Crime

  • ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

    കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും…

    Read More »
  • ‘2500 രൂപ കൊടുത്താല്‍ ആരെയും കിട്ടും, ഒരു രക്ഷയുമില്ലാത്ത ഐറ്റംസ്’; ‘കുടുംബനാഥ’ന്റെ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്ത്; ഇതൊക്കെ കേരളത്തിലോ എന്നു ഞെട്ടി പോലീസും; കൊച്ചിയിലെ സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് തകര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെല്ലാം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലക്കാര്‍; 15,000 മാസ ശമ്പളം

    കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ മയക്കുമരുന്നു തെരഞ്ഞെത്തിയ ഡാന്‍സാഫ് സംഘത്തിനു മുന്നില്‍ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുറികളില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ലെങ്കിലും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടതോടെയാണു പോലീസിനു സംശയം തോന്നിയത്. ചോദ്യം ചെയ്യലിലാണു സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ പുറത്തുവന്നത്. ബാറിലെത്തുന്നവരെ സ്പായിലെത്തിക്കാന്‍ പ്രത്യേക സംവിധാനംതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്പായില്‍ സ്ഥിരമായി എത്തിയ വ്യക്തിയുടെ ചാറ്റുകള്‍ പുറത്തുവന്നതോടെയാണു ബാറില്‍നിന്നു സ്പായിലേക്കുള്ള വഴിയെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തായത്. എളുപ്പത്തില്‍ ഇവിടേക്കു പ്രവേശനം ലഭിക്കില്ല. കുടുംബസ്ഥന്റെ പരിചയത്തിലുള്ള യുവതിക്ക് അവിടേക്കുള്ള ‘വഴി’ പറഞ്ഞുകൊടുക്കുന്ന ചാറ്റാണ് പോലീസ് തെളിവായി ശേഖരിച്ചിട്ടുള്ള കാര്യങ്ങളിലൊന്ന്. സ്പായില്‍ കയറണമെങ്കില്‍ ബാറിന്റെ തൊട്ടരികിലുള്ള റിസപ്ഷനെയാണു സമീപിക്കേണ്ടതെന്ന് കുടുംബസ്ഥന്‍ വ്യക്തമാക്കുന്നു.   മൂന്നു മാസം മുമ്പ് തുറന്ന സ്പായെ ‘പാര്‍ലര്‍’ എന്നാണു ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിക്കാണ് കുടുംബസ്ഥന്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. റിസപ്ഷനില്‍ പോയി സ്പായിലേക്ക് ‘എന്‍ട്രി’ വേണമെന്ന് അറിയിക്കണം. 2500 രൂപയടച്ചാല്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. എന്നിട്ടു റൂമില്‍…

    Read More »
  • പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്. നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്…

    Read More »
  • ഈറോഡിലെ വീട്ടിനുള്ളില്‍ ദമ്പതികള്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് 4 ദിവസം പഴക്കം, വളര്‍ത്തുനായയെ ഒരു മാസം മുമ്പ് അജ്ഞാതര്‍ വിഷംകൊടുത്തു കൊന്നു; 12 പവന്‍ സ്വര്‍ണം കവര്‍ന്നു

    ചെന്നൈ: ഈറോഡില്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നു. ശിവഗിരി വിലാങ്കാട്ട് വലസില്‍ മേക്കരയാന്‍ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ട്. ദമ്പതികള്‍ ധരിച്ചിരുന്ന 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന തോട്ടത്തിന് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്ല. രാമസ്വാമിയുടെയും ഭാഗ്യത്തിന്റെയും മക്കള്‍ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കള്‍ മാതാപിതാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവഗിരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ശരീരത്തില്‍ പരുക്കുകളും രക്തക്കറയും കാണുകയും ആഭരണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 8…

    Read More »
  • കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചിയിലെ ഫ്‌ളാറ്റിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നു വിജിലന്‍സ്; തൃശൂരില്‍ ജോലി ചെയ്തപ്പോഴുള്ള ഇടപാടുകളിലേക്കും അന്വേഷണം; ‘പണം വാങ്ങയാലും സ്വപ്‌ന കാര്യം നടത്തി കൊടുക്കു’മെന്ന് ഏജന്റുമാര്‍

    കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന (43)യ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് വിജിലന്‍സ്. സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ റെയ്ഡ് നടത്തിയ വിജലന്‍സ്, ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചി കണിയാംപുഴയിലുള്ള വാടക ഫ്‌ളാറ്റിലും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ആസ്തി വിവരങ്ങള്‍ ശേഖരിച്ചെന്നും കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തിയെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിമാസം കൈക്കൂലിയിലൂടെ മൂന്നുലക്ഷംവരെ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആസ്തി വിവരങ്ങള്‍ പരിശോധിച്ചശേഷം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. സ്വപ്‌നയ്‌ക്കെതിരായ നടപടി കടുപ്പിച്ച് ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും കൊച്ചി മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം…

    Read More »
  • ഭാര്യ തന്റെ കൈകൊണ്ട് മരിച്ചെന്നും താനും പോകുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചു; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മലയാളി മരണത്തില്‍ കുടുംബ പ്രശ്നം തന്നെ വില്ലന്‍

    കണ്ണൂര്‍: കുവൈത്തില്‍ കുത്തേറ്റ് മരിച്ച നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവരും നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍, ബിന്‍സിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. ഭാര്യയുടെ മരണം ചില സുഹൃത്തുക്കളെ സൂരജ് ഫോണില്‍ അറിയിച്ചതായാണ് സൂചനയുണ്ട്. ഇതോടെ കുടുംബ പ്രശ്നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്. ‘രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. അപകടമാകാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന്…

    Read More »
  • കൈക്കൂലിയുടെ ആശാട്ടി, വിജിലന്‍സിന്റെ സ്ഥിരം നോട്ടപ്പുള്ളി; പണം വാങ്ങാന്‍ വിശ്വസ്തര്‍, കുടുങ്ങിയത് മൂന്നു മക്കളുമായി വീട്ടിലേക്ക് പോകും വഴി; ഒടുവില്‍ സ്വപ്നയ്ക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: കൈക്കൂലി വാങ്ങുമ്പോള്‍ നടുറോഡില്‍ വച്ച് അറസ്റ്റിലായ കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ.സ്വപ്നയെ കൊച്ചി കോര്‍പറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോര്‍പറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എല്‍ഡിഎഫ് കൗണ്‍സിലറായ പി.എസ്.ബിജു 4 മാസം മുന്‍പ് ആരോപണമുന്നയിച്ചിരുന്നു. കോര്‍പറേഷന്റെ സ്ഥിരം സമിതികളുടെ ചെയര്‍മാന്‍മാര്‍ക്ക് നല്‍കാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും മേയര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍…

    Read More »
  • ആലുവയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം; ഡ്രൈവര്‍ക്ക് വടിവാളുകൊണ്ട് വെട്ടേറ്റു

    എറണാകുളം: ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സംഘര്‍ഷം. ഒരാള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശിയും ആലുവയിലെ ഡ്രൈവറുമായ അന്‍ഷാദിനാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പകല്‍സമയങ്ങളിലും രാത്രിസമയങ്ങളിലും സ്ഥിരമായി സമയംചെലവഴിക്കുന്നവര്‍ ഉണ്ട്. ഇവര്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങളിലും ഏര്‍പ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ, വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. നാലുപേര്‍ ചേര്‍ന്നാണ് അന്‍ഷാദിനെ ആക്രമിച്ചതെന്നാണ് വിവരം. വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ അന്‍ഷാദിന്റെ കൈയിലും കാലിലും കഴുത്തിന്റെ വശത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പോലീസ്, പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ സമാനമായ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പോലീസിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

    Read More »
  • സ്വപ്ന ഒരുമാസം കൈക്കൂലിയായി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ; ആറുവര്‍ഷത്തെ സര്‍വീനിടയില്‍ കോടികള്‍ സമ്പാദിച്ചെന്നു സൂചന; വിവരങ്ങള്‍ പുറത്തുവിട്ട് വിജിലന്‍സ്; സ്വപ്‌ന കൈകാര്യം ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ എല്ലാം പരിശോധിക്കും

    കൊച്ചി: സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍…

    Read More »
  • പരിശോധനയില്‍ ഞെട്ടി ലാബ് അധികൃതര്‍; റാന്നിയില്‍ എട്ടാംക്ലസുകാരി ഏഴാഴ്ച ഗര്‍ഭിണി; പിതാവ് അറസ്റ്റില്‍

    പത്തനംതിട്ട: റാന്നിയില്‍ 14 വയസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. എട്ടാം ക്ലാസുകാരി ഏഴ് ആഴ്ച ഗര്‍ഭിണിയാണെന്നാണ് കണ്ടെത്തല്‍. മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആയിരുന്നു പിതാവ് മകളെ പീഡനത്തിനിരയാക്കിയത്. വീട്ടുകാര്‍ക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ സംഭവത്തില്‍ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.  

    Read More »
Back to top button
error: