Crime

  • വിധിക്കൊടുവില്‍ അതിജീവിത മനസു തുറന്നു; വിചാരണക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നുവെന്ന് അതിജീവിത; ഓപ്പണ്‍ കോടതി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; ഒന്നാംപ്രതി എന്റെ ഡ്രൈവറല്ലെന്നും നടി; നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി; പണം വാങ്ങിയവര്‍ അധിക്ഷേപ കമന്റുകളും നുണക്കഥകളും തുടരുക

      തൃശൂര്‍: കോടതി വിധി വന്ന് രണ്ടാം ദിവസം അതീജീവിതയായ നടി തന്റെ മനസു തുറന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഉള്ളുപൊള്ളിക്കൊണ്ട് നടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമായെന്നും കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.   അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ – എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ…

    Read More »
  • കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;

      കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു…

    Read More »
  • രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല

    പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ്…

    Read More »
  • എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ് ; ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ്. ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്നൂറോളം പേജുകളിലാണ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിനോ പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനോ ജയിലില്‍ നിന്ന് ദിലിപിനെ വിളിച്ചതിനോ തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് വിധിയില്‍ പറയുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നീക്കം ചെയ്‌തെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ഫോണുകള്‍ എന്തുകൊണ്ട് സിഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കോടതി ചോദിച്ചു. ആകെ 1709 പേജുകളുള്ള വിധി പകര്‍പ്പാണ് പുറത്തുവന്നത്. ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്,…

    Read More »
  • നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍സുനി ഉള്‍പ്പെടെ ആറു പേര്‍ക്ക് 20 വര്‍ഷം തടവ്് ; ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് ; ശിക്ഷ കുറഞ്ഞുപോയെന്ന് വിലയിരുത്തല്‍

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വന്‍തുക പിഴയും കോടതി ശിക്ഷിച്ചപ്പോള്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ്. വിധി പുറത്തുവന്നതിന് ശേഷം ദിലീപ് ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ദിലീപ് തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ദിലീപിനെ വെറുതേ വിട്ടതില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കോടതിയെ ഉള്‍പ്പെടെ വിമര്‍ശിക്കുന്നതില്‍ കോടതി ശക്തമായ നീരസം പ്രകടമാക്കി. ഇത്തരം ചര്‍ച്ച നടത്തുന്നവര്‍ വിധിന്യായം വായിച്ച ശേഷം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും ജഡ്ജ്് ഹണി വര്‍ഗ്ഗീസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുമെന്നും പറഞ്ഞു. ബലാല്‍സംഗം സുനി…

    Read More »
  • മോഷണം കഴിഞ്ഞ് പോകുമ്പോള്‍ പിന്നാലെയെത്തി നാലംഗ കൊള്ളസംഘം കള്ളനെ കൊള്ളയടിച്ചു ; മാല പണയം വെയ്ക്കാന്‍ ചെന്നപ്പോള്‍ കള്ളന്‍ പിടിയിലായി, പിന്നാലെ സ്വര്‍ണ്ണവുമായി പോയ കൊള്ളസംഘവും പിടിയില്‍

    ബംഗലുരു: വമ്പന്‍ മോഷണം നടത്തി സ്വര്‍ണ്ണവും പണവുമായി പോകുന്നതിനിടയില്‍ കള്ളനെ നാലംഗസംഘം വാഹനത്തിലെത്തി കൊള്ളയടിച്ചു. മോഷണമുതല്‍ വില്‍ക്കാനായി കടയില്‍ ചെന്നപ്പോള്‍ കള്ളനെ പൊക്കിയ പോലീസ് നാലംഗ കൊള്ളസംഘത്തെയും പൊക്കി. ബംഗലുരുവിലായിരുന്നു അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്. ബംഗലുരുവില്‍ തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ മോഷണ മുതലുമായി പോകുമ്പോള്‍ കള്ളന് പിന്നാലെ വാഹനത്തില്‍ വന്ന സംഘം മോഷണം നടന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കള്ളനെ മര്‍ദ്ദിച്ച് ഇതെല്ലാം കൈക്കലാക്കി. മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്…

    Read More »
  • 1500 പേജുള്ള വിധിയില്‍ ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം ; മോതിരം തിരികെ നല്‍കണം, മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുറപ്പെടുവിച്ച വിധിപ്പകര്‍പ്പില്‍ 1500 പേജുകള്‍. ശിക്ഷ വിധിച്ച ശേഷം വിധിപ്പകര്‍പ്പ് പുറത്തുവന്നിരിക്കുകയാണ്. പ്രതികള്‍ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നല്‍കണം, മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് ജഡ്ജി നിര്‍ദേശിച്ചു. പള്‍സര്‍ സുനി ദയ അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വാദത്തിനിടെ കോടതിമുറിയില്‍ മറ്റ് പ്രതികള്‍…

    Read More »
  • ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ല; നല്‍കിയത് 376 ഡിയില്‍ പാര്‍ലമെന്റ് പറഞ്ഞ കുറഞ്ഞ തടവ്; വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; ശിക്ഷയില്‍ നിരാശന്‍: അഡ്വ. അജകുമാര്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കിട്ടിയിരിക്കുന്ന ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി. അജകുമാര്‍. 376 ഡിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം കൊടുക്കേണ്ട തടവു മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ്. ശിക്ഷ കുറഞ്ഞുപോയതിനാല്‍, അപ്പീല്‍ നല്‍കാനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ലല്ലോ, ശിക്ഷയില്‍ നിരാശനാണ്. തെളിവുകളില്‍ ഏതാണ് സ്വീകരിക്കാതെ പോയതെന്നും, എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തു കൊണ്ടെന്ന് പറയാന്‍ ജഡ്ജ്‌മെന്റ് വായിക്കാതെ എനിക്കാവില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല, അഭിഭാഷകനാണ്. പരമാവധി ശിക്ഷ കൊടുക്കണമെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ശക്തമായി വാദിച്ചിരുന്നു’. – അദ്ദേഹം പറയുന്നു. ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി…

    Read More »
  • മുന്‍ ഭര്‍ത്താവു മായി ബന്ധം തുടരുന്നുവെന്ന്, മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലഹം ; ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

    വയനാട്: ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് കൊലക്കയര്‍ കിട്ടിയത്. 2025 മാര്‍ച്ച് 27 ന് നടന്ന സംഭവത്തില്‍ ഭാര്യ നാഗി, നാഗിയുടെ അഞ്ചുവയസുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വിരാജ്‌പേട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഭാര്യയെയും, ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും, ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ. കൊല നടന്ന് 8 മാസത്തിനുള്ളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാ ക്കിയാണ് ശിക്ഷ വിധിച്ചത്. നാഗി രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷിനൊപ്പം ഒരു വര്‍ഷത്തോ ളമായി താമസിച്ചുവരുകയായിരുന്നു. കൊല നടന്ന ദിവസം മദ്യപിക്കാന്‍ പണം നല്‍കാത്തതി നെ തുടര്‍ന്ന് നാഗിയെ ഉപദ്രവിക്കുകയായിരുന്നു. നാഗിയെ കൊലപ്പെടുത്തിയ ശേഷം തടസം നിന്ന് മകളെയും മുത്തശ്ശിയെയും,…

    Read More »
  • കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ , വീട്ടില്‍ പ്രായമായ മാതാപിതാക്കളാണുള്ളതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മണികണ്ഠന്‍ ; കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് വിജേഷ് ; നിര്‍വ്വികാരതയോടെ വിധികേട്ട് പള്‍സര്‍ സുനി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രാവിലെ 11 മണിക്ക് വിധി വരുമെന്ന് കാത്തിരുന്ന ശേഷം ഒടുവില്‍ വിധി വന്നത് വൈകിട്ട് അഞ്ചുമണിയോടെ. കോടതിയില്‍ വിധിക്ക് മുമ്പായി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍ കോടതിയില്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. ഭാര്യയും കുട്ടികളുമുണ്ടെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും വീടിന്റെ ഏക ആശ്രയവും വരുമാന മാര്‍ഗ്ഗവും തങ്ങളാണെന്നുമെല്ലാം കുറഞ്ഞശിക്ഷ നല്‍കണമെന്നും ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പള്‍സര്‍ സുനി മാത്രമായിരുന്നു നിര്‍വ്വികാരതയോടെ നിന്നത് മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റ ണി പൊട്ടിക്കരഞ്ഞു. വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളെന്നായിരുന്നു കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കോടതിയോട് പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയത്. എന്നാല്‍ മറ്റു പ്രതികളെല്ലാം വൈകാരികമായി ട്ടാണ് കോടതിയുടെ മുന്നില്‍ പെരുമാറിയത്. രണ്ടാംപ്രതി മാര്‍ട്ടിന്‍ആന്റണി പൊട്ടിക്കരഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇതിന് മുമ്പ് തനിക്കെതിരേ…

    Read More »
Back to top button
error: