India
-
മകനെ അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് പാക്കിസ്ഥാനിലേക്കു പോയ യുവതിയെ ഇന്ത്യയ്ക്ക് കൈമാറി; സുനിതയുടെ സാഹസം ഓണ്‍ലൈന്‍ കാമുകനെ കാണാനോ? ചാരവൃത്തിയില്‍ ഏര്‍പ്പെട്ടോയെന്ന് പരിശോധന
മുംബൈ: നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലേക്ക് പോയ നാഗ്പുര്‍ സ്വദേശിനി സുനിത ജാംഗഡെയെ (43) പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി. ശനിയാഴ്ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്ഥര്‍ ബിഎസ്എഫിനു കൈമാറിയത്. തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സുനിതയെ അമൃത്സര്‍ പൊലീസിനെ ഏല്‍പിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നാഗ്പുരില്‍ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. സുനിതയെ തിരികെ കൊണ്ടുവരാനായി 2 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3 പേര്‍ പുറപ്പെട്ടതായി ഡപ്യൂട്ടി കമ്മിഷണര്‍ നികേതന്‍ കദം പറഞ്ഞു. നാഗ്പുര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം സുനിതയെ വിശദമായി ചോദ്യം ചെയ്യുമെന്നും ചാരവൃത്തിയിലോ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത്സര്‍ പൊലീസ് സീറോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ സ്വദേശത്ത് തിരിച്ചെത്തിച്ചാലുടന്‍ കേസ് അവിടുത്തെ സ്റ്റേഷനിലേക്കു മാറ്റുമെന്നും നികേതന്‍ കദം കൂട്ടിച്ചേര്‍ത്തു. മേയ് 14നാണ് അതിര്‍ത്തി കടന്നതെങ്കിലും മേയ് 4ന് സുനിത വീടുവിട്ടിറങ്ങിയെന്നാണു വിവരം. 13 വയസ്സുള്ള മകനൊപ്പം കാര്‍ഗിലില്‍ എത്തിയ സുനിത,…
Read More » -
അമൃത്സറില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണ് ഇയാളെന്നാണ് നിഗമനം. നൗഷേര ഗ്രാമത്തിന് സമീപമാണ് സംഭവം. നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോളാണ് അപകടമെന്ന് കരുതുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.
Read More » -
മകളെ ആശുപത്രിയില്‍ കൊണ്ട് പോയത് നായ കടിച്ചപ്പോള്‍; ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് തടഞ്ഞു; ബൈക്കില്‍നിന്ന് വീണ കുട്ടിക്ക് ലോറി കയറി ദാരുണാന്ത്യം
ബംഗളൂരു: നായുടെ കടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് ദേഹത്ത് ലോറി കയറി കുട്ടി ചതഞ്ഞു മരിച്ചു. സംഭവത്തെ തുടര്‍ന്ന് മാണ്ഡ്യയില്‍ സംഘര്‍ഷം. അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിനരികിലൂടെ മറികടന്ന് പോയതോടെ തെറിച്ചു വീണ കുട്ടിയുടെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എ.എസ്.ഐമാരെ മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബല്‍ദണ്ടി സസ്‌പെന്‍ഡ് ചെയ്തു. മദ്ദൂര്‍ താലൂക്കിലെ ഗ്രാമത്തില്‍ നായ് കടിച്ചതിനെത്തുടര്‍ന്ന് ഹൃതിക്ഷയെ(നാല് )അടിയന്തര ചികിത്സക്കായി മാതാപിതാക്കള്‍ ഇരുചക്രവാഹനത്തില്‍ മാണ്ഡ്യ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദമ്പതികളെ ഹെല്‍മെറ്റ് ധരിക്കാത്തതിന് ട്രാഫിക് പൊലീസ് ഏറെ നേരം തടഞ്ഞിട്ട് ചോദ്യം ചെയ്തു. ആള്‍ക്കൂട്ടം ഇടപെട്ട് പൊലീസിനെതിരെ തിരിഞ്ഞു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ വിട്ടയക്കാന്‍ പൊലീസ് സന്നദ്ധമായതിനിടെ അമിത വേഗത്തില്‍ വന്ന വാഹനം ബൈക്കിന്റെ ഓരം ചേര്‍ന്നു കടന്നുപോയപ്പോള്‍ കുട്ടി തെറിച്ചു വീണു. പിന്നില്‍ നിന്ന് വന്ന ലോറി ഹൃതിക്ഷയുടെ ദേഹത്ത്…
Read More » -
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 75,000 കോടിയുടെ നിക്ഷേപത്തിന് റിലയൻസ്
കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വട ക്ക് കിഴക്കൻ സംസ്ഥാന ങ്ങളിൽ 75,000 കോടി രൂപയുടെ നിക്ഷേപം ന ടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാ ൻ മുകേഷ് അംബാനി വ്യ ക്തമാക്കി. ഇതിലൂടെ നേരിട്ടും പരോക്ഷമായും 25 ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിലേക്കുള്ള ഉ ത്പന്നങ്ങളുടെ സമാഹരണവും സൗരോർജ പദ്ധതികളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. മേഖലയിൽ റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ വരിക്കാരുടെ എ ണ്ണം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിടുന്നു. നോർ ത്ത് ഈസ്ററ് ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.
Read More » -
ഭാര്യയെ പാർട്ടിയുടെ പ്രധാന സ്ഥാനത്തുനിന്ന് നീക്കി, കോളേജ് അധ്യാപകൻ ഗുണ്ടയുമായി വന്ന് കോൺഗ്രസ് ഓഫിസിനു തീയിട്ടു, തീയിടാൻ കൊണ്ടുവന്നത് 10 ലിറ്റർ പെട്രോൾ
ബെംഗളൂരു: പാർട്ടിയിലെ സുപ്രധാന സ്ഥാനത്തുനിന്ന് ഭാര്യയെ മാറ്റിയതിൽ പ്രകോപിതനായി ഭർത്താവ് കോൺഗ്രസ് ഓഫീസിന് തീയിട്ടു. യാദ്ഗിർ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് തീയിട്ട സംഭവത്തിൽ കോളേജ് അധ്യാപകൻ കൂടിയായ ശങ്കർ ഗൂലി അറസ്റ്റിലായി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജ് അധ്യാപകനാണ് ശങ്കർ. പാർട്ടിയുടെ വനിതാ വിഭാഗത്തിൻറെ ചുമതലയായിരുന്നു ശങ്കറിന്റെ ഭാര്യ മഞ്ജുളയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ മാറ്റി നിലോഫർ ബാദൽ എന്ന വനിതയെ അധ്യക്ഷയായി നിയമിച്ചിരുന്നു. ഇതിൽ ദേഷ്യപ്പെട്ടാണ് ശങ്കർ പാർട്ടി ഓഫിസ് കത്തിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു ക്രിമിനലായ ബാപുഗൗഡ അഗതിർത് എന്നയാൾക്കൊപ്പമാണ് ശങ്കർ പാർട്ടി ഓഫീസ് കത്തിച്ചത്. കയ്യിൽ കരുതിയ പത്ത് ലിറ്റർ പെട്രോൾ ജനാലകളിലും വാതിലുകളിലും ഒഴിച്ച് തീയിടുകയായിരുന്നു. ഓഫീസിലെ സോഫ, എസി, ഡോറുകൾ, ജനാലകൾ എല്ലാം കത്തിപ്പോയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശങ്കറിനെ സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബാപുഗൗഡ അഗതിർത്തിനായി തിരച്ചിൽ തുടരുകയാണ്.
Read More » -
പാര്‍ട്ടി ഓഫീസില്‍ യുവതിക്ക് ആലിംഗനം, ബിജെപി നേതാവിന്റെ വീഡിയോ പുറത്ത്; പിന്നാലെ വിവാദം, കാണം കാണിക്കല്‍ നോട്ടീസ്
ലക്നൗ: പാര്‍ട്ടി ഓഫീസില്‍ യുവതിയുമൊത്തുള്ള ബിജെപി നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വിവാദം. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അമര്‍ കിഷോര്‍ കശ്യപ് ഒരു യുവതിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് ആലിംഗനം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ പരാതി നല്‍കി. ഈ പരാതിയില്‍ പാര്‍ട്ടി അമറിന് നോട്ടീസ് അയച്ചു. വീഡിയോ പാര്‍ട്ടിക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ പാര്‍ട്ടിയുടെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ ശുക്ല നല്‍കിയ നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ബിജെപി സംസ്ഥാന ഓഫീസില്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനാണ് അമര്‍ കിഷോര്‍ കശ്യപിനോട് ആവശ്യപ്പെട്ടത്. നിശ്ചിത സമയത്തിനുള്ളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതൃത്വം…
Read More » -
ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത് കൃത്യമായ ‘ബ്ലൂ പ്രിന്റുമായി’; രോഹിത്തും കോലിയും അശ്വിനും എന്തു ചെയ്യണമെന്നു പറഞ്ഞു തന്നിട്ടുണ്ട്; കളിക്കാരെ അറിഞ്ഞ് അവസരത്തിനൊത്ത് ചുമതല നല്‍കുന്നതാണ് ക്യാപ്റ്റന്‍സി; ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്യാപ്റ്റാണ് എന്നതു മറക്കാനാണ് ഇഷ്ടമെന്നും ശുഭ്മാന്‍ ഗില്‍
ബംഗളുരു: രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍. അശ്വിനും ചേര്‍ന്നു വിദേശത്തു ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ‘ബ്ലൂ പ്രിന്റ്’ നല്‍കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കോലിക്കും രോഹിത്തിനും വ്യത്യസ്ത നേതൃശൈലിയുണ്ടായിരുന്നെന്നും ഗില്‍. ഇരുപത്തഞ്ചുകാരനായ ഗില്ലിന്റെ ആദ്യ ചുമതല ഇംഗ്ലണ്ടിലെ ടെസ്റ്റ് വിജയമാണ്. കോലി, രോഹിത്ത് എന്നിവരുടെ അഭാവത്തില്‍ ഏറെക്കാലത്തിനുശേഷം നടക്കുന്ന കളിയെന്ന പ്രത്യേകതയുമുണ്ട്. വിദേശത്തു പര്യടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ജയം കൈപ്പിടിയിലാക്കാമെന്നതിനുമുള്ള ബ്ലൂ പ്രിന്റ് നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ഗില്‍ പറഞ്ഞു. ‘പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. പക്ഷേ, ഞങ്ങള്‍ക്കു ബ്ലൂ പ്രിന്റ് ഉള്ളതിനാല്‍ വിദേശത്ത് എങ്ങനെ ജയിക്കണമെന്നതില്‍ ധാരണയുണ്ട്’-ഗില്‍ പറഞ്ഞു. ‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും എനിക്ക് എപ്പോഴും പ്രചോദനം ലഭിച്ചിരുന്നു. വിരാടിനും രോഹിത്തിനുമൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടുപേരുടെയും ശൈലി വളരെ വ്യത്യസ്തമായിരുന്നു. ഇരുവരും ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് കാണുന്നത് വളരെ പ്രചോദനാത്മകമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍…
Read More » -
കടക്ക് പുറത്ത് ! പ്രണയം തുറന്നുപറഞ്ഞ് തേജ് പ്രതാപ്, കുടുംബത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ലാലു
പട്‌ന: പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും മകന്‍ തേജ് പ്രതാപിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വര്‍ഷത്തേക്കാണ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ”മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും അനുസൃതമല്ല. അതിനാല്‍, ഞാന്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കുന്നു. ഇനി മുതല്‍, അദ്ദേഹത്തിന് പാര്‍ട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാന്‍ അദ്ദേഹത്തിന് കഴിയും. അദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നവര്‍ സ്വയം വിവേചനാധികാരത്തോടെ കാര്യങ്ങള്‍ തീരുമാനിക്കണം. കുടുംബത്തിലെ അനുസരണയുള്ള അംഗങ്ങള്‍…
Read More » -
നടുക്കടലില്‍ ചരക്കു കപ്പല്‍ ചെരിഞ്ഞു; അതീവ അപകടാവസ്ഥയില്‍; ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം; ഒമ്പതു ജീവനക്കാര്‍ കടലിലേക്ക് എടുത്തു ചാടി; മറൈന്‍ ഗ്യാസ് ഓയില്‍ നിറച്ച അപകടരമായ കാര്‍ഗോ കടലില്‍ വീണു
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ MSC എൽസ ത്രീ (MSC Elsa 3) എന്ന ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. വിഴിഞ്ഞത്തുനിന്ന് ഇന്നലെ ചരക്കുമായി പുറപ്പെട്ട കപ്പലാണിത്. തൂത്തുക്കുടിയിൽനിന്നാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു കപ്പൽ ചരിഞ്ഞതിനെത്തുടർന്ന് ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. ഇവരെ മറ്റൊരു ചരക്കുകപ്പൽ രക്ഷപ്പെടുത്തി. എന്നാൽ, 15 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകൾ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പൽ ഉടൻതന്നെ അപകടസ്ഥലത്തെത്തും. തീരസംരക്ഷണ സേനയുടെ ഡോർണിയർ വിമാനവും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. കപ്പലിന്റെ അവസ്ഥയും മുൻഗണനയും കപ്പൽ 25 ഡിഗ്രിയോളം ചരിഞ്ഞ് അതീവ അപകടകരമായ അവസ്ഥയിലാണെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു. ജീവനക്കാരെ രക്ഷിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടകരമായ കാർഗോ കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി വിവരം…
Read More » -
പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തതില്‍ കാര്യമുണ്ട്
ന്യൂഡല്‍ഹി: അസാമാന്യ ക്ഷമയും സുദീര്‍ഘമായ ഓവറുകളുമുള്ള ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിചയ സമ്പന്നരായ നിരവധി കളിക്കാരുള്ളപ്പോള്‍ കേവലം 25 വയസ് മാത്രമുള്ള ശുഭ്മാന്‍ ഗില്‍? ക്രിക്കറ്റിനെ സൂഷ്മമായി വീക്ഷിക്കുന്നവര്‍ക്കുപോലും കൗതുകമുണര്‍ത്തുന്ന തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ടീമിനുവേണ്ടി ഇപ്പോള്‍ നടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനു പിന്നാലെയാണ് അടുത്ത ക്യാപ്റ്റന്‍ ആരെന്ന ചോദ്യവും ഉയര്‍ന്നത്. ഗില്ലിനെ സംബന്ധിച്ച് ഇതൊരു സുദീര്‍ഘമായ കരിയറിന്റെ തുടക്കമാകുമോ? നിയന്ത്രിത ഓവറുകളിലും തകര്‍ത്തു കളിക്കേണ്ട ടി20 ക്രിക്കറ്റിലുമൊക്കെ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായി ഗില്‍ തിളങ്ങിയിട്ടുണ്ട്. അതുമതിയാകുമോ ടെസ്റ്റ് ക്രിക്കറ്റില്‍, അതും ഇരുത്തംവന്ന കളിക്കാരുമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനെപ്പോലുള്ള ടീമിനെതിരേ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗില്‍ ഒരു നേതാവായി ഉയര്‍ന്നു വരുന്നത് ആളുകള്‍ കണ്ടിട്ടുണ്ട്. ഇനി അതു ശരിയാണെന്നു തെരഞ്ഞെടുക്കാനുള്ള സമയമാണ്. ഇന്ത്യ-പാക് അതിര്‍ത്തി ഗ്രാമമായ പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിലെ പഞ്ചാബി കുടുംബത്തില്‍നിന്നാണു ഗില്ലിന്റെ വരവ്. കാര്‍ഷിക കുടുംബമാണെങ്കിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പിതാവും ഗില്ലിന് നല്‍കിയ പിന്തുണ ചെറുതല്ല. മൂന്നാം വയസില്‍ ബാറ്റെടുക്കുമ്പോള്‍തന്നെ…
Read More »