LIFE
-
കൈ നിറയെ കാശിന് കാന്താരി കൃഷി
മലയാളിയോട് കാന്താരി മുളകിനെപ്പറ്റി പറയേണ്ട കാര്യമില്ല.ഒരുകാലത്ത് മലയാളികളുടെ അടുക്കളയിലെ നിത്യ സാന്നിദ്ധ്യമായിരുന്നു കാന്താരി മുളക്.കേരളത്തിലെവിടെയും നല്ലതുപോലെ വളരുകയും വിളവ് തരികയും ചെയ്യുന്ന ഒരിനമാണ് ഇത്.പക്ഷെ വീട്ടിലെ ഉപയോഗത്തിനു ശേഷം ബാക്കി വരുന്ന തൊണ്ണൂറു ശതമാനവും നാം പാഴാക്കി കളയുകയാണ് ചെയ്യുന്നത്.അല്ലെങ്കിൽ ചെടിയുടെ ചുവട്ടിൽ തന്നെ പഴുത്തു വീണ് നശിച്ചുപോകുന്നു.എല്ലായിടത്തുമുണ്ട് എന്നാൽ ആർക്കും വേണ്ട-ഇതായിരുന്നു കാന്താരി മുളകിന്റെ ഒരുകാലത്തെ അവസ്ഥ ! എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്.റബർമരങ്ങൾക്കിടയിലും തണലിലും ഏത് ചൂടലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ ഇപ്പോൾ പൊന്നുംവിലയാണ്.പലയിടങ്ങളിലും കിലോയ്ക്ക് 600 രൂപ വരെ ഈ വർഷം വില വന്നു.കഴിഞ്ഞ വർഷം അത് ആയിരം രൂപയ്ക്കും മുകളിൽ പോയി. ഇത് ശരിക്കും കാന്താരിയുടെ രണ്ടാം വരവാണ്.കഴിഞ്ഞ വർഷം മാർച്ച് രണ്ടാമത്തെ ആഴ്ച കൂത്താട്ടുകുളം ലേല വിപണിയില്‍ കാന്താരി മുളകിന്റെ വില കിലോഗ്രാമിന് 1300 രൂപയായിരുന്നു.ചില്ലറ വില്പന ശാലകളിലെ വില 100 ഗ്രാമിന് 200 രൂപ വരെ. ചൂടുള്ള എരിവുമായി ഒരു കാലത്ത് നമ്മുടെ അടുക്കളയില്‍ നിറഞ്ഞു നിന്ന…
Read More » -
പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ്
പിത്താശയത്തിൽ ചിലപ്പോൾ കല്ലുപോലെ കട്ടിയുള്ളതായ ചിലത് കാണപ്പെട്ടെന്ന് വരാം.ഇതിനെയാണ് പിത്താശയക്കല്ല് അഥവാ കോളിലിത്തിയാസിസ് എന്ന് പറയുന്നത്.പിത്താശയനാളിലും കല്ലുകൾ കാണാവുന്നതാണ്. പെട്ടെന്ന് ഉണ്ടാകുകയും, വളരെ വേഗത്തിൽ വയറിന്റെ വലതുമേൽ ഭാഗത്തായി വർദ്ധിച്ചുവരുന്ന വേദനയോടെ കൂടിയുമാണ് പിത്താശയക്കല്ല് പ്രത്യക്ഷപ്പെടുന്നത്.വയറിന് നടുക്കായും വേദനയുണ്ടാകാം. ചുമലുകളുടെ നടുക്ക് പിറകുവശത്തായും വേദനയുണ്ടാകാവുന്നതാണ്. പിത്താശയത്തിൽ സംഭരിക്കുന്ന ബൈൽ എന്ന ദ്രവത്തിൽ കൊളസ്ട്രോളിന്റെ സാന്നിദ്ധ്യം വർദ്ധിക്കുന്നവരിലാണ് പിത്താശയക്കല്ല് എളുപ്പത്തിൽ രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ കൂടുതൽ കട്ടിപിടിക്കുകയും കല്ലുപോലെ കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. ശരീരഭാരം കൂടുന്നതും പ്രായാധിക്യവുമാണ് ബൈൽ ദ്രവത്തിൽ കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണം. പിത്താശയനാളിയിൽ കല്ല് അടഞ്ഞ് തടസ്സമുണ്ടാകുന്നത് കാരണം. പിത്താശയ വീക്കവും ഉണ്ടാകാം. അതിനെ കോളീസിസ്റ്റൈറ്റിസ് എന്നാണ് പറയുന്നത്. ദീർഘനാളായി തുടരുന്ന പിത്താശയ രോഗങ്ങൾ കാരണം ഗ്യാസ്, ഓക്കാനം, ഭക്ഷണശേഷമുള്ള വയറിലെ ബുദ്ധിമുട്ടുകൾ, തുടർച്ചയായ വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടാകാം. പിത്താശയ അണുബാധയുണ്ടാകുന്നത് ജീവഹാനിക്ക് കാരണമാകുമെന്നതിനാൽ പിത്താശയക്കല്ലിനുള്ള ചികിത്സ തക്കസമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ സർജറി തന്നെ വേണ്ടി വന്നേക്കാം. ലക്ഷണങ്ങൾ…
Read More » -
ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്
ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ് റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം…
Read More » -
മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്
1948 ജനുവരി 30-ന് മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടുപഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ. 1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ ! അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !! എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ…
Read More » -
കെഎസ്ആർടിസിയിൽ ഇനി മുതൽ വെല്‍ക്കം ഡ്രിങ്കും സ്നാക്സും
തിരുവനന്തപുരം: കെഎസ് ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ഇനി മുതല്‍ വെല്‍ക്കം ഡ്രിങ്കും സ്നാക്സും സൗജന്യമായി നല്‍കും.പുതിയ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകളിലാണ് ഈ സൗകര്യം ഒരുക്കുക.വായിക്കാന്‍ പ്രസിദ്ധീകരണങ്ങളും ലഭിക്കും.കണ്ടക്ടർക്കാണ് ഇതിന്റെ ചുമതല.ബസില്‍ ശുചിത്വം ഉറപ്പുവരുത്താനും യാത്രക്കാരുടെ ബാഗും മറ്റും എടുത്തുവയ്ക്കാനും കണ്ടക്ടര്‍ സഹായിക്കും.ആവശ്യാനുസരണം ആഹാരം ഓര്‍ഡര്‍ ചെയ്ത് എത്തിച്ചുനല്‍കേണ്ടതും കണ്ടക്ടറുടെ ചുമതലയാണ്.ഇതിനായി ഹോട്ടലുകളുമായി കമ്ബനി ധാരണയുണ്ടാക്കും. ശമ്പളത്തിന് പുറമേ യാത്രക്കാര്‍ക്കു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചു ലഭിക്കുന്ന കമ്മിഷന്‍ തുകയും കണ്ടക്ടര്‍ക്ക് കമ്ബനി നല്‍കും.ബസില്‍ ആഹാരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ബോക്സും ഫ്രിജും സജ്ജമാക്കും.അപകടരഹിത ഡ്രൈവിങ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ വിലയിരുത്തി ജീവനക്കാര്‍ക്ക് എല്ലാ മാസവും സമ്മാനവും ഉണ്ടാകും.
Read More » -
യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം കൊച്ചി വിമാനത്താവളത്തിന്
നെടുമ്ബാശേരി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ച് 2021ൽ യാത്ര ചെയ്തവരുടെ കണക്ക് പ്രകാരം രാജ്യത്ത് മൂന്നാം സ്ഥാനത്ത് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച് 2021 യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹി വിമാനത്താവളത്തിനാണ് – 8,42,582 യാത്രക്കാര്‍. 4,51,211 രാജ്യാന്തര യാത്രക്കാരുമായി മുംബൈ രണ്ടാം സ്ഥാനത്തും 3,01,338 രാജ്യാന്തര യാത്രക്കാരുമായി സിയാല്‍ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.നാലാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളമാണ്. 2,46,387 പേരാണ് ചെന്നൈ വിമാനത്താവളം വഴി ഇക്കാലയളവിൽ യാത്ര നടത്തിയത്.
Read More » -
കേരള രാഷ്ട്രീയത്തിൽ നടന്ന വലിയ ട്രാപ്പിൻ്റെ കഥയുമായ് ‘വരാൽ’; പുതിയ പോസ്റ്റർ പുറത്ത്
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. സായ്കുമാർ, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ…
Read More » -
അറിഞ്ഞ് കഴിച്ചില്ലെങ്കിൽ മോൾക്ക് മാത്രമല്ല അമ്മയ്ക്കും പാരയാണ് പാരസെറ്റമോൾ
പനിക്ക് പാരസെറ്റമോൾ നല്ലതാണ്;പക്ഷെ അറിയണം ഈ കാര്യങ്ങൾ മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്. ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്. എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം.പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത്…
Read More » -
വൈറലായി ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘
പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘ ബാന്റ് വൈറലാകുന്നു. ഇന്ത്യയിലെ ആദ്യ പെൺ ഗസൽ ബാന്റ് ആണിത്. ഗസലുകൾക്ക് പ്രത്യേക സ്ത്രീ സ്പർശം നൽകുന്ന വിധത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിതയും സംഗീതവും ഇഴചേർന്നുള്ള ഗാനങ്ങൾ ഏവരുടെയും ഹൃദയം കവരും. മേഘ റവൂട്ട്, കൗഷികി ജോഗൾക്കർ, നത്സ്യ സരസ്വതി,മുക്ത റേസ്റ്റ് എന്നിവരാണ് ഗായത്രി അശോകനൊപ്പം ബാന്റിൽ ഉള്ളത്. ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗായത്രി അശോകൻ മലയാളത്തിലെ പ്രതിഭാധനയായ ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീത മേഖലയിലും ഗായത്രി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിതാർ ഗുരു പുർബയാൻ ചാറ്റർജിയുടെ ശിഷ്യയാണ് മേഘ. നിരവധി വേദികളിൽ തിളക്കമാർന്ന പ്രകടനം മേഘ നടത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ മികച്ച പ്രതിഭയുള്ള കൗശികി പാശ്ചാത്യ ക്ലാസിക്കൽ പിയാനോയിലും മികച്ച പ്രകടനം നടത്തുന്നു. റഷ്യൻ വയലിനിസ്റ്റാണ് നത്സ്യ.പുർബയാൻ ചാറ്റർജിയുടെ കീഴിൽ കർണാട്ടിക് സംഗീത പഠനം തുടരുന്നു. ഹാർമോണിയം വിദഗ്ധയായ മുക്ത മികച്ച ഗായികയുമാണ്. തബല വാദനത്തിലും മുക്ത തന്റെ മികവ്…
Read More » -
തമിഴ്നാട് അന്തർസംസ്ഥാന സർവീസുകൾ ഉൾപ്പടെ കെഎസ്ആർടിസി ബസുകൾ ഇന്ന് ഓടും
തിരുവനന്തപുരം: കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടുമെന്ന് അധികൃതർ അറിയിച്ചു.തമിഴ്നാട്ടില്‍ രാത്രിക്കാല കര്‍ഫ്യൂവും ഞായറാഴ്ചത്തെ ലോക്ക് ഡൗണും പിന്‍വലിച്ച സഹാചര്യത്തില്‍ അവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകളും നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. അതേസമയം കേരളത്തിൽ പല ജില്ലകളും ബി,സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ കടുത്ത നിയന്ത്രണമുണ്ടായിരിക്കുമെന്നും യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈയ്യിൽ സൂക്ഷിക്കണമെന്നും അധികൃതർ അറിയിക്കുന്നു.
Read More »