍ (83) അന്തരിച്ചു. മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍ ധന്യ സുധീര്‍. ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍ മാസ്റ്റര്‍, റിട്ടയര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നീവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള സ്വവസതിയില്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക്.
Read More » -
വിജയദശമി ദിനത്തില്‍ പൂര്‍ണ ഗണവേഷത്തില്‍ പഥസഞ്ചലനത്തിന് മുന്‍ ഡിജിപി; സേവനത്തിന് നല്ലത് ആര്‍എസ്എസ് എന്ന് വിശദീകരണം; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്‍; ജേക്കബ് തോമസിന് മാതൃക മോഹന്‍ ഭാഗവതിന്റെ അച്ഛന്‍
തിരുവനന്തപുരം: സംസ്ഥാന മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസില്‍ സജീവമാകും. ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പഥ സഞ്ചലനത്തില്‍ പങ്കെടുത്തുകൊണ്ടാണ് സജീവമാകുക. ഗണ വേഷം അണിഞ്ഞ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുഴുവന്‍ സമയ പ്രചാരകനാകുകയാണ് ജേക്കബ് തോമസ്. പൊലീസില്‍ നിന്ന് വിരമിച്ച ജേക്കബ് തോമസ് 2021ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. ആര്‍എസ്എസ് ശതാബ്ദി വര്‍ഷത്തിലാണ്. ഈ ആഘോഷത്തിനിടെ നടക്കുന്ന വിജയദശമി പഥസഞ്ചലനത്തിലാകും ജേക്കബ് തോമസ് ഗണവേഷം അണിയുക. ജേക്കബ് തോമസ് ബി.ജെ.പിയില്‍ എത്തിയതും ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ഇദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത്. 2019ല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. അന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സര്‍വീസില്‍ നിന്നു സസ്പെന്‍ഷനിലായ ജേക്കബ് തോമസ് ആദ്യം സഹകരിച്ചത് ട്വിന്റി-ട്വിന്റിയുമായാണ്. പിന്നീട് ബിജെപിയില്‍ എത്തുകയായിരുന്നു.…
Read More » -
‘മാതാ അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം’; മന്ത്രി സജി ചെറിയാനെ സിപിഎം തള്ളിപ്പറയില്ല; ‘അമൃതാനന്ദമയിയെ ആരാധിക്കണമെന്നോ പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല; ആശ്ലേഷിച്ചതില്‍ തെറ്റില്ല’
തിരുവനന്തപുരം: സജി ചെറിയാൻ മാതാഅമൃതാനന്ദമയിയെ ആശ്ലേഷിച്ചതിൽ തെറ്റില്ലെന്ന് സിപിഎം. ആശ്ലേഷത്തിന്റെ പേരിൽ സജി ചെറിയാനെ പാർട്ടി തള്ളിപ്പറയില്ല. അമൃതാനന്ദമയി ആദരിക്കപ്പെടേണ്ട വ്യക്തിത്വം എന്നുമാണ് സിപിഎം നിലപാട്. ആരോഗ്യ വിദ്യാഭ്യാസരംഗത്ത് അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾ ആദരവ് അർഹിക്കുന്നത്. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും സിപിഎം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മാതാ അമൃതാനന്ദമയി. അമൃതാനന്ദമയിയെ ആരാധിക്കണമെന്ന് പൂജിക്കണമെന്നോ പറഞ്ഞിട്ടില്ല. സജി ചെറിയാൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. മാതാ അമൃതാനന്ദമയിയെ ചുംബിച്ചതില്‍ സംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. മാതാ അമൃതാനന്ദമയിയെ അമ്മയുടെ സ്ഥാനത്ത് കണ്ടാണ് ചുംബിച്ചതെന്നും അതിന് ഇവിടെ ആര്‍ക്കാണ് പ്രശ്നമെന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ ദൈവമാണോ അല്ലയോ എന്നത് തന്റെ പ്രശ്നമല്ല. ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് അവരുടേത്. അതാണ് സര്‍ക്കാര്‍ ചെയ്തെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ”ലോകം ആദരിക്കുന്ന അമ്മയാണ്. 25 വർഷം മുൻപ് അമൃതാന്ദമയി യുണൈറ്റഡ് നേഷൻസിൽ പോയി മലയാളത്തിൽ പ്രസംഗിച്ചു. വളരെ പിന്നാക്ക അവസ്ഥയിൽ…
Read More » -
കേരളത്തിലെ വിദ്യാലയങ്ങൾ സ്മാർട്ടായെന്ന് സർക്കാർ, വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താൻ തയാറായി നിൽക്കുന്ന സ്കൂളുകളുടെ എണ്ണം 1157, ആലപ്പുഴയിൽ മാത്രം നൂറിലധികം അൺഫിറ്റ് കെട്ടിടങ്ങൾ…
കേരളം ഗൗരവകരമായി സംസാരിക്കേണ്ട എന്നാൽ നാം വേണ്ടത്ര പരിഗണന കൊടുക്കാത്ത വിഷയമാണ് നമ്മുടെ നാട്ടിലെ വിദ്യാലയങ്ങളുടെ സുരക്ഷിതത്വം എന്നത്. സ്കൂളുകളിൽ നമ്മുടെ മക്കൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അതെ എന്ന് ഉത്തരം പറയാൻ ആകാത്ത സാഹചര്യമാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്. കഴിഞ്ഞദിവസം മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം സംസ്ഥാനത്ത് സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ അപകടാവസ്ഥയിലുള്ള 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉണ്ട് എന്നതാണ് കണക്കുകൾ. ഇത്രയധികം അൺഫിറ്റായ കെട്ടിടങ്ങൾ ഇപ്പോഴും നമ്മുടെ സ്കൂളുകളിൽ ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന കണക്കു തന്നെയാണ്. കുട്ടികൾ വീടുകളിലെ പോലെ തന്നെ സമയം സ്കൂളുകളിലും ചിലവഴിക്കുന്നുണ്ട്, അവിടെ അവർ പൂർണമായും സുരക്ഷിതരാണ് എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ ഈ കണക്കുകൾ വിരൽചൂണ്ടുന്നതും വിദ്യാഭ്യാസ വകുപ്പിലേക്കും സർക്കാരിലേക്കും ആണ്. ഈ 1157 അൺഫിറ്റ് കെട്ടിടങ്ങൾ ഉപയോഗിക്കാനാകാത്തതും പൊളിച്ചു നീക്കേണ്ടതുമാണ് എന്നാണ് തദ്ദേശ വകുപ്പ് വിദ്യാഭ്യാസ വകുപ്പിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളത്. അൺഫിറ്റായ 1157 കെട്ടിടങ്ങളിൽ 891 കെട്ടിടങ്ങൾ…
Read More » -
‘ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ? നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍’ ; സുകുമാരന്‍ നായരെ വിടാന്‍ ഉദ്ദേശമില്ല, പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍
പത്തനംതിട്ട: ആഗോളഅയ്യപ്പസംഗമത്തിന് പിന്തുണയും സര്‍ക്കാരിന് അനൂകൂലമായ നിലപാടും പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരേ പത്തനംതിട്ടയില്‍ വീണ്ടും പോസ്റ്ററുകള്‍. ചങ്ങനാശ്ശേരിയില്‍ വരവ് ചെലവ് കണക്കുകള്‍ പാസ്സാക്കാനായി ചേര്‍ന്ന പൊതുയോഗത്തിനും പ്രതിനിധി സമ്മേളനത്തിനും ശേഷം സുകുമാരന്‍ നായര്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലഞ്ഞൂരില്‍ വീണ്ടും ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കലഞ്ഞൂരില്‍ തന്നെ ഇതോടെ രണ്ടു ഫ്്‌ളക്‌സുകളായി മാറിയിട്ടുണ്ട്. ‘മന്നത്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ വഞ്ചിച്ചു. ശബരിമല കേസുകള്‍ ജനറല്‍ സെക്രട്ടറി മറന്നോ. നൂറുകണക്കിന് ഹിന്ദുക്കളുടെ ജീവിതം ഇന്നും കോടതി വരാന്തയില്‍.’ എന്ന ഉള്ളടക്കത്തോടെയാണ് ഇരു ഫ്ളക്സുകളും ഉയര്‍ന്നിരിക്കുന്നത്. പത്തനംതിട്ടയിലേത് കൂടാതെ ഇന്ന് ശാസ്താംകോട്ട വേങ്ങയിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും ബാനര്‍ ഉയര്‍ന്നിരുന്നു. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ഭാഗമായ ശാസ്താംകോട്ട വേങ്ങയിലാണ് വീണ്ടും പുതിയ ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമുദായത്തെ ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ച നേതൃത്വം സമുദായത്തിന് തന്നെ നാണക്കേടെന്നും ബാനറില്‍ വിമര്‍ശനമുണ്ട്. ‘സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വിശ്വാസങ്ങള്‍ക്കും സാമുദായിക കാഴ്ചപ്പാടുകള്‍ക്കും അതീതമോ’യെന്നും ഫ്ളക്സില്‍ ചോദ്യമുന്നയിക്കുന്നുണ്ട്. എന്‍ എസ് എസ്…
Read More »