Crime

  • ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി: ഇത് ബീഹാറിലും നടക്കാൻ പോകുകയാണെന്ന് രാഹുൽ  : രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ​ഗാന്ധി

     ന്യൂഡൽഹി : ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇത് ബീഹാറിലും നടക്കാൻ പോകുകയാണ്. ഇത് തടയാൻ ആകില്ല, വോട്ടർ ലിസ്റ്റ് തന്നത് അവസാന നിമിഷമാണെന്നും പറഞ്ഞ രാഹുൽ ​ഗാന്ധി ബീഹാറിലെ ക്രമക്കേട് സംബന്ധിച്ച് വിവരങ്ങളും പുറത്തുവിട്ടു. ബീഹാറിലെ വോട്ടർമാരെ ഹാജരാക്കിയ രാഹുൽ ഗാന്ധി, ഒരു കുടുംബത്തിലെ മുഴുവൻ വോട്ടുകൾ ഒഴിവാക്കിയതായും ദിലീപ് യാദവ് എന്ന വികലാംഗനായ വ്യക്തിയെ സംസാരിക്കുന്നതിനും ഹാജരാക്കി. ഇദ്ദേഹത്തിൻറെ വോട്ടെടക്കം ഒഴിവാക്കിയെന്നും ഒരു ഗ്രാമത്തിലെ മാത്രം 187 പേരുടെ വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങളുമായി ബീഹാറിലെ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പായും ജനങ്ങൾക്ക് മുന്നിൽ എത്തും. അപേക്ഷ കൊടുത്തതിനുശേഷം വോട്ടർ പട്ടികയിൽ പേര് ചേർത്തില്ല. ജനാധിപത്യം തിരികെ കൊണ്ടുവരാൻ യുവജനങ്ങൾക്ക് ശക്തിയുണ്ടെന്ന് ഹരിയാനയിലും, മഹാരാഷ്ട്രയിലും സർക്കാരിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇവിടെ പറയുന്നത് എല്ലാം നൂറു ശതമാനം സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത…

    Read More »
  • മണലാറുകാവിൽ നിന്ന് സ്കൂട്ടർ മോഷണം പോയതായി പരാതി  ;  തട്ടിയെടുത്ത് രക്ഷപ്പെട്ടത് ബാലമുരുകൻ ആണോ എന്ന് സംശയം

    തൃശൂർ:  50ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂർ മണലാവിൽ നിന്ന് തട്ടിയെടുത്ത സ്കൂട്ടറിൽ ആണോ രക്ഷപ്പെട്ടതെന്ന് പോലീസിന് സംശയം. മണലാറുകാവിൽ നിന്ന്   കടും നീല നിറത്തിലുള്ള ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത് സ്കൂട്ടറിൽ ആകാം എന്ന് പോലീസ് അനുമാനിക്കുന്നത്. ബൈക്കോ സ്കൂട്ടർ മോഷ്ടിച്ച് രക്ഷപ്പെടുന്ന രീതി ഇയാൾക്കുള്ളതിനാൽ ഇതേക്കുറിച്ച് പോലീസ് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.  സ്കൂട്ടറിലോ ബൈക്കിലോ താക്കോൽ വെച്ച് പോകരുതെന്ന് പ്രത്യേക ജാഗ്രത നിർദേശവും കൊടുത്തിരുന്നു.  ആലത്തൂരിലെ സിസിടിവി ദൃശ്യം ബാലമുരുകനെ തൃശൂരിലേക്ക് കൊണ്ടുവരുമ്പോൾ ഉള്ളതാണ് എന്നും പറയപ്പെടുന്നു.

    Read More »
  • നേരറിയാൻ എസ് ഐ ടി :  ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി:  സകലതും അന്വേഷിക്കണമെന്ന് കോടതി: ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും ഹൈക്കോടതി 

    കൊച്ചി:  ശബരിമല സ്വർണ്ണപ്പാളി കേസിൽ കൂടുതൽ അന്വേഷണം നടത്താൻ എസ് ഐ ടിയെ കോടതി ചുമതലപ്പെടുത്തി. ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക്  കോടതി അനുമതി നൽകി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.  സ്വർണ്ണക്കൊള്ള യുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും അന്വേഷിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകി. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും പറഞ്ഞ കോടതി ദേവസം ബോർഡിനെതിരെ ആഞ്ഞടിച്ചു. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണം. ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം. ദേവസ്വം…

    Read More »
  • ബാലമുരുകന് വേണ്ടി കേരള- തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതം  ;  ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്ന ബാലമുരുകന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു 

    തൃശൂർ : വിയ്യൂരിൽ നിന്ന് തമിഴ്നാട് പോലീസിന്റെ കണ്ണുവെട്ടിച്ച്  രക്ഷപ്പെട്ട 50ലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ  ബാലമുരുകനെ പിടികൂടാനായി കേരള തമിഴ്നാട് അതിർത്തിയിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.  ഇയാൾ പാലക്കാട് ഭാഗത്തേക്ക് കടന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.  ആലത്തൂരിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്  പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു കളഞ്ഞിരിക്കാം എന്ന നിഗമനത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ തിരച്ചിൽ ഊർജിതപ്പെടുത്തിയിരിക്കുന്നത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ബാലമുരുകൻ കൈവിലങ്ങ് അണിഞ്ഞിട്ടില്ല. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് നേരത്തെ പറഞ്ഞിരുന്നു. തൃശൂർ, പാലക്കാട്ര നഗരത്തിലും സമീപ ജില്ലകളിലും ഇന്നും ബാലമുരുകനായി വ്യാപക തിരച്ചിൽ തുടരും

    Read More »
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം : എസ്എഫ്‌ഐ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം: തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കളുടെ കുത്തിയിരുപ്പ് സമരം

      കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എസ്എഫ്‌ഐ യുഡിഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ യുഡിഎസ്എഫ് നേതാക്കള്‍ കുത്തിയിരുപ്പ് സമരം നടത്തി. കെഎസ്യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ കെ ബി, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് എന്നിവര്‍ ആണ് കുത്തിയിരിപ്പ് സമരം നടത്തിയത്. സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് പിന്നാലെ ഇരു വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്.

    Read More »
  • ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റിയില്ല, പ്രസവാശുപത്രിയിലെ ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് പോണ്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു ; ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍; ടെലിഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചു

    ന്യൂഡല്‍ഹി: ഒരു ഡിജിറ്റല്‍ പാസ്‌വേഡ് ഉണ്ടാക്കിയ പൊല്ലാപ്പ് രാജ്യത്തെ ഒരു ആശുപത്രിയിലെ ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ എത്താന്‍ കാരണമായി. ഒരു ഡിജിറ്റല്‍ സുരക്ഷാ വീഴ്ചയാണ് ഗുജറാത്തിലെ രാജ്കോട്ടിലെ ഒരു പ്രസവാശുപത്രിയില്‍ ഗൈനക്കോളജിക്കല്‍ പരിശോധനകള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോണ്‍ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാന്‍ കാരണമായതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. ‘അഡ്മിന്‍ 123’ എന്ന ഡിഫോള്‍ട്ട് പാസ്വേര്‍ഡ് മാറ്റാതിരുന്നതാണ് പ്രശ്‌നമായത്. ഫെബ്രുവരിയില്‍ രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമാണ് പാസ്‌വേഡ് മാറ്റാതെ കുഴപ്പത്തിലായത്. ഭാഗികമായി വസ്ത്രം മാറിയ സ്ത്രീകളുടെ ക്ലിപ്പുകള്‍ പോണ്‍ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് വെക്കുകയും ചെയ്തത് വന്‍ വിവാദമായി മാറിയിരിക്കുകയാണ്. തങ്ങളുടെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി ആശുപത്രി അധികൃതര്‍ അന്ന് പറഞ്ഞിരുന്നു. ഹാക്കിംഗിന് പിന്നിലുള്ള ചിലരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, കുറഞ്ഞത് ജൂണ്‍ വരെ വീഡിയോകള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നു. അന്വേഷ ണത്തില്‍, ആശുപത്രിയുടെ സിസിടിവി ഡാഷ്ബോര്‍ഡ് ഡല്‍ഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലായി…

    Read More »
  • കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗം നടത്തിയ സംഭവം ; ഇരയെ കണ്ടെത്തിയത് സംഭവസ്ഥലത്ത് നിന്നും ഒരു കി.മീ. അകലെ ആള്‍താമസമില്ലാത്ത സ്ഥലത്ത് ; കുറ്റവാളികളെ പിടികൂടിയത് ഏറ്റുമുട്ടലില്‍ കാലില്‍ വെടിവെച്ച്

    കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇരയെ പോലീസ് കണ്ടെത്തിയത് രാത്രി മുഴുവന്‍ തെരഞ്ഞതിന് ശേഷം. പരിക്കേറ്റ സുഹൃത്ത് വിളിച്ചത് അനുസരിച്ചായിരുന്നു പോലീസ് എത്തിയത്. രാത്രി 11 മണിക്ക് നടന്ന സംഭവത്തില്‍ പുലര്‍ച്ചെ നാലു മണി വരെ തെരഞ്ഞ ശേഷമായിരുന്നു പോലീസിന് ആളൊഴിഞ്ഞ പ്രദേശത്ത കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്താനായത്. അവശനിലയിലായിരുന്ന യുവതിയെ അപ്പോള്‍ തന്നെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ വിന്‍ഡോഗ്ളാസ് തകര്‍ത്ത് സുഹൃത്തിനെ ആക്രമിച്ച ശേഷം ഇരയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററോളം മാറി ആളൊഴിഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിച്ച് അക്രമികള്‍ മാറിമാറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയും സുഹൃത്തും ഇരുന്ന് വര്‍ത്തമാനം, പറയുകയായിരുന്ന കാറിന് പിന്നില്‍ ഒരു മോപ്പഡിലായിരുന്നു അക്രമികള്‍ എത്തിയത്. ഈ മോപ്പഡ് പിന്നീട് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മോഷ്ടിച്ചതായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്. പീലാമേട് പോലീസായിരുന്നു തെരച്ചില്‍ നടത്തിയത്. പോലീസ് വെടിവെച്ച അക്രമികളെ കോയമ്പത്തൂര്‍…

    Read More »
  • കോച്ചിംഗ് സെന്ററില്‍ നിന്നും മടങ്ങുമ്പോള്‍ കൗമാരക്കാരിയെ യുവാവ് പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ വെടിവെച്ചു ; 19 കാരി കൈ കൊണ്ടു തടഞ്ഞപ്പോള്‍ കൈ തുളച്ചുകയറിയ വെടിയുണ്ട കഴുത്തില്‍ തറച്ചു

    ഫരീദാബാദ്: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കൗമാരക്കാരിക്ക് നേരെ വെടിവെയ്പ്പ്. കോച്ചിംഗ് സെന്ററില്‍ നിന്നും പരിശീലനത്തിന് പോയി മടങ്ങി വരികയായിരുന്ന 17 കാരിക്ക് നേരെ ബൈക്കിലെത്തിയ യുവാവ് വെടിവെയ്ക്കുകയായിരുന്നു. ഒരു നിറ പെണ്‍കുട്ടിയുടെ തോളിലും മറ്റൊന്നിലും വയറിലും കൊണ്ടു. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാളെ പോലീസ് തെരയുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡില്‍ ആയിരുന്നു ആക്രമണം. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്നലെ വൈകുന്നേരം ബല്ലഭ്ഗഡിലെ ശ്യാം കോളനിയിലാണ് വെടിവയ്പ്പ് നടന്നത്. ജതിന്‍ മംഗ്ല എന്നയാളാണ് വെടിവെയ്പ്പ് നടത്തിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുകയും പെണ്‍കുട്ടി നിരസിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ദൃശ്യങ്ങളില്‍ വെടിവച്ചയാള്‍ ഒരു ബൈക്കിന് സമീപം നില്‍ക്കുന്നതായി കാണാം. അയാള്‍ തന്റെ ബാഗില്‍ എന്തോ ഒളിപ്പിച്ചിരിക്കുന്നതായി തോന്നി. പെണ്‍കുട്ടി ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടയുടനെ, കയ്യില്‍ തോക്കുമായി അക്രമി പാതയുടെ മറുവശത്തേക്ക് നടന്നുവന്ന് വെടിയുതിര്‍ക്കുന്നു. പതിനേഴുകാരിയോടൊപ്പം…

    Read More »
  • ഒരിക്കലും വെറുതേ വിടരുത് ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടണമെന്ന് കുടുംബം ; പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിവീഴ്ത്തി ; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

    കോട്ടയം : സഹപാഠി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തിവീഴ്ത്തുകയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ നടന്ന സംഭവത്തില്‍ അജിന്‍ റെജി മാത്യുവിനെ അഡീഷണല്‍ ജില്ലാകോടതി ഒന്ന് ആണ് ശിക്ഷ വിധിക്കുക. അജിന്റെ സഹപാഠിയായിരുന്ന 19 കാരി അയിരൂര്‍ സ്വദേശി കവിതയാണ് സംഭവത്തിനിര യായത്. 70 ശതമാനത്തോളം പൊള്ളലേറ്റതിനെ തുടര്‍ന്നായിരുന്നു കവിത മരണമടഞ്ഞത്. രണ്ടുനാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അജിനെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം നാട്ടുകാര്‍ പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

    Read More »
  • പിഞ്ചു കുഞ്ഞ് കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റ് ; കുളിക്കാന്‍ എടുത്തപ്പോള്‍ കൈവഴുതി വീണതല്ല, മാതാവ് കിണക്കിലേറ്റ് എറിഞ്ഞത് ; കുറുമാത്തൂരില്‍ നടന്നത് കൊലപാതകമെന്ന് പൊലീസ്

    കോഴിക്കോട്: കുറുമാത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് മാതാവ് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്്. തളിപ്പറമ്പ് ഡി.വൈ.എസ്.പി മാതാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാവിലെ നടന്ന സംഭവത്തില്‍ ജാബിര്‍ മുബഷിറ ദമ്പതികളുടെ മകന്‍ അലന്‍ ആണ് കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ വീണതെന്നായിരുന്നു അമ്മ ഇന്നലെ നല്‍കിയ മൊഴി. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി കുഞ്ഞിനെ ഉടന്‍ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു.

    Read More »
Back to top button
error: