Movie
-
‘കർണന്’ ശേഷം മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു; ആരാധകർ ആവേശത്തിൽ
മാരി സെൽവരാജും ധനുഷും ഒന്നിച്ച ചിത്രം ‘കർണൻ’ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. രജിഷ നായികയായി അഭിനയിച്ച ധനുഷ് ചിത്രം പ്രമേയത്തിന്റെ കരുത്തുകൊണ്ട് ചർച്ചയായ പ്രൊജക്റ്റായിരുന്നു. മാരി സെൽവരാജും ധനുഷും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പരിയേറും പെരുമാൾ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാരി സെൽവരാജിന്റെ അടുത്ത പ്രൊജക്റ്റിൽ ധനുഷ് നായകനാകുന്നുവന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പല കാരണങ്ങളാൽ തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് എഴുതിയിരിക്കുന്നത്. മാരി സെൽവരാജ് ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടർബാർ ഫിലിംസും ചേർന്നാണ് നിർമാണം. ധനുഷ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാത്തി’യാണ്. മലയാളി നടി സംയുക്തയാണ് നായിക. മികച്ച പ്രതികരണമാണ് ധനുഷിനറെ ‘വാത്തി’ക്ക് തിയറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്. ധനുഷ് ‘ബാലമുരുഗൻ’ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേർന്നാണ് ‘വാത്തി’…
Read More » -
ഒടുവിൽ കാത്തിരിപ്പ് വിരാമം; ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ റിലീസിന്
ശിവകാർത്തികേയൻ നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രം ‘അയലാൻ’ പല കാരണങ്ങൾ റിലീസ് നീണ്ടുപോയതായിരുന്നു. ‘അയലാൻ’ ദീപാവലിക്ക് തിയറ്റർ റിലീസായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്. കമ്പ്യൂട്ടർ ഗ്രാഫിക്സും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകളുണ്ട്. ആർ രവികുമാറാണ് ചിത്രത്തിന്റെ സംവിധാനം. ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാവീരനാ’യും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മഡോണി അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതിയാണ് ‘മാവീരനി’ൽ നായിക എന്ന പ്രത്യേകതയുമുണ്ട്. ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ‘പ്രിൻസ്’ ആണ്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ്…
Read More » -
ചലച്ചിത്ര സംവിധായകന്‍ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി
ചലച്ചിത്ര സംവിധായകൻ ഉണ്ണി ഗോവിന്ദ്‍രാജ് വിവാഹിതനായി. അപർണ മാധവൻ ആണ് വധു. വിവാഹത്തിൻറെ ചിത്രങ്ങൾ ഉണ്ണി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ഉണ്ണി ഗോവിന്ദ്‍രാജിൻറെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തിയ ഹെവൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഉണ്ണി ഗോവിന്ദ്‍രാജും പി എസ് സുബ്രഹ്‍മണ്യനും ചേർന്നായിരുന്നു ചിത്രത്തിൻറെ രചന. സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തിൽ അഭിജ, ജാഫർ ഇടുക്കി, ജോയ് മാത്യു, അലൻസിയർ, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണിൽ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തി.
Read More » -
അജയ് ദേവ്‍ഗണ്‍ ചിത്രം ഭോലാ കുതിപ്പിൽ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
അജയ് ദേവ്‍ഗൺ ചിത്രമായി ഏറ്റവും ഒടുവിൽ എത്തിയതാണ് ഭോലാ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അജയ്‍ ദേവ്‍ഗണിന്റെ ‘ഭോലാ’ എന്ന ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് വന്നിരിക്കുകായാണ് അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ 70 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് അജയ് ദേവ്‍ഗൺ സംവിധാനം നിർവ്വഹിച്ച മറ്റു ചിത്രങ്ങൾ. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. അമലാ പോളിന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. ‘ഭോലാ’യ്‍ക്ക് രാജ്യത്തെ തിയറ്ററുകളിൽ മികച്ച തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് . 3 ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നന്നത്. അജയ് ദേവ്‍ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും…
Read More » -
കലർപ്പില്ലാത്ത ജീവിതം സ്ക്രീനിൽ പുനരാവിഷ്ക്കരിച്ച മലയാള സിനിമയിലെ ചിരഞ്ജിവികളായ ഇന്നസെന്റും കെ.പി.എ.സി ലളിതയും
ജിതേഷ് മംഗലത്ത് മലയാള സിനിമയിൽ ഇന്നസെന്റും കെ.പി.എ.സി ലളിതയും ചേർന്നൊരുക്കിയ വികാര സാന്ദ്രമായ, നർമ്മ മധുരമായ എത്രയോ മുഹൂർത്തങ്ങൾ …! രണ്ടാൾക്കാരെ സ്ഥിരം ഒരേ വേഷത്തിൽ സ്ക്രീനിൽ കണ്ടാൽ പ്രേക്ഷകർക്ക് വേഗം മടുപ്പു തോന്നും. പക്ഷേ സ്വതസിദ്ധമായ അഭിനയ മികവിലൂടെ മലയാളികളെ മനസ്സു നൊന്തു കരയിച്ച, കുടുകുടെ ചിരിപ്പിച്ച എത്രയോ രംഗങ്ങൾ. അഭിനയത്തിന്റെ മാറ്റുരച്ച ആ അപൂർവ്വ പ്രതിഭകൾ കാഴ്ചവച്ച ചില രംഗങ്ങങ്ങളിലൂടെ ഒരു പുന: സഞ്ചാരം “ലളിത എന്റെ എതിർവശത്തുനിന്നു എന്നേക്കുമായി മാഞ്ഞു പോയപ്പോൾ പെട്ടെന്ന് തനിച്ചായതു പോലെ. ഇനിയെനിക്ക് അങ്ങനെയൊന്നും അഭിനയിക്കാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം. എങ്കിലും ഒരുപാട് നല്ലവേഷങ്ങൾ ഞങ്ങൾക്കൊരുമിച്ച് ചെയ്യാൻ സാധിച്ചു. ആ ഓർമ്മയിലാണ് ഇനിയങ്ങോട്ടുള്ള ജീവിതം” ലളിതേച്ചി പോയപ്പോൾ ഇന്നച്ചൻ പറഞ്ഞ വാചകങ്ങളാണിവ. നായകൻ-നായികാ ദ്വയപ്പൊരുത്തമോ അതിനേക്കാളേറെയോ ഇരുവരും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. തൊണ്ണൂറുകളിൽ അവർ കെട്ടിയാടിയ വേഷങ്ങൾ വെറും വേഷങ്ങളായിരുന്നില്ല. തിയേറ്ററിനകത്തെ ഇരുട്ടിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രകളിൽ ഒട്ടേറെ വീട്ടുമുറ്റങ്ങളിൽ, ഇടവഴികളിൽ…
Read More » -
സംവിധായകൻ ജേസി വിടപറഞ്ഞിട്ട് ഇന്ന് 22 വർഷം
കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവേദിയിലൂടെ ആർജ്ജിച്ച നടനപരിചയവുമായി വെള്ളിത്തിരയിലെത്തിയ ജേസി ഏഴു രാത്രികൾ, അടിമകൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, മാൻപേട, അള്ളാഹു അക്ബർ, രാത്രിവണ്ടി, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ഭൂമിയിലെ മാലാഖ, ഗംഗാസംഗമം, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ ഒരു നടനെന്നനിലയിൽ തന്റെ അഭിനയമികവ് പ്രകടമാക്കിയ ശേഷമാണ് സംവിധാന മേഖലയിലേക്ക് ചുവടുമാറിയത്, മലയാള ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. 1974ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജേസി ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിച്ചത് മലയാളത്തിന് പുതിയൊരു നടനെക്കൂടി സംഭാവന ചെയ്തുകൊണ്ടായിരുന്നു. ജയൻ എന്ന പുതുമുഖത്തെ … തുടർന്ന് അഗ്നിപുഷ്പം, സിന്ദൂരം, രാജാങ്കണം, ചന്ദനച്ചോല, നിഴൽ മൂടിയ നിറങ്ങൾ, വീട് ഒരു സ്വർഗ്ഗം, എതിരാളികൾ, ഒരിക്കൽ ഒരിടത്ത്, ആഗമനം, ആരും അന്യരല്ല, ഏഴുനിറങ്ങൾ, തുറമുഖം, രക്തമില്ലാത്ത മനുഷ്യൻ, അവൾ വിശ്വസ്ഥയായിരുന്നു, പുഴ, പവിഴമുത്ത്, താറാവ്, രാജാങ്കണം, ഒരു വിളിപ്പാടകലെ, ദൂരം അരികെ,നീയെത്ര ധന്യ, അകലങ്ങളിൽ അഭയം, അകലത്തെ അമ്പിളി,…
Read More » -
‘ഒമ്പത് മക്കളെ പെറ്റൊരമ്മേ എന്നിട്ടും നീ അനാഥയോ’, ലൊക്കേഷനില്‍ ബോട്ടില്‍ പെറുക്കാന്‍ വന്ന 97കാരി അമ്മയെക്കുറിച്ച് വിനോദ് കോവൂരിന്‍റെ കണ്ണീര്‍നനവുള്ള കഥ
മലയാളത്തിലെ ചിരിയുടെ രാജകുമാരനാണ് വിനോദ് കോവൂര്‍. ടെലിവിഷൻ പരമ്പരകളിലും സിനിമയിലും വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൊട്ടിച്ചിരിയുടെ ആരവങ്ങൾ ഉണർത്തുന്നു. ഇതിനിടെ രസകരവും ഹൃദ്യവുമായ പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളിലും വിനോദ് സജീവം. തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ട് എത്തിയിക്കയാണ് ഇപ്പോള്‍ വിനോദ്. ആരാരുമില്ലാതെ 97-ാം വയസിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു അമ്മയെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്ന് കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഈ അമ്മയെന്നും 9 മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാന്‍ തനിച്ചാണെന്ന് ആ അമ്മ പറഞ്ഞുവെന്നും താരം കുറിപ്പില്‍ പറയുന്നു. ഈ അമ്മയെ കണ്ടപ്പോള്‍ കന്മദം സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓര്‍മ വന്നെന്നും വിനോദ് പറയുന്നു. അവരോടൊപ്പം ഫോട്ടോ എടുത്ത അനുഭവവും വിനോദ് പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു. വിനോദ് കോവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: “കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു…
Read More » -
ധനിക-ദരിദ്ര പ്രണയങ്ങളിലെ പ്രതികാരം പ്രമേയമാക്കിയ തോപ്പിൽ ഭാസി- കെ.എസ് സേതുമാധവൻ ടീമിന്റെ ‘തോക്കുകൾ കഥ പറയുന്നു’ എത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന ഗാനമുൾപ്പെടെ ഏതാനും മികച്ച ഗാനങ്ങളുമായി വന്ന ‘തോക്കുകൾ കഥ പറയുന്നു’ റിലീസ് ചെയ്‌തിട്ട് 55 വർഷം. 1968 ഏപ്രിൽ 10 നായിരുന്നു ഈ ക്രൈം ത്രില്ലർ പ്രദർശനമാരംഭിച്ചത്. തോപ്പിൽ ഭാസിയുടെ രചനയിൽ കെ.എസ് സേതുമാധവൻ സംവിധാനം. ധനിക-ദരിദ്ര പ്രണയങ്ങളിൽ സംഭവിക്കുന്ന എതിർപ്പും പ്രതികാരവുമാണ് പ്രമേയം. ധനിക യുവതി രമയ്ക്ക് (ഷീല) സ്വന്തം എസ്‌റ്റേറ്റിലെ വാച്ച്മാനോട് (സത്യൻ) പ്രണയം. അവരുടെ പ്രണയസല്ലാപം കണ്ട രമയുടെ സഹോദരൻ (കെപി ഉമ്മർ) അവർക്കിട്ട് വച്ച വെടി കൊണ്ടത് വേലക്കാരന്. സഹോദരനെതിരെ സാക്ഷി പറയാൻ രമയ്ക്കാവുന്നില്ല. സാഹചര്യത്തെളിവുകളാൽ വാച്ച്മാൻ പ്രതിയായി; ജയിലിലായി. ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്ന ദിവസം കാമുകീകാമുകന്മാർ ഒരുമിച്ചോ? ഇല്ല. വീട്ടിലെ വേലക്കാരിയുമായുള്ള (ജയഭാരതി) കുഞ്ഞനിയന്റെ (നസീർ) പ്രണയത്തെ എതിർത്ത് വേലക്കാരിയെ തോക്ക് ചൂണ്ടിയ സഹോദരനെ രമ വെടി വച്ച് വീഴ്ത്തുന്നു. കാമുകൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; കാമുകി അകത്തേയ്ക്ക്.…
Read More » -
ചിരിയുടെ പൊൻവസന്തം തീർക്കാൻ യോഗി ബാബു തമിഴിൽനിന്ന് മലയാളത്തിലേയ്ക്ക്; അരങ്ങേറ്റം പൃഥ്വിക്കും ബേസിലിനുമൊപ്പം
തമിഴിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് യോഗി ബാബു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം നായകവേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് യോഗി ബാബു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്. സംവിധായകൻ തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലൂടെ വിപിൻ ദാസ് പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Read More » -
‘മലൈക്കോട്ടൈ വാലിബൻ’ ആവേശം വര്‍ദ്ധിപ്പിച്ച് മോഹൻലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന്
പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നുവെന്നതാണ് ഏറ്റവും ആകർഷണം.’മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ അടുത്തിടെ മോഹൻലാൽ രാജസ്‍ഥാനിൽ പൂർത്തിയാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിർമ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ‘മലൈക്കോട്ടൈ…
Read More »