LIFE

  • പങ്കാളിയുടെ ആത്മീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉള്ളതല്ല വിവാഹം; ലൈംഗിക ബന്ധം ഒഴിവാക്കിയതിലൂടെ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടങ്ങള്‍ വിലക്കി; നിങ്ങള്‍ക്ക് പറ്റിയത് സന്യാസമെന്നും കോടതി: വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി വിധി ശ്രദ്ധേയം

    കൊച്ചി: ആത്മീയ കാര്യങ്ങളിലടക്കം പങ്കാളിയുടെ താത്പര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമല്ല വിവാഹമെന്ന് ഹൈക്കോടതി. പങ്കാളിയെ കടുത്ത മാനസിക വിഷമത്തിലേക്ക് നയിക്കുന്ന അവഗ ണനയും സ്‌നേഹക്കുറവും അവകാശ നിഷേധവും ക്രൂരതയ്ക്ക് തുല്യ മാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹ ലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. അന്ധവിശ്വാസം പുലര്‍ത്തുകയും അതിനായി നിര്‍ബന്ധിക്കുക യും ചെയ്ത ഭര്‍ത്താവില്‍ നിന്ന് ആയുര്‍വേദ ഡോക്ടറായ യുവതിക്ക് വിവാഹ മോചനം അനുവദിച്ച മു വാറ്റുപുഴ കുടുംബകോടതിയുടെ വി ധി ശരിവച്ചാണ് ഉത്തരവ് 2016ലാ യിരുന്നു ദമ്പതികളുടെ വിവാഹം. പുജകളിലും തീര്‍ത്ഥാടനങ്ങളിലും മുഴുകിയ ഭര്‍ത്താവിന് ലൈംഗിക ബന്ധത്തിലോ കുട്ടികളുണ്ടാകു ന്നതിലോ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണവതിവി വാഹമോചനം തേടിയത്. പി.ജി പഠനം നിഷേധിച്ചെ ന്നും സ്‌റ്റൈപന്റ്‌റ് ദുരുപയോ ഗം ചെയ്‌തെന്നും പരാതിയു ണ്ടായി. ഒരു തവണ വി ഷയം ഒത്തുതീര്‍പ്പായെ ങ്കിലും ഭര്‍ത്താവ് വീണ്ടും അന്ധവിശ്വാസങ്ങളിലേ ക്ക് നീങ്ങി. പരാതിക്കാരി യെ അതിന് നിര്‍ബന്ധി ക്കുകയും ചെയ്തു. ഈ സാ ഹചര്യത്തിലാണ്…

    Read More »
  • എമ്പുരാനിട്ട് പണിയാൻ തമിഴരും രം​ഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ

    ചെന്നൈ: റീ എഡിറ്റിംഗ് ചെയ്ത പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. വിവാദം ഇത്തവണ ചെന്നെെയിൽ നിന്നാണ്. സിനിമയിൽ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്ന രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ സാങ്കൽപ്പിക പേരിലാണ് അണക്കെട്ടിനെക്കുറിച്ച് പറയുന്നത്. ഇത് മുല്ലപ്പെരിയാറിനെ ഉദേശിച്ചുള്ളതാണെന്നും ഇവ ഒഴിവാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് മുന്നറിയിപ്പ് നൽകിയത്. തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്ക്ക് മുന്നിൽ നാളെ ഉപരോധ സമരം നടത്തുമെന്ന് കോ ഓർഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു. സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍ ‘മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് അനാവശ്യമായി പരാമർശിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കലാണ്. നെടുമ്പള്ളി ഡാം എന്നാണ് സിനിമയിൽ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാൽ കേരളം വെള്ളത്തിനടിയിലാകുമെന്ന് സിനിമയിൽ…

    Read More »
  • സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍

    കൊച്ചി: എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലെന്നും സിനിമ വിവാദമാക്കിയത് പിണറായി വിജയനും കോണ്‍ഗ്രസുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തില്‍ താന്‍ എന്തിനു സിനിമ കാണണമെന്നു ചോദിച്ച രാജീവ്, എല്ലാവര്‍ക്കും സന്തോഷകരമായ സാഹചര്യത്തില്‍ സിനിമ വരുമ്പോള്‍ കാണുമെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനുമായി ബന്ധപ്പെട്ടു പിണറായി വിജയന്‍ കൊണ്ടുവന്ന നരേഷനാണ് ഇപ്പോഴുള്ളത്. അത് താനെന്തിന് ഏറ്റുപിടിക്കണം? മോഹന്‍ ലാലിന്റെ ആരാധകനെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എമ്പുരാന്‍ നിരവധിപ്പേര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇഷ്ടമായ ഒരാളാണു പിണറായി. സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്കു വിമര്‍ശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്റെയും പാര്‍ട്ടി ഘടകത്തിന്റെയും അഭിപ്രായവും ഇതാണ്. ചിത്രത്തിന്റെ റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സെന്‍സറിംഗ് വിവരമറിഞ്ഞത്. മോഹന്‍ലാലും ഇക്കാര്യം പങ്കുവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും സിനിമയ്ക്കു…

    Read More »
  • നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം

    തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം. സ്വത്ത്…

    Read More »
  • മമ്മൂട്ടിയുടെ സന്ദേശം വായിച്ചു കണ്ണു നിറഞ്ഞു; ലാല്‍ അത്ര പേടിത്തൊണ്ടന്‍ ആണെന്നാണോ മേജര്‍ രവി കരുതുന്നത്? എന്റെ കുടുംബത്തിലും ഉണ്ട് അയാളെക്കാള്‍ വലിയ പട്ടാളക്കാര്‍; ആര്‍എസ്എസ് ആകാന്‍വേണ്ടി എന്റെ മക്കളെ ശാഖയില്‍ വിട്ടിട്ടില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

      തന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു സന്ദേശം അയച്ച മമ്മൂട്ടിയുടെ വാക്കുകള്‍ കണ്ടു കണ്ണുനിറഞ്ഞെന്നു നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മകനു സിനിമയില്‍ ശത്രുക്കളുണ്ട്. മകനെതിരേ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു. അതുകൊണ്ടാണു മറുപടി പറഞ്ഞതെന്നും മല്ലിക പറഞ്ഞു. ‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയില്‍ ശത്രുക്കള്‍ ഉണ്ട്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചു എന്നും, മോഹന്‍ലാല്‍ കരയുകയാണ് എന്നുമൊക്കെ മേജര്‍ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതില്‍ നല്ല ദേഷ്യമുണ്ട്. അത് ഞാന്‍ തുറന്നു പറയുകയാണ്. ഇത് മോഹന്‍ലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതില്‍ എല്ലാവര്‍ക്കും. ഇവര്‍ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാന്‍’ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതും. മോഹന്‍ലാല്‍ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാള്‍ക്ക് നല്‍കാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ്…

    Read More »
  • തിയേറ്ററുകളില്‍ 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’

    ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്. ആദ്യമായി നിര്‍മ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ഇതോടെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്‌സ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ലോകമാകെ ട്രെന്‍ഡിംഗായി…

    Read More »
  • എഡിറ്റിംഗിന് ശേഷവും എമ്പുരാന്‍ പറയും: ‘കമ്യൂണലിസം ഈസ് എ ഡേര്‍ട്ടി ബിസിനസ്!’ ആദ്യാവസാനം എംപുരാന്‍ തിയേറ്ററില്‍ അവശേഷിപ്പിക്കുക ഈ ഡയലോഗ്; അതാണ് മുരളി ഗോപിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്, ആന്റണി പെരുമ്പാവൂരിന്റെ നിലപാട്

    ലിജേഷ് കുമാര്‍ ‘പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്?’ ഈ ചോദ്യത്തിന് ഗോവര്‍ധന്‍ തേടിയ ഉത്തരമായിരുന്നു ലൂസിഫറിന്റെ കഥ. ഒടുവില്‍ ജതിന്‍ രാംദാസ് പി.കെ.ആറിന്റെ കസേരയിലിരുന്നു. ഗോവര്‍ധന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. ഗോവര്‍ധന്‍, നിങ്ങളെപ്പോലുള്ള സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട് എന്നു പറഞ്ഞു കൊണ്ട് ലൂസിഫര്‍ അവസാനിച്ചു. അഞ്ചാറു കൊല്ലങ്ങള്‍ക്ക് ശേഷം ഗോവര്‍ധന്‍ വീണ്ടും വന്നു. ഇക്കുറിയും അയാള്‍ക്കൊരു ചോദ്യമുണ്ടായിരുന്നു. സെന്‍ട്രല്‍ ഐ.ബിയിലെ ഓഫീസര്‍ കാര്‍ത്തിക്കിനോട് അയാളത് ചോദിച്ചു. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന്റെ ഉത്തരമാണ് എമ്പുരാന്‍. ലൂസിഫറിന്റെയും എമ്പുരാന്റെയും ക്രാഫ്റ്റ് ആ അര്‍ത്ഥത്തില്‍ ഏകരൂപിയാണ്. നമുക്ക് ഗോവര്‍ധന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, ആരാണ് ബജ്‌റംഗി എന്നറിയണം. അയാളെങ്ങനെ കേരളത്തിലേക്ക് വരും എന്നറിയണം, വന്നാല്‍ അയാള്‍ക്കെന്തു സംഭവിക്കും എന്നറിയണം. ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്കും, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, കണ്ടെയ്‌നറുകള്‍ക്കും, ആഡംബര കാറുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ആകാശം വിട്ട് എത്ര ഉയരത്തില്‍…

    Read More »
  • എന്നാലുമെന്റെ മേജറേ! മോഹന്‍ലാലിന് അറിയാത്ത ഒന്നും എമ്പുരാനില്‍ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു; തുറന്നടിച്ച് മല്ലിക സുകുമാരന്‍

    ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജിനെ വിമര്‍ശിച്ച സംവിധായകന്‍ മേജര്‍ രവിക്കും മല്ലിക സുകുമാരന്‍ മറുപടി നല്‍കുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജര്‍ രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അറിയില്ലെന്നും മല്ലിക തുറന്നടിച്ചു. മല്ലിക സുകുമാരന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; ‘എമ്പുരാന്‍’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ എന്റെ മകന്‍ പൃഥ്വിരാജാണ് എന്നതിനപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ട എന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ എമ്പുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ്…

    Read More »
  • പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; സേവ് ലക്ഷദ്വീപ് കാമ്പെയ്‌നില്‍ പ്രവര്‍ത്തിച്ചു; ഇന്ദ്രജിത്തും സഹായിച്ചു; മുനമ്പം വഖഫ് വിഷയത്തില്‍ ഇവര്‍ക്കു മൗനം: വീണ്ടും രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍

    ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്. കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. രാജ്യത്തിന്‍റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് പൃഥ്വിരാജ്…

    Read More »
  • മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു, പിന്നാലെ 3 മിനിറ്റ് വെട്ടിമാറ്റി: ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നതും വില്ലന്റെ പേരും മാറും, സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യും; റീഎഡിറ്റഡ് ‘എമ്പുരാന്‍’ നാളെ മുതല്‍

    വിവാദങ്ങള്‍ക്കും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനത്തിനും പിന്നാലെ റീഎഡിറ്റ് ചെയ്ത എമ്പുരാന്‍ പെരുന്നാള്‍ ദിനം (തിങ്കൾ) മുതല്‍ പ്രദര്‍ശനത്തിന്. ചിത്രത്തിലെ 3 മിനിറ്റ് വെട്ടിച്ചുരിക്കിയും ചില പേരുകള്‍ മാറ്റിയും സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍, പ്രതിനായകന്റെ പേര് ബജ്‌റംഗി എന്നതില്‍ നിന്നും ബല്‍രാജ് ആക്കി തിരുത്തിയുമാണ് ചിത്രം നാളെ മുതല്‍ എത്തുന്നത്.   ഉടൻ റീ എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) നിർദേശപ്രകാരമാണ് നടപടി ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു. സിനിമയിൽനിന്ന് ആദ്യ 20 മിനിറ്റ് നീക്കാനാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചത്. പക്ഷേ ആകെ മൂന്നു മിനിറ്റാണ് ഒഴിവാക്കുന്നത്. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ‘എമ്പുരാ’നിൽ നിന്നും 17 ൽ ഏറെ ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചിരുന്നു. എഡിറ്റ് ചെയ്തുനീക്കാനാകാത്ത ഭാഗങ്ങളിൽ സംഭാഷണം നിശ്ശബ്ദമാക്കും. വിവാദ…

    Read More »
Back to top button
error: