LIFE

  • കെ.എല്‍. രാഹുല്‍: ക്രീസിലായിരിക്കുമ്പോള്‍ തന്നെ 100 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത താരം; ‘രോഹന്‍’ പിതാവിന്റെ ഓര്‍മപ്പിശകിലൂടെ ‘രാഹുല്‍’ ആയി; തെറ്റിവീണ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂല്യമേറിയ ബ്രാന്‍ഡ്

    അദ്ദേഹത്തിന്റെ പിതാവിന് ‘രോഹന്‍’ എന്ന് പേരിടാനായിരുന്നു ആഗ്രഹം. സൂറത്ത്കല്‍ NITK യിലെ സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസറായ ഡോ. കെ.എന്‍. ലോകേഷ് സുനില്‍ ഗവാസ്‌കറുടെ കടുത്ത ആരാധകനായിരുന്നു. ഗവാസ്‌കറുടെ മകന്റെ പേര് രോഹന്‍ എന്നായിരുന്നു. അതായിരുന്നു നിശ്ചയിച്ച പേര്. എന്നാല്‍ ആശുപത്രിയിലെ തിരക്കിനിടയില്‍ ഡോ. ലോകേഷിന്റെ ഓര്‍മ്മയില്‍ ഒരു പിശക് പറ്റി. ഗവാസ്‌കറുടെ മകന്റെ പേര് ‘രാഹുല്‍’ എന്നാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. കണ്ണൂര്‍ ലോകേഷ് രാഹുല്‍. പിതാവിന്റെ ഒരു ചെറിയ ഓര്‍മ്മപ്പിശകില്‍ നിന്ന് പിറന്ന ആ പേര് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഈ കഥ ആര്‍ക്കും കെട്ടിച്ചമയ്ക്കാനാവില്ല. മറ്റൊരാള്‍ക്ക് വേണ്ടി വിടവുകള്‍ നികത്തുന്നതിനും ടീം നല്‍കുന്ന ഏത് റോളിലും ഒതുങ്ങിക്കൂടുന്നതിനുമായി കരിയര്‍ മാറ്റിവെച്ച ഒരാളുടെ ജീവിതം തന്നെ ഒരു ‘തിരുത്തപ്പെടാത്ത തിരുത്തലില്‍’ നിന്നാണ് ആരംഭിച്ചത്.   അച്ചടക്കം നിര്‍ബന്ധമായ ക്യാമ്പസ് മംഗലാപുരത്തെ സൂറത്ത്കല്‍ എന്‍ഐടികെ ക്യാമ്പസില്‍ വളര്‍ന്ന രാഹുലിന്,…

    Read More »
  • ഇറാന്റെ ആക്രമണങ്ങള്‍ ചെറുക്കാന്‍ അയണ്‍ഡോമും സൈനികരെയും യുഎഇയ്ക്ക് വിട്ടുകൊടുത്ത് നെതന്യാഹു; യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്നു കണ്ണു തുറപ്പിച്ച നിമിഷമെന്ന് യുഎഇ; നടപടി യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍; അറബ്- ഇസ്രയേല്‍ സൗഹൃദം പുതിയ തലത്തില്‍

    ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ ആരംഭത്തില്‍തന്നെ അയണ്‍ഡോം വ്യോമപ്രതിരോധ സംവിധാനങ്ങളും സൈനികരെയും ഇസ്രയേല്‍ യുഎഇക്കു വിട്ടുനല്‍കിയിരുന്നെന്നു വെളിപ്പെടുത്തല്‍. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ സഹകരണം യുദ്ധകാലത്ത് പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നത്. യുദ്ധസമയത്ത് അയണ്‍ ഡോം സംവിധാനം വിന്യസിച്ച കാര്യം ഇതിനുമുമ്പ് പരസ്യമാക്കിയിരുന്നില്ല. യുദ്ധം തുടങ്ങിയത് മുതല്‍, മേഖലയിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഇറാന്‍ ലക്ഷ്യംവച്ചതും യുഎഇയെയാണ്. എമിറാത്തി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇറാന്‍ ഏകദേശം 550 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും 2,200-ലധികം ഡ്രോണുകളും യുഎഇക്ക് നേരെ പ്രയോഗിച്ചു. മിക്ക മിസൈലുകളും ഡ്രോണുകളും തടഞ്ഞുനിര്‍ത്തിയെങ്കിലും, ചിലത് രാജ്യത്തെ സൈനിക- ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചു. യുഎഇ നേരിട്ട ശക്തമായ ആക്രമണങ്ങളാണ് ഇസ്രയേലില്‍നിന്ന് സഹായം തേടാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു. എമിറാത്തി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി…

    Read More »
  • കത്തുന്ന വെയിൽ: മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    തൊടുപുഴ ∙ കനത്ത ചൂടിൽ മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്. അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി. കനത്ത ചൂടിൽ ആശ്വാസം തേടി മൂന്നാറിലെത്തുന്നവർ ഇത്തവണ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങുമ്പോൾ തലയും ശരീരവും മറയ്ക്കണം. നേരിട്ട് വെയിൽ കൊള്ളരുത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ടൂറിസം വകുപ്പിനും ഡിടിപിസിക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാറിലെ തോട്ടം തൊഴിലാളികൾ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജോലിക്കിറങ്ങരുത്. ഇത് സംബന്ധിച്ച നിർദേശം ലംഘിക്കുന്ന തോട്ടം മാനേജ്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. സൂചിക 11ലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

    Read More »
  • അത്താഴ വിരുന്നിനിടെ ദുരൂഹമായ ശബ്ദം; ട്രംപിനെയും ഭാര്യയെയും ഹോട്ടലില്‍നിന്ന് അടിയന്തരമായി മാറ്റി രഹസ്യാന്വേഷണ വിഭാഗം; ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു

    വാഷിംഗ്ടണ്‍: ഉച്ചത്തിലുള്ളതും തിരിച്ചറിയാന്‍ കഴിയാത്തതുമായ ശബ്ദത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ അത്താഴവിരുന്നില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ തിടുക്കത്തില്‍ പുറത്തെത്തിച്ചു. അത്താഴവിരുന്ന് നടന്നിരുന്ന ഹോട്ടല്‍ ബോള്‍റൂമിന് സമീപം ഉണ്ടായ ഉച്ചത്തിലുള്ള ബഹളത്തെയും ശബ്ദത്തെയും തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത മറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു. പങ്കെടുത്ത 2,600 പേരില്‍ പലരും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം പ്രാപിച്ചപ്പോള്‍ വെയിറ്റര്‍മാര്‍ ഡൈനിംഗ് ഹാളിന്റെ മുന്‍ഭാഗത്തേക്ക് ഓടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റേജില്‍ നിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പ്, ജനക്കൂട്ടത്തിനിടയിലെ എന്തിനോടോ മെലാനിയ ട്രംപ് പ്രതികരിക്കുന്നതായും അവരുടെ മുഖത്ത് ആശങ്കാകുലമായ ഭാവം ഉള്ളതായും സി-സ്പാനില്‍ നിന്നുള്ള ലൈവ് ഫീഡ് വ്യക്തമാക്കുന്നു. #DonaldTrump, #MelaniaTrump, #WhiteHouse, #BreakingNews, #SecurityAlert, #SecretService, #WorldNews, #USA, #TrumpNews, #CSPAN, #Reuters, #EmergencyEvacuation, #WashingtonDC, #InternationalNews, #LiveUpdate, #SecurityBreach, #WhiteHouseDinner, #TrumpAdministration, #GlobalPolitics, #LatestNews

    Read More »
  • അവര്‍ അയോഗ്യത നേരിടുമോ? കൂറുമാറിയ എഎപി എംപിമാര്‍ക്ക് എന്തു സംഭവിക്കും? കളമറിഞ്ഞ് കളിച്ച് ബിജെപിയുടെ ചാണക്യതന്ത്രം; തെലുങ്കുദേശം എംപിമാരുടെ ലയനം സൂചന; കാത്തിരിക്കുന്നത് നിയമയുദ്ധം

    രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, രജീന്ദര്‍ ഗുപ്ത, സ്വാതി മാലിവാള്‍, വിക്രംജിത് സാഹ്നി എന്നിങ്ങനെ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ അയോഗ്യതാ ചര്‍ച്ചകളും സജീവം. ഈ നീക്കത്തോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗസംഖ്യ വെറും മൂന്നായി കുറഞ്ഞു. ഈ അംഗങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടിക്കും ഉപരിസഭയ്ക്കും (രാജ്യസഭ) ഇനി എന്ത് സംഭവിക്കും? അയോഗ്യത നേരിടുമോ? ഏഴ് എംപിമാരും അയോഗ്യത നേരിടില്ലെന്ന് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിലെ ചക്ഷു റോയ് പറയുന്നു. ആം ആദ്മി പാര്‍ട്ടിക്ക് രണ്ട് നിയമസഭകളിലും അംഗങ്ങളുണ്ടെങ്കിലും, രാജ്യസഭാ ചെയര്‍മാന്‍ സഭയെ മാത്രമേ പരിഗണിക്കുകയുള്ളൂ. പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങളും ബിജെപിയില്‍ ലയിച്ചതിനാല്‍, അവര്‍ ഇനി ബിജെപി അംഗങ്ങളായിരിക്കുമെന്നും അയോഗ്യത നേരിടേണ്ടി വരില്ലെന്നും ചെയര്‍മാന് പറയാന്‍ കഴിയും എന്ന് റോയ് പറഞ്ഞു. ‘വെങ്കയ്യ നായിഡു ചെയര്‍മാനായിരുന്നപ്പോള്‍, ടിഡിപിയിലെ സി.എം. രമേശും പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട്…

    Read More »
  • തിടമ്പിനായി കാത്തിരുന്ന 16 വർഷങ്ങള്‍; ആനക്കേരളത്തിന്റെ ഗജരാജ കേസരിക്ക് ഇത് നിയോഗം: ഏക്കത്തുകയില്‍ റെക്കോഡ് ഇട്ട തിരുവിതാംകൂറുകാരന്‍; പൂരത്തിന് എത്തിച്ചത് പ്രത്യേക ഉത്തരവിലൂടെ; മാതംഗശാസ്ത്രത്തിലെ എല്ലാ ലക്ഷണങ്ങളും

    തിടമ്പില്ലാതെ പൂരത്തിനില്ലെന്ന് ഉറപ്പിച്ച തൃക്കടവൂരിന്റെ മാനസപുത്രന് ഇത് കാലം കാത്തുവച്ച കാവ്യനീതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയാണ് തൃക്കടവൂരാൻ എന്ന് വിളിപ്പേരുള്ള ശിവരാജു. 2010ലാണ് പാറമേക്കാവിന് വേണ്ടി ശിവരാജു ആദ്യമായി തൃശൂർ പൂരത്തിനെത്തുന്നത്. അന്ന് പൂര പ്രേമികളെല്ലാം ശിവരാജുവിന്റെ പിന്നാലെയായിരുന്നു.   കൂട്ടാനയായി നിന്ന ശിവരാജു തന്നെയായിരുന്നു അന്നും മുഖ്യ ആകർഷണം. പിന്നീട് നിരവധി തവണ തൃശൂർ പൂരത്തിന് ക്ഷണം ലഭിച്ചെങ്കിലും പോയില്ല. ഘടക പൂരങ്ങൾക്കായും കൂട്ടാനയായും മുൻ വർഷങ്ങളിലെല്ലാം ക്ഷണം ലഭിച്ചു. എന്നാൽ ഇനി തിടമ്പ് കിട്ടിയാൽ മാത്രമേ പൂരത്തിന് എത്തുകയുള്ളൂ എന്നത്, ക്ഷേത്ര ഉപദേശക സമിതിയുടെ തീരുമാനമായിരുന്നു. ആ തീരുമാനത്തിൽ ദേവസ്വം ബോർഡിനും മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഇക്കുറി ക്ഷണം വന്നത് തിടമ്പാനയായിട്ടാണ്. വളരെ സന്തോഷത്തോടെയാണ് പാറമേക്കാവിന്റെ ക്ഷണം സ്വീകരിച്ചത്. തൃക്കടവൂർ ഉപദേശക സമിതി ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തു നൽകി. മറ്റു പരിപാടികൾ മാറ്റി വച്ച് ശിവരാജുവിനെ പൂരത്തിന് വിടണമെന്ന് നിർദ്ദേശിച്ചു.…

    Read More »
  • രോഗിയുമായി പാഞ്ഞ ആംബുലന്‍സില്‍ പെട്രോള്‍ തീര്‍ന്നു; ഇന്ധനം നല്‍കാതെ പമ്പ് മാനേജര്‍; ദാരുണാന്ത്യം

    ആംബുലന്‍സിന് ഇന്ധനം നല്‍കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ രോഗി മരിച്ച സംഭവത്തില്‍ കേസ്. ഉത്തര്‍പ്രദേശിലെ തെംഗ്രാഹിയിലാണ് സംഭവം. മെസേഴ്സ് ഭൂഷൺ സർവീസ് സ്റ്റേഷൻ മാനേജർ അശോക് കുമാർ ഭാരതിക്കെതിരെ അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസെടുത്തു. ഏപ്രില്‍ 22ന് രാത്രി ഒമ്പതരയോടെയാണ് പെട്രോള്‍ തീര്‍ന്ന അവസ്ഥയില്‍ ആംബുലന്‍സ് ഈ പമ്പില്‍ എത്തുന്നത്. പാണ്ഡേപൂർ സ്വദേശിയായ 50കാരന്‍ ഛത്ത് ശർമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. അന്നുരാതി ശര്‍മയ്ക്ക് ഗുരുതരമായ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്നാണ് കുടുംബം സ്വകാര്യ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് തിരിച്ചത്. ഏകദേശം 15മിനിറ്റിലേറെ ആംബുലന്‍സ് ഡ്രൈവറും കുടുംബവും ഇന്ധനം ആവശ്യപ്പെട്ട് പമ്പില്‍ നിന്നതായും എന്നാൽ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഇന്ധനം നൽകാൻ മാനേജര്‍ തയാറായില്ലെന്നുമാണ് പരാതി. സപ്ലൈ ഇൻസ്പെക്ടർ ഇന്ദ്രേഷ് കുമാർ തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. അതേസമയം ജില്ലാ മജിസ്‌ട്രേറ്റ് മംഗള്‍ പ്രസാദ് സിങ്ങിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പമ്പിൽ ആവശ്യത്തിന് പെട്രോളും ഡീസലും…

    Read More »
  • വെടിനിര്‍ത്തല്‍ അര്‍ഥശൂന്യമെന്ന് ഹിസ്ബുള്ള; തെക്കന്‍ മേഖലകളില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യാപക ബോംബിംഗ്; ബഫര്‍ സോണില്‍നിന്ന് പിന്‍മാറില്ല; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും

    ബെയ്‌റൂട്ട്/ജെറൂസലേം: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ യുഎസ് മധ്യസ്ഥതയില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമെന്നു ഹിസ്ബുള്ള. വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. അതിനിടെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഇസ്രായേലി ഡ്രോണ്‍ വെടിവെച്ചിട്ടതായും ലബനന്‍ അധികൃതര്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍, ലബനന്‍ അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചത്. ലബനന്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ശത്രുതയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ദക്ഷിണ ലബനനില്‍ ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച ‘ബഫര്‍ സോണില്‍’ (സുരക്ഷാ മേഖല) സൈന്യത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ‘കൊലപാതകങ്ങള്‍, ഷെല്ലാക്രമണം, വെടിവയ്പ്പ് എന്നിവയുള്‍പ്പെടെയുള്ള ശത്രുതാപരമായ പ്രവൃത്തികളില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണ മേഖലയിലെ ഗ്രാമങ്ങളും പട്ടണങ്ങളും ഇസ്രായേല്‍ തകര്‍ക്കുകയാണ്’- വെടിനിര്‍ത്തല്‍ നീട്ടിയതിനോട്…

    Read More »
  • മുനി നാരായണ പ്രസാദ് അന്തരിച്ചു; നിത്യചൈതന്യ യതിയുടെ ശിഷ്യന്‍; ലോകമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍

    ഋഷിവര്യനും നാരായണ ഗുരുകുല അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസായിരുന്നു. പുലർച്ചെ 3.55ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച, മുനി നാരായണ പ്രസാദിന് സാഹിത്യ അക്കാദമി ‌പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു. അധ്യാപകനായിരുന്ന മാധവന്റെയും നാരായണിയുടേയും മകനായി 1938 ഡിസംബർ എട്ടിനാണ് പ്രസാദ് എന്ന മുനിനാരായണപ്രസാദ് തിരുവനന്തപുരം ജില്ലയിലെ നാഗരൂരിൽ ജനിച്ചത്. എൻജിനീയറിങ് വിദ്യാഭ്യാസത്തെത്തുടർന്ന് പൊതുമരാമത്തു വകുപ്പില്‍ ജോലിയിൽ പ്രവേശിച്ചു. 1958ൽ വർക്കല നാരായണ ഗുരുകുലത്തിൽ അന്തേവാസിയായിച്ചേരുകയും 1967ൽ നടരാജഗുരുവിൽ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ൽ ഉദ്യോഗം രാജിവെച്ച് ധർമ്മ പ്രചാരകനായിത്തീർന്നു. 1985ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു. 1973–1989 കാലഘട്ടത്തിൽ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു.1976-ൽ ശാസ്താംകോട്ടയിൽ നടന്ന ലോകമതസമ്മേളനത്തിന്റെ മുഖ്യസംഘാടകൻ. 1987 മാർച്ചിൽ മോസ്കോ ലോക മത വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.1989–91 കാലയളവിൽ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു.1999–ൽ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല…

    Read More »
  • ‘ക്യാപ്റ്റന്‍സിയില്‍ തോല്‍വി, പന്തെറിയാന്‍ പേടി, ബാറ്റില്‍ പന്ത് മുട്ടിക്കാന്‍ പോലും കഴിയുന്നില്ല’; നിരന്തര പരാജയങ്ങള്‍ക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ നിര്‍ത്തിപ്പൊരിച്ച് മുതിര്‍ന്ന താരങ്ങള്‍; കടുത്ത പ്രതിസന്ധിയില്‍ മുംബൈ ടീം

    മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സീസണിലെ തങ്ങളുടെ ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തങ്ങളുടെ പോരാട്ടം ആരംഭിച്ചത് എങ്കിലും, ആ വിജയത്തിന് ശേഷം ടീം പാളം തെറ്റി. പിന്നീട് തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 99 റണ്‍സിന്റെ വലിയ വിജയം നേടിയതോടെ മുംബൈ താളം വീണ്ടെടുക്കുകയാണെന്ന് തോന്നിച്ചെങ്കിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഏറ്റ 103 റണ്‍സിന്റെ കനത്ത തോല്‍വി ടീമിനെ വീണ്ടും വലിയ പ്രതിസന്ധിയിലാക്കി. സിഎസ്‌കെയ്ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് രണ്ട് ഓവറില്‍ 38 റണ്‍സാണ് വഴങ്ങിയത്. ഇതിന്റെ ഫലമായി സ്ലോഗ് ഓവറുകളില്‍ അദ്ദേഹം പന്തെറിഞ്ഞില്ല, പകരം 21 കാരനായ യുവതാരം കൃഷ് ഭഗതിനെയാണ് ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. കൃഷ് തന്റെ രണ്ട് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തു, ഇത് ഹാര്‍ദിക്കിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍…

    Read More »
Back to top button
error: