LIFE

  • മടുത്തു, വയ്യാതായി, ഒടുവില്‍ രാഹുല്‍ കീഴടങ്ങാനൊരുങ്ങുന്നു; ഓടിയൊളിച്ച് മതിയായി; കീഴടങ്ങിയാലും പിടികൂടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ്

    പാലക്കാട് : ഓടിയൊളിച്ച് എട്ടു നാള്‍ പിന്നിട്ടതോടെ രക്ഷയില്ലാത്ത അവസ്ഥയില്‍ കീഴടങ്ങാനൊരുങ്ങി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസിന്റെ കണ്ണുവെട്ടിച്ച് എട്ടു ദിവസം ഒളിവില്‍ കഴിഞ്ഞെങ്കിലും ഇത് തുടരുക വയ്യ എന്ന മാനസികാവസ്ഥയിലാണ് മാങ്കൂട്ടത്തില്‍ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പലയിടത്തേക്കും പല വാഹനങ്ങളില്‍ പലപ്പോഴും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് മതിയായെന്നും കീഴടങ്ങുകയാണ് നല്ലതെന്നും രാഹുല്‍ തന്നെ സഹായിക്കുന്നവരോട് പറഞ്ഞതായും സൂചനകളുണ്ട്.   സുരക്ഷിതമായി കീഴടങ്ങാനുള്ള സ്ഥലവും സന്ദര്‍ഭവും പുറത്തുള്ള വിശ്വസ്തര്‍ സ്ഥിരീകരിച്ച് രാഹുലിനെ അറിയിച്ച ശേഷമായിരിക്കും കീഴടങ്ങല്‍. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി എന്തു പറയുമെന്നതും നോക്കിയ ശേഷമായിരിക്കും കീഴടങ്ങല്‍ സംബന്ധിച്ച അന്തിമതീരുമാനം.   അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലായതോടെ രാഹുലിന്റെ ഒളിസങ്കേതങ്ങള്‍ സംബന്ധിച്ച് പോലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടുണ്ട്. മലയാളിയായ ജോസ് എന്ന ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.…

    Read More »
  • ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തില്‍ മുന്‍നിരക്കാരായിരുന്ന ബാറ്റയുടെ ലാഭത്തിലും വിപണി മൂല്യത്തിലും വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്. ന്യൂജനറേഷന്‍ കമ്പനികളുടെ കടന്നുവരവില്‍ ബാറ്റയ്ക്ക് അടിതെറ്റുന്നെന്നാണു കണക്കുകള്‍. ഓഹരി വിലയില്‍ ഇതിന്റെ നേര്‍ചിത്രം കാണാം. 2,262 രൂപ വരെയെത്തിയ ഓഹരിവില ഇപ്പോള്‍ 1,000 പിന്നിടാന്‍ പോലും പാടുപെടുകയാണ്. വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്. വരുമാനവും ലാഭവും ഓരോ പാദത്തിലും കുറഞ്ഞു വരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് വെറും 14 കോടി രൂപയായി താഴ്ന്നു. ലാഭത്തിലെ കുറവ് 73 ശതമാനത്തോളം. രണ്ടാംപാദത്തില്‍ ലാഭം ഇത്രത്തോളം കുറയാന്‍ കാരണം ജിഎസ്ടി പരിഷ്‌കാര വാര്‍ത്തയാണെന്നാണ് കമ്പനിയുടെ വാദം. ജിഎസ്ടി കുറയുമെന്ന് വന്നതോടെ പലരും വാങ്ങല്‍ നിര്‍ത്തിവച്ചുവത്രേ. എന്നാല്‍ കമ്പനിയുടെ തൊട്ടുമുന്‍ പാദഫലങ്ങളും അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 174 കോടി രൂപയായിരുന്നു…

    Read More »
  • അവസാന ലൊക്കേഷന്‍ സുള്ളിയില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നെന്ന് സംശയം; എസ്‌ഐടി നീക്കങ്ങള്‍ ഇനി അതീവ രഹസ്യം; എട്ടാം ദിവസവും ഓട്ടം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; രണ്ടാമത്തെ കേസ് പ്രതിരോധിക്കാന്‍ വിയര്‍ക്കും; ഇന്നു നിര്‍ണായകം

    ബംഗളുരു: അറസ്റ്റ് ഒഴിവാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നെട്ടോട്ടത്തിനിടെ ഏറ്റവുമൊടുവിലത്തെ ലൊക്കേഷന്‍ സുള്ളിയിലെന്ന് കണ്ടെത്തല്‍. കര്‍ണാടക കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇത് എട്ടാം ദിനമാണ്. പോലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്ന് ഉന്നത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഇന്ന് വിധി വരും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് രാവിലെ വീണ്ടും വാദം കേള്‍ക്കും. അതിനുശേഷമാവും വിധി പറയുക. കോടതി ആവശ്യപ്പെട്ട അധികരേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് സമര്‍പ്പിക്കും. ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയില്‍ വാദം കേട്ടിരുന്നു. യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും…

    Read More »
  • രാഹുലിന് കോണ്‍ഗ്രസ് ശിക്ഷ നല്‍കണമെന്ന ആവശ്യമുയരുന്നു; എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പടണെന്ന് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം; പാര്‍ട്ടി നടപടിയെടുത്തെന്ന് തോന്നാന്‍ അതുവേണമെന്ന് രാഹുല്‍ വിരുദ്ധര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമം എന്തു ശിക്ഷ നല്‍കിയാലും കോണ്‍ഗ്രസ് പാര്‍ട്ടി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടിക്കുള്ളിലെ രാഹുല്‍ വിരുദ്ധര്‍. വെറുമൊരു സസ്‌പെന്‍ഷനിലോ പുറത്താക്കലിലോ മാത്രം നടപടി ഒതുക്കാതെ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടണമെന്നും പാര്‍ട്ടി ടിക്കറ്റില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടു ചോദിച്ചു വാങ്ങി ജയിച്ച രാഹുലിന് കോണ്‍ഗ്രസ് നല്‍കേണ്ട ശിക്ഷ രാജി ചോദിച്ചുവാങ്ങലാണെന്നും കോണ്‍ഗ്രസിനകത്ത് ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.     ഇനി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പാര്‍ട്ടിയുടെ അന്തസ് നശിപ്പിക്കാതിരിക്കാന്‍ രാഹുലിനെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന ഈ നടപടി സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഹുല്‍ സ്വയം രാജിവെക്കും മുന്‍പേ തന്നെ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മോശം പ്രതിച്്ഛായ അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ അത് സഹായിക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.   നേതൃത്വം രാജി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനകത്ത് രാഹുലിനെ പിന്തുണയ്ക്കുന്ന ആരുമില്ല എന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വത്തെ ഉപദേശിക്കുന്നവരുമുണ്ട്. ഇനിയൊരിക്കലും…

    Read More »
  • ചിന്ന ചിന്ന ചിഹ്ന കണ്‍ഫ്യൂഷന്‍; ടിവിയാണോ ഓവനാണോ ചിഹ്നമെന്ന് ചോദിച്ചാല്‍; ചിഹ്നം നോക്കണ്ട പേര് ഓര്‍ത്തുവെച്ചാല്‍ മതിയെന്ന് സ്ഥാനാര്‍ത്ഥികള്‍

    തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിനില്‍േേക്ക സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ക്ക് ചിന്ന ചിന്ന ചിഹ്ന കണ്‍ഫ്യൂഷനുകള്‍. തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ ചിഹ്നങ്ങളില്‍ ടിവിയാണ് പല സ്വതന്ത്രരേയും വെട്ടിലാക്കിയിരിക്കുന്നത്. കാരണം കിട്ടിയ ചിഹ്നത്തിന്റെ രൂപം കാണുമ്പോള്‍ അത് ടിവിയാണോ അതോ മൈക്രോവേവ് ഓവനാണോ എന്ന കാര്യത്തിലാണ് സംശയം. പുതുതലമുറ വോട്ടര്‍മാരാണ് സ്ഥാനാര്‍ത്ഥി ടിവി അടയാളത്തില്‍ വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ടിവിയുടെ ചിത്രമുള്ള നോട്ടീസ് കൊടുത്തപ്പോള്‍ ചേട്ടാ ഇത് ടിവിയല്ല ഓവനല്ലേ എന്ന് തിരിച്ചു ചോദിച്ചത്. ഓവനല്ല ടിവി തന്നെയാണെന്ന് സ്ഥാനാര്‍ത്ഥി മറുപടി നല്‍കിയപ്പോള്‍ ന്യൂജെന്‍ വോട്ടര്‍മാര്‍ ചിഹ്നം ഓവനാണെന്ന് തിരിച്ചുവാദിച്ചു. ഇതോടെ ഓവന്‍ മോഡല്‍ ടിവി അടയാളം കിട്ടിയവര്‍ അടികിട്ടിയപോലെയായി. ടിവിയുടെ രൂപവും ആകൃതിയുമൊക്കെ മാറി എല്‍ഇഡിയും ഫ്‌ളാറ്റ് മോഡലുമൊക്കെ വന്നെങ്കിലും തെരഞ്ഞെടുപ്പ് ക്്മ്മീഷന്‍ ഇപ്പോഴും നൊസ്റ്റാള്‍ജിക് മൂഡ് തരുന്ന ആ പഴയ മോഡല്‍ ടിവി തന്നെയാണ് അടയാളചിഹ്നമായി ഉപയോഗിക്കുന്നത്. ബാലറ്റില്‍ പഴയ ടെലിവിഷന്റെ പടമാണ് ചിഹ്നമായി രേഖപ്പെടുത്തിയിട്ടുളളത്. ഈ ചിഹ്നം തന്നെയാണ്…

    Read More »
  • കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് ‘രാഹുല്‍ വില്‍ ഡു ഗ്രേറ്റ് തിംഗ്‌സ്’ എന്നു പറഞ്ഞ ഷാഫി പറമ്പില്‍ എംപിയും; പരാതികളുടെ സ്വഭാവത്തെക്കുറിച്ച് ആദ്യംമുതല്‍ അറിഞ്ഞു; എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട്ടേക്കു വിളിച്ചുവരുത്തി എംഎല്‍എയുമാക്കി; നടപടി വൈകുന്നത് മാങ്കൂട്ടത്തിലിന്റെ ഭീഷണി ഭയന്നെന്നും സംശയം

    തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകയായ എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ഷാഫി പറമ്പില്‍ എംപിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും പുച്ഛമായിരുന്നു പ്രതികരണമെന്നുമാണ് എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്‌മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണെന്നു രാഷ്ട്രീയ വിമര്‍ശകനായ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു. ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ…

    Read More »
  • 615 കപ്പലുകളെത്തിയ ഒരു വര്‍ഷം; റെക്കോഡുകളിട്ട് മുന്നേറി വിഴിഞ്ഞം തുറമുഖം; ആദ്യ വര്‍ഷം ലക്ഷ്യമിട്ട നേട്ടം പത്തു മാസം കൊണ്ട് നേടി; എത്തിയതില്‍ ലോകത്തെ ഏറ്റവും വലിയ കപ്പലും; ഇനി വേണ്ടത് റെയില്‍- റോഡ് ബന്ധിപ്പിക്കല്‍

    തിരുവനന്തപുരം: സമുദ്ര ചരക്കുഗതാഗതത്തില്‍ പുതിയ ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതുവരെ 615 കപ്പലുകള്‍ തുറമുഖത്തെത്തിയെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 13.2 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ആദ്യ വര്‍ഷം 10 ലക്ഷം ടി.ഇ.യു ആയിരുന്നു ലക്ഷ്യം. എന്നാല്‍ ആദ്യ പത്തുമാസം കൊണ്ട് തന്നെ ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യയില്‍ ഇത്രയും വേഗത്തില്‍ 10 ലക്ഷം ടി.ഇ.യു ചരക്ക് നീക്കം സാധ്യമാക്കിയ റെക്കോഡും വിഴിഞ്ഞത്തിന് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു. 399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ (യുഎല്‍സിവി) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റേത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണെന്നും മന്ത്രി പറയുന്നു. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള…

    Read More »
  • ‘വീടു നിര്‍മിക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ ആദ്യമേ നിയമം ഉണ്ടാക്കാത്തതിനാല്‍’; യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകളുടെ കാര്യത്തില്‍ പുതിയ നുണയുമായി ഒ.ജെ. ജനീഷ്; കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വഞ്ചിതരായത് പണം വാങ്ങിപ്പോയ 104 വീട്ടുകാര്‍; പ്രാദേശിക നേതൃത്വത്തെ പദ്ധതിയേല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കും വിശ്വാസമില്ല; സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുക ഒരുകോടി രൂപയുടെ ആസ്തി

    തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിര്‍മാണം എങ്ങുമെത്താത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ചു വിചിത്ര വാദവുമായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. വയനാട്ടിലെ ഭൂമികള്‍ക്കുള്ള നിയമക്കുരുക്ക് ആദ്യമേതന്നെ സര്‍ക്കാര്‍ പരിഹരിക്കാത്തതാണു വീടു നിര്‍മാണം നടക്കാത്തതിനു കാരണമെന്നാണ് ജനീഷിന്റെ വാദം. വീടു നിര്‍മാണത്തിന് ഒരിഞ്ചു ഭൂമിപോലും വാങ്ങാന്‍ ശ്രമിക്കാതെയാണ് സര്‍ക്കാരിനെ പഴിച്ചു വീണ്ടും രംഗത്തുവന്നത്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത് മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ്. ആദ്യം ഇവിടുത്തെ ഭൂമിക്കു മതിയായ പണം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. ആദ്യം നിശ്ചയിച്ച തുകയില്‍നിന്ന് കോടികള്‍ വീണ്ടും വിലകൂട്ടേണ്ടിവന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ വീടു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, ഭവന നിര്‍മാണത്തിനു മുന്നോട്ടു വരുന്ന സംഘടനകള്‍ ഏറ്റെടുക്കുന്ന ഭൂമികളെ നിയമക്കുരുക്കില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് ആദ്യമേതന്നെ ഉത്തരവ് ഇറക്കാമായിരുന്നു എന്നാണ് ജനീഷിന്റെ വാദം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മാത്രമാണ് ആ തീരുമാനം എടുത്തത്. ഏറ്റെടുത്തത് തോട്ട ഭൂമി തന്നെയാണ്.…

    Read More »
  • ‘എന്റെ കൊച്ചിനെയും കൊണ്ടുനടന്നു സെക്‌സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല, ജയില്‍ ഡയറീസ് പുറത്തുവരും’; വന്നു കിടന്നുറങ്ങടാ എന്നു കൈയോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ പുരട്ടി മുന്‍ ഭര്‍ത്താവുണ്ടാക്കിയ കള്ളക്കഥ; പങ്കാളിക്കൊപ്പം മകനെ ക്രൂരമായി ആക്രമിച്ചെന്ന കേസില്‍ യുവതി

    കൊച്ചി: പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. മകന്റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍…

    Read More »
  • ‘നിലപാടുകളുടെ രാജകുമാരി, ശിശുദിനാശംസകള്‍’; ‘പൊത്തിനകത്തുനിന്ന് ഇറങ്ങിയോ, നേരാങ്ങള തിരിച്ചെത്തിയോ?’; ‘ഒരാളുടെ സന്തോഷത്തിന് കാരണമാകുമെങ്കില്‍ ആത്മസംതൃപ്തിയെന്ന’ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്‌ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനെതിരേയും രൂക്ഷ വിമര്‍ശനം. രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. പുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. ”അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആര്‍ക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മള്‍ കാരണം ആവുമെങ്കില്‍, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍.   ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താന്‍ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ…

    Read More »
Back to top button
error: