Crime

  • തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം

    ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു. ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന…

    Read More »
  • കാമുകനെ കാണാന്‍ കാറില്‍ ഒറ്റയ്ക്ക് 600 കിലോമീറ്റര്‍; പിറ്റേന്നു മരിച്ച നിലയില്‍; അപകട മരണമെന്ന് കരുതിയ സംഭവത്തില്‍ ട്വിസ്റ്റ്; കാമുകന്‍ അറസ്റ്റില്‍

    ബാര്‍മര്‍: കാമുകനെ കാണാനും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നതിനും 600 കിലോമീറ്റര്‍ കാറോടിച്ചുപോയ യുവതി പിറ്റേന്നു മരിച്ച നിലയില്‍. രാജസ്ഥാനിലെ ബാര്‍മറില്‍നിന്നുള്ള അധ്യാപകന്‍ അറസ്റ്റില്‍. ജുന്‍ജുനുവില്‍നിന്നുള്ള അംഗന്‍വാടി സൂപ്പര്‍വൈസര്‍കൂടിയായ മുകേഷ് കുമാരിയെന്ന മുപ്പത്തേഴുകാരിയാണു കൊല്ലപ്പെട്ടത്. ഇവര്‍ 10 വര്‍ഷം മുമ്പ് വിവാഹമോചിതയായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് മനാറാം എന്നയാളെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ മുകേഷ് കുമാരി സ്വന്തമായി കാറോടിച്ചു ബാര്‍മറിലെത്തിലെത്തി മനാറാമിനെ കാണുമായിരുന്നു. എന്നാല്‍, ബന്ധം നിയപരമാക്കണമെന്ന ആവശ്യവുമായാണ് ഇക്കുറി അവര്‍ പോയതെന്നും മനാറാമിന്റെ വിവാഹ മോചന ഹര്‍ജി ഇപ്പോഴും കോടതിയിലാണെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഇരുവരും വാക്കുതര്‍ക്കമുണ്ടായി. സെപ്റ്റംബര്‍ 10ന് യുവതി ഒരിക്കല്‍കൂടി മനാറാമിനെ കാണാന്‍ പോയി. മനാറാമുമായുള്ള ബന്ധത്തെപ്പറ്റി കുടുംബത്തോടു പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം വഷളാക്കി. പോലീസ് എത്തി ഇരുവരെയും സമാധാനിപ്പിച്ചു വിടുകയായിരുന്നു. അന്നു രാത്രി ഇരുവരും ഒരുമിച്ചു സമയം ചെലവിട്ടെങ്കിലും രാത്രിയോടെ മനാറാം ഇരുമ്പുവടികൊണ്ടു മുകേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനുശേഷം മുകേഷിന്റെ ഓള്‍ട്ടോ കാറില്‍ കൊണ്ടുചെന്ന് ഇട്ടു.…

    Read More »
  • ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചു ; നന്നാക്കിയെന്ന് പറഞ്ഞ് 18,000 രൂപ വാങ്ങി, തട്ടിപ്പുകാര്‍ മെക്കാനിക്കുകളായി ചമഞ്ഞ് പ്രായമായവരെ ഇരയാക്കി പണം തട്ടുന്നു

    ബംഗലുരു: വാഹനം കേടായെന്ന് വിശ്വസിപ്പിച്ച് പ്രായമായവരില്‍ നിന്നും പണം തട്ടുന്ന പുതിയ തന്ത്രങ്ങളുമായി മോഷ്ടാക്കള്‍ രംഗത്ത്. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലാണ് തട്ടിപ്പുകാരുടെ പരിപാടികള്‍. മെക്കാനിക്കുകളായി ചമഞ്ഞെത്തി യാത്രക്കാരെ, പ്രത്യേകിച്ച് പ്രായമായവരെ കബളിപ്പിക്കുകയാണ് ചെയ്യുന്നു. 70 വയസ്സുള്ള ദമ്പതികളാണ് സംഭവത്തിന്റെ ഇര. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കാറില്‍ വരുന്ന വഴിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെണ്ണഗര മെയിന്‍ റോഡിന് സമീപം വെച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരുടെ കാര്‍ തടഞ്ഞു. കാറിന്റെ ഇടത് ചക്രത്തില്‍ നിന്ന് പുക വരുന്നുണ്ടെന്ന് അവര്‍ ദമ്പതികളെ വിശ്വസിപ്പിച്ചു. കാര്‍ നിര്‍മ്മാതാക്കളുടെ സര്‍വീസ് മെക്കാനിക്കുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ കാറിന്റെ ബോണറ്റ് തുറക്കാനും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തപ്പോള്‍ തീപ്പൊരി കണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. സുരക്ഷയ്ക്കായി കേടായ ‘സെന്‍സര്‍’ ഉടന്‍ മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിലൊരാള്‍ ഒരു ചെറിയ ഉപകരണം കാറില്‍ ഘടിപ്പിക്കുന്നതായി അഭിനയിക്കുകയും, പിന്നീട് നന്നാക്കിയതിന് 18,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഓണ്‍ലൈന്‍…

    Read More »
  • ഈ ജന്മത്ത് വെളിച്ചം കാണാനൊക്കാത്തവിധം അതിവേഗക്കോടതിയുടെ ശിക്ഷ ; ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ

    തിരുവനന്തപുരം: ആറു വര്‍ഷം മുമ്പ് പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണയാക്കിയ പ്രതിക്ക് 63 വര്‍ഷം കഠിനതടവുശിക്ഷ. 2022 ല്‍ നടന്ന സംഭവത്തില്‍ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും കൂടുതല്‍ തടവ് പ്രതി അനുഭവിക്കേണ്ടി വരും. 2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി കുട്ടിയെ വീടിന് അടുത്തുള്ള പൊളിഞ്ഞ മുറിയില്‍ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുപത് വയസ്സുള്ള പ്രതിക്ക് സംഭവം നടക്കു മ്പോള്‍ 17 വയസ്സായിരുന്നു പ്രായം. ആദ്യം ജുവനൈല്‍ ഹോമിലായിരുന്നു പ്രതി കഴിഞ്ഞി രുന്നത്.

    Read More »
  • സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാര്‍ യുവാവ്, പൊലീസ് അന്വേഷണം തുടങ്ങി

    കോഴിക്കോട്: ബാലുശേരി കിനാലൂരില്‍ പരിക്കേറ്റ നിലയില്‍ ബീഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. രക്തം പുരണ്ട നിലയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഒരു ഷൂവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഇന്നുരാവിലെയാണ് സംഭവം. കിനാലൂര്‍ പാറത്തലയ്ക്കല്‍ ബാബുരാജിന്റെ വീടിന്റെ പിന്‍വശത്താണ് ബീഹാര്‍ സ്വദേശിയായ യുവാവ് കിടക്കുന്നതായി കണ്ടത്. തലയില്‍ മുറിവുണ്ടായിരുന്നു. രാവിലെ ആറുമണിയോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കണ്ടത്. കയ്യില്‍ അടിവസ്ത്രങ്ങളും ഷൂസും ഉണ്ടായിരുന്നു. ഇയാള്‍ കഴിഞ്ഞദിവസം മദ്യപിച്ചിരുന്നതായാണ് വിവരം. ശേഷം താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടെ എവിടെയെങ്കിലും വീണ് പരിക്കേല്‍ക്കുകയും പരിസരത്തുകണ്ട വസ്ത്രങ്ങള്‍ എടുത്ത് മുറിവ് തുടയ്ക്കാന്‍ ശ്രമിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. നിലവില്‍ പ്രദേശത്ത് ആരെങ്കിലും കൊല്ലപ്പെട്ടതായോ കാണാതായതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ഉള്ള വിവരം ലഭിച്ചിട്ടില്ല. യുവാവിനെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് ആയുധം ഉപയോഗിച്ചുണ്ടായതല്ല എന്നാണ് പൊലീസിന്റെ അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • മുത്തശിയുടെ അപകട ഇന്‍ഷുറന്‍സിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

    തിരുവനന്തപുരം: മുത്തശിയുടെ അപകട ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണു സംഭവം.ക്ഷേത്ര പൂജാരിയായ മൈലാടും കുന്നില്‍ രാജേന്ദ്രന്‍ കാണിയാണ് (58) കൊല്ലപ്പെട്ടത്. ഇയാളുടെ ചെറുമകന്‍ സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ കാണിയുടെ മകളുടെ മകനാണു സന്ദീപ്. സന്ദീപ് നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് രാജേന്ദ്രന്‍ കാണിയുടെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചത്. ഇതിന്റെ നഷ്ടപരിഹാര തുക രാജേന്ദ്രന്‍ കാണിക്ക് നല്‍കാന്‍ കോടതി വിധിച്ചിരുന്നു. സന്ദീപിന്റെ വീട്ടിലായിരുന്നു രാജേന്ദ്രന്‍ കാണി നേരത്തെ താമസിച്ചിരുന്നത്. നഷ്ടപരിഹാര തുകയ്ക്കായി സന്ദീപ് മുത്തച്ഛനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. നിര്‍ബന്ധിക്കല്‍ ശല്യമായി മാറിയതോടെ രാജേന്ദ്രന്‍ കാണി വീട്ടില്‍ നിന്ന് മാറി ഇടിഞ്ഞാറില്‍ മുറിയെടുത്തു താമസം തുടങ്ങി. എന്നാല്‍ ഇവിടെ എത്തിയും പ്രതി പണത്തിനു വേണ്ടി നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ രാജേന്ദ്രന്‍ കാണിയെ സന്ദീപ് കുത്തുകയായിരുന്നു. അടുത്തു കണ്ട കടയിലേക്ക് രാജേന്ദ്രന്‍ കാണി ഓടിക്കയറിയെങ്കിലും…

    Read More »
  • ചോര വന്നപ്പോള്‍ ആര്‍ത്ത് ചിരി! രശ്മിയുടെ ഫോണില്‍ 19 കാരനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍

    പത്തനംതിട്ട: കോയിപ്രയില്‍ യുവാക്കളെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍ മൊട്ടുസൂചി തറച്ചുകയറ്റിയും മുറിവില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചും യുവാക്കളെ പീഡിപ്പിച്ച സംഭവത്തില്‍ കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ്. രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ 19-കാരനും പത്തനംതിട്ട അത്തിക്കയം സ്വദേശിയായ 29 കാരനുമാണ് കൊടുംപീഡനത്തിന് ഇരയായത്. 19കാരനായ യുവാവിനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം. യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഈ…

    Read More »
  • ട്രക്ക് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി, രക്ഷിച്ചത് ‘തട്ടിപ്പ് ഐ.എ.എസുകാരി’യുടെ വീട്ടില്‍നിന്ന്; പോലീസിനെ തടഞ്ഞ് അമ്മ

    മുംബൈ: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട വാഹനം പിടിച്ചെടുക്കാനായി പോലീസ് എത്തിയപ്പോള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട്, സസ്പെന്‍ഷനിലുള്ള ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുടെ കുടുംബം വീണ്ടും വിവാദത്തില്‍. പൂജയുടെ അമ്മ മനോരമ ഖേദ്കറാണ് പോലിസിനെ തടഞ്ഞത്. നവി മുംബൈ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പ്രഹ്ളാദ് കുമാര്‍ ഓടിച്ചിരുന്ന മിക്സര്‍ ട്രക്ക്, മുളുന്ദ്-ഐരോളി റോഡില്‍ വെച്ച് കാറുമായി കൂട്ടിയിടിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ചെറിയ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പ്രഹ്ളാദിനെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി 150 കിലോമീറ്റര്‍ അകലെ പുണെയിലെ ഒരു വീട്ടിലെ മുറിയില്‍ അടച്ചിട്ടു. എന്നാല്‍ പ്രഹ്ളാദ് തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി എന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രഹ്ളാദ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനം പൂണെയിലാണെന്നും സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വസതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും മനസ്സിലായി. പോലീസ് സംഘം അവിടെനിന്ന് പ്രഹ്ളാദ് കുമാറിനെ…

    Read More »
  • സൈക്കോകളെന്നാല്‍ ഇജ്ജാതി സൈക്കോകള്‍!!! പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും: ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; യുവതിയില്‍നിന്ന് പിടിച്ചെടുത്തത് കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളന്ന് പോലീസും

    പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് തന്നെ ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും ആ വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റുമ്പോഴും മര്‍ദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്. തിരുവോണ ദിവസം സദ്യനല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഈ സൗഹൃദത്തിന്റെ പുറത്താണ് ജയേഷിന്റെ ക്ഷണം സ്വീകരിച്ച് ഓണസദ്യ ഉണ്ണാനായി ജയേഷിന്റെ വീട്ടിലെത്തിയത്. ജയേഷിനേക്കാള്‍…

    Read More »
  • കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; വാഹനം ഓടിച്ചത് സിഐ തന്നെ; തെളിവുകള്‍ നശിപ്പിച്ചു; പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

    തിരുവനന്തപുരം: കിളിമാനൂരില്‍ കാല്‍നട യാത്രക്കാരന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഐ പി അനില്‍കുമാര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പാറശ്ശാല സിഐ പി അനില്‍കുമാറിനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം ഉറപ്പായി. റൂറല്‍ എസ്പി റെയ്ഞ്ച് ഐജിക്ക് രാവിലെ റിപ്പോര്‍ട്ട് നല്‍കി. സി ഐയുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തല്‍. എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാര്‍ പറയുന്നത്. അപകടത്തിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന് കൈമാറി., കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരില്‍ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികന്‍ സംഭവ സ്ഥലത്ത്…

    Read More »
Back to top button
error: