‘2500 രൂപ കൊടുത്താല്‍ ആരെയും കിട്ടും, ഒരു രക്ഷയുമില്ലാത്ത ഐറ്റംസ്’; ‘കുടുംബനാഥ’ന്റെ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്ത്; ഇതൊക്കെ കേരളത്തിലോ എന്നു ഞെട്ടി പോലീസും; കൊച്ചിയിലെ സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് തകര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെല്ലാം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലക്കാര്‍; 15,000 മാസ ശമ്പളം

കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ മയക്കുമരുന്നു തെരഞ്ഞെത്തിയ ഡാന്‍സാഫ് സംഘത്തിനു മുന്നില്‍ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുറികളില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ലെങ്കിലും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടതോടെയാണു പോലീസിനു സംശയം തോന്നിയത്. ചോദ്യം ചെയ്യലിലാണു സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ പുറത്തുവന്നത്.
ബാറിലെത്തുന്നവരെ സ്പായിലെത്തിക്കാന്‍ പ്രത്യേക സംവിധാനംതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്പായില്‍ സ്ഥിരമായി എത്തിയ വ്യക്തിയുടെ ചാറ്റുകള്‍ പുറത്തുവന്നതോടെയാണു ബാറില്‍നിന്നു സ്പായിലേക്കുള്ള വഴിയെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തായത്. എളുപ്പത്തില്‍ ഇവിടേക്കു പ്രവേശനം ലഭിക്കില്ല. കുടുംബസ്ഥന്റെ പരിചയത്തിലുള്ള യുവതിക്ക് അവിടേക്കുള്ള ‘വഴി’ പറഞ്ഞുകൊടുക്കുന്ന ചാറ്റാണ് പോലീസ് തെളിവായി ശേഖരിച്ചിട്ടുള്ള കാര്യങ്ങളിലൊന്ന്. സ്പായില്‍ കയറണമെങ്കില്‍ ബാറിന്റെ തൊട്ടരികിലുള്ള റിസപ്ഷനെയാണു സമീപിക്കേണ്ടതെന്ന് കുടുംബസ്ഥന്‍ വ്യക്തമാക്കുന്നു.

മൂന്നു മാസം മുമ്പ് തുറന്ന സ്പായെ ‘പാര്‍ലര്‍’ എന്നാണു ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിക്കാണ് കുടുംബസ്ഥന്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. റിസപ്ഷനില്‍ പോയി സ്പായിലേക്ക് ‘എന്‍ട്രി’ വേണമെന്ന് അറിയിക്കണം. 2500 രൂപയടച്ചാല്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. എന്നിട്ടു റൂമില്‍ പോകാം. എല്ലാവര്‍ക്കും 2500 രൂപയാണെന്നും മെസഞ്ചര്‍ ചാറ്റില്‍ പറയുന്നു. 2000 രൂപ ടിപ്പ് നല്‍കിയാല്‍ എന്തും നടക്കുമെന്നും ഇയാള്‍ വിവരിക്കുന്നു.
പതിനൊന്നു പെണ്‍കുട്ടികളെയാണു കഴിഞ്ഞ ദിവസം പോലീസ് ഇവിടെനിന്നു പിടികൂടിയത്. എല്ലാവരും മലയാളികള്‍. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍നിന്നാണു പെണ്‍കുട്ടികളെ എത്തിക്കുന്നതെന്നും ‘കുടുംബസ്ഥന്‍’ പറയുന്നു. ‘ഒരു രക്ഷയുമില്ലെന്നും പറയുന്ന പ്രായത്തിലുള്ള പെണ്‍കുട്ടികളെ കിട്ടു’മെന്നും ജോലിക്കെന്നു പറഞ്ഞു വരുന്നവരാണ് ഇവരെന്നും യുവതിയുമായുള്ള ചാറ്റില്‍ ഇയാള്‍ വെളിപ്പെടുത്തുന്നു.
2023 മുതല്‍ സ്പായുടെയും ബാറിന്റെയും മറവില്‍ അനാശാസ്യ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തേ, സ്പാ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലും ഇതു കുടുങ്ങിയില്ല. ബോര്‍ഡൊന്നും വയ്ക്കാതെ രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തനം. മഞ്ചേരി സ്വദേശി നൗഷാദായിരുന്നു ഉടമ. നടത്തിപ്പുകാരനായ ജോസിനെ പോലീസ് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പിടിയിലായ 11 സ്ത്രീകളെയും പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തു സ്‌റ്റേഷന്‍ ജാമ്യത്തില്‍വിടടു.
ഉടമയായ നൗഷാദിന് പ്രതിമാസം മൂന്നുലക്ഷത്തിലേറെ രൂപ കിട്ടിയിരുന്നെന്നു പോലീസ് പറഞ്ഞു. മാസ ശമ്പളത്തിലാണു യുവതികളെ നിയമിച്ചിരുന്നത്. ഇടനിലക്കാരായ യുവതിക്ക് മുപ്പതിനായിരവും മറ്റ് യുവതികള്‍ക്ക് പതിനയ്യായിരം രൂപയും ശമ്പളം. ഇടനിലക്കാരനായ ജോസിന് ഇരുപതിനായിരം രൂപയും മാസംതോറും നല്‍കി. ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണു പോലീസ്. നഗരത്തിലെ പ്രമുഖരടക്കം ഇവിടെ ‘ഇടപാടുകാരാണെ’ന്ന വിവരവും പോലീസ് നല്‍കുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് സംഘങ്ങളെയാണ് പോലീസ് എറണാകുളത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയത്. രണ്ടോ മൂന്നോ മാസം ഒരു പ്രദേശത്ത് തങ്ങിയശേഷം അവിടം വിടുന്നതാണ് ഈ പെണ്‍വാണിഭ സംഘങ്ങളുടെ രീതി. ഭക്ഷണവും വലിയ തുകയുമടക്കം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമാണ് പല സ്ത്രീകളേയും സംഘം വലയിലാക്കുന്നത്.
എളമക്കര കേന്ദ്രീകരിച്ച് സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ ഇക്കഴിഞ്ഞ മാസമാണ് പോലീസ് പിടികൂടിയത്. ബംഗ്ലാദേശ് സ്വദേശിനിയെ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12ാം വയസ്സില്‍ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഈ ബന്ധുവിനൊപ്പം തന്നെയായിരുന്ന പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ അകപ്പെട്ടതും. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിച്ച് പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്തസ്സംസ്ഥാന ബന്ധങ്ങളുള്ള പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായ സെറീന എന്ന സ്ത്രീയായിരുന്നു പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത്. നിരവധി പേര്‍ തന്നെ ഗുരുതരമായ പീഡനത്തിന് ഇരയാക്കിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലില്‍ നിന്നും റൂറല്‍ എസ് പിയുടെ ഡാന്‍സാഫ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും ചെറിയ അളവിലുള്ള മയക്കുമരുന്നും പോലീസ് കണ്ടെത്തിയിരുന്നു. വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി, സാബിത് , അമല്‍, ലിബിന്‍ എന്നിവരാണ് പിടിയിലായത്. ഇവിടെ പെണ്‍വാണിഭവും മയക്കുമരുന്ന് വില്പനയും നടക്കുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു ലോഡ്ജ്.
കടവന്ത്രയില്‍ നിന്ന് മറ്റൊരു പെണ്‍വാണിഭ സംഘവും പിടിയിലായി. കഴിഞ്ഞ ഒരുമാസമായി ഹോട്ടലില്‍ സംഘം പ്രവര്‍ത്തിക്കുകയായിരുന്നു. ഡ്രീംസ് റെസിഡന്‍സി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകളടക്കം ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്നവര്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.
സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട എട്ട് പേരെയാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. കാപ്പ കേസ് പ്രതികളടക്കമാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കോഴിക്കോട് വടകര സ്വദേശി സി.രാജേഷ്, തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പി.വിഷ്ണു, തൃശൂര്‍ ചാലക്കുടി സ്വദേശി ഷിജോണ്‍, എറണാകുളം തമ്മനം സ്വദേശി ആര്‍.ജി.സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.