LIFE

  • രൂപ ഗുരുതരമായ മൂല്യ തകര്‍ച്ചയിലേക്കോ? പിടിച്ചു നിര്‍ത്താനുള്ള ആര്‍ബിഐ നീക്കം നിക്ഷേപകരെ അകറ്റുമെന്ന് മുന്നറിയിപ്പ്; ബോണ്ട് നിക്ഷേപങ്ങള്‍ വെട്ടിക്കുറച്ചു; ബാങ്കുകള്‍ക്കും വന്‍ നഷ്ടമുണ്ടാകും; പരിഹാരം കാണാന്‍ പുറത്തുനിന്നുള്ള വിദഗ്ധരെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ ഒരു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ നടത്തിയ നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ അകറ്റിയേക്കുമെന്നു റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധത്തിനിടയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തിയതോടെ, ഓണ്‍ഷോര്‍ (onshore), ഓഫ്ഷോര്‍ (offshore) വിപണികളിലുടനീളം രൂപയുടെ മൂല്യം ഇടിയുമെന്ന് പ്രതീക്ഷിച്ചകൊണ്ടുള്ള നിക്ഷേപങ്ങള്‍ (bearish bets) റദ്ദാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രാദേശിക ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. പെട്ടെന്നുണ്ടായ ഈ നീക്കത്തിന് വ്യക്തമായ വിശദീകരണം ലഭിക്കാത്തത് ബാങ്കുകളെയും നിക്ഷേപകരെയും ആശങ്കയിലാക്കി. ആര്‍.ബി.ഐയുടെ ഉദ്ദേശ്യത്തെക്കുറിച്ചും റിസ്‌ക് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും നിക്ഷേപക സ്ഥാപനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബാങ്കര്‍മാര്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ വന്നതുമുതല്‍, വ്യാഴാഴ്ചയോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 2 ശതമാനത്തിലധികം ഉയര്‍ന്ന് 92.66 എന്ന നിലയിലെത്തി. എന്നാല്‍, ബാങ്കുകള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം സംഭവിക്കാനിടയുണ്ടെന്ന് ജെഫറീസ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍ക് (Jefferies Financial Group Inc.) പറയുന്നു. നഷ്ട സാധ്യത ഒഴിവാക്കാനുള്ള ഹെഡ്ജിംഗ് ചെലവ് (Hedging…

    Read More »
  • യുഡിഎഫിന് 102 സീറ്റ് വരെ; നിരവധി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച സി.പി. റാഷിദ് പറയുന്നതിന്റെ അടിസ്ഥാനം എന്ത്? പോളിംഗ് ശതമാനവും മേഖലകളും തമ്മില്‍ ബന്ധം

    കോഴിക്കോട്: നിരവധി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച് ശ്രദ്ധേയമായ വ്യക്തിയാണ് കോഴിക്കോട് സ്വദേശി സി.പി റാഷിദ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നാണ് റാഷിദിന്റെ പ്രവചനം. 41.5%- 45% വരെയാണ് യുഡിഎഫിന് റാഷിദ് പ്രവചിക്കുന്ന വോട്ട് ശതമാനം. എല്‍ഡിഎഫിന് 38-48(36.5% – 39.5 % ), എന്‍ഡിഎ 1-3(14%- 17%) എന്നിങ്ങനെയാണ് റാഷിദ് പ്രവചിക്കുന്നത്. എന്താണ് ഈ പ്രവചനത്തിന് അടിസ്ഥാനം? വോട്ട് കണക്കെടുക്കുന്നതിന് എണ്ണത്തേക്കാള്‍ ശതമാന കണക്കാണ് അടിസ്ഥാനമാക്കുന്നതെന്ന് റാഷിദ് പറഞ്ഞു. ശതമാന കണക്ക് പബ്ലിക്ക് മൈന്‍ഡുമായി കണക്ട് ചെയ്തിരിക്കുന്നതാണ്. മാറ്റമുണ്ടെങ്കില്‍ അതില്‍ കാണാനാകുമെന്ന് റാഷിദ് പറയുന്നു. പതിവില്ലാത്ത വിധം ന്യൂനപക്ഷ വോട്ടിന് ശേഷം ഏകീകരണം സംഭവിച്ചു എന്നാണ് യുഡിഎഫിന് അനുകൂലമായി റാഷിദ് കാണുന്ന ഒരു ഘടകം. പോളിങ് ശതമാനവും മേഖലകളും പരിശോധിക്കുമ്പോള്‍ ഇത് കാണാമെന്നും റാഷിദ് പറയുന്നു. ”2001ലെ തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു ഏകീകരണം നടക്കുന്നത്. അതിന് ശേഷമാണ് സിപിഎം നേതൃത്വത്തിലേക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വരുന്നത്. അവര്‍…

    Read More »
  • നർമ്മദാ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കി ചടങ്ങ്; ‘നദിയെ അഭിഷേകം ചെയ്തതെ’ന്ന് സംഘാടകര്‍; പരക്കെ വിമർശനം

    മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഒരു മതാചാരത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങാണിതെന്നും നദിയെ അഭിഷേകം ചെയ്തതെന്നുമാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനം തെറ്റാണെന്നും, ഇത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമർശകർ ആരോപിക്കുന്നു. സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാഗമായിട്ടാണ് പാൽ ഒഴുക്കിയത്. ദിവസേന 151 ലിറ്റർ പാൽ വീതം നദിയിൽ ഒഴുക്കിയപ്പോൾ, അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാൽ നർമ്മദയിൽ ചേർത്തതായി റിപ്പോർട്ടുകൾ പറയുന്നു.ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. വീഡിയോ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. മധ്യപ്രദേശിലെ നിരവധി കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്ന സാഹചര്യത്തിൽ ഇത്രയും പാൽ പാഴാക്കുന്നത് അനാവശ്യവും അനീതിയുമാണെന്നാണ് പ്രധാന വിമർശനം. കൂടാതെ, ഇത്തരത്തിൽ പാൽ…

    Read More »
  • ഇറാന്‍ യുദ്ധം: കുപ്പികള്‍ക്കും ക്യാനുകള്‍ക്കും ഇറക്കുമതി തീരുവ നല്‍കണമെന്ന് യൂറോപ്യന്‍ മദ്യ ലോബി; ലേബലുകള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം; 65 ബില്യണ്‍ ഡോളറിന്റെ മദ്യ വിപണിയെ ബാധിച്ചു; വില വര്‍ധിപ്പിക്കാനും നീക്കം

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഗ്ലാസ് കുപ്പികള്‍ക്കും അലുമിനിയം ക്യാനുകള്‍ക്കും മേലുള്ള 10% ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്ന് പെര്‍നോഡ് റിക്കാര്‍ഡ് (Pernod Ricard), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), ഹെയ്നെകെന്‍ (Heineken), കാള്‍സ്ബര്‍ഗ് (Carlsberg) എന്നിവര്‍ അംഗങ്ങളായ യൂറോപ്യന്‍ വ്യവസായ ലോബി ഗ്രൂപ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ഒപ്റ്റിമല്‍ കപ്പാസിറ്റിയില്‍ (പൂര്‍ണതോതില്‍) പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനികളുടെ ക്യാന്‍, കുപ്പി വിതരണം തടസപ്പെട്ടതായി ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യ ഏപ്രില്‍ രണ്ടിനു കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കി. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ഫലമായി ഗ്ലാസ് കുപ്പികള്‍, കാര്‍ട്ടണുകള്‍, ലേബലുകള്‍ എന്നിവയ്ക്ക് വന്‍ വിലക്കയറ്റമുണ്ടായി. ഇന്ത്യയിലെ 65 ബില്യണ്‍ ഡോളറിന്റെ മദ്യവിപണിയെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തും റീട്ടെയില്‍ വില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായതിനാല്‍, ഈ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് കമ്പനികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ്. കാര്‍ട്ടണുകള്‍, പശകള്‍ തുടങ്ങിയ അസംസ്‌കൃത…

    Read More »
  • ഒറ്റത്തവണ ഇനി 1000 രൂപയ്ക്ക് മാത്രം പെട്രോള്‍; കടുത്ത നിയന്ത്രണവുമായി റിലയന്‍സ്; ക്ഷാമം രൂക്ഷമാകുന്നു? അധിക വില്‍പന നിയന്ത്രിക്കാന്‍ നീക്കം

    പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. റിലയൻസ് പമ്പുകളിൽ നിന്ന് ഒരു വാഹനത്തിന് ഒരു തവണ ലഭിക്കുക പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രം. ഇന്ധന വിതരണത്തിൽ തടസം നേരിട്ടതോടെയാണ് നിയന്ത്രണം. ഇന്ധനം തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുള്ള അധിക വില്‍പന തടയാനും തീരുമാനം ഉപകരിക്കും എന്നാണ് വിലയിരുത്തൽ.   വില വർധനക്ക് പകരം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ പ്രധാന കമ്പനിയായി മാറിയിരിക്കുകയാണ് റിലയൻസ്. ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റിലയൻസ്, രാജ്യത്ത് രണ്ടായിരത്തിലധികം  പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.   ഇറാന്‍–യുഎസ് യുദ്ധത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 രൂപയായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍…

    Read More »
  • അന്ധവിശ്വാസത്തെ തിരുത്താൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം

    ന്യൂഡൽഹി: ഒരു മതാചാരം അന്ധവിശ്വാസമാണോയെന്ന് പരിശോധിക്കാൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി. എന്നാൽ, ജഡ്ജിമാരുടെ പാണ്ഡിത്യം മതത്തിലല്ല, നിയമത്തിലാണെന്നും മതേതരകോടതികൾക്ക് ഇക്കാര്യം പരിശോധിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് എങ്ങനെയാണ് കോടതിക്ക് പരിശോധിക്കാനാവുകയെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. അന്ധവിശ്വാസമാണെന്ന് സങ്കല്പിച്ചാൽത്തന്നെ കോടതിയല്ല, നിയമനിർമാണമാണ് പരിഹാരമെന്നും അദ്ദേഹം വാദിച്ചു. അതേസമയം, മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന നരബലിപോലുള്ളവയിൽ ഇടപെടാമെന്നതിൽ ഒരു തർക്കവുമില്ലെന്ന് തുഷാർ മേത്ത പറഞ്ഞു. പൊതുക്രമം, ആരോഗ്യം, ധാർമികത എന്നിവയ്‌ക്കെതിരായ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാം. എന്നാൽ, മതപരിഷ്‌കരണത്തിന്റെപേരിൽ മതത്തിന്റെ സവിശേഷതതന്നെ ഇല്ലാതാക്കരുതെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനോട് ജസ്റ്റിസ് ബി.വി. നാഗരത്‌ന യോജിച്ചു. ശബരിമലക്കേസിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒമ്പതംഗബെഞ്ചിലെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയാണ് അന്ധവിശ്വാസമാണോയെന്ന് കോടതിക്ക് നിശ്ചയിക്കാനാകുമെന്ന് പറഞ്ഞത്. എന്നാൽ, ഒരു ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും പറയേണ്ടത് നിയമനിർമാണസഭകളാണെന്ന് സോളിസിറ്റർ വാദിച്ചു. അതേസമയം, നിയമനിർമാണസഭകളാണ് അവസാനവാക്കെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് അമാനുള്ള വ്യക്തമാക്കി. നാഗാലാൻഡിൽ മതാചാരമായി കാണുന്ന ഒന്നിനെ…

    Read More »
  • ചൈനയും റഷ്യയും ഉടക്കി; ഹോര്‍മൂസ് തുറക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള നീക്കം പാളി; യുഎന്‍ സഭയില്‍ ബഹ്‌റൈന്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ ചെയ്തു; കപ്പല്‍ ഗതാഗതത്തിലെ പ്രതിസന്ധി തുടരും

    യുഎന്‍: ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎന്‍ പ്രമേയത്തെ ചൈനയും റഷ്യയും വീറ്റോ ചെയ്തു. സുപ്രധാനമായ ഈ ജലപാത സുരക്ഷിതമാക്കുന്നതില്‍ അമേരിക്കയോടൊപ്പം ചേരാന്‍ ലോകസഭയിലെ യുഎസ് അംബാസഡര്‍ ‘ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളോട്’ ആഹ്വാനം ചെയ്തു. ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ രക്ഷാസമിതിയില്‍ 11 പേര്‍ അനുകൂലിച്ചു. ചൈനയും റഷ്യയും എതിര്‍ത്തു. രണ്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അന്ത്യശാസനം ഇറാന്‍ അംഗീകരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സാഹചര്യത്തില്‍, ‘ഒരു പരിഷ്‌കൃതി മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതു മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്. അഞ്ച് ആഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ, ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന പാതയായ കടലിടുക്ക് ടെഹ്റാന്‍ വലിയ തോതില്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സമിതിയിലെ ഒരു സ്ഥിരം അംഗത്തിന്റെ നെഗറ്റീവ് വോട്ട് കാരണം കരട്…

    Read More »
  • സര്‍ക്കാര്‍ ഇനി പാവ; അധികാരം പൂര്‍ണമായി റവല്യൂഷനറി ഗാര്‍ഡിലേക്ക്; ഇറാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ല; അന്തിമ യുദ്ധത്തിന് തയാറെടുത്ത് ഇറാന്‍ സൈന്യം

    ന്യൂയോര്‍ക്ക്: നയതന്ത്രത്തിന്റെ വാതിലുകള്‍ അടഞ്ഞതോടെ ഇറാന്‍ നേതൃത്വം ഏകീകൃതമായ കടുത്ത നിലപാടിലെത്തിയെന്ന് റിപ്പോര്‍ട്ട്. അന്തിമ അധികാരം സര്‍ക്കാരില്‍നിന്ന് റവല്യൂഷനറി (ഐആര്‍ജിസി) ഗാര്‍ഡിലേക്ക് കൈമാറുന്നതിനു തുല്യമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ‘കൂട്ടായ സന്നദ്ധ ആത്മബലി’യെക്കുറിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ വെറും രാഷ്ട്രീയ നാടകമല്ലെന്നാണു വിലയിരുത്തല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല പോരാട്ടത്തിനായി ടെഹ്റാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും ഇതു വ്യക്തമാക്കുന്നു. അമേരിക്കക്കാര്‍ ഈ യുദ്ധത്തില്‍ നിന്ന് എത്രയും വേഗം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാനറിയാം. ഇറാന് യുദ്ധത്തില്‍നിന്ന് പുറത്തു കടക്കാന്‍ ഒട്ടും ധൃതിയുമില്ല. ഇറാനിയന്‍ നയതന്ത്രത്തിന്റെ യുഗം ഔദ്യോഗികമായി അവസാനിച്ചോ? ടെഹ്റാനിലെ ആഭ്യന്തര അധികാര സമവാക്യങ്ങളില്‍ മൗലികമായ മാറ്റം വന്നതായി ഇന്റലിജന്‍സ് കുറിപ്പ് സൂചിപ്പിക്കുന്നു. 2026-ലെ സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രായോഗികവാദികളും സുരക്ഷാ സംവിധാനങ്ങളും തമ്മില്‍ വടംവലി നടന്നിരുന്നെങ്കില്‍, ഇപ്പോള്‍ രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള ആഭ്യന്തര പോരാട്ടത്തില്‍ ഐആര്‍ജിസി വിജയിച്ചെന്നു പറയുന്നു. ഇറാനിലെ ജനങ്ങള്‍ ‘മരിക്കാന്‍ തയ്യാറാണ്’ എന്ന് എടുത്തുപറഞ്ഞുകൊണ്ടുള്ള പെസെഷ്‌കിയന്റെ സമീപകാല പ്രസ്താവനകളെ,…

    Read More »
  • ‘ഇറാന്‍ പരമോന്നത നേതാവ് അബോധാവസ്ഥയില്‍; യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ കഴിയില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘ദി ടൈംസ്’; ഇറാനില്‍ എവിടെയെന്ന വിവരവും വെളിയില്‍; എല്ലാം എഐ ദൃശ്യങ്ങള്‍

    ലണ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ആണെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍, ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ഖ്വാം (Qom) നഗരത്തില്‍ ‘ഗുരുതരമായ’ ആരോഗ്യസ്ഥിതിക്ക് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ, അദ്ദേഹത്തെ റഷ്യയിലേക്കു കൊണ്ടുപോയെന്നും ചികിത്സയിലാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ഒന്നാം ദിവസം കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയില്‍ നിന്ന് പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം 56 കാരനായ ഖമേനിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. തന്റെ പിതാവും മാതാവും ഭാര്യയും മക്കളില്‍ ഒരാളും കൊല്ലപ്പെട്ട ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലിനു ‘ചെറിയ’ പരിക്കു പറ്റിയെന്നായിരുന്നു ഭരണകൂടം നേരത്തേ റിപ്പോര്‍ട്ട്് ചെയ്തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് സഖ്യകക്ഷികളുമായി പങ്കുവെച്ചതും ‘ദി ടൈംസ്’ കണ്ടതുമായ പുതിയ നയതന്ത്ര മെമ്മോ സൂചിപ്പിക്കുന്നത് അദ്ദേഹം മുമ്പ് കരുതിയതിനേക്കാള്‍ വളരെ അപകടകരമായ…

    Read More »
  • ‘അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതികൾക്ക് പ്രവേശനം നൽകാൻ പാടില്ല; നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ആചാരത്തിൽ കോടതി ഇടപെടരുത്‘- കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധിയെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ . കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുതി നൽകിയ വാദം പുറത്തുവന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ പ്രായപരിധിയുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്നും, ലക്ഷക്കണക്കിന് ഭക്തർ ഇത് അനുസരിച്ചുവരുന്നതുമാണെന്ന് വാദത്തിൽ പറയുന്നു. കുറച്ച് പേരുടെ ആവശ്യത്തിനായി ഈ പാരമ്പര്യത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. യുവതി പ്രവേശനം അനുവദിച്ചാൽ ശബരിമലയുടെ ആരാധനാ സ്വഭാവത്തിൽ മാറ്റം സംഭവിക്കാമെന്നും കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. ആരാധനാമൂർത്തിയുടെ സ്വത്വവും വിശ്വാസപരമായ പ്രത്യേകതകളും പരിശോധിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും വാദത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ നിയമപരമായ സമീപനങ്ങൾ അതേപടി ഇന്ത്യയിൽ പ്രയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഘടന പഞ്ചാബിൽ രജിസ്റ്റർ ചെയ്തതാണെന്നും, അവർക്കു ശബരിമലയുടെ ആചാരങ്ങളെക്കുറിച്ച്…

    Read More »
Back to top button
error: