Crime

  • ചെറുവത്തൂരില്‍ പ്രകൃതിവിരുദ്ധ പീഡനം തുടര്‍ന്നത് മൂന്നു വര്‍ഷം; ഡേറ്റിങ് ആപ്പ് കെണി, യു.പി.ഐ വഴി പണം, മുങ്ങിയ ലീഗുകാരനായി അന്വേഷണം

    കാസര്‍ഗോട്: ചെറുവത്തൂരില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതികളെ പിടികൂടാന്‍ പഴുതടച്ച അന്വേഷണമാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയത്. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവരം ചോരാതിരിക്കാന്‍ ജാഗ്രതയിലായിരുന്നു അന്വേഷണസംഘം. ഈ ജാഗ്രതയിലും തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. എട്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കാലയളവില്‍ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സര്‍ക്കാര്‍ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ പരിശീലകരുമുള്‍പ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇന്‍സ്പെക്ടര്‍മാരയ കെ. പ്രശാന്ത് (ചന്തേര), നിബിന്‍ ജോയി (നീലേശ്വരം), ടി.കെ. മുകുന്ദന്‍ (ചീമേനി), കെ.പി. സതീഷ് (വെള്ളരിക്കുണ്ട്), രഞ്ജിത്ത് രവീന്ദ്രന്‍ (ചിറ്റാരിക്കാല്‍) എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാര്‍ഥിക്ക്…

    Read More »
  • റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല; നിയമ നടപടിക്കു താത്പര്യമില്ലെന്ന് നടി; രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്‌ളീല സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറി; അന്വേഷണം ഇഴയാന്‍ സാധ്യത

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്‌ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസില്‍ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്. റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.    

    Read More »
  • തിരുവനന്തപുരം ജില്ലാ ജയിലില്‍ ക്രൂരമര്‍ദനമെന്ന് പരാതി; ചികിത്സയിലുള്ള റിമാന്‍ഡ് തടവുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍, അറസ്റ്റിലായത് സഹപ്രവര്‍ത്തകയെ ഉപദ്രവച്ച കേസില്‍

    തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളില്‍ റിമാന്‍ഡ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനായ തടവുകാരന്‍ ബിജു അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവിലാണ്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജു അറസ്റ്റിലായത്. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ബിജുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സഹപ്രവര്‍ത്തകയെ ആക്രമിച്ചെന്ന കേസില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ ബിജു ചില മാനസിക പ്രശ്നങ്ങള്‍ കാട്ടിയിരുന്നു. അതിനാല്‍ ഇയാള്‍ക്ക് ചികിത്സ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടെന്ന പേരില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണ്. 12-ാം തീയതി…

    Read More »
  • രശ്മിയുടെ ഫോണില്‍ സിനിമയെ വെല്ലുന്ന വീഡിയോകള്‍, മനസ്സിനെ മരവിപ്പിക്കുന്ന 10 ക്രൂരപീഡന ദൃശ്യങ്ങള്‍; പാസ്വേഡ് വെളിപ്പെടുത്താതെ ജയേഷ്

    പത്തനംതിട്ട: ക്രോയിപ്രത്ത് യുവാക്കളെ കെട്ടിയിട്ട് ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി രശ്മിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതെന്ന് പൊലീസ്. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം രശ്മിയുടെ ഭര്‍ത്താവ് ജയേഷിന്റെ ഫോണില്‍ ചിത്രീകരിച്ച മര്‍ദന ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പാസ്വേഡ് ഉപയോഗിച്ച് ഇതു സൂക്ഷിച്ചിരിക്കുകയാണ്. പാസ്വേഡ് വെളിപ്പെടുത്താന്‍ ജയേഷ് തയാറാകാത്തതിനാല്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണമായി സഹകരിക്കുമ്പോഴും ജയേഷ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം യുവാക്കള്‍ നിഷേധിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍, യുവാക്കള്‍ക്ക് ഭാര്യയുമായി ബന്ധമുണ്ടെന്ന മൊഴിയില്‍ ജയേഷ് ഉറച്ചു നില്‍ക്കുകയാണ്. രശ്മിയും ഇതിനോടു യോജിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രശ്മിക്കു യുവാക്കളുമായി ബന്ധമുണ്ടെങ്കില്‍ എന്തിനു ഭര്‍ത്താവുമായി ചേര്‍ന്ന് ഇവരെ മര്‍ദിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ്…

    Read More »
  • മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റില്‍

    കോഴിക്കോട്: മദ്യലഹരിയില്‍ മുക്കം പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കര്‍ സിദ്ധീഖ് ആണ് അറസ്റ്റില്‍ ആയത്. കയ്യില്‍ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷന്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

    Read More »
  • കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി; മരിച്ചത് മധുര സ്വദേശിനി

    കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തില്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്. രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്നുമുള്ള വിവരം.  

    Read More »
  • പീഡിപ്പിച്ചത് 16കാരിയെ; യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ പീഡിപ്പിച്ച ‘സൈക്കോ’ ജയേഷ് പോക്‌സോ കേസിലും പ്രതി

    പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈ?ഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നു പൊലീസ് പറയുന്നു. കോയിപ്രം സ്റ്റേഷനിലാണ് ജയേഷിനെതിരെ പോക്‌സോ കേസുള്ളത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടക്കുന്നുണ്ട്. അതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായത്. ഇയാളുടെ പൂര്‍വകാല ചരിത്രം പരിശോധിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്കു അയയ്ക്കും. ഹണിട്രാപ് കേസില്‍ രശ്മിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. റാന്നി സ്വദേശിയെ ഡംബല്‍ ഉപയോ?ഗിച്ചു മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.…

    Read More »
  • 16കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ചു; രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പ് ഉന്നതനും ഉള്‍പ്പെടെ 14 പേര്‍ക്കെതിരേ കേസ്

    കാസര്‍കോട്: ചെറുവത്തൂരില്‍ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇതില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. വിദ്യാഭ്യാസവകുപ്പില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട്. കഴിഞ്ഞദിവസം 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് കേസിലേക്കെത്തിയത്. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ചന്തേര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 16-കാരനെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈനില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, ചന്തേര പോലീസ് സ്റ്റേഷനുകളിലെ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. രണ്ട് വീതം പ്രതികളെ പിടികൂടുന്നതിന് ഓരോ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്‍കി.

    Read More »
  • ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍

    ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട മുകേഷ് കുമാരി എന്ന യുവതി ജുന്‍ഝുനു ജില്ലയിലെ അങ്കണവാടി സൂപ്പര്‍വൈസറാണ്. ഏകദേശം പത്ത് വര്‍ഷം മുമ്പ് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് ബാര്‍മറിലെ സ്‌കൂള്‍ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. മുകേഷ് പലപ്പോഴും ഏകദേശം 600 കിലോമീറ്റര്‍ കാറോടിച്ച് മനാറാമിനെ കാണാന്‍ പോകുമായിരുന്നു. മുകേഷ് മനാറാമുമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. മുകേഷ് ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും, മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മുകേഷ് വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായിരുന്നെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ ആള്‍ട്ടോ കാറില്‍ വീണ്ടും ബാര്‍മറിലേക്ക് പോയി. ഗ്രാമീണരോട് വഴി ചോദിച്ച്…

    Read More »
  • തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം

    ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു. ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന…

    Read More »
Back to top button
error: