Crime
-
രാജ്യം നടുങ്ങിയ കുറ്റകൃത്യത്തിന് ശിക്ഷാവിധി ഇന്നുച്ചയ്ക്ക് മൂന്നരയ്ക്ക്: ആറു പ്രതികൾക്കും ഒരേ ശിക്ഷ വേണോ എന്ന് കോടതി: വേണമെന്ന് പ്രോസിക്യൂഷൻ: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ : വിധി ന്യായം വായിക്കാതെ അഭിപ്രായപ്രകടനം വേണ്ടെന്ന് കോടതി : അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായില്ല: പൾസർ സുനി ചെയ്തത് ഹീനമായ ക്രൂരകൃത്യമെന്ന് കോടതി : ദിലീപിന്റെ പാസ്പോർട്ട് വിട്ടു കിട്ടണമെന്ന് ആവശ്യം പ്രോസിക്യൂഷൻ എതിർത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ ഇന്നു വൈകിട്ട് മൂന്നരയ്ക്ക് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുക . കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുക . പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് കോടതിയില്‍ എത്തിച്ചു . പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞു. മറ്റൊരു പ്രതിയായ മാർട്ടിൻ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയിൽ അഭ്യർത്ഥിച്ചു തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠൻ പറഞ്ഞുഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…
Read More » -
‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം’; ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെയും ഗാസയിലെ ബന്ദികളോടുള്ള ക്രൂരതയും വിവരിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; ‘ബന്ദികള്‍ ലൈംഗിക പീഡനത്തിന് ഇരയായി, ഹമാസ് വംശഹത്യ ലക്ഷ്യമിട്ടു; ഗാസയിലെ സാധാരണക്കാരില്‍ അധികവും മരിച്ചത് ഹമാസിന്റെ വെടിയേറ്റ്; ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍
ജറുസലേം: ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണം മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയ ബന്ദികളോടുമുള്ള ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയാണ് ആംനസ്റ്റി ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആക്രമണത്തിന്റെ രീതി, അക്രമികള്‍ തമ്മിലുള്ള ആശയവിനിമയം, ഹമാസിന്റെയും മറ്റു സായുധ സംഘടനകളുടെയും പ്രസ്താവനകള്‍, ഇരകളുമായുള്ള ആശയവിനിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തേ, ഇസ്രയേലിനെ ഐക്യരാഷ്ട്ര സഭയിലടക്കം ഒറ്റപ്പെടുത്തിയുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും ബഹുമാന്യമര്‍ഹിക്കുന്ന സംഘടനയുടെ കണ്ടെത്തല്‍. ഇസ്രയേലിന്റെ പെഗാസസ്, പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേറുകള്‍ മനുഷ്യാവകാശങ്ങള്‍ക്കെതിരേ എങ്ങനെ ഉപയോഗിക്കപ്പെടുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതും ഇതേ സംഘടനയാണ്. ഇതാദ്യമായാണ് ഹമാസിനെതിരേ മുഖ്യധാരാ മനുഷ്യാവകാശ സംഘടന രംഗത്തുവരുന്നത്. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണങ്ങളില്‍നിന്നു രക്ഷപ്പെട്ടവര്‍, ഇരകളുടെ കുടുംബാംഗങ്ങള്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ പ്രഫഷണലുകള്‍ എന്നിവരടക്കം എഴുപതോളം പേരുടെ അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആക്രമണ കേന്ദ്രങ്ങളും…
Read More » -
മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്ത മോഡലായ ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി മിക്‌സിയിലിട്ട് അരച്ചു; ഒരു വര്‍ഷം മുമ്പു നടന്ന കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസിന്റെ വിദഗ്ധ അന്വേഷണം
ന്യൂയോര്‍ക്ക്: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മിക്‌സിയില്‍ ഇട്ട് ശരീരഭാഗങ്ങള്‍ അരച്ചെടുത്ത ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍. മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റും മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണത്തിലാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. ഭാര്യ തന്നെ കത്തിയുമായി ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കായി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്‌സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി തോമസ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ജിഗ്‌സോ ബ്ലേഡ് ഉപയോഗിച്ച് തോമസ് അടിവയറ് കീറിയെന്നും ഗര്‍ഭപാത്രം പുറത്തെടുത്തുവെന്നും പൊലീസ് പറയുന്നു. പിന്നാലെ ശരീരം വെട്ടിനുറുക്കി കഷണങ്ങളാക്കി. തുടര്‍ന്ന് ശരീരത്തിലെ മാംസം കുഴമ്പ് പരുവത്തിലാക്കി അരച്ചെടുത്ത് രാസലായനിയിലിട്ടെന്നും കണ്ടെത്തി. മാംസം അരയ്ക്കാന്‍ ഉപയോഗിച്ച മിക്‌സി പൊലീസ് കണ്ടെത്തി. ത്വക്കിന്റെ അശംങ്ങളും പേശിയിലെ കോശങ്ങളും എല്ലിന്റെ ഭാഗങ്ങളും ഇതില്‍ നിന്ന് വീണ്ടെടുത്തു. യൂട്യൂബ് കണ്ടിരുന്നാണ് തോമസ് ഭാര്യയുടെ ശരീരം ക്രൂരമായി വെട്ടിനുറുക്കിയതെന്ന് കോടതി രേഖകളും…
Read More » -
റസീനിയര്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരേ ‘പ്രണയക്കെണി’ ആരോപണമുയര്‍ത്തി വിവാഹിതനായ ഹോട്ടലുടമ; രണ്ടുകോടി രൂപയും പണം വജ്ര മോതിരവും ലക്ഷങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെന്ന് ആക്ഷേപം
ഭോപ്പാല്‍: വിവാഹിതനായ ഹോട്ടലുടമയും ഉന്നത പോലീസ് ഉദ്യോഗസ്ഥയും തമ്മില്‍ നടന്ന സാമ്പത്തീക തര്‍ക്കം പ്രണയക്കെണി, പണം, പ്രണയം, പണം, ഭീഷണി, വ്യാജചാറ്റ്, ബൗണ്‍സ് ചെക്കുകള്‍ തുടങ്ങി പലതരം ആരോപണത്തില്‍ എത്തി നില്‍ക്കുന്നു. 2017 ബാച്ച് പോലീസ് ഓഫീസര്‍ ഡിഎസ്പി കല്‍പന വര്‍മ്മയ്‌ക്കെതിരെ റായ്പൂര്‍ ഹോട്ടലുടമ ദീപക് ടണ്ടനാണ് പരാതിയുമായി എത്തിയത്. ദീപക് ടണ്ടന്റെ അഭിപ്രായത്തില്‍, താനും ഡിഎസ്പി കല്‍പനയും 2021 ല്‍ കണ്ടുമുട്ടി, പ്രണയത്തിലായി നാല് വര്‍ഷത്തിലേറെയായി അവര്‍ വിവാഹ വാഗ്ദാനത്തിന്റെ മറവില്‍ തന്നെ കുടുക്കിയതായി ആരോപിക്കപ്പെടുന്നു. ഈ കാലയളവില്‍ കല്‍പന 2 കോടിയിലധികം രൂപ പണവും 12 ലക്ഷം രൂപയുടെ വജ്ര മോതിരവും 5 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയുടെ ബ്രേസ്ലെറ്റും തന്റെ ഇന്നോവ ക്രിസ്റ്റയും കൈക്കലാക്കിയതായി ടണ്ടന്‍ അവകാശപ്പെടുന്നു. റായ്പൂരിലെ വിഐപി റോഡിലുള്ള തന്റെ ഹോട്ടലുകളില്‍ ഒന്ന് തന്റെ സഹോദരന് കൈമാറാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പിന്നീട് 30 ലക്ഷം രൂപ ചെലവഴിച്ച് അദ്ദേഹം…
Read More » -
മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട്…
Read More » -
രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും
പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി…
Read More » -
കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു
കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട്…
Read More » -
ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍
പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…
Read More » -
സുഹൃത്തിന്റെ കാമുകിയോട് പ്രണയം തോന്നി, വിവരമറിഞ്ഞ് ചോദിക്കാനെത്തിയ കാമുകനുമായി വഴക്ക് ; യുവാവിനെ കൂട്ടുകാരന്‍ കൊന്ന് പല കഷണങ്ങളാക്കി കത്തിക്കുകയും കുഴല്‍ക്കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു
ഗാന്ധിനഗര്‍: ആറു ദിവസമായി കാണാത്ത യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ പെണ്‍സുഹൃത്തിന് വേണ്ടി കൂട്ടുകാരന്‍ നടത്തിയ കൊലപാതകം. ഗാന്ധിനഗറില്‍ നടന്ന സംഭവത്തില്‍ 20 കാരന്‍ രമേശ് മഹേശ്വരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴല്‍ക്കിണറ്റില്‍ തട്ടിയെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയ പരാതിയില്‍ കിഷോറിനെ സംശയിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോര്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയത്. സംഭവത്തില്‍ അസ്വസ്ഥനായ കിഷോര്‍ രമേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോര്‍ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം…
Read More »
