IndiaNEWS

പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി

ന്യൂഡല്‍ഹി: അംബേദ്കര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ‘ഞാന്‍ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാന്‍ നിലത്തുവീണു’, ബിജെപി എംപി പറഞ്ഞു.

‘സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാര്‍ലമെന്റ് കവാടത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാര്‍ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാന്‍ ശ്രമിച്ചത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Signature-ad

സംഭവത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടത് കണ്ണിന് സമീപമാണ് പരിക്കേറ്റത്. മുറിവില്‍നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിആര്‍ അംബേദ്കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നീല വസ്ത്രമായിരുന്നു പ്രതിപക്ഷ എംപിമാരെല്ലാം ധരിച്ചിരുന്നത്. ബിആര്‍ അംബേദ്ക്കറുടെ ചിത്രവും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.

Back to top button
error: