Crime

  • ഭാര്യ അച്ഛന്റെ കാമുകി, ഇരുവര്‍ക്കും അവിഹിത ബന്ധമെന്നും വീഡിയോ സന്ദേശം തെളിവായി ; മകന്റെ മരണത്തില്‍ ഡിഐജിയായിരുന്ന പിതാവിനും മുന്‍ മന്ത്രി മാതാവിനും എതിരേ കേസ്

    ചണ്ഡീഗഡ്: മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രിയായ മാതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിതാവിനുമെതിരേ കേസ്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുസ്തഫയുടെയും മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയുടെ യും മകന്‍ അഖില്‍ വ്യാഴാഴ്ച വൈകി പഞ്ച്കുലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ സന്ദേശവും സുഹൃത്തിന്റെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. അഖില്‍ അക്തറിന്റെ മരണത്തിന് അച്ഛനും മരണപ്പെട്ട യുവാവിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമുള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്ന് കുടുംബം പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരിക്കാമെന്നാണ്. എന്നാല്‍ അഖില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയും ഒരു കുടുംബ സുഹൃത്തിന്റെ വിവരണവും പുറത്തുവന്നത് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റില്‍ റെക്കോര്‍ഡുചെയ്തതായി പറയപ്പെടുന്ന വീഡിയോയില്‍, തന്റെ അച്ഛനും തന്റെ ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് അഖില്‍ ആരോപിച്ചു. ‘എന്റെ…

    Read More »
  • വൈദ്യപരിശോധനയുടെ മറവില്‍ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ചു: കെട്ടിപ്പിടിച്ച് പലതവണ ചുംബിച്ചെന്ന് രോഗി ; ബെംഗളൂരുവിലെ ഡോക്ടര്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു

    ബംഗലുരു: വൈദ്യപരിശോധനയുടെ മറവില്‍ 56 വയസ്സുള്ള ഒരു ഡെര്‍മറ്റോളജിസ്റ്റ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ബെംഗളൂരുവിലെ ഒരു സ്ത്രീ ആരോപിച്ചു. 21 വയസ്സുള്ള സ്ത്രീ തന്റെ പിതാവിനൊപ്പം ക്ലിനിക്കില്‍ വരാറുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അവളുടെ പിതാവിന് വരാന്‍ കഴിഞ്ഞില്ല, ഡെര്‍മറ്റോളജിസ്റ്റ് സാഹചര്യം മുതലെടുത്തതായി ആരോപിക്കപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ഡെര്‍മറ്റോളജിസ്റ്റിന്റെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം നടന്നത്. സംഭവത്തെത്തുടര്‍ന്ന്, ഡോക്ടര്‍ പ്രവീണ്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ ഡ് ചെയ്യപ്പെട്ടു. ഭീകര സംഭവം നടന്നപ്പോള്‍ തുടര്‍നടപടികള്‍ക്കായി സ്ത്രീ ക്ലിനിക്കില്‍ എത്തി യതായി പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നും ഏകദേശം 30 മിനിറ്റോളം തന്നെ ഉപദ്രവിച്ചു വെന്നും സ്ത്രീ ആരോപിച്ചു. എതിര്‍പ്പു കള്‍ വകവയ്ക്കാതെ അയാള്‍ പലതവണ കെട്ടിപ്പിടി ക്കുകയും ചുംബിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പറഞ്ഞു. ചര്‍മ്മ ത്തിലെ അണുബാധ പരിശോധിക്കാനെന്ന വ്യാജേന ഡെര്‍മറ്റോളജിസ്റ്റ് തന്നെ അനുചിതമായി സ്പര്‍ശിച്ചുകൊണ്ടിരുന്നു. വൈദ്യപരിശോധനയുടെ ഭാഗമാണിതെന്ന് അവകാശപ്പെട്ട് അയാള്‍ അവളെ വസ്ത്രം അഴി ക്കാന്‍ പോലും…

    Read More »
  • വൻ ഗൂഢാലോചന; സംസ്ഥാനത്തിന് പുറത്തും സ്വർണം വിറ്റെന്ന് സംശയം, ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ , പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ എസ്എടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോര്‍ട്ട് നല്‍കും. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ടാകും. സംസ്ഥാനത്തിന് പുറത്ത് സ്വര്‍ണ്ണം വിറ്റെന്ന സംശയവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കും. ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. സ്വര്‍ണം എന്ത് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടാകും. ഇന്നലെയും ഇന്നുമായി നിരവധിപ്പേരെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മറ്റ് സ്‌പോണ്‍സര്‍മാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെന്ന വിവരവും പുറത്ത് വരുന്നുണ്ട്. മഹസറില്‍ ഒപ്പിട്ട ആര്‍ രമേശ് അടക്കമുള്ളവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ രണ്ടാം ദിനവും ചോദ്യം ചെയ്യും. പല ചോദ്യങ്ങള്‍ക്കും അനന്തസുബ്രഹ്‌മണ്യം മറുപടി നല്‍കിയെന്നാണ് വിവരം. അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇന്ന് മുതല്‍ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുക. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…

    Read More »
  • വെറും നാലു മിനിറ്റില്‍ താഴെമാത്രം നീണ്ടുനിന്ന കവര്‍ച്ച, ആകെ തകര്‍ത്തത് ഒരു ജനാല മാത്രം ; പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണം ചരിത്രത്തിലെ ഏറ്റവും വേഗമേറിയത്്

    പാരീസിലെ വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന മോഷണം ഒരുപക്ഷേ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന ഏറ്റവും വേഗതയേറിയ കവര്‍ച്ച. വെറും നാലു മിനിറ്റ് മാത്രം ചെലവഴിച്ച് ഒരു ജനാല തകര്‍ത്തായിരുന്നു മോഷണം. ഒരു സിനിമയിലെ കഥപോലെ മുന്‍കൂട്ടി കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവര്‍ച്ചയില്‍, ഞായറാഴ്ച രാവിലെ പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ അതിക്രമിച്ചു കയറിയ കള്ളന്മാര്‍, ഫ്രാന്‍സിലെ രാജകീയ കിരീടാഭരണ ശേഖരത്തില്‍ നിന്ന് നിരവധി കഷണങ്ങള്‍ മോഷ്ടിക്കുകയും മോട്ടോര്‍ ബൈക്കുകളില്‍ രക്ഷപ്പെടുകയും ചെയ്തു. നാല് മിനിറ്റില്‍ താഴെ മാത്രം നീണ്ടുനിന്ന ഈ കവര്‍ച്ച ഫ്രാന്‍സിലെ മ്യൂസിയം സുരക്ഷയെ വീണ്ടും നിഴലില്‍ നിര്‍ത്തി. മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെ രാവിലെ 9.30 ഓടെ മോഷണം നടന്നു. ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ അഭിപ്രായത്തില്‍, ”മൂന്നോ നാലോ കള്ളന്മാര്‍ ഒരു ട്രക്കില്‍ ഘടിപ്പിച്ച ക്രെയിന്‍ ഉപയോഗിച്ച് ലൂവ്രെയില്‍ പ്രവേശിച്ചു. ”അവര്‍ ഒരു ജനല്‍ തകര്‍ത്തു, നേരെ ഗാലറി ഡി അപ്പോളണിലേക്ക് പോയി, ഗ്ലാസ് കേസുകള്‍…

    Read More »
  • ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; തട്ടിയെടുത്തത് ഉരുക്കിയോ എന്നു പരിശോധിക്കും; സാമ്പത്തിക ഇടപാടു രേഖകളും കസ്റ്റഡിയില്‍

    കൊച്ചി: സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്ത് അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിർണായക നടപടി. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ആഭരണങ്ങളും നാണയങ്ങളുമാണ് പിടിച്ചെടുത്തത്. വെഞ്ഞാറമൂട് പുളിമാത്തിലെ തറവാട് വീട്ടിൽ പരിശോധന നടക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്നത്. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഉരുക്കി ഉണ്ടാക്കിയ ആഭരണങ്ങളാണോയെന്ന് പരിശോധിക്കാനാണ് എസ്ഐടി നീക്കം. ഇത് കൂടാതെ സാമ്പത്തിക ഇടപാട് രേഖകളും പിടിച്ചെടുത്തു. ഉച്ചക്ക് മൂന്നിന് തുടങ്ങിയ പരിശോധന  ഒമ്പത് മണിക്കൂർ നീണ്ട ശേഷം രാത്രി 11.30നാണ് അവസാനിച്ചത്. അതിനിടെ മോഷ്ടിച്ച സ്വര്‍ണം ഉള്‍പ്പടെയുള്ള എല്ലാകാര്യങ്ങളും കല്‍പേഷിന് അറിയാമെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. തനിക്ക് സാമ്പത്തിക നേട്ടമില്ലെന്ന് ആവര്‍ത്തിച്ചതോടെ പോറ്റിയുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ എസ്.ഐ.ടി തീരുമാനിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2025ലെ ദ്വാരപാലക ശില്‍പ്പപാളികളുടെ സ്വര്‍ണം പൂശലും അന്വേഷിക്കും. 2019 മുതല്‍ 2025 വരെയുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംശയാസ്പദമെന്ന് പ്രത്യേകസംഘം…

    Read More »
  • വയോധികയുടെ മാല പൊട്ടിച്ചോടി പാര്‍ട്ടിയെ കളങ്കപ്പെടുത്തി ; സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് മൊഴി

    കണ്ണൂര്‍: വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രാജേഷിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. വ്യാഴാഴ്ച കണിയാര്‍കുന്നിലെ വയോധികയുടെ ഒന്നരപവന്‍ വരുന്ന സ്വര്‍ണമാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷ് പൊട്ടിച്ചോടിയത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പിക്കും വിധം പ്രവര്‍ത്തിച്ചതായിട്ടാണ് കണ്ടെത്തല്‍. വ്യാഴാഴ്ച വീട്ടുമുറ്റത്തിരുന്ന് മീന്‍ വൃത്തിയാക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതി വയോധികയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാനായില്ല. കൂത്തുപറമ്പ് പൊലീസ് സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവ സമയം പ്രതി ഉപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വാഹന ഉടമയെ കണ്ടെത്തി. കൗണ്‍സിലര്‍ക്ക് വാഹനം നല്‍കിയിരുന്നുവെന്ന് വാഹനഉടമ പറഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    Read More »
  • കേരളത്തിലെ ഉന്നതര്‍ക്കും പങ്ക്, ലാഭമുണ്ടാക്കിയത് അഞ്ചംഗസംഘം; തനിക്കൊന്നും കിട്ടിയില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ; ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടന്നത് ബംഗലുരുവില്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് ബംഗലുരു വില്‍ വെച്ചാണെന്നും കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി. സ്വര്‍ ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരു ണ്ടെ ന്നാണ് പറഞ്ഞിട്ടുള്ളത്. ഈ ഇടപാടില്‍ തനിക്ക് വലിയ ലാഭമൊന്നും ഉണ്ടായില്ലെന്നും അഞ്ചംഗസംഘമാണ് വന്‍ സാമ്പത്തീകനേട്ടമുണ്ടാക്കിയെന്നും പ്രത്യേക അന്വേഷണ സംഘത്തോട് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. കേസില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്ഐടി നീക്കം നടത്തുന്നുണ്ട്. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തി. മൊബൈല്‍, ലാപ്ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം. പോറ്റിക്ക്…

    Read More »
  • പീഡനമേറ്റെന്ന കുറിപ്പെഴുതി അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രതി; 15 പേജില്‍ ആരോപണങ്ങള്‍; ഇന്‍സ്റ്റഗ്രാം വീഡിയോയിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ദുരനുഭവം കൂടുതല്‍ ആര്‍എസ്എസ് ക്യാമ്പില്‍നിന്ന്

    കോട്ടയം: കോട്ടയത്ത് പീഡനത്തിനിരയായി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി. അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വിഡിയോ മരണമൊഴിയായി രേഖപ്പെടുത്തിയാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറും. നിതീഷ് മുരളീധരന്‍ വാര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പുറത്തുവന്ന വിഡിയോയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ ഐപിസി 377 പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും ആര്‍എസ്എസ് നേതൃത്വം സംഭവത്തില്‍ ഉത്തരം പറയണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ അനന്തു ഷെഡ്യൂള്‍…

    Read More »
  • തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് വെടിവെച്ച് കൊന്നു

    കാബൂള്‍: തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് ഇരയുടെ ബന്ധുവിനൊക്കൊണ്ടു വെടിവെച്ചു കൊല്ലിച്ചു. ഒരു പുരുഷനെയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ഒരു അഫ്ഗാന്‍ പൗരനെ, ഇരകളുടെ ഒരു ബന്ധുവിനെക്കൊണ്ട് താലിബാന്റെ പ്രതികാര ശിക്ഷാ സമ്പ്രദായം അനുസരിച്ച് വെടിവെച്ച് കൊന്നത്. ബദ്ഗിസ് പ്രവിശ്യയുടെ തലസ്ഥാനമായ ഖലാ-ഇ-നൗവിലെ ഒരു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സുപ്രീം കോടതി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരകളുടെ ഒരു ബന്ധു ആയിരക്കണക്കിന് കാഴ്ചക്കാര്‍ക്ക് മുന്നിലിട്ട് ഇയാള്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു എന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന പതിനൊന്നാമത്തെ പരസ്യ വധശിക്ഷയാണിത് എന്ന് എ.എഫ്.പി കണക്കുകള്‍ വ്യക്തമാക്കുന്നു. ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഇയാളെ ‘പ്രതികാര ശിക്ഷയ്ക്ക്’ വിധിച്ചിരുന്നു. ‘കൊലയാളി രണ്ട് പേരെയാണ് കൊന്നത്,…

    Read More »
  • ജീവനൊടുക്കിയ കോട്ടയം സ്വദേശി ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ട്!! ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി, ലൈം​ഗികാതിക്രമം നേരിട്ടു, ആത്മഹത്യാ സൂചന നൽകി- മരണമൊഴി സ്ഥിരീകരിച്ച് സുഹൃത്തുക്കൾ

    തിരുവനന്തപുരം: ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ആർഎസ്എസിന്റെ ഒന്നിലധികം ക്യാംപുകളിൽ പങ്കെടുത്തതായി സ്ഥിരീകരിച്ച് പോലീസ്. അതുപോലെ ലൈംഗികാതിക്രമം നേരിട്ടതായും ജീവനൊടുക്കുമെന്ന് യുവാവ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകി. ഇതിനിടെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. കൂടാതെ യുവാവിന്റെ വാട്‌സ്ആപ്പ് ചാറ്റുകളും സിഡിആറും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, മരണത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസും ഡിവൈഎഫ്‌ഐയും. ഇന്ന് രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പളളിയിലെ ഡിവൈഎസ്പിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്ത്. പത്തരയോടെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും ആരംഭിച്ചു. തന്നെ ചെറുപ്പം മുതൽ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ കണ്ണൻ എന്ന നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. യുവാവിന്റെ ആത്മഹത്യാ കുറിപ്പിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മരണമൊഴി വീഡിയോ പുറത്തുവന്നിരുന്നത്. ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്തുവെച്ചിരുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതിൽ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസ്…

    Read More »
Back to top button
error: