ഇറാനിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണം: കൂട്ടക്കുരുതിക്കു പിന്നില്‍ അമേരിക്കന്‍ സൈനികരെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം; തെളിവു ലഭിച്ചാല്‍ യുദ്ധക്കുറ്റം ചുമത്തി കര്‍ശന നടപടി; തങ്ങളല്ലെന്ന സൂചന നല്‍കി ഇസ്രയേല്‍

ന്യൂയോര്‍ക്ക്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിന് അമേരിക്കന്‍ സൈനികരാകാം ഉത്തരവാദികളെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു.
താല്‍ക്കാലിക വിലയിരുത്തലിലേക്ക് നയിച്ച തെളിവുകള്‍ ഏതാണ്, ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചത്, ആരാണ് ഉത്തരവാദി, അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച സമ്മതിച്ചു. സെന്‍സിറ്റീവ് ആയ സൈനിക കാര്യങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ ആരാകാം പ്രതിസ്ഥാനത്തെന്നു വ്യക്തമാക്കിയിട്ടില്ല. അന്വേഷണം എത്രനാള്‍ കൂടി നീളുമെന്നോ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് യു.എസ് അന്വേഷകര്‍ ഏതൊക്കെ തെളിവുകളാണ് തേടുന്നതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെ ആദ്യ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.
‘സംഭവം അന്വേഷണത്തിലിരിക്കുന്നതിനാല്‍ പ്രതികരിക്കുന്നത് ഉചിതമല്ലെ’ന്ന നിലപാടിലാണ് യുഎസ് കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ തിമോത്തി ഹോക്കിന്‍സ്. ‘ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ ഈ വിഷയം അന്വേഷിക്കുന്നുണ്ട്. ഇറാനിയന്‍ ഭരണകൂടമാണ് സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യം വയ്ക്കുന്നതെന്നും അമേരിക്കയല്ലെ’ന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു,
അമേരിക്ക മനഃപൂര്‍വം ഒരു സ്‌കൂളിനെ ലക്ഷ്യം വെക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘അത് ഞങ്ങളുടെ ആക്രമണമാണെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ അന്വേഷിക്കും. നിങ്ങളുടെ ചോദ്യം ഞാന്‍ അവര്‍ക്ക് വിടുന്നു’ എന്നും റൂബിയോ പറഞ്ഞു.
ഇസ്രായേല്‍, യു.എസ് സേനകള്‍ ഇതുവരെ ഇറാനിലെ അവരുടെ ആക്രമണങ്ങളെ ഭൂമിശാസ്ത്രപരമായും ലക്ഷ്യങ്ങളുടെ തരത്തിലും വിഭജിച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനും സംയുക്ത ആസൂത്രണത്തില്‍ നേരിട്ട് അറിവുള്ള ഒരു ഉറവിടവും പറഞ്ഞു. ഇസ്രായേല്‍ പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളെ ആക്രമിക്കുമ്പോള്‍, അമേരിക്ക തെക്ക് ഭാഗത്തുള്ള അത്തരം ലക്ഷ്യങ്ങളെയും നാവിക കേന്ദ്രങ്ങളെയുമാണ് ആക്രമിച്ചിരുന്നത്.
സ്‌കൂളിന് നേരെയുള്ള ആക്രമണത്തിന് ആരാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കാതെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസും ചൊവ്വാഴ്ച അന്വേഷണത്തിന് ആഹ്വാനം ചെയ്തു. ‘ആക്രമണം നടത്തിയ സൈന്യത്തിന് തന്നെയാണ് അത് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം’ എന്നായിരുന്നു യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് രവീണ ഷംദാസാനി ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
പെണ്‍കുട്ടികളുടെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ചൊവ്വാഴ്ച ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു. ഇറാനിയന്‍ പതാക പുതപ്പിച്ച അവരുടെ ചെറിയ ശവപ്പെട്ടികള്‍ ട്രക്കില്‍ നിന്നും വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണു ഖബറിടത്തിലേക്കു കൈമാറിയത്.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഒരു സ്‌കൂളോ ആശുപത്രിയോ മറ്റ് സിവിലിയന്‍ നിര്‍മ്മിതികളോ മനഃപൂര്‍വം ആക്രമിക്കുന്നത് യുദ്ധക്കുറ്റമായേക്കാം. യു.എസിന്റെ പങ്ക് സ്ഥിരീകരിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റിലെ ദശാബ്ദങ്ങള്‍ നീണ്ട യു.എസ് സംഘര്‍ഷങ്ങളിലെ സാധാരണക്കാരായ ആളുകള്‍ക്കു നേരെയുണ്ടായ ഏറ്റവും മോശം ആക്രമണങ്ങളില്‍ ഒന്നായി ഇതു മാറും.
#MalayalamNews, #BreakingNews, #WorldNews, #IranSchoolAttack, #USMilitary, #MiddleEastConflict, #WarCrime, #DailyhuntMalayalam, #InternationalNews, #HumanRights, #MalayalamLatest, #ഇറാൻ, #അമേരിക്ക, #വാർത്തകൾ, #മലയാളംവാർത്ത Iran School Bombing, US Investigation, International Humanitarian Law, Middle East Crisis, Military Accountability, Civilian Targets, Iran Ambassador Geneva, Ali Bahreini Iran girls school strike, US Military investigation, Pete Hegseth, Minab Iran attack, US-Israel strikes, UN human rights office, Ravina Shamdasani, civilian casualties, Marco Rubio, Pentagon statement, Department of War, Central Command, Captain Timothy Hawkins, Karoline Leavitt






