Crime

  • പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണം പുകവലി ചോദ്യം ചെയ്തത് ; പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ; പ്രതി ട്രെയിനില്‍ കയറിയത് മദ്യപിച്ച്

    തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്ക് ഇട്ട സംഭവത്തിന് കാരണമായത് പ്രകോപനമെന്ന് പ്രതി സുരേഷ്. വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും പറയുന്നു. പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെ ത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടു മെന്ന് പറഞ്ഞു. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി യിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേ ക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവില്‍…

    Read More »
  • മലയാളി യുവാവ് കന്നഡ നടിക്ക് അശ്ലീല സന്ദേശമയച്ച കേസില്‍ പിടിയില്‍

      ബംഗളുരു: സീരിയല്‍ നടിക്ക് നിരന്തര അശ്ലീല സന്ദേശമയച്ച മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി യുവാവ് നവീനാണ് അന്നപൂര്‍ണേശ്വരി പോലീസിന്റെ പിടിയിലായത്. തെലുങ്ക്, കന്നഡ സീരിയല്‍ നടിയുടെ പരാതിയിലാണ് അറസ്്റ്റ്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി. നടി നേരില്‍വിളിച്ച് വിലക്കിയിട്ടും സന്ദേശം അയക്കുന്നത് തുടര്‍ന്നുവെന്നും സ്വകാര്യ അശ്ലീല ഫോട്ടോകള്‍ അയച്ച് അപമാനിച്ചെന്നും പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  

    Read More »
  • ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസിന്റെ ജാഗ്രതക്കുറവു മൂലം ; തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ പോലീസിനെ അറിയിക്കാന്‍ വൈകി: ബാലമുരുകനെ കൊണ്ടുവന്നത് സ്വകാര്യ വാഹനത്തില്‍;

      തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. ബാലമുരുകനെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്ന തമിഴ്‌നാട് ബന്ദല്‍കുടി എസ്.ഐ നാഗരാജനും മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കേസെടുക്കുക. സംഭവത്തില്‍ തമിഴ്നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും ഗുരുതമായ കൃത്യവിലോപവും വീഴ്ചയുമാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്. ബാലമുരുകന്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്. ഇന്നലെ രാത്രി 9.40നാണ് ഇയാള്‍ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ വിയ്യൂര്‍ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് വിവരം. മറയൂരില്‍ നിന്ന് പിടിച്ചപ്പോള്‍ പകരം വീട്ടിയത് മറയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി മോഷണം നടത്തിക്കൊണ്ട്…

    Read More »
  • വര്‍ക്കലയ്ക്കു പിന്നാലെ കൊല്ലത്തും ട്രെയിനില്‍ അക്രമം ; ഭിന്നശേഷിക്കാരന്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ടു; പ്രതി രക്ഷപ്പെട്ടു

      കൊല്ലം: വര്‍ക്കലയ്ക്കു പിന്നാലെ കൊല്ലത്തും ട്രെയിനില്‍ അക്രമം. കൊല്ലത്ത് ഭിന്നശേഷിക്കാരനാണ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ആലപ്പുഴ താമരക്കുളം വല്യത്ത് വീട്ടില്‍ നാസറി(49)നാണ് മര്‍ദ്ദനമേറ്റത്. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യുമ്പോഴാണ് നാസറിനു നേരെ അക്രമം ഉണ്ടായത്. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിലാണ് മര്‍ദ്ദനമേറ്റത്. കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലായിരുന്നു സംഭവം. ഭിന്നശേഷിക്കാരുടെ കംപാര്‍ട്മെന്റില്‍ എന്തിനാണ് കയറിയതെന്ന് ചോദിച്ചതോടെ യുവാവ് പ്രകോപിതനാകുകയായിരുന്നു. അക്രമിയെ സഹയാത്രികര്‍ തടഞ്ഞുവച്ചെങ്കിലും ഇയാള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു. അക്രമിക്കുവേണ്ടി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  

    Read More »
  • അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു ; തിരച്ചിൽ ഊർജ്ജിതം  ; ബൈക്കിൽ താക്കോൽ വെച്ച് പോകരുതെന്ന് മുന്നറിയിപ്പ് 

    തൃശൂര്‍: അമ്പതിലധികം കേസുകളിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പട്ടു.  വിയ്യൂര്‍ സെൻട്രൽ ജയിൽ പരിസരത്തിൽ നിന്ന് തമിഴ്നാട് പോലീസിന്റെ  കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത് കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകന്‍.  ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിരുനഗറിലെ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ജയിലിന്റെ മുമ്പില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മേയില്‍ തമിഴ്‌നാട് പോലീസ് വാഹനത്തില്‍ നിന്ന് സമാനമായി രീതിയില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ബാലമുരുകനെ കണ്ടെത്താന്‍ തൃശൂരില്‍ വ്യാപകമായ തെരച്ചില്‍ നടത്തുകയാണ് പോലീസ്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാല്‍ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ പോലീസിനെ  അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.  . ബൈക്കില്‍ താക്കോല്‍ അടക്കം…

    Read More »
  • അവര്‍ മരണത്തില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല ; ഞാന്‍ കാത്തിരിക്കുന്നത് ഗോവിന്ദച്ചാമിയുടെ മരണവാര്‍ത്ത ; വര്‍ക്കലയിലെ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് സൗമ്യയുടെ അമ്മ ‘ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പേടിയില്ലാതെ സഞ്ചരിക്കാന്‍ ട്രെയിനുകളില്‍ സുരക്ഷ ശക്തമാക്കണം

    എന്റെ മോളുടെ അവസ്ഥ ഇനിയീ ഭൂമിയില്‍ ഒരാള്‍ക്കും വരരുതേ എന്ന് കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പക്ഷേ എന്നിട്ടും… ഷൊര്‍ണൂരിനടുത്തെ വീട്ടിലിരുന്ന് പറഞ്ഞ് മുഴുമിപ്പിക്കാന്‍ ആവാതെ സുമതി വിതുമ്പി. കേരളത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത സൗമ്യയുടെ അമ്മയാണ് സുമതി. വര്‍ക്കലയില്‍ മദ്യപിച്ച് ലക്ക് കെട്ട ഒരാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയുടെ വാര്‍ത്ത അറിഞ്ഞത് മുതല്‍ സുമതി പ്രാര്‍ത്ഥിക്കുകയാണ്, ഗുരുതരാവസ്ഥയില്‍ നിന്ന് ആ മോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമേ എന്ന്… സൗമ്യ ഓര്‍മ്മയായി 15 വര്‍ഷം ആകുമ്പോഴും ട്രെയിനുകളിലെ സുരക്ഷിതത്വമില്ലായ്മയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് സുമതി പറഞ്ഞു. മദ്യപിച്ചും ലഹരി മരുന്നുപയോഗിച്ചും എത്തുന്നവരെ ട്രെയിനില്‍ കയറ്റാതിരിക്കാന്‍ അവരെ തടയാന്‍ ഒരു സംവിധാനവും നമുക്കില്ല. ട്രെയിനിലായാലും ബസിലായാലും ഇങ്ങനെയുള്ളവര്‍ ഭീഷണിയായി അതില്‍ ഉണ്ടാകും. ഇവരെ നിയന്ത്രിക്കാനാണ് തടയാനാണ് അധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടത്. സ്ത്രീകള്‍ക്ക് ട്രെയിനിലും ബസിലും സുരക്ഷിതത്വം ഇല്ലാതാവുന്നത് ഇക്കൂട്ടര്‍ മൂലമാണ്. അന്ന് എന്റെ മകള്‍ സൗമ്യ, ഇപ്പോഴിതാ വേറെ ഏതോ ഒരു…

    Read More »
  • ട്രെയിനില്‍ നിന്നും മദ്യപന്റെ ചവിട്ടേറ്റ് പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത് രണ്ടു ട്രാക്കുകള്‍ക്ക് ഇടയില്‍ ; കണ്ടെത്തുമ്പോള്‍ ബോധംകെട്ട് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ; വാതിലില്‍ നിന്നും മാറാത്തത് പ്രകോപിപ്പിച്ചെന്ന് പ്രതി

    തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത്. വര്‍ക്കലയ്ക്ക് സമീപത്ത് വെച്ച് രണ്ടു ട്രാക്കുകള്‍ക്കിടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. പ്രതി നന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അതിക്രമം നടന്നത് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ പുറകില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ശ്രമിച്ചത്. വാതില്‍ക്കല്‍ നിന്ന് മാറാത്തത് പ്രകോപനത്തിന് കാരണമായെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിട്ടുണ്ട്. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ…

    Read More »
  • പോറ്റിയുടെ രണ്ടാം മോഷണം അഥവാ പി.ആര്‍.എം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി: പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും

      പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും. ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.

    Read More »
  • ആനക്കൊമ്പ് അനധികൃതമായി കൈവശംവച്ച സംഭവം: കോടതിയിലെ തിരിച്ചടിക്കു പിന്നാലെ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത; ആനക്കൊമ്പില്‍ പണിത കലാവസ്തുക്കള്‍ കൈവശം വയ്ക്കുന്നതും കുറ്റകരം; നിലവിലുള്ളത് ഒരു കേസ് മാത്രം; സര്‍ക്കാര്‍ തീരുമാനം ഉടനെന്ന് നിയമവൃത്തങ്ങള്‍

    കൊച്ചി: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശംവച്ച സംഭവത്തില്‍ മോഹന്‍ലാലിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. പുതിയ കേസ്, അല്ലെങ്കില്‍ പഴയ കേസുമായി കലാവസ്തുക്കള്‍ അനധികൃതമായി കൈവശംവച്ച കേസ് കൂട്ടിച്ചേര്‍ക്കാനും സാധ്യതയെന്നു നിയമവിദഗ്ധര്‍. ആനക്കൊമ്പുകള്‍ക്കും കലാവസ്തുക്കള്‍ക്കും നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേസെടുക്കുമെന്നു നിയമവൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 2011 ജൂലൈ 22നു നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് അനധികൃത ആനക്കൊമ്പുകളും കലാവസ്തുക്കളും കണ്ടെത്തിയത്. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ ആനക്കൊമ്പില്‍ കടഞ്ഞെടുത്ത ഗജലക്ഷ്മി, ഗീതോപദേശം, കൃഷ്ണലീല, തിരുപ്പതി ബാലാജി, ധനലക്ഷ്മി, ദേവി, ദശാവതാരം, ഗണപതി എന്നിവയുടെ 60 സെന്റീമീറ്റര്‍വരെ വരുന്ന രൂപങ്ങളാണ് ഉണ്ടായിരുന്നത്. റെയ്ഡിന് ശേഷം ഐടി വകുപ്പ് തയ്യാറാക്കിയ ആസ്തി വിവരപ്പട്ടികയിലും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് തയാറാക്കിയ മറ്റൊരു ആസ്തി വിവരപ്പട്ടികയിലും കലാപരമായ വസ്തുക്കളുടെ വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കൈവശം വച്ചതിനു കേസെടുത്തിട്ടില്ല. പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍…

    Read More »
  • പന്നിപ്പടക്കം വെച്ചത് കാട്ടുപന്നിയെ കൊല്ലാന്‍ ; കടിച്ചു ചത്തത് വീട്ടിലെ വളര്‍ത്തുനായ: സംഭവം കൊല്ലം പുനലൂരില്‍ ; പോലീസ് അന്വേഷണം തുടങ്ങി

      കാട്ടുപന്നിയെ കൊല്ലാന്‍ വെച്ച പന്നിപ്പടക്കം കടിച്ച് ചത്തത് വീട്ടിലെ വളര്‍ത്തുനായ. കൊല്ലം പുനലൂരിലാണ് കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത് വളര്‍ത്തുനായ ചത്തത്. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ നായയാണ് പടക്കം പൊട്ടി തല തകര്‍ന്ന് ചത്തത്. സംഭവത്തില്‍ ഏരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല.  

    Read More »
Back to top button
error: