LIFE

  • ഔദ്യോഗിക വാഹനം വൈകി; ഓട്ടോയില്‍ മടങ്ങി കേന്ദ്ര മന്ത്രി സുരേഷ് ഗോപി; മുന്‍ സീറ്റിലേക്ക് ഓടിക്കയറി സുരക്ഷാ ഉദ്യോഗസ്ഥന്‍; സീന്‍ കോണ്‍ട്രയായത് തൃശൂരില്‍

    തൃശൂര്‍: ഔദ്യോഗിക വാഹനം വൈകിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയില്‍. ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോയില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം സ്ഥലത്തെത്തി.   #SureshGopi, #Thrissur, #KeralaPolitics, #AutoRickshaw, #Sivaratri2026, #BreakingNews, #ViralVideo, #MalayalamNews, #KeralaNews, #ThrissurNews, #SureshGopiInAuto, #CentralMinister, #സുരേഷ്ഗോപി, #തൃശൂർ, #കേരളം, #വാർത്തകൾ, #വൈറൽ

    Read More »
  • ‘മതരാഷ്ട്ര വാദത്തിന്റെ കണ്ഠകോടാലി എന്ന പ്രതീതി ഉണ്ടാക്കും; മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി പരിഭാഷ നടത്തും; കലീമിന് നന്ദി പറയും, അത് പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു മറച്ചു വയ്ക്കും’; എം.എന്‍. കാരശേരിക്ക് വിമര്‍ശനം

    മലപ്പുറം: വിമര്‍ശകര്‍ എന്ന പേരില്‍ അനുഭവിക്കുന്ന സവിശേഷ അധികാരത്തിന്റെ ബലത്തില്‍ പരിമിതികളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് എം.എന്‍. കാരശേരിയെന്നു വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവും പരിഹാസവും നിറയുന്നത്. ‘ഒരുഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും. ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയു’മെന്നും കാരശേരിയുടെ പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വിമര്‍ശകര്‍ എന്ന കൂട്ടര്‍ അനുഭവിക്കുന്ന സവിശേഷാധികാരത്തിന്റെ മറവിലും ബലത്തിലുമാണ് വിമര്‍ശകര്‍ തങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് എം.…

    Read More »
  • ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍: 25 വര്‍ഷത്തിന് ശേഷം കടലിലിറങ്ങി റഷ്യയുടെ ‘അഡ്മിറല്‍ നഖിമോവ്’; 175 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍; ആണവോര്‍ജം; അസാമാന്യ ആയുധശേഷി; വെറും ‘വെള്ളാന’യെന്ന് പരിഹസിച്ച് പാശ്ചാത്യ വിദഗ്ധര്‍

    മോസ്‌കോ: എണ്‍പതുകളില്‍ അന്നത്തെ യുഎസ്എസ്ആറിനു വേണ്ടി കടല്‍ അടക്കിഭരിച്ച റഷ്യയുടെ കൂറ്റന്‍ യുദ്ധക്കപ്പല്‍ കോടികളുടെ അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടുമിറങ്ങുന്നു. കാല്‍നൂറ്റാണ്ടോളം നടത്തിയ നവീകരണത്തിനു ശേഷമാണ് വീണ്ടും നീരണിഞ്ഞത്. റഷ്യന്‍ നാവികസേനയിലെ ഏറ്റവും വലിയ സജീവ കപ്പലാണ് ‘അഡ്മിറല്‍ നഖിമോവ്’ (Admiral Nakhimov). ഏകദേശം 25 വര്‍ഷം കപ്പല്‍നിര്‍മ്മാണ ശാലയില്‍ ചിലവഴിച്ച ശേഷമാണ് ക്രൂസര്‍ വീണ്ടും കടലിലിറങ്ങിയത്. ഇത്തവണ 176 വെര്‍ട്ടിക്കല്‍ ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള അതിശക്തമായ ആയുധശേഖരവുമായാണ് ഇതിന്റെ മടങ്ങിവരവ്. വിമാനവാഹിനി കപ്പലുകള്‍ ഒഴിവാക്കിയാല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും ആയുധശേഷിയുള്ളതുമായ യുദ്ധക്കപ്പലാണിത്. ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍, 1980-കളില്‍ നിര്‍മ്മിക്കപ്പെട്ട വലിയ കപ്പലുകള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന റഷ്യന്‍ നാവികസേനയുടെ പ്രതിസന്ധിയുടെ ഉദാഹരണവുമാണ്. 80-കളിലെ കപ്പലുകള്‍ റഷ്യന്‍ നാവികസേനയിലെ വലിയ കപ്പലുകള്‍ മിക്കവാറും പഴയതാണ്. റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ‘അഡ്മിറല്‍ കുസ്‌നെറ്റ്‌സോവ്’ (Admiral Kuznetsov) പ്രതിച്ഛായ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇപ്പോഴും സേനയുടെ ഭാഗമായി തുടരുന്നത്. ഇത് യുദ്ധത്തിന് സജ്ജമല്ല. ഈ…

    Read More »
  • ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: മൗലിക വാദത്തെ തള്ളിയെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വിജയം ഇന്ത്യക്ക് ആശയങ്കയാകും; സീറ്റുകള്‍ കൂടുതല്‍ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍; അതിര്‍ത്തിയിലും വന്‍ സ്വാധീനം; സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയില്‍

    കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 60ല്‍ അധികം സീറ്റുകളില്‍ ജമാഅത്തെ ഇസ്ലാമി നേടിയ വിജയം ഇന്ത്യക്കും ആശങ്കയാകും. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ജമാഅത്ത് ഭൂരിഭാഗം സീറ്റുകളും നേടിയത്. ഇവിടെ ഹിന്ദു ജനസംഖ്യ 10-13% വരെയാണ്. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിന് ശേഷം ബംഗ്ലാദേശില്‍ നടക്കുന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (—-) വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും രണ്ടാമത്തെ വലിയ കക്ഷിയായി ജമാഅത്ത് മാറി. ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം ബംഗ്ലാദേശ് പാര്‍ലമെന്റിലെ (ജതീയ സംഗ്‌സദ്) 299-300 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് (ചില റിപ്പോര്‍ട്ടുകള്‍ 299 എന്നും ചിലത് 300 എന്നും പറയുന്നു). തിരഞ്ഞെടുപ്പ് ഫലം താഴെ പറയുന്ന രീതിയിലായിരുന്നു: 1. ബിഎന്‍പിയും (BNP) സഖ്യവും 212 സീറ്റുകള്‍ നേടി. താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം ഉറപ്പാക്കി. 2. ജമാഅത്തെ ഇസ്ലാമി ഒറ്റയ്ക്ക് 68 സീറ്റുകള്‍ നേടി, അവരുടെ 11 കക്ഷി…

    Read More »
  • കാറ്റ് ഇത്തവണ വലത്തോ‌ട്ടോ? സിപിഎം ചെന്നിത്തലയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനു പിന്നിലുള്ള ലക്ഷ്യമെന്ത്?

    രണ്ടരമാസം കൂടി കഴിഞ്ഞാൽ കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് ആഞ്ഞുവീശുമെന്ന് മറ്റാരേക്കാളും നന്നായി ഇടതുപക്ഷത്തിന് ബോധ്യമായിട്ടുണ്ട്. അതിനാൽ തന്നെ എന്തുവിലകൊടുത്തും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് സിപിഎം. കോടികൾ പൊടിച്ച് പിആർ ചെയ്യുന്നതിനൊപ്പം എതിർ ചേരിയിലെ പ്രധാന നേതാക്കളെ തേടിപ്പിടിച്ച് ആക്രമിക്കുക എന്നതാണ് നിലവിൽ സിപിഎം പയറ്റി പോരുന്ന രാഷ്ട്രീയ തന്ത്രം. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതാക്കളും അണികളും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത് രമേശ് ചെന്നിത്തലയെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അടിവേര് ഇളക്കാൻ കാരണമായ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പല വിവരങ്ങളും അന്വേഷണ സംഘത്തിന് മുന്നിൽ എത്തിച്ചത് രമേശ് ചെന്നിത്തലയാണ് എന്നത് തന്നെയാണ് ഈ രാഷ്ട്രീയ വേട്ടയാടലിന് പിന്നിലെ പ്രധാന കാരണം. ശബരിമല സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ രമേശ് ചെന്നിത്തല തുറന്നുകാട്ടിയിരുന്നു. ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിൽ പ്രതികൾക്ക് സിപിഎമ്മിൽ നിന്നും രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്നും രമേശ് ചെന്നിത്തല ആവർത്തിച്ചുകൊണ്ടിരിക്കുന്നത് സിപിഎമ്മിനെ…

    Read More »
  • ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ പത്താം ക്ലാസ് പരീക്ഷയ്ക്കും തയാറെടുത്ത് വൈഭവ് സൂര്യവംശി; പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫീസ് എത്രയെന്നറിയാമോ? ഹാള്‍ടിക്കറ്റ് കൈപ്പറ്റിയെന്നു പ്രിന്‍സിപ്പല്‍

    ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന വൈഭവ് സൂര്യവംശി, ഇപ്പോള്‍ 2026-ലെ സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസുകാരനായ ഈ ഓപ്പണര്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ടെന്ന് പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ പറഞ്ഞു. ബീഹാറിലെ സമസ്തിപൂരിലുള്ള പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് വൈഭവ്. സമസ്തിപൂരിലെ പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഫീസ് ഘടന അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിങ്ങനെ തിരിച്ച് മൂന്ന് തവണകളായാണ് (Instalments) അടയ്‌ക്കേണ്ടത്. പത്താം ക്ലാസ് സെക്കന്‍ഡറി വിഭാഗത്തിലാണ് വരുന്നത്. പത്താം ക്ലാസ്സില്‍ പുതുതായി ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസ് 4,470 രൂപയാണ്. ഇത് അഡ്മിഷന്‍ സമയത്ത് ആദ്യ തവണയ്ക്കൊപ്പം നല്‍കണം. അതേസമയം, വൈഭവിനെപ്പോലെയുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തവണ ട്യൂഷന്‍ ഫീസായി നല്‍കേണ്ടത് 17,880 രൂപയാണ്. മൂന്ന് തവണകളായി ഈ തുക അടയ്ക്കേണ്ടതിനാല്‍, പോഡാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു പത്താം…

    Read More »
  • ‘വിദ്യാഭ്യാസ കുറവുകൊണ്ട് പറ്റിയ അബദ്ധം; അടുത്ത പടത്തില്‍ മികച്ച പ്രതിഫലം നല്‍കും’; ചെക്കു കേസില്‍ കുടുങ്ങിയ ബോളിവുഡ് നടന് പിന്തുണയുമായി പ്രിയദര്‍ശന്‍; പിന്തുണയുമായി മറ്റു താരങ്ങളും

    ന്യൂഡല്‍ഹി: ചെക്ക് ബോണ്‍സ് കേസിലെ ഒത്തുതീര്‍പ്പ് തുക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് നിയമക്കുരുക്കില്‍. ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. രാജ്പാലിനെ സഹായിക്കുന്നതിനായി തന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പ്രതിഫലം ലഭ്യമാക്കുമെന്നും ഇതിനുള്ള ശ്രമത്തിലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഭാഗം ഭാഗ്, ചുപ് ചുപ് കെ, ദേ ദനാ ദന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ പറഞ്ഞത്: തന്റെ പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ‘കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് രാജ്പാലിനെ അറിയാം. ‘ജംഗിള്‍’ (2000) എന്ന സിനിമയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അന്നത്തെ പ്രകടനം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സിനിമകളില്‍ ‘മാലമാല്‍ വീക്കിലി’ (2006) മുതലാണ് അദ്ദേഹം അഭിനയിച്ചു…

    Read More »
  • ശബരിമല കൊടിമരക്കേസിൽ ഷാജി കൈലാസിന്റേയും രണ്‍ജിപണിക്കരുടേയും സുരേഷ് കുമാറിന്‍റേയും മൊഴി രേഖപ്പെടുത്തി

    തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിൻ്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി വെളിപ്പെടുത്താൻ തയ്യാറാണെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തും. സെലിബ്രിറ്റികൾ വെളിപ്പെടുത്തുന്ന 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയതിനാണ് വിജിലൻസ് കണ്ടെത്തൽ. 2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാർ ശബരിമലയിലെ കൊടിമരത്തിൻ്റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്താനുള്ളത്. എക്‌സ്‌ബോർഡീവ് ഓഫീസറെ ദേവസ്വം ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എസ്പി കുറുപ്പ്…

    Read More »
  • ദേശീയപാതയില്‍ പറന്നിറങ്ങി പ്രധാനമന്ത്രിയുടെ വിമാനം! അസമിലെ റോഡ് വികസനത്തില്‍ പുതിയ ചരിത്രം; വടക്കുകിഴക്കന്‍ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പ് സജ്ജം

    ദിസ്പൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം അസമിലെ ദേശീയപാതയില്‍ ലാന്‍ഡ് ചെയ്തു. വ്യോമസേനയുടെ വിമാനങ്ങള്‍ക്കും വിവിഐപി വിമാനങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങളില്‍ ലാന്‍ഡ് ചെയ്യാന്‍ പാകത്തില്‍ ദേശീയപാതയില്‍ നിര്‍മിച്ച പ്രത്യേക ‘എമര്‍ജന്‍സി ലാന്‍ഡിംഗ് സ്ട്രിപ്പിലാണ്’ (ELF) പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരുത്ത് ദേശീയപാത 37-ന്റെ (NH 37) ഭാഗമായി നിര്‍മ്മിച്ച ഈ റണ്‍വേ, വടക്കുകിഴക്കന്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും വലിയ കരുത്ത് പകരുന്നതാണ്. സാധാരണ വിമാനത്താവളങ്ങളിലെ റണ്‍വേയ്ക്ക് സമാനമായ ഗുണനിലവാരത്തോടെയാണ് ഹൈവേയിലെ ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ സൈനിക നീക്കങ്ങള്‍ നടത്തുന്നതിനും പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇത്തരം ഹൈവേ റണ്‍വേകള്‍ സഹായിക്കും. ‘ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന വടക്കുകിഴക്കന്‍ ഇന്ത്യ ഇന്ന് രാജ്യത്തിന്റെ വികസന എന്‍ജിനായി മാറിയിരിക്കുകയാണ്. ഈ ഹൈവേ ലാന്‍ഡിംഗ് കേവലം ഒരു പരീക്ഷണമല്ല, മറിച്ച് ഇന്ത്യയുടെ ആധുനിക അടിസ്ഥാന സൗകര്യ…

    Read More »
  • ‘ട്രംപിന്റെ ഉത്തരവ് കിട്ടിയാലുടന്‍ യുദ്ധം; സിറിയയില്‍ നടത്തിയത് ‘ട്രയല്‍ റണ്‍’?; ഇറാനെതിരെ ആഴ്ചകള്‍ നീളുന്ന സൈനിക നീക്കത്തിന് അമേരിക്കന്‍ സൈന്യം; ഇതിനുമുമ്പ് കാണാത്ത യുദ്ധമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; കരാറിലെത്താന്‍ പ്രയാസമെന്ന സൂചന നല്‍കി ട്രംപ്

    ന്യൂയോര്‍ക്ക്: ഇറാനെതിരെ ആഴ്ചകളോളം നീണ്ടുനിന്നേക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്കായി അമേരിക്കന്‍ സൈന്യം തയ്യാറെടുപ്പുകള്‍ നടത്തുന്നെ എക്‌സക്ലൂസീവ് റിപ്പോര്‍ട്ട് പുറത്തുവിട്ട് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. നേരത്തേ, ഒറ്റപ്പെട്ട ആക്രമണങ്ങളാണ് പദ്ധതിയിട്ടിയിരുന്നതെങ്കില്‍ നിലവില്‍ വിപുലമായ സൈനിക നീക്കത്തിനാണു നീക്കം. റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍ ലക്ഷ്യം: മുന്‍പത്തെ ആക്രമണങ്ങളില്‍ (2025 ജൂണിലെ ‘മിഡ്നൈറ്റ് ഹാമര്‍’) നിന്ന് വ്യത്യസ്തമായി, ഇത്തവണ ഇറാന്റെ ആണവനിലയങ്ങള്‍ മാത്രമല്ല, പ്രധാനപ്പെട്ട സര്‍ക്കാര്‍-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് നീക്കം. സൈനിക വിന്യാസം: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കനൊപ്പം ചേരാനായി പുറപ്പെട്ടു കഴിഞ്ഞു. ഇതിനുപുറമെ ആയിരക്കണക്കിന് അധിക സൈനികരെയും, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളെയും, എഫ്-35 (എഫ്35) യുദ്ധവിമാനങ്ങളെയും പെന്റഗണ്‍ വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ നിലപാട്: ഫെബ്രുവരി 13ന് ഫോര്‍ട്ട് ബ്രാഗില്‍ വെച്ച് സംസാരിക്കവെ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് ഇറാനുമായി ഒരു കരാറിലെത്താന്‍ പ്രയാസമാണെന്നാണ്. ഇറാനിലെ ‘ഭരണമാറ്റം’ ആയിരിക്കും സംഭവിക്കാവുന്ന ഏറ്റവും നല്ല…

    Read More »
Back to top button
error: