Crime

  • ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍

    ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്. അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍…

    Read More »
  • മലദ്വാരത്തിലൂടെ ബോട്ടിലുകടത്തി ക്രൂരമായി പീഡിപ്പിച്ചു, 18കാരന്റെ വെളിപ്പെടുത്തൽ, എന്നെ ഒരു മേശയിൽ കിടത്തി, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു, അവർ എന്നെ ക്രൂരമായി ബലാത്സം​ഗം ചെയ്തു!!  നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചു, വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു… ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു… പലസ്തീനികൾ അനുഭവിച്ചത് സമാനതകളില്ലാത്ത കൊടുംക്രൂരത

    ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. എന്റെ വസ്ത്രം മാറ്റി നഗ്നയാക്കി വീഡിയോയെടുത്തു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു. സൈനികർ എന്നെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി, എന്റെ…

    Read More »
  • ഡല്‍ഹി ചാവേര്‍ ആക്രമണത്തിന് 12 മിനിറ്റ് മുമ്പ് ചാവേര്‍ ഉമര്‍ അവസാനമായി കണ്ട ആ വ്യക്തിയാര്? സിസിടിവിയില്‍ പതിഞ്ഞ ഈ വ്യക്തിയെ കണ്ടെത്താന്‍ നീക്കം ; അറസ്റ്റിലായ ഡോക്ടര്‍മാര്‍ സ്‌ഫോടനത്തിനായി 26 ലക്ഷം രൂപ സമാഹരിച്ചു

    ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഡല്‍ഹി കാര്‍ സ്‌ഫോടനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ വീണ്ടും. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള സുപ്രധാനമായ 12 മിനിറ്റ് സമയപരിധി പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് മുഖ്യപ്രതിയും സൂത്രധാരനുമായി ആരോപിക്കപ്പെടുന്ന ഡോ. ഉമര്‍ ഒരു മസ്ജിദിന് സമീപം നില്‍ക്കുന്നതായി കാണാം. ദൃശ്യങ്ങളില്‍, ഉമര്‍ ഒരു ഇടുങ്ങിയ പാതയിലൂടെ നേരെ നടന്നുപോകുന്നതും തുടര്‍ന്ന് വലത്തേക്ക് തല തിരിക്കുന്നതും കാണാം. ഈ നിമിഷത്തിലാണ് ക്യാമറ ഇയാളുടെ മുഖം പതിഞ്ഞത്. അതിന് ശേഷം ഇയാള്‍ മുന്നോട്ട് നടക്കുന്നു. സ്‌ഫോടനം നടത്തുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ മസ്ജിദില്‍ പോയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന് മുമ്പ് ഉമര്‍ ആരെങ്കിലും കണ്ടിരുന്നോ, അതോ മറ്റ് പ്രതികളുമായി ഏകോപനം നടത്തിയിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. ഈ ആഴ്ച ആദ്യം, വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള കനത്ത ഗതാഗതത്തിനിടെ സാവധാനം പോവുകയായിരുന്ന ഒരു ഹ്യുണ്ടായ്…

    Read More »
  • ഭാര്യക്കും ഭര്‍ത്താവിനുംകൂടി കെഎസ്ഇബിയില്‍ നിന്ന് 4 ലക്ഷത്തിലേറെ ശമ്പളം; എന്നിട്ടും ആക്രാന്തം; വിജിലന്‍സ് പിടികൂടിയപ്പോള്‍ ‘ബസ് സ്‌റ്റോപ്പില്‍നിന്നാണോ പിടികൂടുന്നേ, ആകെ നാണക്കേടായല്ലോ’ എന്ന് ആദ്യ പ്രതികരണം; ‘കൈക്കൂലി വാങ്ങാന്‍ നാണമുണ്ടായില്ലേ’ എന്ന് ഉദ്യോഗസ്ഥര്‍; പണം വാങ്ങി നൊടിയിടയില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപിന്റെ അറസ്റ്റ്

    കൊച്ചി: ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപിനെ വിജിലന്‍സ് കുടുക്കിയത് ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവില്‍. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവുകള്‍ പലതും പയറ്റിയെന്നാണു റിപ്പോര്‍ട്ട്.   ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’. വിജിലന്‍സിന്റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി.   തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി…

    Read More »
  • പോലീസ് പിടിച്ചത് 80 ലക്ഷത്തിന്റെ വസ്തുവകകളുടെ രേഖകള്‍, 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, 11 ലക്ഷം രൂപ പണം, ഒരു കാര്‍ ; കോളേജ് ക്ലര്‍ക്കുമാര്‍ തട്ടിയത് വിദ്യാര്‍ത്ഥികളുടെ 1.94 കോടിയുടെ വിദേശ യാത്രാ ഗ്രാന്റ്

    ബംഗലുരു: ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസിസ്റ്റന്റ് ക്ലര്‍ക്കുമാരായി ജോലി ചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരും, അവരില്‍ ഒരാളുടെ കാമുകനും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിദേശ യാത്രാ ഗ്രാന്റുകള്‍ക്കായി അനുവദിച്ച 1.94 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി. കകടര രജിസ്ട്രാറുടെ ഓഫീസിലെ അസിസ്റ്റന്റ് ക്ലര്‍ക്കുമാരായ യെശ്വന്ത്പുര്‍ സ്വദേശി വി. സൗന്ദര്യ (25), ഹെസരഘട്ട സ്വദേശിയായ ആര്‍. ദീപിക (25) എന്നിവരാണ് അറസ്റ്റിലായവര്‍. ഈ തട്ടിപ്പിന് സഹായം നല്‍കിയതിന് ദീപികയുടെ കാമുകന്‍ സച്ചിന്‍ റാവുവിനെ (25) പോലീ സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2024 ജൂണിനും 2025 ഒക്ടോബറിനും ഇടയില്‍ ഈ ജീവനക്കാര്‍ വ്യാജ രേഖകള്‍ ചമയ്ക്കുകയും വ്യാജ അനുമതി പത്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത്, വിദ്യാര്‍ത്ഥി കള്‍ക്കായി അനുവദിച്ച ഫണ്ടുകള്‍ അവരുടെ ബന്ധുക്കളുടെയും പരിചയക്കാരു ടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റി. സാധാരണയില്‍ കൂടുതലായി യാത്രാ ഗ്രാന്റുകള്‍ വിതരണം ചെയ്തതായി കകടര അധികൃതര്‍ ശ്രദ്ധിച്ചതിനെത്തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതില്‍ ഇതിനകം ബിരുദം നേടിയ മുന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള…

    Read More »
  • സ്‌ഫോടവസ്തുക്കളും വെടിക്കോപ്പുകളുമായി പിടികൂടിയ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നു ; അഫിറ ബീബി ഭീകരഗ്രൂപ്പിന്റ വനിതാ സംഘടനയുടെ പ്രധാന പ്രവര്‍ത്തക

    ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തലേദിവസം സ്‌ഫോടകവസ്തു ക്കളുമായി അറസ്റ്റിലായ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍. ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ജയ്ഷ്-ഇ-മുഹമ്മദിന്റെ ബന്ധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ രാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌ഫോടനത്തിന് ഏതാനും ദിവസം മുമ്പായിരുന്നു ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഡോ. ഷഹീന്‍ സയീദ് ജെയ്ഷ് കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധപ്പെട്ടിരുന്നെന്നാണ് കണ്ടെത്തിയി രിക്കുന്നത്.  ജെയ്ഷ് മേധാവി മസൂദ് അസ്ഹറിന്റെ മരുമകനായ ഉമര്‍ ഫറൂഖ്, സിആര്‍പി എഫ് ഉദ്യോഗസ്ഥരായ 40 പേരെ കൊലപ്പെടുത്തിയ പുല്‍വാമ ആക്രമണത്തിലെ പ്രധാനിയയാ യിരുന്നു. ഇയാള്‍ 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉമറിന്റെ ഭാര്യയായ അഫിറ ബീബി, ജെയ്ഷിന്റെ പുതുതായി രൂപീകരിച്ച വനിതാ ബ്രിഗേഡായ ‘ജമാഅത്ത്-ഉല്‍-മോമിനത്ത്’-ന്റെ പ്രധാന മുഖമാണ്. ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് അഫിറ ഈ ബ്രിഗേഡിന്റെ ഉപദേശക സമിതിയായ ശൂരയില്‍…

    Read More »
  • ഡല്‍ഹിയിലെ ആറിടങ്ങളില്‍ സ്‌ഫോടന പരമ്പര ഉണ്ടാക്കാനായിരുന്നു ലക്ഷ്യം ; സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുകയോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി തയ്യാറാക്കിയത് 32 കാറുകള്‍ ; നാലെണ്ണം കണ്ടെത്തി, ഐ20 അതിലൊന്ന്

    ന്യുഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6 ന് സ്‌ഫോടന പരമ്പര നടത്താന്‍ ലക്ഷ്യമിട്ട് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയത് 32 കാറുകളെന്ന് റിപ്പോര്‍ട്ട്. മാരുതി സുസൂക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, പൊട്ടിത്തെറിച്ച ഐ20 ഉള്‍പ്പെടെയുള്ള കാറുകള്‍ ഇതിലുണ്ടായിരുന്നു. കാറുകള്‍ തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നതിനോ ബോംബുകള്‍ എത്തിക്കുന്നതിനോ വേണ്ടി ഒരുക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല എന്നതിനാല്‍ ഒന്നിലധികം തവണ കൈമാറ്റം ചെയ്യപ്പെട്ടവയായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. ഇതില്‍ നാല് കാറുകളും ഇപ്പോള്‍ കണ്ടെത്തി. ഭീകരരുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഉയര്‍ന്നുവന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കാമ്പസില്‍ നിന്നാണ് ബ്രെസ്സ – HR87 U 9988 – കണ്ടെത്തിയത്. ഈ ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കരുതുന്ന ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് ഇക്കോസ്പോര്‍ട്ട് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു…

    Read More »
  • വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു

      ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും. പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു…

    Read More »
  • ‘ഡോ. ഷഹീന്‍ ഒരിക്കലും മതജീവിതം നയിച്ചിരുന്നില്ല, പിരിഞ്ഞത് ഓസ്‌ട്രേലിയയില്‍ താമസിക്കണമെന്ന നിര്‍ബന്ധത്തില്‍’; വെളിപ്പെടുത്തലുമായി ഡല്‍ഹി സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ മുന്‍ ഭര്‍ത്താവ്; ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിച്ചു

    ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദുമായി ബന്ധമില്ലെന്നു മുന്‍ ഭര്‍ത്താവ് ഡോ. ഹയാത് സഫര്‍. തങ്ങള്‍ 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും അതുവരെ അവര്‍ക്കു ലിബറല്‍ കാഴ്ചപ്പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ ദാലിഗഞ്ചില്‍നിന്നുള്ള ഷഹീന്‍, ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിംഗിന്റെ നേതാവാണ്. ജെയ്‌ഷെയുടെ വനിതാ സംഘടനയായ ജമാത്ത് ഉള്‍ മൊമിനാത്തിന്റെ നേതാവുമാണ്. എന്നാല്‍, തനിക്ക് അവരുമായി ബന്ധമില്ലെന്നും 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും ഡോ. ഹയാത്ത് പറഞ്ഞു. ഞങ്ങള്‍ക്കു രണ്ടു കുട്ടികളുണ്ടായി. ഇരുവരും തനിക്കൊപ്പമുണ്ട്. ഞങ്ങളുടേത് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതിനുമുമ്പ് മതജീവിതം നയിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ ജീവിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ ബന്ധം പിരിഞ്ഞതെന്നും ഡോ. ഹയാത്ത് പറഞ്ഞു. ‘എനിക്കും ഷഹീനും തമ്മില്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി. എന്റെ മക്കളും അവരോടു സംസാരിക്കാറില്ല. ഷഹീന്‍ പള്‍മണോളജിയില്‍ പ്രഫസറാണ്. 2006ല്‍ ആണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്’- ഡോ. ഹയാത്ത്…

    Read More »
  • കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരേ കേസ്; സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചു

    കുടുംബ ഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

    Read More »
Back to top button
error: