India

  • സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ മന്ത്രവാദം; വീഡിയോ പുറത്തായതോടെ അന്വേഷണം

    അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ മന്ത്രവാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിലാണ് മുകേശ് ഭുവാജി എന്നയാള്‍ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സാധാരണ ടീഷര്‍ട്ടും പാന്റും ധരിച്ച് മാസ്‌ക് അണിഞ്ഞ് മുകേശ് അത്യാഹിത വിഭാഗത്തിലെ രോഗിയെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് ഇയാള്‍ ഐസിയുവിനുള്ളിലെത്തി മന്ത്രവാദ പ്രവൃത്തികള്‍ ചെയ്യുന്നത് കാണാം. ഡോക്ടര്‍മാര്‍ക്ക് രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ മന്ത്രങ്ങളും ക്രിയകളുമാണ് ആരോഗ്യം വീണ്ടെടുത്തതെന്നും ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിനുപിന്നാലെ വീട്ടിലെത്തിയ രോഗിയുടെ ബന്ധുക്കള്‍ മുകേശിനോട് നന്ദി പറയുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ അഹമ്മദാബാദ് സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് രാകേശ് ഷാ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഐസിയുവിലെ രോഗി സുഖപ്പെടാന്‍ കാരണം മന്ത്രവാദമാണെന്നത് അന്ധവിശ്വാസമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാവുമെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋിഷികേശ് പട്ടേല്‍ വ്യക്തമാക്കി.…

    Read More »
  • പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി

    ന്യൂഡല്‍ഹി: അംബേദ്കര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ‘ഞാന്‍ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാന്‍ നിലത്തുവീണു’, ബിജെപി എംപി പറഞ്ഞു. ‘സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാര്‍ലമെന്റ് കവാടത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാര്‍ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാന്‍ ശ്രമിച്ചത്’, രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടത് കണ്ണിന് സമീപമാണ് പരിക്കേറ്റത്. മുറിവില്‍നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ബിആര്‍ അംബേദ്കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നീല വസ്ത്രമായിരുന്നു…

    Read More »
  • മുംബയ് ബോട്ടപകടം; മാതാപിതാക്കളെ കാണാനില്ലെന്ന് മലയാളിയായ ആറ് വയസുകാരന്‍, തെരച്ചില്‍

    മുംബയ്: ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബം അപകടത്തില്‍പ്പെട്ടന്ന വിവരം പുറത്തറിഞ്ഞത്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളില്‍ കുട്ടിയുടെ രക്ഷിതാക്കളുണ്ടോയെന്ന് പരിശോധിക്കുകയാണ്. യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്രാ ബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചു. നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ ചിലരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 110 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാവികസേനയുടെ സ്പീഡ് ബോട്ടിന്റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. സ്പീഡ്…

    Read More »
  • ഗള്‍ഫ് കണ്ടിനി മുട്ടയിടേണ്ട! ഇന്ത്യയ്ക്ക് തിരിച്ചടിയായി ഒമാന്റെ തീരുമാനം; നടപടി ഖത്തറിന്റെ നിയന്ത്രണത്തിന് പിന്നാലെ

    മസ്‌കറ്റ്: ഇന്ത്യന്‍ കോഴി മുട്ടകള്‍ക്ക് പുതിയ ഇറക്കുമതി പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തി ഒമാന്‍. തീരുമാനം തമിഴ്നാടിനെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അടുത്തിടെ ഖത്തറും ഇന്ത്യന്‍ മുട്ടകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിഎംകെ എംപി കെആര്‍എന്‍ രാജേഷ്‌കുമാര്‍ ഇന്നലെ ഈ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കുന്നതിന് ഒമാന്‍, ഖത്തര്‍ അധികൃതരുമായി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോഴി കര്‍ഷകരും മുട്ട കയറ്റുമതിക്കാരും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലെ ഒമാന്‍, ഖത്തര്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്ചകള്‍ നടത്താന്‍ സയമം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ മൂലം ചുരുങ്ങിയത് 15 കോടി രൂപ വിലമതിക്കുന്ന മുട്ടകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് നാമക്കലില്‍ നിന്നുള്ള മുട്ട കയറ്റുമതിക്കാരനും ലൈവ്സ്റ്റോക്ക് ആന്‍ഡ് അഗ്രിഫാര്‍മേഴ്‌സ് ട്രേഡ് അസോസിയേഷന്‍ (ലിഫ്റ്റ്) ജനറല്‍ സെക്രട്ടറിയുമായ പി.വി സെന്തില്‍ പറഞ്ഞു. നാമക്കലില്‍നിന്ന് വന്‍ തോതില്‍ മുട്ട കയറ്റുമതി ചെയ്തിരുന്ന രണ്ട് രാജ്യങ്ങളാണ് ഖത്തറും ഒമാനും. ഈ ഗള്‍ഫ്…

    Read More »
  • കേജ്‌രിവാളിനെ വീഴ്ത്താന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍? ഇന്ദ്രപ്രസ്ഥത്തില്‍ കളമൊരുങ്ങുന്നത് ത്രികോണ പോരാട്ടത്തിന്

    ന്യൂഡല്‍ഹി: പരാജയഭീതി മൂലം മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് അരവിന്ദ് കേജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുന്‍ മുഖ്യമന്ത്രിയും 2 മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ അവസാന ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡല്‍ഹിയില്‍ കേജ്‌രിവാള്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി 2 മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ എത്തുമെന്നാണ് സൂചന. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയെ ബിജെപി കളത്തിലിറക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വെസ്റ്റ് ഡല്‍ഹിയില്‍നിന്ന് 2 തവണ എംപിയായ നേതാവാണ് പര്‍വേഷ്. സന്ദീപ് ദീക്ഷിതിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 3 തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണു സന്ദീപ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈസ്റ്റ് ഡല്‍ഹിയില്‍നിന്ന് എംപിയുമായി. എതിര്‍ സ്ഥാനാര്‍ഥികളായി എത്തുന്നവര്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ മാത്രമാണെന്നും താനൊരു ആം ആദ്മിയാണെന്നുമാണു കേജ്‌രിവാള്‍ പറഞ്ഞത്. ബിജെപിയുടെ സ്ഥാനാര്‍ഥി…

    Read More »
  • തബലയുടെ ചടുലതാളം നിലച്ചു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

    സാന്‍ഫ്രാന്‍സിസ്‌കോ(യു.എസ്): പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തബലയെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ബയാനില്‍ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാല്‍ പ്രകടിപ്പിച്ചിരുന്ന മാസ്മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. മൂന്നാം വയസ്സ് മുതല്‍ സംഗീതത്തില്‍ അഭിരുചി കാണിച്ചു. അച്ഛന്‍ അല്ലാ രഖാ പാത പിന്തുടര്‍ന്ന സാക്കിര്‍ ഏഴാം വയസ്സില്‍ സരോദ് വിദഗ്ധന്‍ ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സില്‍ ബോംബെ പ്രസ് ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിര്‍ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍, സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സില്‍ കച്ചേരി അവതരിപ്പിച്ചു. തബലയിലെ…

    Read More »
  • രണ്ട് പിരീഡ് കണക്കുക്ലാസിലിരുന്ന പോലെ! മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തിയ പ്രസംഗം പൊള്ളയാണെന്ന് വിമര്‍ശിച്ച് വയനാട് എം.പി: പ്രിയങ്ക ഗാന്ധി. 11 പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അഴിമതിയോട് സഹിഷ്ണുത കാണിക്കുന്നില്ലെങ്കില്‍ അദാനിയെക്കുറിച്ച് ഒരു സംവാദമെങ്കിലും നടത്തണമെന്നും പ്രിയങ്ക പറഞ്ഞു. 110 മിനിറ്റിലധികം നീണ്ട പ്രസംഗം തന്നെ ബോറടിപ്പിച്ചു. പ്രധാനമന്ത്രി പുതിയതായി ഒന്നും സംസാരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടു പിരീഡ് കണക്കുക്ലാസിലിരുന്നതിന് സമാനമായിരുന്നു പ്രസംഗമെന്നും പ്രിയങ്ക പറഞ്ഞു. ‘ജെപി നദ്ദ കൈകള്‍ തിരുമ്മിയിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നോക്കിയപ്പോള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതുപോലെ ഇരുന്നു. അമിത് ഷാ തലയില്‍ കൈവെച്ചിരിക്കുകയായിരുന്നു. പീയൂഷ് ഗോയല്‍ ഉറക്കത്തിലേക്ക് വീഴുന്ന അവസ്ഥയിലായിരുന്നു.’ പ്രിയങ്ക പരിഹസിച്ചു. തനിക്ക് ഇത് പുതിയ അനുഭവമായിരുന്നുവെന്നും പ്രധാനമന്ത്രി പുതിയ എന്തെങ്കിലും പറയുമെന്ന് കരുതിയിരുന്നതായും അവര്‍ കൂട്ടിചേര്‍ത്തു. ലോക്‌സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെ…

    Read More »
  • യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ

    പട്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. ബിഹാറിലാണ് സംഭവം. അധ്യാപകനായ അവ്‌നിഷ് കുമാറിനെ സ്കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുകയായിരുന്നു. നാലു വർഷമായുള്ള പ്രണയം ബന്ധം ഉപേക്ഷിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ ബേഗുസരായ്‌ ജില്ലയിലെ രാജൗര സ്വദേശിയായ അവ്നിഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ലഖിസരായ് സ്വദേശിയായ ഗുഞ്ചൻ എന്ന യുവതിയുമായി അവ്നിഷ് കുമാർ പ്രണയത്തിലായിരുന്നുവെന്നും സർക്കാർ സ്കൂൾ അധ്യാപകനായതോടെ വർഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ഇടയ്ക്കിടെ ഹോട്ടലുകളിലും കതിഹാറിലെ അവ്‌നിഷിൻ്റെ വസതിയിലും ഒരുമിച്ച് താമസിച്ചിരുന്നതായി ഗുഞ്ചൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുവാവ് ഇത് നിഷേധിച്ചതായാണ് വിവരം. അവ്‌നിഷിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിൽ വെച്ച് ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. അവ്നിഷിനെ നിരവധി പേർ ബലമായി പിടിച്ചുനിർത്തിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നിർബന്ധിതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി. പെൺകുട്ടിയോട് ഒരു സ്നേഹവും ഉണ്ടായിരുന്നില്ലെന്നും തന്നെ പെൺകുട്ടി…

    Read More »
  • വീണ്ടും രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് കാനഡ; ആശങ്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

    ന്യൂഡല്‍ഹി: സ്റ്റഡി പെര്‍മിറ്റ്, വിസ, മറ്റ് വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് കാനഡ. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ആണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശവുമായി മെയിലയച്ചത്. ഐആര്‍സിസി അവരുടെ ഫാസ്റ്റ് ട്രാക്ക് സ്റ്റഡി വിസ പ്രോഗ്രാം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇത് ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച, പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരം ഇമെയിലുകള്‍ ലഭിച്ചിരുന്നു. ചിലരോട് നേരിട്ട് IRCC ഓഫീസുകളില്‍ എത്താനും ആവശ്യപ്പെട്ടു. സമീപ വര്‍ഷങ്ങളില്‍, അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് കാനഡയിലുണ്ടായിരിക്കുന്നത്. ഇതില്‍ സിംഹഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് കാനഡയിലാണ്. 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠിക്കന്നത്. 3.3 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ ഐആര്‍സിസിയോട് ആവശ്യപ്പെട്ടു. അതേസമയം ഐആര്‍സിസിയുടെ നിര്‍ദേശങ്ങള്‍ പിന്തുടരാനാണ് വിദഗ്ദനിര്‍ദേശം. ഇമിഗ്രേഷന്‍ വകുപ്പിന്റെ…

    Read More »
  • കര്‍ഷകര്‍ക്ക് ആര്‍ബിഐയുടെ പുതുവര്‍ഷ സമ്മാനം; ഈടില്ലാതെയുള്ള വായ്പ പരിധി 2 ലക്ഷമാകും

    ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഷിക മേഖലയ്ക്കുള്ള ഈട് രഹിത വായ്പാ പരിധി 1.6 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി. വര്‍ദ്ധിച്ചുവരുന്ന കാര്‍ഷിക ചെലവുകളും പണപ്പെരുപ്പവും കണക്കിലെടുത്താണ് വായ്പാ പരിധി ഉയര്‍ത്തിയത്. ഈടില്ലാതെ നല്‍കുന്ന സുരക്ഷിതമല്ലാത്ത വിഭാഗത്തില്‍പ്പെടുന്ന കാര്‍ഷിക വായ്പകളുടെ പരിധി 2019-ല്‍ ആണ് റിസര്‍വ് ബാങ്ക് അവസാനമായി പുതുക്കിയത്. അന്ന് ഒരു ലക്ഷത്തില്‍ നിന്ന് 1.6 ലക്ഷമായാണ് പരിധി കൂട്ടിയത്. ഈ നടപടി ചെറുകിട നാമമാത്ര ഭൂവുടമകളായ 86 ശതമാനം കര്‍ഷകര്‍ക്കും കാര്യമായ പ്രയോജനം ചെയ്യും. ഈ നീക്കം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പകളിലേക്കുള്ള പ്രവേശനം സുഗമമാക്കും. പുതുവര്‍ഷ ദിനം മുതല്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വരും. പുതിയ നയം അനുസരിച്ച്, കര്‍ഷകര്‍ക്ക് അനുബന്ധ മേഖലകളുള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈടിലോ മാര്‍ജിന്‍ ആവശ്യകതകളോ ഇല്ലാതെ വായ്പ ലഭിക്കും. വായ്പയുടെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നേരിടുന്നതിനും കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള…

    Read More »
Back to top button
error: